എറണാകുളം-ആലപ്പുഴ-കായംകുളം പാതയിലെ അവസാനത്തെ ഒറ്റവരി പാതയായ മാരാരിക്കുളം-ആലപ്പുഴ സെക്ഷൻ ഇരട്ടിപ്പിക്കുന്നതിനായി റെയിൽവേ മന്ത്രാലയം 220.51 കോടി രൂപ അനുവദിച്ചു. 10.65 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഭാഗത്തെ വികസനം പൂർത്തിയാകുന്നതോടെ നിലവിലുള്ള പാതയിലെ ഗതാഗതക്കുരുക്ക് പൂർണ്ണമായും ഒഴിവാകും.

ഈ റൂട്ടിൽ ഇരുവശങ്ങളിലേക്കുമായി പ്രതിദിനം ഒമ്പത് അധിക പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്താനും പ്രതിവർഷം 2.88 മില്യൺ ടൺ ചരക്ക് നീക്കത്തിനും പുതിയ പദ്ധതി സഹായിക്കും. പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകുന്നതോടെ ട്രെയിനുകളുടെ സമയനിഷ്ഠ പാലിക്കാനും യാത്ര കൂടുതൽ വേഗമേറിയതാക്കാനും സാധിക്കുമെന്നാണ് റെയിൽവേ മന്ത്രാലയം വ്യക്തമാക്കുന്നത്.
The Railway Ministry has approved ₹220.51 crore for doubling the 10.65 km Mararikulam-Alappuzha stretch, clearing the last single line on the Ernakulam-Kayamkulam route.
