Author: Nisha Krishnan
channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public. With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy. Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders. Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India. She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women. Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth. Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.
എന്താണ് ഐഎംഎഫ് പറഞ്ഞ സി ഗ്രേഡ്? കളക്റ്റ് ചെയ്യുന്ന ഡാറ്റയുടെ ക്വാളിറ്റി, കണക്കുകൂട്ടുന്ന മെത്തഡോളജി, ഇന്ത്യ ഇപ്പോഴും ഉപയോഗിക്കുന്ന 2011-12 എന്ന ബേസ് ഇയറ്.. ഇവയൊക്കെ കണക്കിലെ ആക്യുറസിയെ ബാധിക്കുമോ എന്ന് IMF-ന് സംശയം. വളർച്ചയിലോ, GDP-യിലോ അല്ല സംശയം, ഉപയോഗിക്കുന്ന മെത്തഡോളജിയിലാണ്. ഇന്ത്യയ്ക്ക് മാത്രമല്ല, ചൈനയ്ക്കും ഇക്കാര്യത്തിൽ ഐഎംഎഫ്, സി ഗ്രേഡ് ആണ് കൊടുത്തത്. ഇനി ബേസ് ഇയർ 2011-12 ആയി എടുത്തതാണല്ലോ സി ഗ്രേഡ് എന്ന് പറയാൻ കാരണം. ബേസ് ഇയർ 2011-12 ആകുമ്പോ വരാവുന്ന പ്രശ്നം എന്താണ്? പ്രൊഡക്ഷൻ, എക്സ്പെൻഡിച്ചർ ഡാറ്റയിൽ വ്യത്യാസം വരാം, എവിടെ? ഇൻഫോർമൽ സെക്ടറിൽ. ഇന്ത്യ wholesale price indices (WPI) ഉപയോഗിക്കുന്നു, പക്ഷെ producer price indices (PPI) ഉപയോഗിക്കണം എന്നാണ് IMF പറയുന്നത്. ഒപ്പം എന്ത് പറയുന്നു, ഇന്ത്യയുടെ വളർച്ച ലോകത്തെ ഏറ്റവും വേഗത്തിലുള്ളതാണെന്നതിൽ തർക്കമില്ല എന്ന്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിലും വിലക്കയറ്റം നിയന്ത്രിക്കുന്നതിലും ഇന്ത്യ അസാധാരമായ കയ്യടക്കം കാണിക്കുന്നതായും…
കേവലം പത്ത്-പന്ത്രണ്ട് വർഷം മുമ്പ്! കാരണം ഇന്ത്യ ഒരിക്കലും ഉയരാത്ത, വളരാത്ത, അടിമ മനോഭാവത്തിൽ അകമേ കരിഞ്ഞും, ആഭ്യന്തര സംഘർഷങ്ങളിൽ നട്ടം തിരിഞ്ഞും, അതിർത്തിയിലെ ഒളിയുദ്ധങ്ങളിൽ വീർപ്പുമുട്ടിയും സ്വയം തകർന്നുപോകാവുന്ന ഒരു രാജ്യം. അതിനുമപ്പുറം ഒന്നും കേവലം ഈ മണ്ണിൽ നിന്ന് അവർക്ക് പ്രതീക്ഷിക്കാനായില്ല, അഥവാ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം! ഘടനാപരമായ പരിഷ്ക്കാരങ്ങളോടെ, ശക്തമായ ആഭ്യന്തര വളർച്ചയോടെ, ബുദ്ധിപരമായ സാമ്പത്തിക ആസൂത്രണത്തോടെ, ലോകത്തെ നിയന്ത്രിക്കാൻ തക്കവണ്ണമുള്ള നേതൃശേഷിയോടെ- ഇന്ത്യ നാലാം ലോക സാമ്പത്തിക ശക്തിയായി ഇന്ന് മാറിയിരിക്കുന്നു. ഇന്ത്യയ്ക്ക് സ്വപ്നം കാണാൻ പോലും കെൽപ്പില്ലെന്ന് സായിപ്പ് ഒരു ദശാബ്ദം മുമ്പ് വിധിച്ച ആ മൂന്നാം ലോക സാമ്പത്തിക കിരീടമില്ലെ, അത് രണ്ട് വർഷത്തിനകം ഇന്ത്യയ്ക്ക് ലഭിക്കുമെന്ന് അതേ ആൾക്കാർ ഇന്ന് പ്രശംസിക്കുന്നു. എന്താണ് മാജിക്? എന്താണ് കാരണം? നേഷൻ ഫസ്റ്റ് എന്ന മനോഭാവം! അത്രതന്നെ! പലകണക്കുകളും നമ്മുടെ നേട്ടത്തിന്റെ സാക്ഷ്യമായി പറയുന്നുണ്ടെങ്കിലും ആരും അധികം കേൾക്കാത്ത ചില അസാധാരണ മുന്നേറ്റങ്ങൾ പറയാം.…
പ്രൊജക്റ്റുകൾക്ക് തറക്കല്ലിട്ടാൽ അത് പൂർത്തീകരിച്ച് പബ്ളിക്കിന് തുറന്നുകൊടുക്കുന്നതിലെ വേഗത, ലക്ഷ്യത്തിനുമപ്പുറമുള്ള പൂർത്തീകരണം, അതിനുവേണ്ടി അലോക്കേറ്റ് ചെയ്യുന്ന ഫണ്ടിന്റെ കൃത്യമായ വിനിയോഗം.. അതാണ് കഴിഞ്ഞ പത്ത് വർഷത്തെ ഇന്ത്യൻ ഇൻഫ്രയുടെ വാച്യാർത്ഥം! ഇതിന് ഏറ്റവും വലിയതെളിവ് പറയാം. 2024-25 സാമ്പത്തിക വർഷം വർഷം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിർമ്മിച്ചത് 5614 കിലോമീറ്റർ ദേശീയപാതയാണ്. ഇതേകാലയളവിലെ ടാർഗറ്റ് 5150-കിലോമീറ്ററും. അതായത് ലക്ഷ്യം വെച്ചതിനേക്കാൾ 460 കിലോമീറ്റർ അധികം. അതായത് ഏതാണ്ട് കേരളത്തിന്റെ തെക്ക്-വടക്ക് ദൂരത്തിന്റെ അത്രയും ലക്ഷ്യമിട്ടതിലും അധികം പണിത റോഡിന്റെ നീളമാണ്. സർവ്വകാല റെക്കോർഡാണ് ദേശീയപാത നിർമ്മാണത്തിന് കഴിഞ്ഞ സാമ്പത്തിക വർഷം ചിലവഴിച്ചത് രണ്ടര ലക്ഷം കോടി! ഇനി ഈ സാമ്പത്തിക വർഷം പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്നത് 10,000 കിലോമീറ്റർ പുതിയ ദേശീയ പാതകളാണ്. റോഡുകൾ എന്നാൽ കേവലം കിലോമീറ്ററുകളിലെ കണക്കുകൾ മാത്രമല്ല. കണക്റ്റിവറ്റിയുടെ പുതിയ ജ്യോമട്രിയാണ്. എക്സ്പ്രസ് വേകളും ഗ്രാമങ്ങളെ നഗരങ്ങളുമായി ബന്ധപ്പിക്കുന്ന എക്സ്റ്റൻഷൻ റോഡുകളും സഞ്ചാര സ്വാതന്ത്ര്യത്തിന്റെ പുതിയ…
