Author: Nisha Krishnan
Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.
പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് അതായത് 2010-ൽ തൊഴിലുറപ്പിന് പോകുമ്പോ കിട്ടിയിരുന്നത് പ്രതിദിനം125 രൂപയായിരുന്നു. അന്ന് അരിക്ക് ഒരു കിലോയ്ക്ക് ആവറേജ് 20 രൂപയായിരുന്നു വില. 2013 ആയപ്പോഴേക്ക് അരിവില ഏകദേശം 35 രൂപയോളമായി. 3 വർഷം കൊണ്ട് കൂടിയത് 15 രൂപയ്ക്കടുത്ത്. അന്ന് ഇൻഫ്ലേഷൻ അതായത് പണപ്പെരുപ്പം എത്രയായിരുന്നെന്നോ 11 ശതമാനത്തോളം. G-20 രാജ്യങ്ങളിലെ ഉയർന്ന പണപ്പെരുപ്പമുള്ള രാജ്യമായിരുന്നു ഇന്ത്യ അന്ന്. കേവലം 10 വർഷം കഴിഞ്ഞു, 2023-ൽ നമ്മുടെ രാജ്യത്തിന്റെ പണപ്പെരുപ്പം എത്രയെന്ന് അറിയാമോ, 5.4%. ഇന്ന് അതായത് 2025-ൽ ജപ്പാനെക്കാൾ യു.കെ-യെക്കാൾ, അമേരിക്കയെക്കാൾ പണപ്പെരുപ്പത്തിൽ താഴെയാണ് ഇന്ത്യ. ലോകത്തെ വൻശക്തികളുടെ നിരയിൽ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്കിലേക്ക് 10-12 വർഷം കൊണ്ട് ഒരു രാജ്യം എത്തിയത് എങ്ങനെയാണ്? അതും അതിനിടയിൽ കോവിഡെന്ന മഹാമാരിയും നോട്ട് നിരോധനവും ജിഎസ്ടിയും ഒക്കെ വന്നിട്ടും? ഇന്ന് തൊഴിലുറപ്പിന് ഒരു ദിവസം കിട്ടുന്നത് 350 രൂപയ്ക്ക് മുകളിൽ. 15 വർഷം കൊണ്ട് 200 രൂപയിലധികം…
1985-ൽ പ്രസ്റ്റീജ് ബിൽഡേഴ്സ് അവരുടെ ആദ്യ നിർമ്മാണ സംരംഭം പൂർത്തിയാക്കി. ബാംഗ്ലൂർ കെ. എച്ച് റോഡിലെ Prestige Court ! അത് ഒരു വിജയഗാഥയുടെ ആദ്യ വരിമാത്രമായിരുന്നു. കൊമേഴ്സ്യൽ ഓഫീസുകൾ, അപാർട്ട്മെന്റുകൾ, ഷോപ്പിംഗ് മോളുകൾ, വില്ലകൾ, ഹോട്ടലുകൾ, ഗോൾഫ് കോഴ്സുകൾ, ഹോസ്പിറ്റാലിറ്റി സമുച്ചയങ്ങൾ തുടങ്ങി ഇന്ത്യയിലെ ഏറ്റവും പ്രസ്റ്റീജായ പ്രോപ്പർട്ടി ഡെവലപ്പേഴ്സ് എന്ന പെരുമയിലേക്ക് നടന്നുകയറിയ ദ റിയൽ പ്രസ്റ്റീജ്! ഒരു പേരിലെ അന്തസ്സ്, നിർമ്മാണ രംഗത്തെ അതിശക്തമായ ബ്രാൻഡാക്കിയ പ്രസ്റ്റീജ്! പിതാവ് തുടങ്ങിയ പ്രസ്റ്റീജ് എന്ന പേരിലെ തയ്യൽക്കടയിൽ നിന്ന് കെട്ടിപ്പൊക്കിയ 66,000 കോടിയുടെ ബ്രാൻഡ്! 