Author: Nisha Krishnan

Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.

1980-ൽ ഇന്ത്യ തുടങ്ങിയതാണ് തദ്ദേശീയമായ ഫൈറ്റർ ജറ്റിനായുള്ള പ്രവർത്തനം. Light Combat Aircraft അഥവാ LCA പ്രോഗ്രാമിന്റെ ഭാഗമായാണ് ഇന്ത്യ 20 വർഷത്തോളം എടുത്ത് 2001-ൽ ആദ്യ പ്രോട്ടോടൈപ്പ് പൂർത്തിയാക്കിയത്. പിന്നേയും പതിനഞ്ച് വർഷമെടുത്തു, വ്യോമസേനയ്ക്ക് തേജസ് അവരുടെ ഫ്ലീറ്റിൽ കിട്ടാൻ. 2016-ൽ രണ്ട് തേജസ് ഫ്ളൈറ്റുകൾ ഓടിക്കാൻ പാകത്തിന് കിട്ടി. 2016-2020 കാലത്ത് പരമാവധി 8 എയർക്രാഫ്റ്റുകളാണ് പ്രതിവർഷം നിർമ്മിച്ചത്. 1980-ൽ തുടങ്ങിയിട്ടും കഴിഞ്ഞ 10 വർഷത്തോളമേ ആയുള്ളൂ തേജസിനെ സീരിയസ്സായി കാണാൻ തുടങ്ങിയിട്ട്. 2025 മാർച്ചോടെ ഇന്ത്യൻ എയർഫോഴ്സിന് കിട്ടിയത് 38 എയർക്രാഫ്റ്റുകളാണ്. അതായത് നാല് പതിറ്റാണ്ട് മുമ്പ് തുടങ്ങിയ രാജ്യത്തിന്റെ ഒരു സ്വപ്ന പദ്ധതി വെറും 38 എണ്ണത്തിൽ ഒതുങ്ങിപ്പോയി. മാത്രമല്ല പെർഫോർമൻസ് കംപ്ലയിന്റും ഡെലിവറി ഡിലേയും തേജസ്സിലുള്ള വ്യോമസേനയുടെ ചില പ്ലാനുകൾ തകർത്തുകളഞ്ഞു എന്ന് വേണം കരുതാൻ. അതായത് 1980-ൽ തുടങ്ങിയെങ്കിലും 2020-വരെ തേജസ് വെറും കടലാസ് പുലി മാത്രമായിരുന്നോ?. റഷ്യയിൽ നിന്ന് വാങ്ങിയിരുന്ന MiG-21…

Read More

1901-ലാണ് ആദ്യ റോയൽ ഇൻഫീൽഡ് ബുള്ളറ്റ് യാഥാർത്ഥ്യമായത്. 1932-ൽ, ഇംഗ്ലണ്ടിലെ റോ‍‍ഡിലൂടെ ഘനഗംഭീകമായ ശബ്ദത്തിൽ ബുള്ളറ്റ് ഓടിതുടങ്ങി. 1930-കളുടെ അവസാനം രണ്ടാം ലോകമഹായുദ്ധം തുടങ്ങുമ്പോൾ, യുദ്ധമുഖത്തെ അവശ്യപോരാളിയായി അതിനകം എൻഫീൽഡ് ബുള്ളറ്റ് മാറിയിരുന്നു. തീയിൽ വാറ്റി എടുത്ത ഉരുക്ക് മുഷ്ടിപോലെ എൻഫീൽഡ്, സൈന്യത്തിനൊപ്പം കട്ടയ്ക്ക് നിന്നു. സൈനികരുടെ കരുത്തിന്റെ പ്രതീകം പോലെ റോയൽ എൻഫീൽഡ് ! ബുള്ളറ്റ് എന്ന് കേട്ടാൽ യൂണിഫോമണിഞ്ഞ പട്ടാളക്കാരൻ ഇരിക്കുന്ന ഒരു ഇരുചക്രരൂപം മനസ്സിൽ പതിയും ഏത് കൊച്ചുകുട്ടിക്കും. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് തൊട്ടുപിന്നാലേ ഇന്ത്യ-പാക് യുദ്ധമുണ്ടായത് അറിയാമല്ലോ. ആ സമയം ഹിമാലയത്തിലെ ചെങ്കുത്തായ മലനിരകളിലൂടെ, മറ്റൊരു വാഹനത്തിനും കയറിപോകാൻ പറ്റാത്ത ഇടങ്ങളിൽ, പട്ടാളത്തിന് മുന്നോട്ട് നീങ്ങാൻ സഹായം വേണം. റോയൽ എൻഫീൽഡിന്റെ ബുള്ളറ്റ് വാങ്ങാൻ സർക്കാർ തീരുമാനിച്ചു. അങ്ങനെ എണ്ണൂറോളം Royal Enfield Bullet ഇന്ത്യയിലെത്തി. ഐക്കോണിക് എൻഫീൽഡ് 350 മോഡൽ. ഇറക്കുമതി ചെയ്താൽ മതിയാകുകയില്ല, ഇവിടെ അസംബ്ലിൾ ചെയ്യണം. 1955, മദ്രാസിലെ തിരുവൊട്ടിയൂരിൽ പ്ലാന്റ്…

Read More

1983 ജൂൺ 25, ക്ലാസിക് വൈറ്റ് ജഴ്സിയിൽ ഇംഗ്ലണ്ടിന്റെ ചാരനിറമാർന്ന ആകാശത്തിന് കീഴെ കപ്പുമായി നിന്ന കപിൽദേവും അദ്ദേഹത്തിന്റെ ചെകുത്താൻമാരും.. വെസ്റ്റ് ഇൻഡീസിനെ 43 റൺസിന് തോൽപ്പിക്കുമ്പോൾ, ക്രിക്കറ്റിന്റെ തറവാടായ ലോർഡ്സിൽ വെച്ച് ഇന്ത്യൻ ക്രിക്കറ്റിന്റെ തലകുറി മാറുകയായിരുന്നു, ക്രിക്കറ്റ് കളിക്കാൻ വന്ന അടിമകൾ എന്ന വെള്ളക്കാരന്റെ പുശ്ചത്തിൽ നിന്ന് ആ കളിയിൽ രസച്ചരട് കണ്ടെത്തിയ ഒരു നാടിന്റെ ഉയിർപ്പായിരുന്നു അത്..അന്ന് കപിലിനൊപ്പം സുനിൽ ഗവാസ്ക്കറും, ശ്രീകാന്തും, മൊഹീന്ദർ അമർനാഥും തുടങ്ങിവെച്ച ക്രിക്കറ്റിലെ ഇന്ത്യാവത്കരണത്തിനാണ് ഹർമൻ പ്രീത് കൗറിന്റെ നേതൃത്വത്തിൽ നവി മുംബൈയിൽ പുതിയ അധ്യായം എഴുതിയത്. 83-ലെ ആദ്യ ലോകകപ്പിന് ശേഷം നാല് പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. ഈ നാല് പതിറ്റാണ്ടിൽ ഇന്ത്യൻ ക്രിക്കറ്റ് എവിടേക്കാണ് വളർന്നത്. ലോകത്തെ ഒരു രാജ്യത്തിനും എത്തിപ്പിടിക്കാനാകാത്ത അത്ര ഉയരെ, പണം കൊണ്ടും പവറ് കൊണ്ടും പ്രഹരശേഷി കൊണ്ടും പദവി കൊണ്ടും Board of Control for Cricket in India, അഥവാ BCCI ഒജി…

