Author: Nisha Krishnan
channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public.With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy.Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders.Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India.She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women.Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth.Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.
2014-ൽ നരേന്ദ്രമോദിയുടെ ആദ്യ സന്ദർശനം ഭൂട്ടാനിലേക്കായിരുന്നു. അത് ഒരു സന്ദേശമായിരുന്നു- ഇന്ത്യയുടെ വികസനം, അതിർത്തിയിൽ തുടങ്ങുന്നുവെന്ന്! പിന്നീട് നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ്, മൗറീഷ്യസ്, സീഷെൽസ്.. ഇന്ത്യ സമുദ്രത്തെയും അയൽരാജ്യങ്ങളെയും വീണ്ടും നമ്മുടെ വിദേശകാര്യ നയത്തിന്റെ ഭാഗമാക്കി. ബംഗ്ലാദേശുമായുള്ള ബന്ധം നോക്കൂ. ലാൻഡ് ബൗണ്ടറി കരാർ, കണക്റ്റിവിറ്റി, വൈദ്യുതി, റെയിൽ, റോഡ്, ജലപാത.. വടക്കുകിഴക്കൻ ഇന്ത്യയ്ക്ക് പുതിയ വാതിലുകൾ തുറന്നു. ഗൾഫിലേക്ക് നോക്കൂ. UAE, സൗദി, ഖത്തർ, ഒമാൻ, ബഹ്‌റൈൻ, കുവൈത്ത്.. ഒരു കാലത്ത് എണ്ണയും പ്രവാസികളും മാത്രം ആയിരുന്ന ബന്ധം ഇന്ന് investment, fintech, food security, logistics, space, defence, AI, ports, renewable energy എന്നിവയിലേക്ക് മാറി. ഗൾഫിന് വിശ്വസിക്കാവുന്ന പങ്കാളിയായി. ഇന്ത്യയുടെ ഡിജിറ്റൽ ടെകും, ആയുധവും, പുതിയ എനർജി സാധ്യതകളും അവരെ വാങ്ങാൻ പ്രേരിപ്പിച്ചു, ഒപ്പം ട്രേഡ് ഡീലുകളും. ഇന്ത്യ-UAE, Comprehensive Economic Partnership Agreement അതിന്റെ വലിയ ഉദാഹരണമാണ്. CEPA-യ്ക്ക് ശേഷം ഇന്ത്യയുടെ UAEയിലേക്കുള്ള…
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നടത്തിപ്പുകാരായ അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ (APSEZ), സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി MSC-യുടെ ടെർമിനൽ വിഭാഗമായ ‘ടെർമിനൽ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡുമായി’ ഒപ്പുവെച്ച 13,000 കോടി രൂപയുടെ ഓഹരി കൈമാറ്റക്കരാർ കേരളത്തിൽ വലിയ രാഷ്ട്രീയ-ഭരണപരമായ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. നിലവിൽ പുറത്തുവരുന്ന വാർത്തകൾ പലതും ഉപരിപ്ലവമായ രാഷ്ട്രീയ തർക്കങ്ങളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കോർപ്പറേറ്റ് കമ്പനി സെബിക്ക് അപേക്ഷ നൽകുന്നു, സംസ്ഥാന സർക്കാരാകട്ടെ, ഇടപാട് തങ്ങളെ മുൻകൂട്ടി അറിയിച്ചില്ലെന്ന് പറഞ്ഞ് അതൃപ്തി പ്രകടിപ്പിക്കുന്നു, ഓഹരി കൈമാറ്റം, പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് (PPP) ചട്ടങ്ങളുടെ ലംഘനമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്നാൽ, ഇതിന്റെ ഭരണപരവും നിയമപരവുമായ വശങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്നാൽ മറ്റൊരു യാഥാർത്ഥ്യം കാണാൻ കഴിയും. ഈ രാഷ്ട്രീയ നാടകങ്ങൾക്ക് പിന്നിൽ, 2015 ഓഗസ്റ്റ് 17-ന് അന്നത്തെ കേരള സർക്കാരും അദാനി ഗ്രൂപ്പും തമ്മിൽ ഒപ്പുവെച്ച ‘മോഡൽ കൺസെഷൻ എഗ്രിമെന്റ്’ (Model Concession Agreement) എന്ന കൃത്യമായ നിയമസംവിധാനമാണ്…
യുക്രെയ്ൻ യുദ്ധമാണ് ഈ കഥയിലെ വില്ലനും വഴിത്തിരിവും. റഷ്യയിൽ എണ്ണ ഖനനം ചെയ്യാൻ ധാരാളം കിണറുകളുണ്ടെങ്കിലും, ആ ക്രൂഡ് ഓയിൽ ശുദ്ധീകരിച്ച് പെട്രോളും ഡീസലുമാക്കുന്ന ‘റിഫൈനറികൾ’ സ്ഥിതി ചെയ്യുന്നത് യുക്രെയ്ൻ അതിർത്തിയോട് ചേർന്നാണ്. യുക്രെയ്നിന്റെ ഡ്രോൺ ആക്രമണങ്ങളിൽ റഷ്യയുടെ ഭീമൻ റിഫൈനറികൾ തകർന്നു തരിപ്പണമാപ്പോൾ ഇന്ത്യ മുന്നോട്ടുവന്ന് വൻ വിലക്കിഴിവിൽ കോടിക്കണക്കിന് ബാരൽ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങി! ഈ ദിവസങ്ങളിൽ എത്തുന്നത് പ്രതിദിനം 26 ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ്. ഈ റഷ്യൻ എണ്ണ ഇന്ത്യയിലെ റിഫൈനറികളിൽ എത്തിച്ച് പ്രീമിയം ക്വാളിറ്റി പെട്രോളും ഡീസലുമായി മാറ്റി, തിരികെ റഷ്യയിലെ പെട്രോൾ പമ്പുകളിലേക്ക് തന്നെ വിൽക്കുന്നു! ചരിത്രത്തിലാദ്യമായി റഷ്യ എന്ന എണ്ണ ഉൽപ്പാദക രാജ്യം ഇന്ത്യയിൽ നിന്ന് റിഫൈൻഡ് എണ്ണ ഇംപോർട്ട് ചെയ്തു! അന്താരാഷ്ട്ര നാണയ നിധിയുടെ ഏറ്റവും പുതിയ വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് കണക്കുകൾ പ്രകാരം, ഭൂമിയിലെ എല്ലാ വൻ ശക്തികളെയെല്ലാം പിന്നിലാക്കിക്കൊണ്ട്, സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ നമ്മൾ ലോകത്ത്…
