ടാറ്റ ഗ്രൂപ്പും ചാറ്റ് ജിപിടി-യുടെ ഓപ്പൺഎഐയും (OpenAI) തമ്മിൽ ചരിത്രപരമായ പങ്കാളിത്തത്തിന് ‍ഡൽഹി സാക്ഷിയായത്. ഇന്ത്യയെ ലോകത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബ്ബാക്കി മാറ്റാൻ ശേഷിയുണ്ട്- പുതിയ ടാറ്റ-ഓപ്പൺ എഐ സഹകരണത്തിന്.  ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനും ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമാനും ഈ പ്രഖ്യാപനം നടത്തുമ്പോൾ അത് രണ്ട് കോർപ്പറേറ്റുകളുടെ ടെക്നോളജി ഡീലല്ല, പകരം വിപ്ലവകരമായ ഒരു പുതിയ എഐ സിസ്റ്റത്തിന്റെ കല്ലിടൽ ചടങ്ങായി വേണം കാണാൻ. കാരണം ടാറ്റയാണ് പങ്കാളി. ധാരണപ്രകാരം ആദ്യ ഘട്ടത്തിൽ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) 100 മെഗാവാട്ട് ശേഷിയുള്ള AI ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കും. ഇത് പിന്നീട് 1 ഗിഗാവാട്ട് (1GW) വരെയായി വർധിപ്പിക്കാനും ലക്ഷ്യമുണ്ട്. എഐ മോഡലുകളുടെ പരിശീലനത്തിനും അവയുടെ പ്രവർത്തനത്തിനും ആവശ്യമായ വലിയ കമ്പ്യൂട്ടേഷണൽ പവർ ഇത് നൽകും. ഈ ഡീലിന്റെ മാത്രം അർത്ഥം എന്താണെന്ന് അറിയാമോ? പറയാം.. സാധാരണക്കാരന്റെ ജീവിതത്തെിലേക്ക് എഐ വളരെ എളുപ്പത്തിൽ കടന്നുകയറും. കാരണം ഇന്ത്യയ്ക്കുള്ളിൽ തന്നെ എഐ (AI) ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കാൻ പോവുകയാണ്. ഇത് വെറുമൊരു ടെക്നോളജി വാർത്തയല്ല..

10 ലക്ഷം കോടി രൂപയുടെ എഐ (AI) നിക്ഷേപത്തെക്കുറിച്ചാണ് സാക്ഷാൽ മുകേഷ് അംബാനി പ്രഖ്യാപം നടത്തിയത്. ഇന്ത്യയുടെ എഐ വിപ്ലവത്തിൽ  10 ലക്ഷം കോടിയുടെ നിക്ഷേപം വെറും തുടക്കം മാത്രമാണെന്ന് മുകേഷ് അംബാനി പറയുന്നു.  ജിയോ ടെലികോം രംഗത്തേക്ക് വന്നപ്പോൾ ഇന്ത്യയിലെ ഡാറ്റാ നിരക്കുകൾ തകർന്നു വീണു. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ ഡാറ്റ ലഭിക്കുന്ന രാജ്യമായി ഇന്ത്യ മാറി. ഇനി ഇന്റലിജൻസിനെ ജനകീയമാക്കുകയാണ് റിലയൻസിന്റെ ലക്ഷ്യം. ഓർക്കണം ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ഡേറ്റ ലഭിക്കുന്ന രാജ്യമാണ് ഇന്ത്യ. അത് അറിയണമെങ്കിൽ വിദേശത്ത് പോയി വരണം. അതിന് ചുക്കാൻ പിടിച്ചത് ജിയോ ആണ്. ഇന്ന് മിക്ക എഐ സേവനങ്ങളും വിദേശ കമ്പനികളുടെ സെർവറുകളിൽ നിന്നാണ് നമ്മൾ ‘വാടകയ്ക്ക്’ എടുക്കുന്നത്. അതുകൊണ്ട് തന്നെ കോസ്റ്റ് കൂടുതലാണ്. ഇതിന് മാറ്റം വരുത്തിക്കൊണ്ട് സ്വന്തമായി കമ്പ്യൂട്ടേഷണൽ പവർ നിർമ്മിക്കാനും, എഐ ചിലവ് കുറയ്ക്കാനും, വിവരങ്ങളുടെ പരമാധികാരം ഉറപ്പാക്കാനുമാണ് റിലയൻസ് ലക്ഷ്യമിടുന്നത്.