കേരളത്തിന് നമ്മുടെ അയൽ സംസ്ഥാനങ്ങളെപ്പോലെ ബിസിനസ്സിൽ തിളങ്ങാൻ പറ്റുമോ? നമുക്ക് വിദ്യാഭ്യാസമുണ്ട്, ഉയർന്ന ആയുർദൈർഘ്യം ഉണ്ട്, പൊതുജനാരോഗ്യത്ത് തരക്കേടില്ലാത്ത നേട്ടമുണ്ട്, സാമൂഹിക നീതിക്കായുള്ള മുന്നേറ്റങ്ങൾ ഉണ്ട്. പക്ഷെ വരുമാനത്തിനുള്ള സോഴ്സുകളേക്കാൾ ചിലവാക്കാൻ മൈൻഡ് സെറ്റുള്ള പക്കാ കൺസ്യൂമർ സൊസൈറ്റിയല്ലേ കേരളം? 38,000 ഫാക്ടറികളും ആഴത്തിലുള്ള എംഎസ്എംഇ യൂണിറ്റുകളും, ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ്, ടെക്സറ്റയിൽസ് മേഖലയിൽ വലിയ മാനുഫാക്ചറിംഗ് ബേസുമുള്ള തമിഴ്നാട്. മറുവശത്ത് പ്രൈവറ്റ് ക്യാപിറ്റലും ടെക്നോളജി സംരംഭങ്ങളുടെ വേലിയേറ്റവും സ്റ്റാർട്ടപ് ഫ്രണ്ട്ലി കൾച്ചറുമുള്ള കർണ്ണാടക. ഇതിനിടയിൽ കേരളം? തമിഴ്നാടും കർണ്ണാകടയും വളർന്ന 90-കളും 2000-ാമാണ്ടും.. അക്കാലത്ത് പ്രൈവറ്റ് ഇൻഡസ്ട്രികളെ ഭയപ്പെടുത്തിയ, കോർപ്പറേറ്റുകളെ ചൂഷകരായി മുദ്രകുത്തിയ, ലാഭം ഉണ്ടാക്കുന്നത് ക്രൈമായി കണ്ട ഒരു മനോഭാവമായിരുന്നു കേരളത്തിന്.തൊഴിലാളികൾ വളരണം, പക്ഷെ തൊഴിലുടമകൾ വളരരുത്. പ്രൊഡക്റ്റിവിറ്റിയും സംരംഭ സാധ്യതകളും സംസാരിക്കേണ്ട സമയത്ത് നമ്മൾ ഒരുപയോഗവുമില്ലാത്ത ആശയ സംവാദത്തിൽ അഭിരമിച്ചു. അതേസമയം, ഈ 90-കളിൽ സിംഗപ്പൂർ എന്തായിരുന്നു എന്ന് അറിയാമോ? ഗ്രോത്ത് ഫസ്റ്റ്, നെഗോസിയേഷൻ നെക്സ്റ്റ് എന്ന് അവർ…
ഇൻഡിഗോ-ക്ക് സംഭവിച്ച് ഓപ്പറേഷണൽ പിഴവ് ഏതൊരു സംരംഭത്തിലും സംഭവിക്കാം. അതുകൊണ്ട്, ഡിമാന്റും സപ്ലൈയും ബാക്ക് ടു ബാക്ക് അഡ്രസ് ചെയ്യേണ്ടി വരുന്ന ഓരോ സംരംഭകനും, സസൂക്ഷ്മം മനസ്സിലാക്കേണ്ട ചില വസ്തുതകൾ ഇൻഡിഗോ-യുടെ വീഴ്ച കാണിച്ചുതരും. ഒന്ന്, ഒരു ബിസിനസ്സിൽ ദിവസവും കടുംവെട്ട് നടത്തി മുന്നോട്ട് പോവുക എന്നത് ഏറ്റവും റിസ്ക്കുള്ള പണിയാണ്. 400 വിമാനങ്ങൾ കൊണ്ട് ദിവസവും 2200-ലധികം സർവ്വീസ് നടത്തുന്ന അഭ്യാസമാണ് ഇൻഡിഗോയുടേത്. ഇതിൽ തെറ്റുണ്ടെന്ന് പറയാനാകില്ല, കാരണം വിമാനം പരമാവധി ആകാശത്ത് നിൽക്കുന്നതാണ് ഉടമയ്ക്ക് സൗകര്യം. ആകാശത്ത് നിൽക്കുന്ന വിമാനം വരുമാനവും ഗ്രൗണ്ടിലിറങ്ങുന്ന നിമിഷം മുതൽ അത് ബാധ്യതയുമാണ്. അതുകൊണ്ട് ഓരോ വിമാനത്തേയും പരമാവധി ആകാശത്ത് എൻഗേജ്ഡ് ആക്കാൻ തക്കവിധമാണ് സർവ്വീസുകൾ ബാക് ടു ബാക്ക് ഇൻഡിഗോ ഷെഡ്യൂള് ചെയ്തിരിക്കുന്നത്. 791 വനിതാ പൈലറ്റുമാരുൾപ്പെടെ 5040-ഓളം പൈലറ്റുമാരാണ് ഇൻഡിഗോയ്ക്ക് ഉള്ളത്. പക്ഷെ മാൻപവർപ്ലാനിംഗിൽ മിസ് കാൽക്കുലേഷൻ പറ്റി. നൈറ്റ് ഷെഡ്യൂളുകൾ കുറച്ച്, പൈലറ്റുമാർക്ക് റെസ്റ്റ് ടൈം നൽകാൻ നിർബന്ധിതമായപ്പോൾ…
കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന ഒരു റിപ്പോർട്ടുണ്ട്. ഇന്ത്യയുടെ അതിശയകരമായ ജിഡിപി വളർച്ചാനിരക്കിനെ കുറിച്ചായിരുന്നു അത്. അമേരിക്കൻ തീരുവയുടെ അടിയേറ്റ് ഇന്ത്യയുടെ വളർച്ച കൂപ്പുകുത്തും എന്ന് കരുതിയവർക്ക് മുന്നിൽ 8.2% വളർച്ചയിലേക്ക് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദന സൂചിക വളർന്നു. ഇന്ത്യയുടെ ഈ വളർച്ചാ ശോഭയ്ക്ക് മുന്നിൽ അമേരിക്ക ഉൾപ്പെടെയുള്ള മറ്റ് വികസിത രാജ്യങ്ങളുടെ ജിഡിപി കരിന്തിരി പോലെയായി എന്നുമൊക്കെ കേൾക്കുന്നു. അതവിടെ നിൽക്കട്ടെ, ഈ GDP കണക്കിനൊപ്പം മറ്റൊരു റിപ്പോർട്ട് അധികം ശ്രദ്ധിക്കപ്പെടാതെ പോയോ എന്ന് ഒരു സംശയം. കേന്ദ്രത്തിന്റെ എക്കണോമിക് സർവ്വേയനുസരിച്ച്, ഇന്ത്യാ മഹാരാജ്യത്തെ ഏറ്റവും സമ്പന്നമായ ജില്ല തെലുങ്കാനയിലെ രംഗറെഡ്ഡി എന്ന ജില്ലയാണ്. രംഗറെഡ്ഡിയുടെ ആളോഹരി GDP, അഥവാ പെർക്യാപിറ്റ GDP 11.46 ലക്ഷം രൂപയാണ്. 60 ലക്ഷത്തോളം ജനസംഖ്യയാണ് അവിടെയുള്ളത്. തെലുങ്കാനയുടെ ഏക്കണോമിക് പവർഹൗസാണ് രംഗറെഡ്ഡി. കാരണം, രാജ്യത്തെ ഏറ്റവും വലിയ ടെക്പാർക്കുകൾ ഉള്ള സ്ഥലം..ഫാർമസ്യൂട്ടിക്കൽ ആന്റ് ബയോ ടെക്നോളജി ഹബ്, ലൈഫ് സയൻസ് ഇൻഡസ്ട്രിയുടെ താവളം,…
കഴിഞ്ഞ ഏപ്രിലിൽ പഹൽഗാമിലെ ആക്രമണത്തിന് പിന്നാലേ ഇന്ത്യൻ നേവിയുടെ എക്സിലെ പോസ്റ്റ് ശ്രദ്ധേയമായിരുന്നു, ‘No mission too distant, no sea too vast’ – ഒരു ലക്ഷ്യവും അകലെയല്ല, ഒരു കടലും കൈയ്യെത്താതതല്ല! കൃത്യം സന്ദേശമായിരുന്നു അത്. തദ്ദേശീയമായി നിർമ്മിച്ച ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ INS Surat വിജയകരമായി ഇന്ത്യൻ നേവി വിക്ഷേപിച്ചതും, ബ്രഹ്മോസ് ഉൾപ്പെടെയുള്ള ആന്റി ഷിപ് അഡ്വാൻസ്ഡ് മിസൈൽ സിസ്റ്റം വിജയകരമായി പരീക്ഷിച്ചതും ആയിരക്കണക്കിന് കിലോമീറ്ററുകൾക്കും അപ്പുറമുള്ള ലക്ഷ്യങ്ങളെ പ്രിസൈസായി ഭേദിക്കാൻ നമ്മുടെ നേവിക്കാകും എന്നതിന് തെളിവായി. അതിനൊപ്പം ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച എയർക്രാഫ്റ്റ് കാരിയർ INS Vikrant അതിമാരകമായി ശത്രുവിനെ അപ്പാടെ കത്തിച്ചുകളയാൻ തക്കവിധം ആയുധസജ്ജമാണിന്ന്. ഇതുപറയാൻ കരാണമുണ്ട്. ലോകത്തെ ഏറ്റവും വലിയ സമുദ്രസൈനിക ശക്തി അമേരിക്കയാണെങ്കിലും രാജ്യങ്ങളുടെ വാർഷിപ്പുകളും എയർ ക്രാഫ്റ്റ് കാരിയറുകളും, മുങ്ങിക്കപ്പുകളും, നേവൽ പോർട്ടുകളുടെ ശേഷിയും ആധുനിക വെപ്പണുകളുടെ ഇന്റഗ്രേഷനും ഒക്കെ നോക്കിയാൽ ഗ്ലോബൽ ഫയർ പവർ റിപ്പോർട്ട് പ്രകാരം ചൈനയാണ്…