2018-ൽ നടപ്പിലാക്കിയ ‘നാഷണൽ പോളിസി ഓൺ ബയോഫ്യുവൽസ്’ ആണ് വാസ്തവത്തിൽ ഇന്ത്യയുടെ എഥനോൾ ബ്ലൻഡിംഗ് പ്രൊജക്റ്റിനെ വലിയൊരു മാറ്റത്തിലേക്ക് നയിച്ചത്. അതുവരെ കരിമ്പിന്റെ Molasses നിന്ന് മാത്രമായിരുന്നു എഥനോൾ പ്രൊഡ്യുസ് ചെയ്തിരുന്നത്. എന്നാൽ കേടുവന്ന ഭക്ഷ്യധാന്യങ്ങൾ, മിച്ചം വരുന്ന അരി, ചോളം, കാർഷിക അവശിഷ്ടങ്ങൾ എന്നിവയെക്കൂടി എഥനോൾ ഉത്പാദനത്തിലേക്ക് കൊണ്ടുവന്നത് വിപ്ലവമായിരുന്നു. കൂടുതൽ വെള്ളം ആവശ്യമുള്ള കരിമ്പിൻമേലുള്ള അമിത ആശ്രയം കുറയ്ക്കാൻ ഈ മാറ്റം സഹായിച്ചു. ഇതോടെ ഉത്തരേന്ത്യയിലെയും മധ്യ ഇന്ത്യയിലെയും ധാന്യ ഉത്പാദക മേഖലകളെക്കൂടി ബയോഫ്യുവൽ ശൃംഖലയുടെ ഭാഗമാക്കാൻ നമുക്ക് കഴിഞ്ഞു. കാർബൺ എമിഷൻ കുറയ്ക്കുക എന്ന പാരിസ്ഥിതികമായ ലക്ഷ്യത്തോടെ ആരംഭിച്ച എഥനോൾ ബ്ലൻഡഡ് പ്രോഗ്രാം, ഇന്ന് രാജ്യത്തിന്റെ സാമ്പത്തികവും തന്ത്രപരവുമായ വലിയൊരു നിശബ്ദ വിപ്ലവമായി മാറിയിരിക്കുന്നു. ഇത് പറയുന്നത് നമ്മളല്ല, വിദേശ ശക്തികളാണ്!. ഈ എഥനോൾ പ്രോഗ്രാമിലൂടെ അസംസ്കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കാനും കോടിക്കണക്കിന് ഡോളറിന്റെ വിദേശനാണ്യം രാജ്യത്തിന് ലാഭിക്കാനുമായി എന്ന് മാത്രമല്ല, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് ഈ പദ്ധതി…
കേരളത്തിന്റെ 600 കിലോമീറ്റർ നീളമുള്ള തീരപ്രദേശം, കൊച്ചി-വിഴിഞ്ഞം തുറമുഖങ്ങൾ, അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനൽ, 17 മൈനർ തുറമുഖങ്ങൾ എന്നിവയെ സംയോജിപ്പിച്ച് “മിഷൻ സമുദ്ര” പദ്ധതിയിലൂടെ കേരളത്തെ ഒരു ‘പോർട്ട് സിറ്റി’യായി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറയുന്നു. ഇതിനായി 400 കോടി രൂപ മാറ്റിവെച്ചിരിക്കുന്നു. എന്താണ് അവസരങ്ങൾ? വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾക്ക് സമീപം മാനുഫാക്ചറിങ് സോണുകൾ, സ്റ്റഫിങ് സെന്ററുകൾ, ഡ്രൈ പോർട്ടുകൾ എന്നിവ സ്ഥാപിക്കാൻ സംരംഭകർക്ക് അവസരം തുറക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തെ ഇന്ത്യയിലെ പ്രധാന ഗ്രീൻ ബങ്കറിങ് അതായത്, പരിസ്ഥിതി സൗഹൃദ ഇന്ധന വിതരണ കേന്ദ്രമാക്കും എന്ന പ്രഖ്യാപനത്തിലൂടെ ഇക്കോ ഫ്യുവൽ ബിസിനസുകൾക്ക് വലിയ സാധ്യത തുറക്കുന്നു. എന്താണ് എക്കോ ഫ്യൂവൽ ബിസിനസ്സ്? പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതും പുനരുപയോഗിക്കാൻ കഴിയുന്നതുമായ ജൈവ-സൗഹൃദ ഇന്ധനങ്ങൾ ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംരംഭമാണിത്. പെട്രോൾ, ഡീസൽ തുടങ്ങിയ പരമ്പരാഗത ഫോസിൽ ഇന്ധനങ്ങൾക്ക് പകരമായി ബയോഡീസൽ, ബയോഇത്തനോൾ, ഗ്രീൻ ഹൈഡ്രജൻ, ബയോഗ്യാസ് , സസ്റ്റൈനബിൾ…