AI, ഭാവിയിൽ ഒരു രാജ്യത്തിന്റെ പരമാധികാരത്തെത്തന്നെ പുനർനിർവചിക്കുമെന്നാണ്. എഐ സാങ്കേതികവിദ്യയ്ക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നതിന് പകരം ഇന്ത്യ സ്വന്തമായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണെന്ന് അദാനി ഗ്രൂപ്പിന്റെ ജീത് അദാനി പറയുന്നു. എഐ സമ്മിറ്റിൽ അദാനി ഗ്രൂപ്പിനായി  ഇന്ത്യയുടെ ‘ഇന്റലിജൻസ് സെഞ്ച്വറി’ എന്ന കാഴ്ചപ്പാടും ജീത് അദാനി അവതരിപ്പിച്ചു. Energy, Compute and Cloud, ഇതിലധിഷ്ഠിതമായ സർവ്വീസുകൾ എന്നിങ്ങനെ മൂന്ന് തലങ്ങളിലുള്ള പരമാധികാരമാണ് ഇന്ത്യയുടെ എഐ സ്ട്രാറ്റജിയുടെ കാതൽ എന്ന് ജീത് ലോകത്തോട് വിളിച്ചുപറയുന്നു.

ഒരുകാര്യം വ്യക്തം, AI ഉച്ചകോടിയിൽ ഓരോ കോർപ്പറേറ്റുകൾ വന്ന് അവരുടെ ആഗ്രഹം പറയുകയോ, അവരുടെ താൽപര്യം അവതരിപ്പിക്കുകയോ ചെയ്തതല്ല. ഓർക്കണം, ഈ ഉച്ചകോടി, ഇന്ത്യയ്ക്ക്, നാല് രാജ്യങ്ങളെ വിളിച്ചുകൂട്ടി കൈകൊടുക്കലല്ലായിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി നമ്മൾ സട്രാറ്റജിക്കലി തയ്യാറാക്കിയ വലിയ ലക്ഷ്യത്തിന്റെ എക്സിക്യൂഷനായിരുന്നു. രാജ്യം വരച്ചിട്ട ലക്ഷ്യത്തിലേക്ക് ശക്തരായ സംരംഭകർക്ക് ഓരോ റോളുകൾ അസൈൻ ചെയ്ത് നൽകുകയായിരുന്നു. ഒരൊറ്റ ലക്ഷ്യം, ഒരൊറ്റ പ്ലാൻ! ആ കളത്തിലേക്ക് ലോക ടെക് കോർപ്പറേറ്റുകളെയും ഇന്ത്യൻ കോർപ്പറേറ്റുകളേയും നമ്മൾ നിശ്ചയിച്ച് ഇരുത്തുകയാണ്. ഇവിടെ ഷോ ഡയറ്കടർ ആരാണെന്ന് അറിയാമോ?  നമ്മളാണ്., ഇന്ത്യയാണ്.

The AI summit in India marked a decisive step toward making the country a global artificial intelligence hub, highlighted by a landmark partnership between the Tata Group and OpenAI, announced by N. Chandrasekaran and Sam Altman, aiming to build massive domestic AI infrastructure through Tata Consultancy Services. The initiative, alongside Mukesh Ambani’s ₹10 lakh crore AI investment plan through Reliance Industries, seeks to democratize intelligence, reduce dependence on foreign servers, lower costs, and ensure data sovereignty, much like how Jio transformed India’s internet access. At the same time, Adani Group, represented by Jeet Adani, outlined a vision for India’s “Intelligence Century,” focused on sovereignty in energy, compute, and cloud services. Together, these developments show that the summit was not merely a corporate gathering but a strategically planned national mission assigning key roles to major enterprises under a unified vision to position India as a global leader in AI.

Share.

Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.

Leave A Reply

Exit mobile version