Read More

ഹരിയായനയിലെ അംബാല എയർബേസിൽ നിന്ന് റഫേൽ യുദ്ധവിമാനത്തിൽ ഇൻഡ്യൻ സൈന്യത്തിന്റെ സുപ്രീം കമാന്ററായ ദ്രൗപതി മുർമു കുതിച്ചപ്പോൾ മറ്റൊരു വനിത കൂടി ചരിത്രത്തിൽ ഇടം പിടിക്കുകയായിരുന്നു. വിംഗ് കമാന്റർ ശിവാംഗി സിംഗ്! ഇന്ത്യയുടെ ആദ്യത്തെ വനിതാ റഫാൽ പൈലറ്റ്. ഇന്ത്യൻ വ്യോമസേനയിൽ നാലായിരത്തോളം പൈലറ്റുമാരുണ്ട്, അവരിൽ പക്ഷേ റഫാൽ പറത്താൻ ആദ്യം പരിശീലനം കിട്ടിയ വനിത ശിവാംഗി മാത്രം. ഹരിയാനയിലെ അംബാല എയർഫോഴ്സ് സ്റ്റേഷനിൽ എന്തിനും തയ്യാറായി നിൽക്കുന്ന ഇന്ത്യയുടെ സൂപ്പർ വ്യോമാക്രമണ ടീമായ ഗോൾഡൺ ആരോസ് സ്ക്വാഡ്രൺ (Golden Arrows Squadron) അംഗമാണ് ശിവാംഗി സിംഗ്. ഈ ശിവാംഗിയെ ആണ് സിന്ദൂർ ഓപ്പറേഷനിടെ ഫ്ലൈറ്റ് വെടിവെച്ചിട്ട് പിടിച്ചുവെന്നും തടവിലാക്കിയെന്നും പാകിസ്ഥാൻ പ്രചരിപ്പിച്ചത്! അതേ ശിവാംഗി തന്നെ, ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി പാകിസ്ഥാനിലെ പട്ടാള ക്യാമ്പുകളെ നിമിഷനേരം കൊണ്ട് ചാമ്പലാക്കി തിരിച്ചെത്തിയ അതേ റഫാൽ ഫ്ലൈറ്റിൽ, രാഷ്ട്രപതിയേയും കൊണ്ട് പറന്നത് യാദൃശ്ചികമല്ല, പാകിസ്ഥാന് കൊടുത്ത ഇരട്ട പ്രഹരമായിരുന്നു! 15,000 അടി മുകളിൽ,…

Read More

ഇന്ന് യാത്രാ-ട്രെയിനുകളിൽ 100% ബയോ-ടൊയ്ലറ്റുകൾ ആയിരിക്കുന്നു. ‌സ്വച്ഛ് റെയിൽ, സ്വച്ഛ് ഭാരത് – ലോകത്തെ ഏറ്റവും വലിയ ശുചിത്വ മിഷനുകളിൽ ഒന്നായിമാറി! റെയിൽവേയുടെ ബയോ-ടൊയ്ലറ്റിലേക്കുള്ള മാറ്റം, ഇന്ത്യൻ ട്രെയിനുകൾ മനുഷ്യ വിസർജ്യം വിതറുന്ന വാഹനമാണെന്ന് കളിയാക്കിയ ലോകത്തെ അമ്പരപ്പിച്ചു. ഇന്ത്യയിലെ തീവണ്ടികളിലാകെ രണ്ടര ലക്ഷത്തോളം ബയോ ടൊയ്ലറ്റുകൾ വെച്ചുകൊണ്ടാണ് ആ യജ്ഞം പൂര്‌ത്തീകരിച്ചത്. സാങ്കേതിക സഹായം റെയിൽവേയ്ക്ക് നൽകിയതാകട്ടെ, ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഓർഗനൈസേഷനും. ഇന്ത്യൻ റെയിൽവേ യാത്രക്കാരന് ദുരിതവും കഷ്ടപ്പാടും നൽകിയ ഭൂതകാലത്ത് നിന്ന്, ലോകത്തെ ഏറ്റവും സാങ്കേതിക തികവുളളതും പ്രൊഫഷണലുമായ റെയിൽ നെറ്റ് വർക്കായത് എങ്ങനെയാണ്? കഴിഞ്ഞ പത്ത് വർഷത്തിനിടെ 30,000-ത്തിലധികം കിലോമീറ്റർ പുതിയ റണ്ണിംഗ് ട്രാക്ക് നിർമ്മിച്ചിട്ടു ഇന്ത്യൻ റെയിൽവേ. ഇത് ജർമ്മനിയുടെ ആകെ റെയിൽ നെറ്റ് വർക്കിന് തുല്യമാണെന്ന് ഓർക്കണം. 46,000 കിലോമീറ്ററുകളിൽ അധികം വൈദ്യുതീകരിച്ചു. ഓരോ വർഷവും 7000-ത്തിലധികം കോച്ചുകൾ നിർമ്മിക്കുന്നു. 2019-ഓടെ ആളില്ലാത്ത ലെവൽ ക്രോസുകൾ എല്ലാം നീക്കം ചെയ്തു. റെയിൽവേ…

