Author: Nisha Krishnan
Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.
കേരളത്തിന്റെ ഐഡന്റിറ്റി, വാസ്തവത്തിൽ വലിയ വൈരുദ്ധ്യമുള്ള ഒന്നാണ്. “പണക്കാരായ ജനങ്ങളും പാവപ്പെട്ട സർക്കാരും”- Rich People and Poor Government. കേരളത്തിലെ ജനങ്ങളുടെ പ്രതിശീർഷ വരുമാനം ദേശീയ ശരാശരിയേക്കാൾ 60 ശതമാനത്തിലധികം കൂടുതലാണെന്ന് അറിയാമല്ലോ. എന്നാൽ സംസ്ഥാനത്തിന്റെ സ്വന്തം നികുതി-ജിഡിപി അനുപാതം അതായത് Tax-to-GSDP Ratio കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിൽ പകുതിയായി കുറഞ്ഞു! നാട്ടിലെ ജനങ്ങളുടെ കയ്യിൽ പണമുണ്ട്, പക്ഷേ ആ പണത്തെ പ്രൊഡക്റ്റീവായ നികുതി സ്രോതസ്സുകളാക്കി മാറ്റാൻ നമ്മുടെ സർക്കാരുകൾക്ക് നയങ്ങളില്ല, അഥവാ സാധിക്കുന്നില്ല. എവിടെയാണ് പണം ഒലിച്ചുപോകുന്നത്? നമുക്ക് കേരളത്തിന്റെ വരുമാനത്തെ സെക്ടർ വൈസ് ആയി ഒന്ന് വിഭജിക്കാം. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ 65 ശതമാനവും സർവീസ് സെക്ടർ ആണ്. ഇൻഡസ്ട്രി 23 ശതമാനവും അഗ്രികൾച്ചർ വെറും 12 ശതമാനവുമാണ്. എന്നാൽ ഈ സർവീസ് സെക്ടറിൽ നിന്നുള്ള വലിയ വരുമാന സാധ്യതകളെ നമ്മൾ ശരിയായി ടാപ്പ് ചെയ്യുന്നുണ്ടോ? വരവ് കുറയുന്നത് ഒരു പ്രശ്നമാണ് അതേസമയം, വരുന്ന പണം എങ്ങോട്ട്…
അബുദാബിയുടെ ആകാശത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയപ്പോൾ യുഎഇ നൽകിയ നയതന്ത്ര സ്വാഗതം ഒരു കാര്യം ഉറപ്പിച്ച് പറയുന്നു-ലോകത്തിന് മുന്നിൽ ഇന്ത്യ എന്ന രാജ്യം എത്രമാത്രം തങ്ങൾക്കിപ്പോൾ പ്രിയപ്പെട്ടതാണെന്ന്. മേയ് 15-ന്, യുഎഇയിൽ മണിക്കൂറുകൾ മാത്രമുള്ള സന്ദർശനത്തിനാണ് നരേന്ദ്ര മോദി എത്തിയത്. 42,000 കോടി രൂപയുടെ നിക്ഷേപം, 30 മില്യൺ ബാരലിന്റെ തന്ത്രപ്രധാന എണ്ണ സുരക്ഷ, വലിയ പ്രതിരോധ സഹകരണം, സൂപ്പർ കമ്പ്യൂട്ടിംഗ് വിപ്ലവത്തിനുള്ള ധാരണ. യുഎഇ-യുമായി ഈ ഡീലുകൾ വെറും 4 മണിക്കൂർ നേരത്തെ സന്ദർശനത്തിൽ ഇന്ത്യ ഉറപ്പിച്ചു. ഇറാൻ യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലെ തടസ്സം നേരിട്ടതോടെ ലോകമാകെ ഇന്ധനവില