വോഡഫോൺ ഐഡിയയുടെ ടോക്കൺ സ്റ്റേക്ക് എടുക്കാൻ സർക്കാർ ആലോചിക്കുന്നുവെന്ന് റിപ്പോർട്ട്

നഷ്ടത്തിലായ ടെലികോം കമ്പനിയുടെ ഭാവിയെക്കുറിച്ച് നിക്ഷേപകർക്ക് ആത്മവിശ്വാസം പകരാനാണ് കേന്ദ്രത്തിന്റെ ശ്രമം 

കുടിശ്ശികയുടെ ഒരു ഭാഗം പരിവർത്തനം ചെയ്തു ടോക്കൺ ഓഹരികൾ ഏറ്റെടുക്കാനാണ് സർക്കാർ തയ്യാറാകുന്നതെന്നാണ് ET റിപ്പോർട്ട്

നിക്ഷേപക ആശങ്ക ഇല്ലാതാക്കുകയും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ഫണ്ട് ശേഖരിക്കാൻ കമ്പനിയെ സഹായിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം

വ്യവസ്ഥകൾക്ക് വിധേയമായി, നാല് വർഷത്തിന് ശേഷം, കൂടുതൽ  കുടിശ്ശിക ഇക്വിറ്റിയിലേക്ക് മാറ്റാനുള്ള ഓപ്ഷനും സർക്കാർ സ്വീകരിച്ചേക്കാം

സർക്കാരിന്റെ നീക്കം ഇന്ത്യയിലെ ടെലികോം മേഖലയെ മൂന്ന് സ്വകാര്യ മേഖല കമ്പനികളുള്ള ഒന്നായി നിലനിർത്താനും സഹായിക്കും

ഏപ്രിൽ-ജൂൺ മാസ വരുമാന റിപ്പോർട്ടിൽ ജൂൺ 30 വരെയുള്ള കമ്പനിയുടെ  മൊത്തം കടം 1.92 ലക്ഷം കോടി രൂപയാണ് 

 1.06 ലക്ഷം കോടിയുടെ സ്‌പെക്ട്രം പേയ്‌മെന്റ് ബാധ്യതയും സർക്കാരിന് നൽകാനുളള 62,180 കോടി രൂപയുടെ AGR കുടിശ്ശികയും ഉൾപ്പെടുന്നു

ഏകദേശം ഒരു വർഷത്തോളം ശ്രമിച്ചിട്ടും, വോഡഫോൺ ഐഡിയക്ക് 25,000 കോടി രൂപയുടെ ധനസമാഹരണ പദ്ധതി പൂർത്തിയാക്കാനായിരുന്നില്ല 

2023 സാമ്പത്തിക വർഷത്തിൽ കമ്പനിക്ക് ഏകദേശം 23,000 കോടി രൂപയുടെ നഷ്ടം സംഭവിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു

Exit mobile version