Read More

ഇന്ത്യയിൽ മാത്രം 100 കോടിക്കടുത്ത് ആളുകൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നു. അതായത് അമേരിക്കയിലേയും യൂറോപ്പിലേയും ഡിജറ്റൽ യൂസേഴ്സിനെ ഒന്നിച്ച് കൂട്ടിയാൽ അതിന്റേയും മുകളിൽ നിൽക്കും ഇന്നത്തെ ഇന്ത്യയുടെ ഓൺലൈൻ കൺസ്യൂമർ ബെയ്സ്. ഇന്ത്യയിലെ ഏത് പ്രൊഡകറ്റിനും സർവ്വീസിനും നേരെ ഡിജിറ്റലി കണക്റ്റ് ചെയ്യാനാകുക ഈ 100 കോടി പൊട്ടൻഷ്യൽ കസ്റ്റമേഴ്സിലേക്കാണ്. അപ്പോൾ ലോകം മുഴുവൻ പറന്ന് നടന്ന് വിൽക്കാൻ പറ്റുന്ന പ്രോഡക്റ്റുകളും സർവ്വീസുകളും നിർമ്മിക്കാൻ നമുക്ക് പറ്റിയാലോ? പേമെന്റ് സ്വീകരിക്കാൻ കേവലം ഇന്ന് ഒരു ക്യു ആർ കോഡ് മതി. നിങ്ങളുെട പ്രോഡക്റ്റ് ഏത് കോണിലുമുള്ള കസ്റ്റമറിലെത്തിക്കാനും പേമെ‍ന്റ് വാങ്ങാനും ഡിജിറ്റൽ സാധ്യത ഇങ്ങനെ തുറന്ന് കിടക്കുമ്പോൾ, ഇക്കാലത്ത് ആർക്കാണ് ഒരു സംരംഭം തുടങ്ങാൻ തടസ്സമുള്ളത്? ഈ രാജ്യത്ത് പിറന്ന്, ഈ രാജ്യത്ത് വളർന്ന്, രാജ്യമാകമാനം കസ്റ്റമേഴ്സിനെ ബിൽഡ് ചെയ്യുന്ന സെരോദ പോലെ, ഒല പോലെ, സൊമാറ്റോ പോലെ… തീർന്നില്ല.. സെപ്റ്റോയുടെ കോ-ഫൗണ്ടർ 4500 കോടിയുടെ ആസ്തിയുള്ള കൈവല്യ വോറ, 1300 കോടിയോളം…

Read More

ഇന്ത്യയ്ക്ക് അമേരിക്കയെപോലെ വൻവികസിത രാജ്യം ആകാനാകുമോ? ആകും. നമ്മുടെ ടാലന്റിനെ ഉപയോഗിക്കാൻ പറ്റിയ റിയൽ ടൂൾ ദാ, ഈ മണ്ണിൽ ഒരുക്കിയിടാനായാൽ. പുതിയ മെസ്സേജിംഗ് ആപ്പ് വന്നു! ശ്രീധർ വെമ്പുവിന്റെ ഭാഷയിൽ ‘Made in India, made for the world!’ അതാണ് അരട്ടൈ എന്ന ഇന്ത്യൻ മെസ്സേജിംഗ് ആപ്പ്. ക്ലിയറായി പറഞ്ഞാൽ സായിപ്പിന്റെ വാട്ട്സ്ആപ്പിനുള്ള ഇന്ത്യയുടെ ബദൽ. ഇവിടെ നമ്മൾ ഡീൽ ചെയ്യുന്നത് ഒരിന്റ്യൻ കോർപ്പറേറ്റിനോടാണ്. പേരും മുഖവും പരിചിതമായ ഈ നാട്ടിലെ നിയമങ്ങളിൽ പണിതുയർത്തിയ ഒരു ബില്യൺ ഡോളർ കമ്പനിയോടാണ്. ഒരു മെസ്സേജിംഗ് ആപ്പും കൊണ്ട് പ്രത്യക്ഷപെട്ടിരിക്കുകയല്ല അരാട്ടൈയ്. ഗൂഗിൾ തുടങ്ങുന്നതിനും 2 വർഷം മുന്നേ തുടങ്ങി, കോർ ബിസിനസ്സ് കമ്പനികൾക്ക് ആവശ്യമായ ഫിനാൻഷ്യൽ ടൂളുകളും, കസ്റ്റമർ റിലേഷൻഷിപ് മാനേജ്മെന്റ് സോഫ്റ്റ്വെയറുകളും ലോകമാകമാനമുള്ള ലക്ഷക്കണക്കിന് ബിസിനസസ് ക്ലയിന്റ്സിന് നൽകുന്ന കോർപ്പറേറ്റാണ് സോഹോ. ആ സോഹോയുടെ കൈപിടിച്ച് വരുന്ന അരട്ടയ്! അങ്ങനെ ഇന്ത്യക്കാരന്റെ പ്രതീകമാകുന്നു. 29 വർഷമായി ലോകമാകെ 150…