തീപിടിച്ചിരിക്കുകയാണ്. ഈ അന്താരാഷ്ട്ര പ്രതിസന്ധിക്കിടയിലാണ് ഇന്ത്യയിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ രാജ്യത്ത് വർദ്ധിപ്പിച്ചത്. യുദ്ധം ആരംഭിച്ച് ദിവസങ്ങൾക്കകം തന്നെ ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളും ഇന്ധനവില കുത്തനെ കൂട്ടുകയോ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തു. എണ്ണവിലയിൽ കൈവെയ്ക്കാതെ ഇന്ത്യ ആ ഭാരം താങ്ങിയത് 76 ദിവസങ്ങളാണ്! ഈ…
1972-ൽ തുടക്കം കുറിക്കുമ്പോൾ വലിയ സ്വപ്നങ്ങളായിരുന്നു കൊച്ചിൻ ഷിപ്പ്‌യാർഡിന്. പക്ഷേ, എൺപതുകളിലും തൊണ്ണൂറുകളിലും സ്ഥിതി അതി ദയനീയമായിരുന്നു. ഓരോ ചെറിയ കാര്യത്തിനും പണിമുടക്കുകൾ. മാസങ്ങളോളം പണി നിർത്തിവെക്കുന്ന ട്രേഡ് യൂണിയൻ ഭീകരത. കപ്പലുകൾ നിർമ്മിക്കാനുള്ള കരാറുകൾ വൈകുന്നത് കൊണ്ടുണ്ടായ ഭീമമായ നഷ്ടം. ആ കോടികളുടെ നഷ്ടം സർക്കാർ ഖജനാവിൽ നിന്ന് നികത്തേണ്ടി വന്ന കാലം. ഇവിടെ ഒന്നും നടക്കില്ല എന്ന് മലയാളി തന്നെ കേരളത്തെക്കുറിച്ച് പറഞ്ഞത് ഇത്തരം സമരാഭാസങ്ങളുടെ പേരിലായിരുന്നു. എന്നാൽ 2000-ങ്ങളുടെ തുടക്കത്തിൽ ഈ കപ്പൽശാലയുടെ ഗതി മാറാൻ തുടങ്ങി. കൃത്യമായ മാനേജ്‌മെന്റ് കാഴ്ചപ്പാടിൽ നിന്നാണ് ആ മാറ്റം തുടങ്ങിയത്. 2004 മുതൽ 2010 വരെയുള്ള കാലം അഡ്മിനിസ്ട്രേറ്റീവ് കൺട്രോൺ മാനേജ്മെന്റ് ഏറ്റെടുക്കുന്നു. തൊഴിലാളികളെ വിശ്വാസത്തിലെടുത്ത്, സ്റ്റെഡി ക്യാഷ് ഫ്ലോ വരുന്ന, ഷിപ് റിപ്പയറിംഗിലേക്ക് കൊച്ചിൻ ഷിപ് യാർഡ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നേവി ഓഫീസറായിരുന്ന കെ സുബ്രഹ്മണ്യൻ ഷിപ് യാർഡിന്റെ തലപ്പത്ത് വന്നതോടെയാണ് മാറ്റം വന്നുതുടങ്ങിയത്. എന്നാൽ 2016…
യുണൈറ്റഡ് അറബ് എമിറേറ്റ്സ്, പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ‘ഒപെക്കിൽ’ നിന്ന് അപ്രതീക്ഷിതമായി പിൻവാങ്ങുമ്പോൾ, അത് കേവലമൊരു വാർത്തയുടെ ലാഘവത്തോടെ കേൾക്കാൻ കഴിയില്ല.ഇറാൻ സംഘർഷാനന്തരം ലോകത്തിന്റെ എണ്ണവിപണിയെ, യുഎഇ-യുടെ ഈ നീക്കം പൂർണ്ണമായും മാറ്റിമറിച്ചേക്കാം. ഒപെക്കിൽ നിന്ന് യുഎഇ പിൻവാങ്ങുന്നതോടെ, വിപണിയിൽ പുതിയ രാജാക്കന്മാർ ജനിക്കുകയാണ്. വിഭവങ്ങൾ കൊണ്ട് സമ്പന്നമായ യുഎഇയും, ആവശ്യങ്ങൾ കൊണ്ട് വിപുലമായ ഇന്ത്യയും ചേർന്നുള്ള പുതിയ ‘ഊർജ്ജ അച്ചുതണ്ട്’ ലോകക്രമത്തെ മാറ്റിമറിക്കും. കഴിഞ്ഞ 10-12 വർഷത്തെ അസാധാരണമായ മാറ്റങ്ങളാണ് ഇന്ത്യ- യുഎഇ ബന്ധത്തിലുണ്ടായത്. 2015-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശിക്കുമ്പോൾ അത് 34 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന സന്ദർശനമായി. പിന്നെ കഴിഞ്ഞ 12 വർഷത്തിനിടയിൽ 8 തവണയാണ് മോദി യുഎഇ-യിൽ എത്തിയത്. ഓരോ സന്ദർശനത്തിലും പുതിയ പുതിയ കരാറുകൾ. 2013-14 കാലയളവിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ ഉണ്ടായിരുന്നത് 59.5 ബില്യൺ ഡോളറിന്റെ വ്യാപാരമാണെങ്കിൽ, ഇന്ന് 100 ബില്യൺ ഡോളറായി മാറി. കേവലം 10…
ആഴത്തിലുള്ള വ്യാപാര-പ്രതിരോധ-നിർമ്മാണ-ഊർജ്ജ മേഖലകളിൽ സുശക്തമായ ബന്ധങ്ങൾ ഉണ്ടാക്കുന്ന കാര്യത്തിൽ, അടുത്തകാലത്തായി ഇന്ത്യ ലോകത്തെ ഏറ്റവും അഗ്രസീവായ രാജ്യമായി മാറിയിരിക്കുന്നു. നാൽപ്പത് രാജ്യങ്ങളുമായി കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ പത്തോളം വലിയ കരാറുകൾ ഇന്ത്യ ഒപ്പിട്ടു കഴിഞ്ഞു.ഇന്ത്യയും ദക്ഷിണ കൊറിയയും ചേർന്നുള്ള ഒരു “മിഡിൽ പവർ ആക്സിസിൻ്റെ” ഔദ്യോഗിക വിളംബരമാണ് ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജേ-മ്യുങ് -ന്റെ സന്ദർശനം. കഴിഞ്ഞ എട്ടു വർഷമായി നയതന്ത്ര രംഗത്ത് നിശബ്ദമായിരുന്ന രാജ്യം എങ്ങിനെയാണ് ഇന്ത്യയുടെ ഏറ്റവും സ്ട്രാറ്റജീക്കായ സുഹൃത്തായി മാറുന്നത്? ദക്ഷിണകൊറിയൻ പ്രസിഡന്റിന്റെ ഡൽഹി സന്ദർശനം തന്ത്രപരമായ അനിവാര്യതയാണ്. ഇന്ത്യയ്ക്ക് മാത്രമല്ല, ദക്ഷിണ കൊറിയയ്ക്കും! ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാര യുദ്ധത്തിൽ ദക്ഷിണ കൊറിയൻ കമ്പനികളായ സാംസങ്, ഹ്യുണ്ടായ് എന്നിവ വലിയ സമ്മർദ്ദത്തിലാണ്. അവരുടെ പ്രൊഡക്ഷന്റെ 60 ശതമാനവും ചൈനയിൽ കേന്ദ്രീകരിക്കുന്നത് ഇനി സുരക്ഷിതമല്ലെന്ന് ദക്ഷിണ കൊറിയ തിരിച്ചറിയുന്നു. അവർക്ക് ചൈനയ്ക്ക് പകരമായി വിശ്വസിക്കാവുന്നത് ഇന്ത്യ എന്ന വലിയ രാജ്യത്തെയാണ്. ലീ ജേ-മ്യുങ് ദക്ഷിണ കൊറിയയുടെ…