ലോക ജനസംഖ്യയുടെ വെറും 10 ശതമാനം മാത്രം വരുന്ന, എന്നാൽ ലോക ജിഡിപിയുടെ 43 ശതമാനവും കൈയാളുന്ന ലോകത്തിലെ ഏറ്റവും സമ്പന്നമായ ഏഴ് രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി7 എന്ന് അറിയാമല്ലോ. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, കാനഡ, ജപ്പാൻ എന്നിവരടങ്ങുന്ന ഈ പ്രഭുക്കന്മാരുടെ സദസ്സിലേക്ക്, തുടർച്ചയായ 8 വർഷങ്ങളിലും ഇന്ത്യ ഒരു ‘ആദരണീയനായ അതിഥി’യായി ക്ഷണിക്കപ്പെടുമ്പോൾ അത് കേവലമൊരു നയതന്ത്ര മര്യാദയല്ല. മറിച്ച്, “ഇന്ത്യയുടെ പങ്കാളിത്തമില്ലാതെ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കോ സുരക്ഷയ്ക്കോ പൂർണ്ണത ഉണ്ടാകില്ല” എന്ന പാശ്ചാത്യ ലോകത്തിന്റെ പരസ്യമായ സമ്മതമാണത്. എന്താ കാരണമെന്ന് അറിയാമോ? ക്രിട്ടിക്കലായ ചില ടെക്നോളജികൾ, ഫ്യൂച്ചർ എനർജി, ഡിജിറ്റൽ സെക്ടർ എന്നിവിടങ്ങിൽ ഇന്ത്യ, ജി7 രാജ്യങ്ങളെക്കാൾ വേഗത്തിൽ മുന്നേറുകയാണ്. മാസ്സീവ് സ്കെയിലിൽ, സവിശേഷമായ public-private model-കൾ നടപ്പാക്കിയും പ്രാദേശികമായ പ്രൊഡക്ഷൻ പ്രയോജനപ്പെടുത്തിയും ഇന്ത്യ ഇപ്പോൾ കൈവവരിച്ചിരിക്കുന്ന നേട്ടങ്ങൾ ലോകത്തെ വൻശക്തികൾക്ക് കാണാതിരിക്കാനാകില്ല. അതിലേറ്റവും പ്രധാനപ്പെട്ടതാണ്, ഡിജിറ്റൽ പബ്ളിക് ഇൻഫ്രാസ്ട്രക്ചർ. ഇന്ത്യയുടെ യൂണിഫൈഡ് പെയ്‌മെന്റ് ഇന്റർഫേസ് ശതകോടിക്കണക്കിന്…
കേവലം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) വർദ്ധനവിനപ്പുറം ‘വികസിത രാഷ്ട്രം’ എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് ഇന്ത്യ അതിന്റെ യാത്ര ആരംഭിച്ചുകഴിഞ്ഞു. ചരിത്രത്തിലാദ്യമായി രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരും പങ്കെടുത്ത നിതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗം ഇതിന്റെ വ്യക്തമായ തെളിവാണ്. ഉയർന്ന മാനവവികസന സൂചികയും ശക്തമായ ഉപഭോക്തൃ വിപണിയുമുള്ള കേരളത്തിന്, “Inclusive Human Development for Viksit Bharat@2047” എന്ന കേന്ദ്ര പ്രമേയം വലിയ അവസരങ്ങളാണ് തുറന്നുനൽകുന്നത്. സാമ്പത്തിക പ്രതിസന്ധികളിൽ തളരാതെ, പരമ്പരാഗത അഞ്ചുവർഷ പദ്ധതികളുടെ ചട്ടക്കൂടിൽ നിന്ന് പുറത്തുകടന്ന് പുതിയ കാലത്തിനനുസൃതമായ ആശയങ്ങൾ നടപ്പിലാക്കാൻ കേരളം സന്നദ്ധമാകേണ്ടതുണ്ട്. ഇന്ത്യ വിവിധ വിദേശരാജ്യങ്ങളുമായി ഒപ്പുവെച്ച പുത്തൻ വ്യാപാരക്കരാറുകൾ (FTAs) നമ്മുടെ നാടിന് ഒരു സ്വർണ്ണാവസരമാണ്. ഇതിന്റെ ആനുകൂല്യങ്ങൾ താഴേത്തട്ടിലുള്ള സംരംഭകരിലേക്ക് എത്തിക്കാൻ സംസ്ഥാനത്ത് അടിയന്തരമായി ഒരു ‘എക്സ്പോർട്ട് ആക്സിലറേഷൻ മിഷൻ’ രൂപീകരിക്കേണ്ടതുണ്ട്. ഓരോ ജില്ലയിലും എക്സ്പോർട്ട് ഫെസിലിറ്റേഷൻ സെന്ററുകൾ സ്ഥാപിച്ച്, മലപ്പുറത്തെ ഫർണിച്ചറും വയനാട്ടിലെ കാപ്പിയും ഇടുക്കിയിലെ സുഗന്ധവ്യഞ്ജനങ്ങളും ഉൾപ്പെടെയുള്ള പ്രാദേശിക ഉൽപന്നങ്ങളെ ‘വൺ…
നാളെ ഇന്ത്യ എണ്ണ ഉത്പാദനം ഇരട്ടിയാക്കിയാലും, ഇറക്കുമതി തുടർന്നേ പറ്റൂ. ഉൽപ്പാദനം മൂന്നിരട്ടിയാക്കിയാലും, ഇറക്കുമതി തുടരും. കാരണം ഇന്ത്യയുടെ ആവശ്യകതയും അതിവേഗം ഉയരുകയാണ്. അപ്പോൾ ഓയിലിന്റെ കാര്യത്തിൽ സ്വയം പര്യാപ്തത ഇല്ലാതെ നാം തോൽക്കുമോ? ഇന്ത്യയുടെ ലക്ഷ്യം എല്ലാ എണ്ണയും സ്വന്തം രാജ്യത്ത് ഉത്പാദിപ്പിക്കുക എന്നതല്ല. കാരണം അതൊരു അസാധ്യ ലക്ഷ്യമാണ്. ഇന്ത്യയുടെ യഥാർത്ഥ ലക്ഷ്യം എന്തെന്നാൽ പരമാവധി എണ്ണ ആഭ്യന്തരമായി പ്രൊഡ്യൂസ് ചെയ്യുക, അതേസമയം, വളരെ വേഗം ഇലക്ട്രിക് വാഹനങ്ങൾ, മെട്രോ റെയിൽ, റെയിൽവേ വൈദ്യുതീകരണം., എഥനോൾ ബ്ലെൻഡിംഗ്, ബയോഫ്യൂവൽ എന്നിവയിലേക്ക് കടക്കുക. സോളാർ, വിൻഡ്, പ്രകൃതിവാതകം, ഗ്രീൻ ഹൈഡ്രജൻ എന്നിങ്ങനെ ഓൾട്ടർനേറ്റ് എനർജി വസൂലാക്കുന്ന കാര്യത്തിൽ ലോകത്തിന്റെ മുൻപന്തിയിലെത്തുക. ഇപ്പോഴത്തെ നമ്മുടെ രാജ്യത്തിന്റെ പര്യവേക്ഷണങ്ങൾ വിജയിച്ചാൽ 2030-ഓടെ എന്ത് സംഭവിക്കും? ഇന്ത്യയുടെ ഇറക്കുമതി ആശ്രിതത്വം 85 ശതമാനത്തിൽ നിന്ന് 70 ശതമാനം വരെ കുറയാം. 2040-ഓടെ, EV വിപ്ലവവും ഗ്രീൻ ഹൈഡ്രജനും ഗ്യാസ് അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയും വിജയിച്ചാൽ 50…