Read More

പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് അതായത് 2010-ൽ തൊഴിലുറപ്പിന് പോകുമ്പോ കിട്ടിയിരുന്നത് പ്രതിദിനം125 രൂപയായിരുന്നു. അന്ന് അരിക്ക് ഒരു കിലോയ്ക്ക് ആവറേജ് 20 രൂപയായിരുന്നു വില. 2013 ആയപ്പോഴേക്ക് അരിവില ഏകദേശം 35 രൂപയോളമായി. 3 വർഷം കൊണ്ട് കൂടിയത് 15 രൂപയ്ക്കടുത്ത്. അന്ന് ഇൻഫ്ലേഷൻ അതായത് പണപ്പെരുപ്പം എത്രയായിരുന്നെന്നോ 11 ശതമാനത്തോളം. G-20 രാജ്യങ്ങളിലെ ഉയർന്ന പണപ്പെരുപ്പമുള്ള രാജ്യമായിരുന്നു ഇന്ത്യ അന്ന്. കേവലം 10 വർഷം കഴിഞ്ഞു, 2023-ൽ നമ്മുടെ രാജ്യത്തിന്റെ പണപ്പെരുപ്പം എത്രയെന്ന് അറിയാമോ, 5.4%. ഇന്ന് അതായത് 2025-ൽ ജപ്പാനെക്കാൾ യു.കെ-യെക്കാൾ, അമേരിക്കയെക്കാൾ പണപ്പെരുപ്പത്തിൽ താഴെയാണ് ഇന്ത്യ. ലോകത്തെ വൻശക്തികളുടെ നിരയിൽ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്കിലേക്ക് 10-12 വർഷം കൊണ്ട് ഒരു രാജ്യം എത്തിയത് എങ്ങനെയാണ്? അതും അതിനിടയിൽ കോവിഡെന്ന മഹാമാരിയും നോട്ട് നിരോധനവും ജിഎസ്ടിയും ഒക്കെ വന്നിട്ടും? ഇന്ന് തൊഴിലുറപ്പിന് ഒരു ദിവസം കിട്ടുന്നത് 350 രൂപയ്ക്ക് മുകളിൽ. 15 വർഷം കൊണ്ട് 200 രൂപയിലധികം…