കഴിഞ്ഞ വർഷം അവസാനിക്കുമ്പോൾ ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയ ഇന്ത്യ, 2030-ഓടെ 7.3 ട്രില്യൺ ഡോളർ GDP-യുമായി മൂന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ്. ഈ മഹാപ്രയാണത്തിന്റെ നട്ടെല്ലെന്താണ്? ഇന്ത്യയിലെ വൻകിട കോർപ്പറേറ്റ് ഗ്രൂപ്പുകളാണ്. മക്കിൻസി ആൻഡ് കമ്പനി (McKinsey & Co) അടുത്തിടെ പുറത്തുവിട്ട “Conglomerate 3.0” എന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത് പോലെ, രാജ്യത്തിന്റെ വളർച്ചയുടെ ചുവടുപിടിച്ച്, വൈവിധ്യവൽക്കരണത്തിലൂടെയും ലോകമാകെയുള്ള വിപുലീകരണത്തിലൂടെയും ടാറ്റ, റിലയൻസ്, അദാനി, എൽ ആന്റ് ടി, ബിർള, മഹീന്ദ്ര തുടങ്ങിയ ഗ്രൂപ്പുകൾ ഇന്ത്യയുടെ സാമ്പത്തിക ഭൂപടം മാറ്റിവരച്ചിരിക്കുന്നു. അതുകൊണ്ട് ഇന്ത്യയെ ക്ഷീണിപ്പിക്കാൻ ഈ കോർപ്പറേറ്റുകളെ താറടിച്ചാൽ മതി! ഇന്ത്യയെ പിടിച്ചുകെട്ടാൻ നമ്മുടെ കോർപ്പറേറ്റുകളെ മാനം കെടുത്തിയാൽ മതി! അതിന് ഏത് അടവും രാജ്യത്തിന്റെ ശത്രുക്കൾ എടുക്കാം. രാജ്യമാകെ കോർപ്പറേറ്റുകളെ വെറുക്കാൻ കെൽപ്പുള്ള എല്ലാ കളികളും അവർ കളിക്കും! നാസിക്കിലെ TCS-ൽ ഇപ്പോൾ നടത്തുന്ന കളിപോലെ. കാരണം ടാറ്റ ഇന്ത്യയുടെ ജീവവായുവാണ്. ടാറ്റയെ അവമതിക്കാൻ ഏത് വഴിയും തരംപോലെ…
ഊർജ്ജ മേഖലയിൽ ലോകത്തിന്റെ ഗൾഫായി വരും നാളുകളിൽ നമ്മുടെ രാജ്യത്തെ പൊസിഷൻ ചെയ്യാൻ പോകുന്ന വലിയ നേട്ടം ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നു. തമിഴ്നാട്ടിലെ കൽപ്പാക്കം ആറ്റോമിക് പവർ സ്റ്റേഷനിലെ Prototype Fast Breeder Reactor (PFBR)- അതിന്റെ ആദ്യ ‘ക്രിട്ടിക്കാലിറ്റി’ കൈവരിച്ചിരിക്കുന്നു. ലളിതമായി പറഞ്ഞാൽ, ലോകത്തെ ഏറ്റവും വലിയ ആണവ റിയാക്ടർ ജീവൻ വയ്ക്കുന്ന നിമിഷം! നിയന്ത്രിതമായ ഒരു ചെയിൻ റിയാക്ഷനിലൂടെ ലോകത്തിന് മുന്നിൽ, ഇന്ത്യ ഇതാ ഊർജ്ജത്തിന്റെ മഹാരഹസ്യം അനാവരണം ചെയ്തിരിക്കുകയാണ്. റഷ്യ കഴിഞ്ഞാൽ, ഈ ടെക്നോളജി സ്വന്തമായുള്ള ലോകത്തെ ഏക രാഷ്ട്രം! അതാണ് ഇന്ന് ഇന്ത്യ! കോടികൾ ചിലവിട്ടിട്ടും അമേരിക്കയ്ക്കും ഫ്രാൻസിനും ഉൾപ്പെടെയുള്ള വമ്പന്മാർക്ക് തൊടാൻപോലുമാകാതെ പിന്തിരിയേണ്ടി വന്ന അതേ ടെക്നോളജി, കഠിനാധ്വാനവും ലക്ഷ്യബോധവും കൊണ്ട് ഇൻഡ്യ നേടിയ കഥയാണിത്. എന്താണ് Prototype Fast Breeder Reactor എന്നു മനസ്സിലാക്കിയാലേ, ഈ നേട്ടം ഇത്രമേൽ സവിശേഷമാകുന്നത് എന്താണെന്ന് ബോധ്യമാവൂ. സാധാരണ ആണവ റിയാക്ടറുകൾ ഇന്ധനം കത്തിച്ച് ഊർജ്ജം ഉത്പാദിപ്പിക്കുന്നു. അവിടെ…
1970-കളുടെ മധ്യത്തിൽ 1 ഡോളർ ഈസ് ഈക്വൽ ടു 8 ഇന്ത്യൻ രൂപയായിരുന്നു. ഇന്ന് 90 രൂപ കടന്നിരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ ഏതെങ്കിലും സാമ്പത്തിക നയം കാരണമാണോ രൂപ വീക്ക് ആകുന്നത്? കഴിഞ്ഞ 50 വർഷമായി ഡോളറിനെതിരെ രൂപ ദുർബലമായി വരികയാണെന്ന് എല്ലാവർക്കുമറിയാം. ക്രമാനുഗതമായ താഴ്ചയാണത്. ആ താഴ്ച ശ്രദ്ധിച്ചാലറിയാം, അമേരിക്കൻ ഡോളർ ശക്തിപ്രാപിക്കുമ്പോഴൊക്കെ രൂപ ദുർബലമായി. ഇന്ത്യൻ രൂപ മാത്രമല്ല, ലോകത്തെ മിക്കവാറും കറൻസികളെല്ലാം ദുർബലമാകും. ജാപ്പനീസ് യെൻ, ബ്രിട്ടീഷ് പൗണ്ട്, യൂറോ അങ്ങനെ പല കറൻസികൾ. ജപ്പാന്റെ യെൻ, 30 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയിലാണ്. എങ്ങനെയാണ് രൂപ ദുർബലമാകുന്നത്. അമേരിക്കൻ ഫിനാൻഷ്യൽ സംവിധാനത്തിലുള്ള ഏത് മാറ്റവും ലോകത്തെയാകെ ബാധിക്കുന്ന നില വന്നിട്ട് പതിറ്റാണ്ടുകളായി. ഇതിന്റെയെല്ലാം ചരടുവലിക്കുന്നത് അമേരിക്കൻ സെൻട്രൽ ബാങ്കായ ദ ഫെഡറൽ റിസർവ്വാണ്. ഈ ഫെഡറൽ റിസർവ്വ്, അവരുടെ നിക്ഷേപങ്ങൾക്ക് പലിശ കൂട്ടുമ്പോൾ, മറ്റ് രാജ്യങ്ങളിൽ നിന്ന് ഫണ്ടുകൾ യുഎസ്സിലേക്ക് ഒഴുകും. കോർപ്പറേറ്റുകളുടെ ഫണ്ട്, ഇൻഷ്വറൻസ്…