300-ഓളം ക്വാളിറ്റിയുള്ള നിർമ്മാണ സമുച്ചയങ്ങളിലായി 20 കോടി സ്ക്വയർഫീറ്റിൽ രാജ്യമാകെ പരന്നുകിടക്കുന്ന അന്തസ്സ്! ഇർഫാൻ റസാഖ് എന്ന റിയൽറ്റി സംരംഭകനെ ഇന്ത്യയിലെ പ്രോപ്പർട്ടി ബിസിനസ്സിന്റെ ഷെഹൻഷാ ആക്കിയ പ്രസ്റ്റീജ്! 1990 മുതൽ 2000 വരെയുള്ള കാലഘട്ടം പ്രസ്റ്റീജ് അവരുടെ ഹോംവർക്കുകൾ പൂർത്തിയാക്കുകയായിരുന്നു. അൾട്രാ സിറ്റിയായുള്ള ബംഗ്ലുരുവിന്റെ വളർച്ചയിൽ പ്രസ്റ്റീജ് ഒരു ക്യാൻവാസ്…
ഇന്ത്യയിലെ ഡിജിറ്റൽ ട്രാൻസാക്ഷനുകളുടെ 85% UPI ആയിരിക്കുന്നു. കുറച്ച് സമ്പന്നരുടെ മാത്രമായി ഇന്ത്യ ചുരുങ്ങിയേ എന്ന നിലവിളിയുടെ മറുപടിയാണ് ഈ 25 ലക്ഷം കോടി രൂപ. കരുത്താർജ്ജിക്കുന്ന ഇന്ത്യൻ മധ്യവർഗ്ഗത്തിന്റെ സംഭാവന കൂടിയാണ്, ഇന്ത്യയുടെ യൂണിഫൈഡ് പേമെന്റ്സ് ഇന്റർഫെയ്സ് അഥവാ യുപിഐ, ഒരുമാസം 2000 കോടി ട്രാൻസാക്ഷൻസ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയതിലൂടെ തെളിഞ്ഞത്. കൈമറിഞ്ഞത് ആകട്ടെ 25 ലക്ഷം കോടി രൂപയും. സ്റ്റാർട്ടപ്പുകളുടേയും, എംഎസ്.എം.ഇ.കളുടേയും സംരംഭകരുടേയും മാസശമ്പളക്കാരുടേയും ദിവസവേതനക്കാരുടേയും അക്കൗണ്ടിലെ പണത്തിന്റെ ബലമായ 25 ലക്ഷം കോടി രൂപ! കാരണം ഇന്ത്യയുടെ വികസം യഥാർത്ഥമാണ്. വളർച്ച കേവലാസ്തിത്വമുള്ളതാണ്. അമേരിക്കയോ, ജപ്പാനോ, ചൈനയോ മറ്റേതു രാജ്യമോ ആകട്ടെ, അവരൊക്കെ ഇത്തരമൊരു ശക്തമായ, വികേന്ദ്രീകരിക്കപ്പെട്ട ഒരു UPI ബിൽഡ് ചെയ്യാനുള്ള ശ്രമത്തിലാണ് ഇപ്പോഴും. UPI വഴി പണമയ്ക്കാവുന്ന ഇന്റർഫെയ്സ് അവതരിപ്പിച്ചപ്പോ, നമ്മുടെ തന്നെ ആൾക്കാർ അതിനെ കളിയാക്കിയതും പുശ്ചിച്ചതും ഓർമ്മയുണ്ടോ? കാളവണ്ടിയുഗത്തിലെ ഇന്ത്യയ്ക്ക് എന്ത് ഡിജിറ്റൽ പേമെന്റ് എന്ന്? ഇന്ന് യുപി-യിലേയോ, ബീഹാറിലേയോ…
ലോകമാകെ ഡയറക്ട് കണക്റ്റിവിറ്റിയുള്ള വിഴിഞ്ഞത്ത്, ലോകത്ത് നിന്നാകമാനം കപ്പൽ വന്നുപോകുന്ന വിഴിഞ്ഞത്ത്, അതിന്റെ ഉടമസ്ഥരായ, മലയാളികളായ നമ്മൾ നിസ്സംഗരായി ഇരിക്കുകയാണോ? വിഴിഞ്ഞം നമ്മുടെ അഭിമാന തുറുമുഖമായി എന്തിനും തയ്യാറായി നിൽക്കുമ്പോ, കുടുംബശ്രീ യൂണിറ്റുകൾ പോലെ സക്രിയമായ സംരംഭക യൂണിറ്റുകൾ ഇവിടെയുള്ളപ്പോ, എന്തുകൊണ്ട് എക്സോറ്റിക് ഫ്ലവർ എക്സ്പോർട്ട് പോലെയുള്ള അനവധിനിരവധി പണം വരുന്ന സാധ്യതകൾ നമുക്ക് ശ്രമിച്ചൂടേ? അങ്ങനെ ചെയ്താൽ എത്ര ലക്ഷം രൂപയായിരിക്കും മാസമാസം കേരളത്തിലെത്തുക? നൂറ്റാണ്ടുകളായി തുറമുഖത്തിന്റെ വീരചരിതമുള്ള എത്രയോ അഴിമുഖങ്ങൾ രാജ്യത്തുണ്ട്. മുംബൈ, കൊൽക്കത്ത, വിശാഖപട്ടണം, മദ്രാസ് തുറമുഖങ്ങൾ പോലെ.. എന്തിന് നമ്മുടെ കൊച്ചി തുറമുഖം നൂറ്റാണ്ട് പിന്നിട്ടുകഴിഞ്ഞതാണ്. പക്ഷെ, 2024 ഡിസംബറിൽ ഒഫീഷ്യലി കമ്മീഷൻ ചെയ്ത വിഴിഞ്ഞത്തിന് ഈ പറഞ്ഞ പോർട്ടുകൾക്കൊന്നുമില്ലാത്ത, അപൂർവ്വമായ, ഒരു യുണീഖായ, പ്രാധാന്യമുണ്ട്. അന്റാർട്ടിക്ക ഒഴികെ ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളുമായും കണക്റ്റഡായി കിടക്കുകയാണ് വിഴിഞ്ഞം. ഇന്ത്യയുടെ ആകെ സമുദ്രാശ്രിത എക്കോണമിയെ തിരുത്തിയെഴുതാൻ കെൽപ്പുള്ള വിഴിഞ്ഞം. ധാതു നിക്ഷേപമോ , ഖനനമോ, റോമെറ്റീരിയൽ പ്രൊഡക്ഷനോ…
യൂണികോൺ വാല്യുവേഷന്റെ പ്രൗഢിയും, മിനുങ്ങുന്ന ഇന്റീരിയറുകളുള്ള ഓഫീസുകളും വെഞ്ച്വർ ക്യാപിറ്റൽ ഗ്ലാമറും ഒക്കെയുള്ള ഇക്കാലത്ത്, ശ്രീധർ വെമ്പു ഒരു റെയർ ബ്രീഡാണ്. ഒരു ടെക് ഫൗണ്ടറുടെ കഥയല്ല ശ്രീധർ വെമ്പുവിന്റേത്, കാലം കേട്ട് പഴകിയ വിജയ കഥകളെ വെല്ലുവിളിച്ച കഥയാണ് ആ മനുഷ്യന്റേത്. ലോക്കൽ എന്ന വാക്കിന്, ഡിക്ഷണറിയിൽ പുതിയ അർത്ഥം എഴുതിയ കോർപ്പറേറ്റ് കഥയാണ് അത്. ഇന്ത്യയ്ക്ക് അഭിമാനിക്കാൻ വകയുണ്ടാക്കിയ മൃദുഭാഷിയായ ഒരു സംരംഭക സന്യാസിയുടെ കഥയാണത്! തഞ്ചാവൂരിൽ ഒരു മധ്യവർഗ്ഗ കുടുംബത്തിൽ സർക്കാർ ഉദ്യോഗസ്ഥന്റെ മകനായി പിറന്നതാണ് വെമ്പു. സാമ്പത്തികമായി അത്ര ശക്തിയിൽ ആയിരുന്നില്ല കുടുംബം, പക്ഷെ തീവ്രമായ പരിശ്രമത്തിലും, ലാളിത്യത്തിലും ജീവിതമൂല്യത്തിലും മുന്നിൽ നിന്ന്, സമ്പത്തിലെ കുറവ് പരിഹരിക്കാൻ കുട്ടിക്കാലം മുതലേ വെമ്പു ശ്രമിച്ചു. പഠനകാലം മുതലേ മാത്തമാറ്റിക്സിൽ മിടുക്കനായിരുന്നു. മദ്രാസ് IIT-യിൽ നിന്ന് ഗ്രാജുവേഷൻ കഴിഞ്ഞ്, മാർക്കിന്റെ ബലത്തിൽ ന്യൂജഴ്സിയിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ എത്തി മാസ്റ്റേഴ്സും പിച്ച്‍ഡിയും എടുത്തു. എഞ്ചിനീയറിംഗിൽ മികവുള്ള വെമ്പുവിന് ലോകത്തെ…