Read More

1985-ൽ പ്രസ്റ്റീജ് ബിൽഡേഴ്സ് അവരുടെ ആദ്യ നിർമ്മാണ സംരംഭം പൂർത്തിയാക്കി. ബാംഗ്ലൂർ കെ. എച്ച് റോഡിലെ Prestige Court ! അത് ഒരു വിജയഗാഥയുടെ ആദ്യ വരിമാത്രമായിരുന്നു. കൊമേഴ്സ്യൽ ഓഫീസുകൾ, അപാർട്ട്മെന്റുകൾ, ഷോപ്പിംഗ് മോളുകൾ, വില്ലകൾ, ഹോട്ടലുകൾ, ഗോൾഫ് കോഴ്സുകൾ, ഹോസ്പിറ്റാലിറ്റി സമുച്ചയങ്ങൾ തുടങ്ങി ഇന്ത്യയിലെ ഏറ്റവും പ്രസ്റ്റീജായ പ്രോപ്പർട്ടി ഡെവലപ്പേഴ്സ് എന്ന പെരുമയിലേക്ക് നടന്നുകയറിയ ദ റിയൽ പ്രസ്റ്റീജ്! ഒരു പേരിലെ അന്തസ്സ്, നിർമ്മാണ രംഗത്തെ അതിശക്തമായ ബ്രാൻഡാക്കിയ പ്രസ്റ്റീജ്! പിതാവ് തുടങ്ങിയ പ്രസ്റ്റീജ് എന്ന പേരിലെ തയ്യൽക്കടയിൽ നിന്ന് കെട്ടിപ്പൊക്കിയ 66,000 കോടിയുടെ ബ്രാൻഡ്! 300-ഓളം ക്വാളിറ്റിയുള്ള നിർമ്മാണ സമുച്ചയങ്ങളിലായി 20 കോടി സ്ക്വയർഫീറ്റിൽ രാജ്യമാകെ പരന്നുകിടക്കുന്ന അന്തസ്സ്! ഇർഫാൻ റസാഖ് എന്ന റിയൽറ്റി സംരംഭകനെ ഇന്ത്യയിലെ പ്രോപ്പർട്ടി ബിസിനസ്സിന്റെ ഷെഹൻഷാ ആക്കിയ പ്രസ്റ്റീജ്! 1990 മുതൽ 2000 വരെയുള്ള കാലഘട്ടം പ്രസ്റ്റീജ് അവരുടെ ഹോംവർക്കുകൾ പൂർത്തിയാക്കുകയായിരുന്നു. അൾട്രാ സിറ്റിയായുള്ള ബംഗ്ലുരുവിന്റെ വളർച്ചയിൽ പ്രസ്റ്റീജ് ഒരു ക്യാൻവാസ്…

Read More

ഇന്ത്യയിലെ ‍ഡിജിറ്റൽ ട്രാൻസാക്ഷനുകളുടെ 85% UPI ആയിരിക്കുന്നു. കുറച്ച് സമ്പന്നരുടെ മാത്രമായി ഇന്ത്യ ചുരുങ്ങിയേ എന്ന നിലവിളിയുടെ മറുപടിയാണ് ഈ 25 ലക്ഷം കോടി രൂപ. കരുത്താർജ്ജിക്കുന്ന ഇന്ത്യൻ മധ്യവർഗ്ഗത്തിന്റെ സംഭാവന കൂടിയാണ്, ഇന്ത്യയുടെ യൂണിഫൈഡ് പേമെന്റ്സ് ഇന്റർഫെയ്സ് അഥവാ യുപിഐ, ഒരുമാസം 2000 കോടി ട്രാൻസാക്ഷൻസ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയതിലൂടെ തെളിഞ്ഞത്. കൈമറിഞ്ഞത് ആകട്ടെ 25 ലക്ഷം കോടി രൂപയും. സ്റ്റാർട്ടപ്പുകളുടേയും, എംഎസ്.എം.ഇ.കളുടേയും സംരംഭകരുടേയും മാസശമ്പളക്കാരുടേയും ദിവസവേതനക്കാരുടേയും അക്കൗണ്ടിലെ പണത്തിന്റെ ബലമായ 25 ലക്ഷം കോടി രൂപ! കാരണം ഇന്ത്യയുടെ വികസം യഥാർത്ഥമാണ്. വളർച്ച കേവലാസ്തിത്വമുള്ളതാണ്. അമേരിക്കയോ, ജപ്പാനോ, ചൈനയോ മറ്റേതു രാജ്യമോ ആകട്ടെ, അവരൊക്കെ ഇത്തരമൊരു ശക്തമായ, വികേന്ദ്രീകരിക്കപ്പെട്ട ഒരു UPI ബിൽഡ് ചെയ്യാനുള്ള ശ്രമത്തിലാണ് ഇപ്പോഴും. UPI വഴി പണമയ്ക്കാവുന്ന ഇന്റർഫെയ്സ് അവതരിപ്പിച്ചപ്പോ, നമ്മുടെ തന്നെ ആൾക്കാർ അതിനെ കളിയാക്കിയതും പുശ്ചിച്ചതും ഓർമ്മയുണ്ടോ? കാളവണ്ടിയുഗത്തിലെ ഇന്ത്യയ്ക്ക് എന്ത് ഡിജിറ്റൽ പേമെന്റ് എന്ന്? ഇന്ന് യുപി-യിലേയോ, ബീഹാറിലേയോ…

Read More