ഇന്ത്യയിൽ തന്നെ ആദ്യമായി വയോജനങ്ങൾക്കായി ഒരു പ്രത്യേക മന്ത്രാലയം രൂപീകരിച്ച് കേരളം ചരിത്രം കുറിക്കുമ്പോൾ, ഇത് വെറുമൊരു ‘ക്ഷേമ വകുപ്പ്’ മാത്രമല്ല; മറിച്ച് വരാനിരിക്കുന്ന വലിയൊരു സാമ്പത്തിക-സാമൂഹിക വിപ്ലവമാണ്. എന്തിനാണ് ഒരു പ്രത്യേക വകുപ്പ്? ഗൗരവമേറിയ ചില കണക്കുകൾ നാം ശ്രദ്ധിച്ചേ പറ്റൂ. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെ വേഗത്തിൽ പ്രായമാവുകയാണെന്ന് പറഞ്ഞല്ലോ. ക്രൂരമായ ഒരു യാഥാര്‌ത്ഥ്യം എന്തെന്നാൽ വരും വർഷങ്ങളിൽ കേരളത്തിലെ ജനസംഖ്യയുടെ 22%-ത്തിലധികം ആളുകൾ 60 വയസ്സിന് മുകളിൽ പ്രായമുള്ളവരായിരിക്കും. അതായത്, കേരളത്തിലെ നാലിൽ ഒരാൾ മുതിർന്ന പൗരനായിരിക്കും. കേരളത്തിലെ വലിയൊരു ശതമാനം വീടുകളിലും ഇന്ന് പ്രായമായ മാതാപിതാക്കൾ മാത്രമായി ഒറ്റപ്പെട്ടു കഴിയുന്നു. ഈ സാഹചര്യത്തിൽ വയോജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ സാമൂഹിക നീതി വകുപ്പിന്റെ ഒരു ചെറിയ ഉപവിഭാഗത്തിന് മാത്രം കഴിയില്ല. ആ തിരിച്ചറിവാണ് ഒരു പ്രത്യേക മന്ത്രാലയം എന്ന ചരിത്രപരമായ തീരുമാനത്തിലേക്ക് മുഖ്യമന്ത്രിയെ എത്തിച്ചത്. എന്നാൽ കേരളത്തിന്റെ സാമ്പത്തിക പരാധീനതകൾ നോക്കിയാൽ, പുതിയ…
ഒട്ടകപ്പക്ഷിയെ കണ്ടിട്ടില്ലേ? ഓസ്ട്രിച്ച്? പേരിൽ പക്ഷിയാണ്, പക്ഷെ പറക്കാനാകില്ല! അതുപോലെ, മനുഷ്യരായി ജനിച്ചിട്ടും ചലിക്കാൻ പറ്റാതെയായി പോയ കുറെ മനുഷ്യരുണ്ട് നമുക്ക് ചുറ്റും. അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനാകുമോ എന്ന ചിന്തയിൽ മറ്റെല്ലാം മാറ്റിവെച്ച് ഒരു സംരംഭം തുടങ്ങാനിറങ്ങിയ 5 മലയാളികളെ അറിയുമോ? ഒന്നിച്ച് പഠിച്ച് വളർന്ന് അവർ, പിന്നീട്, IBM, HCL, കുവൈറ്റ് എയർവേഴ്സ് പോലെയുള്ള കോർപ്പറേറ്റ് കമ്പനികളിൽ ജോലിയിൽ കയറി. കുറച്ചു നാൾ കഴിഞ്ഞ് ആ പ്രൊഫഷണൽ എക്സ്പീരിയൻസിന്റെ കരുത്തുമായി ആ സുഹൃത്തുക്കൾ ഒരു സംരംഭം തുടങ്ങി, പേര് ഓസ്ട്രിച്ച്! ഇന്നത്തെപ്പോലെ സ്റ്റാർട്ടപ് കൾച്ചറോ, ഇന്നവേഷൻ സൗകര്യങ്ങളോ ഇല്ലാതിരുന്ന 2000-ത്തിന്റെ മധ്യത്തിൽ, അവർ തുടങ്ങിവെച്ചത് ഒരു വിപ്ലവമായിരുന്നു. തുടക്കത്തിൽ സ്വന്തം തൊഴിലിൽ നിന്ന് കണ്ടെത്തിയ പണം റിസർച്ചിനും ഇന്നവേഷനുമായി ചിലവഴിച്ചാണ് ആ സുഹൃത്തുക്കൾ പ്രൊഡക്റ്റ് ഡെവലപ്മെന്റിലേക്ക് കടന്നത്. പക്ഷെ ടെക്നോളജി കൈയ്യിലുണ്ടായിരുന്ന ആ സംഘം ഉണ്ടാക്കിയെടുത്ത പവർ വീൽചെയറുകൾ, ഇലക്ട്രിക് മൊബിലിറ്റിയിൽ പുതിയ ചരിത്രമെഴുതി. വിദേശ ബ്രാൻഡുകൾക്ക് പോലും…