ഇന്ത്യയുടെ വിദേശനയ ചരിത്രത്തിൽ ഇറാനുമായുള്ള ബന്ധത്തിന് സമാനതകളില്ലാത്ത പ്രാധാന്യമുണ്ട്. ലോകം മുഴുവൻ ഉപരോധങ്ങളിലൂടെ ഇറാനെ ഒറ്റപ്പെടുത്താൻ ശ്രമിച്ചപ്പോഴൊക്കെ ഇന്ത്യ ഇറാനെ പിന്തുണച്ചു. എന്നാൽ 2014-ഓടെ ഈ പിന്തുണയുടെ സ്വഭാവത്തിൽ വലിയൊരു മാറ്റം സംഭവിച്ചു. 2014-ന് മുൻപ്, എണ്ണയാൽ നയിക്കപ്പെട്ട സാമ്പത്തിക ജീവനാഡിയായിരുന്നു ഇറാന് ഇന്ത്യ. ഒരുതരത്തിൽ ATM പോലെ. 2014-ന് മുൻപുള്ള കാലഘട്ടത്തെ “ഹൈ വോളിയം – ലോ സ്ട്രാറ്റജി” കാലഘട്ടം എന്ന് വിളിക്കാം. കാരണം അക്കാലത്ത് ഇറാന്റെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഉപഭോക്താവായിരുന്നു ഇന്ത്യ. പ്രതിദിനം 2.2 ലക്ഷം മുതൽ 4 ലക്ഷം ബാരൽ വരെ എണ്ണ ഇന്ത്യ ഇറാൻ്റെ പക്കൽ നിന്ന് വാങ്ങിയിരുന്നു. 2013-14 കാലഘട്ടത്തിൽ മാത്രം ഏകദേശം 11 ദശലക്ഷം ടൺ എണ്ണയാണ് ഇറക്കുമതി ചെയ്തത്. പടിഞ്ഞാറൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയപ്പോൾ ഇറാൻ്റെ സമ്പദ്‌വ്യവസ്ഥ തകരാതെ പിടിച്ചുനിർത്തിയത് ഇന്ത്യ നൽകിയ ഈ വൻതുകകളാണ്. എന്നാൽ ഇന്ത്യ യഥാർത്ഥ കളി തുടങ്ങിയത് ഛബഹാർ തുറമുഖത്തിലൂടെ ആയിരുന്നു. ഇറാൻ്റെ…
കഴിഞ്ഞ ദിവസം ലോകത്തെ ഏറ്റവും വലിയ പെട്രോളിയം ഗ്യാസ് ഹബ്ബുകളിലൊന്നായ ഖത്തറിലെ ഗ്യാസ് ഫീൽഡുകളിൽ ഇറാൻ ആക്രമിക്കുമ്പോൾ ലോകരാജ്യങ്ങളുടെ മുഴുവൻ പ്രകൃതി വാതക ശൃംഖലയെയയാണ് അത് ഗുരുതരമായി ബാധിക്കുന്നത്. പ്രത്യേകിച്ച് ആഭ്യന്തര ആവശ്യത്തിന്റെ പകുതിയോളം ഇറക്കുമതി ചെയ്യുന്ന ഇന്ത്യ പോലെ ഒരു രാജ്യത്തെ. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന പ്രകൃതി വാതകത്തിന്റെ 20 ശതമാനത്തോളം ഖത്തറിൽ നിന്നാണ്. ഇന്ന് 189 മില്യൺ മെട്രിക് ക്യുബിക് മീറ്റർ പ്രകൃതി വാതകം പ്രതി ദിനം നമുക്ക് ആവശ്യമുണ്ട്. ഒരു രാജ്യത്തെ പ്രത്യേകമായി ആശ്രയിക്കാതെ പലസോഴ്സുകളിൽ നിന്ന് LNG-യും ക്രൂഡ് ഓയിലും ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും ഇപ്പോഴത്തെ യുദ്ധം ഇതുപോലെ തുടർന്നാൽ അത് നമുക്ക് അൽപം റിസ്ക്ക് തന്നെയാണ്. ഓരോരോ മേഖലകളേയും പ്രത്യേകം എടുത്ത് എനർജി റിക്വയർമെന്റ് പഠിച്ച്, വിപുലവും വിശാലവുമായ എനർജി പ്ലാനിംഗ് ഇന്ത്യ നടത്താൻ തുടങ്ങിയിട്ട് 10-12 വർഷങ്ങളാകുന്നു. അതിന്റെ പ്രതിഫലനവും റിസൾട്ടും നമുക്ക് വന്ന് തുടങ്ങിക്കഴിഞ്ഞു. പണ്ട് പദ്ധതികൾ പലതും പ്രഖ്യാപിക്കുന്നതും പാതി…