കേരള സ്റ്റാർട്ടപ് മിഷൻ എന്ന ബ്രാൻഡിൽ നമ്മുടെ സംസ്ഥാനം നവസംരംഭക വിപ്ലവം കുറിച്ചിട്ട് ഇപ്പോൾ 10 വർഷം ആകുന്നു. 170 കോടി ഡോളറിന്റെ വാല്യുവേഷനിലാണ് കേരളത്തിന്റെ സ്റ്റാർട്ടപ് എക്കോസിസ്റ്റം ഇന്ന്. അതായത് ഏതാണ്ട് 14,000 കോടി രൂപയുടെ മൂല്യം. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി തുടങ്ങിവെച്ച വിപ്ലവകരമായ മുന്നേറ്റം, പിണറായി വിജയൻ മുഖ്യമന്ത്രിയായ കഴിഞ്ഞ 10 വർഷം കൊണ്ട് വളർന്ന് തളിർത്ത് വിജയസംരംഭമായി മാറിയിരിക്കുന്നു. അതിന് പിന്നിൽ ശക്തമായ തീരുമാനങ്ങളെടുക്കുന്ന ഒരു നേതൃത്വം ഉണ്ടായിട്ടുണ്ട്! കേരള സ്റ്റാർട്ടപ് മിഷൻ, UBI Global റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും മികച്ച പബ്ളിക് ബിസിനസ്സ് ഇൻകുബേറ്ററുകളിൽ ഒന്നായിരിക്കുന്നു. കേന്ദ്രസർക്കാരിന്റെ DPIIT റാങ്കിംഗിൽ മികച്ച സ്റ്റാർട്ടപ്പ് സംവിധാനങ്ങളിൽ കേരളം മൂന്ന് തവണ ഒന്നാമതായിരിക്കുന്നു. ലോകത്തെ മികച്ച 5 പബ്ലിക്ക്-പ്രൈവറ്റ് സ്റ്റാർട്ടപ്പ് ഇൻകുബേറ്റേഴ്സിൽ ഒന്നായി കേരളം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.ഇത് ഒരു രാത്രി കൊണ്ട് സംഭവിച്ചതല്ല.മികച്ച ഭരണനേതൃത്വവും ഉദ്യോഗസ്ഥരും ജീവനക്കാരും ഒരുമിച്ച് അശ്രാന്ത പരിശ്രമത്തിലൂടെ നേടിയെടുത്ത ഒന്നാണ്. വർഷം 2012 തിരുവനന്തപുരത്തെ ഭരണസിരാ…
1980-കളാണ്! വടക്കേ മലബാറിലെ ഒരു ഗ്രാമത്തിൽ ഒരു നിർദ്ധന കുടുംബത്തിലെ മൊയ്തു എന്ന യുവാവിന് ഗൾഫിൽ ഒരു ജോലി ഉറപ്പാകുന്നു. അക്കാലത്തെ 10,000 രൂപ വിസയ്ക്ക് കൊടുക്കണം. ജോലി തരമായിരിക്കുന്നത് കൺസ്ട്രക്ഷൻ കമ്പനിയിലേക്കാണ്. പണം കിട്ടാൻ യാതൊരു നിർവ്വാഹവുമില്ലാത്ത സാഹചര്യം. ബാങ്ക് ലോണൊന്നും അന്ന് ആലോചിക്കാനേ കഴിയില്ലല്ലോ. പക്ഷെ അത് വടകരയിലെ ഒരു ഉൾഗ്രാമമായതിനാൽ അവർക്ക് ആ പതിനായിരം, വിസയ്ക്ക് പണം കെട്ടേണ്ട തീയതിക്ക് മുന്നേ എത്തിക്കാൻ കഴിഞ്ഞു. പലിശയുടെ ഭാരമില്ലാതെ, തിരിച്ചടവിന്റെ സമ്മർദ്ദമില്ലാതെ മൊയ്തു, അഞ്ച് – പത്ത് വർഷം കൊണ്ട് ആ തുകയുടെ ബാധ്യത തീർത്തു. അതുപോലെ തെക്കേ കണ്ടിയിൽ ചന്ദ്രൻ ഒരു ചെറിയ കച്ചവടം തുടങ്ങാനുള്ള 2 ലക്ഷം രൂപയുടെ മൂലധനം കണ്ടെത്തിയതും, വലിയ പറമ്പത്ത് ഇസ്മയിൽ മകളുടെ വിവാഹത്തിനുള്ള 10 ലകഷത്തോളം തുക സ്വരൂപിച്ചതും, കായംപുള്ളി ജാനു വീട് വെച്ചതുമെല്ലാം, പലിശയില്ലാത്ത, തിരിച്ചടവിന്റെ ഭാരമില്ലാത്ത ഒരു ഫണ്ട് ഉപയോഗിച്ചാണ്. ഒരുപക്ഷേ വടക്കേമലബാറിലായതു കൊണ്ട് മാത്രം അവർക്ക്…
ടെലികോം സെക്ടറിൽ Jio, റീട്ടെയിൽ രംഗത്ത് Reliance Retail എനർജി മേഖലയിൽ Oil, Chemicals, Green Energy ബ്രാൻഡുകൾ, ഫിനാൻഷ്യൽ സർവ്വീസിൽ Jio Financial, മീഡിയയിൽ Network18 & Viacom18… ബിസിനസ്സിന്റെ ആഴവും പരപ്പും കൊണ്ട് സങ്കീർണ്ണമായ, സംരംഭങ്ങളുടെ സ്വഭാവം കൊണ്ട് ലോകത്തെ ഏറ്റവും വൈവിദ്ധ്യമായ ബിസിനസ്സ് ശൃംഘല ഏതാണെന്ന് ചോദിച്ചാൽ അത് ഒരു പേര് മാത്രം! റിലയൻസ് !. യുദ്ധവിമാനങ്ങളും, ടോർപ്പിഡോകളും, സബ്മറൈനുകളും ഒക്കെ ചേർത്തുവെച്ച് സർവ്വായുധ പാണിയായ യുദ്ധക്കപ്പലിന്റെ ഫ്ലീറ്റാണ് നമ്മുടെ ടാറ്റ എങ്കിൽ, ഫുള്ളി ലോഡഡായ എന്തിനും പോന്ന F-35 ലൈറ്റിനിംഗ് ഫൈറ്റർജെറ്റാണ് റിലയൻസ്! 20 ലക്ഷം കോടിയുടെ മാർക്കറ്റ് വാല്യുവോടെ ഇന്ത്യൻ കോർപ്പറേറ്റുകളിൽ രാജാധിരാജൻപദം അലങ്കരിക്കുന്ന റിലയൻസ്. ധിരുബായ് അംബാനി എന്ന വിഷനറിയായ സംരംഭകൻ വിത്തിട്ട് വളർത്തിയ, മുകേഷ് അംബാനി എന്ന ചക്രവർത്തി പരിധികളില്ലാതെ വിളവെടുത്ത് മഹാവൃക്ഷമാക്കി പരിപാലിച്ചെടുത്ത റിലയൻസ്! 20 ലക്ഷം കോടിയുടെ വിപണി മൂല്യത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ്.. റിലയൻസിന്റെ മൂല്യമായ…
ലുലുവിലെ ഒരു റീട്ടെയിൽ ബ്രാൻഡഡ് ഷോപ്പിൽ നിന്ന് 2000 രൂപയുടെ ഒരു ഡ്രസ് വാങ്ങി. ജിഎസ്ടി ഉൾപ്പെടെ 2360 രൂപ, അത് ഗൂഗിൾ പേ വഴി കൊടുക്കുമ്പോ, പേമെന്റിന്റെ ഒരു ടോൺ ഉണ്ടല്ലോ, അത് കേട്ടു. ആ നിമിഷം ജമ്മുവിൽ യാത്രയ്ക്ക് പോയ ഇളയ സഹോദരൻ വാട്ട്സ് ആപ്പിൽ ഒരു പിക്ചർ അയച്ചു! ജമ്മുവിലെ സോജില ടണലിന്റെ! ജമ്മുവിനേയും ലഡാക്കിലെ കാർഗിലിനേയും ബന്ധിപ്പിക്കുന്ന ഇന്ത്യയുടെ അഭിമാനമായ , ഏഷ്യയിലെ ഏറ്റവും നീളം കൂടിയ സോജില ടണൽ. ജമ്മുകശ്മീരികളുടെ ഏറെ നാളായുള്ള നരകയാത്രയ്ക്ക് അവസാനം കുറിച്ച സോജില ടണൽ. എന്റെ ചിന്ത പക്ഷെ അപ്പോൾ അതായിരുന്നില്ല, തൊട്ടുമുമ്പ് ഗൂഗിൾ പേ വഴി ഞാൻ കൊടുത്ത ഡ്രസിന്റെ വിലയുണ്ടല്ലോ, അതിലെ ആ ജിഎസ്ടി ഇല്ലേ, 360 രൂപ, ഈ ടണിലേക്കുകൂടിയുള്ള എന്റെ സംഭാവനയാണ്, ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിലെ എന്റെ അഭിമാനാർഹമായ സംഭാവന! ഹിമാലയത്തെ തുരന്ന് രണ്ട് നഗരങ്ങളെ ബന്ധിപ്പിക്കാനുള്ള ചിലവിലേക്ക് ഒരു…
1955 ൽ കൊൽക്കത്തയിൽ ജനിക്കുമ്പോ ആ കൊങ്കണി ബാലന് വായിൽ ഒന്നല്ല പത്ത് സ്വർണ്ണക്കരണ്ടിയുണ്ടായിരുന്നു. കാരണം പിതാവ് മദ്യബ്രാൻഡിന്റെ ഉടമ, മുത്തച്ഛൻ ധനികനായ ലഫ്റ്റനന്റ് കേണൽ. കൊൽക്കത്ത സെന്റ് സേവ്യേഴ്സിൽ നിന്ന് പഠനം കഴിയുമ്പോ കാത്തിരുന്നത് പിതാവിന്റെ കീഴിൽ ബിസിനസ്സിൽ മെന്ററിംഗ്, അമേരിക്കയിലെ Hoechst AG-യിൽ ഇന്റേൺഷിപ്. ജനിതകഘടനയിൽ തന്നെ മദ്യ വ്യവസായത്തിന്റെ ബയോളജിക്കൽ ആസിഡുള്ള ആ ചെറുപ്പക്കാരൻ പിന്നെ എന്താവണം? മദ്യ ബിസിനസ്സുകാരൻ? അല്ല മദ്യ രാജാവ്! ഇന്ത്യ കണ്ട ഏറ്റവും ശക്തനായ, ഷ്രൂഡായ, കണിശക്കാരനായ ബിസിനസ്സ് ടൈക്കൂൺ. അയാളുടെ പേര് മറ്റൊന്നുമാകാൻ പറ്റില്ല, വിജയ് മല്യ എന്നല്ലാതെ! യുണൈറ്റഡ് ബിവറേജസ്സിന്റെ തലപ്പത്ത് എത്തുമ്പോ, മല്യയ്ക് പ്രായം കേവലം 28 വയസ്സ്. പിതാവ് വിത്തൽ മല്യ (Vittal Mallya) മരണപ്പെട്ടതിനാലാണ് ലോകമെന്തെന്ന് അറിഞ്ഞുതുടങ്ങിയ ചെറുപ്രായത്തിൽ വിജയ് ഒരു മദ്യബ്രാൻഡിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. ഏവിയേഷൻ, പെയിൻ്റ്സ്, പബ്ളിക്കേഷൻ തുടങ്ങി വൈവിദ്ധ്യങ്ങളുടെ സംരംഭക മേളയ്ക്ക് അയാൾ അവിടെ തിരികൊളുത്തുകയായിരുന്നു. ബിസിനസ്സിലെ നായകനായി നിന്നുകൊണ്ട്…