1980-ൽ ഇന്ത്യ തുടങ്ങിയതാണ് തദ്ദേശീയമായ ഫൈറ്റർ ജറ്റിനായുള്ള പ്രവർത്തനം. Light Combat Aircraft അഥവാ LCA പ്രോഗ്രാമിന്റെ ഭാഗമായാണ് ഇന്ത്യ 20 വർഷത്തോളം എടുത്ത് 2001-ൽ ആദ്യ പ്രോട്ടോടൈപ്പ് പൂർത്തിയാക്കിയത്. പിന്നേയും പതിനഞ്ച് വർഷമെടുത്തു, വ്യോമസേനയ്ക്ക് തേജസ് അവരുടെ ഫ്ലീറ്റിൽ കിട്ടാൻ. 2016-ൽ രണ്ട് തേജസ് ഫ്ളൈറ്റുകൾ ഓടിക്കാൻ പാകത്തിന് കിട്ടി. 2016-2020 കാലത്ത് പരമാവധി 8 എയർക്രാഫ്റ്റുകളാണ് പ്രതിവർഷം നിർമ്മിച്ചത്. 1980-ൽ തുടങ്ങിയിട്ടും കഴിഞ്ഞ 10 വർഷത്തോളമേ ആയുള്ളൂ തേജസിനെ സീരിയസ്സായി കാണാൻ തുടങ്ങിയിട്ട്. 2025 മാർച്ചോടെ ഇന്ത്യൻ എയർഫോഴ്സിന് കിട്ടിയത് 38 എയർക്രാഫ്റ്റുകളാണ്. അതായത് നാല് പതിറ്റാണ്ട് മുമ്പ് തുടങ്ങിയ രാജ്യത്തിന്റെ ഒരു സ്വപ്ന പദ്ധതി വെറും 38 എണ്ണത്തിൽ ഒതുങ്ങിപ്പോയി. മാത്രമല്ല പെർഫോർമൻസ് കംപ്ലയിന്റും ഡെലിവറി ഡിലേയും തേജസ്സിലുള്ള വ്യോമസേനയുടെ ചില പ്ലാനുകൾ തകർത്തുകളഞ്ഞു എന്ന് വേണം കരുതാൻ. അതായത് 1980-ൽ തുടങ്ങിയെങ്കിലും 2020-വരെ തേജസ് വെറും കടലാസ് പുലി മാത്രമായിരുന്നോ?. റഷ്യയിൽ നിന്ന് വാങ്ങിയിരുന്ന MiG-21…
1901-ലാണ് ആദ്യ റോയൽ ഇൻഫീൽഡ് ബുള്ളറ്റ് യാഥാർത്ഥ്യമായത്. 1932-ൽ, ഇംഗ്ലണ്ടിലെ റോഡിലൂടെ ഘനഗംഭീകമായ ശബ്ദത്തിൽ ബുള്ളറ്റ് ഓടിതുടങ്ങി. 1930-കളുടെ അവസാനം രണ്ടാം ലോകമഹായുദ്ധം തുടങ്ങുമ്പോൾ, യുദ്ധമുഖത്തെ അവശ്യപോരാളിയായി അതിനകം എൻഫീൽഡ് ബുള്ളറ്റ് മാറിയിരുന്നു. തീയിൽ വാറ്റി എടുത്ത ഉരുക്ക് മുഷ്ടിപോലെ എൻഫീൽഡ്, സൈന്യത്തിനൊപ്പം കട്ടയ്ക്ക് നിന്നു. സൈനികരുടെ കരുത്തിന്റെ പ്രതീകം പോലെ റോയൽ എൻഫീൽഡ് ! ബുള്ളറ്റ് എന്ന് കേട്ടാൽ യൂണിഫോമണിഞ്ഞ പട്ടാളക്കാരൻ ഇരിക്കുന്ന ഒരു ഇരുചക്രരൂപം മനസ്സിൽ പതിയും ഏത് കൊച്ചുകുട്ടിക്കും. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് തൊട്ടുപിന്നാലേ ഇന്ത്യ-പാക് യുദ്ധമുണ്ടായത് അറിയാമല്ലോ. ആ സമയം ഹിമാലയത്തിലെ ചെങ്കുത്തായ മലനിരകളിലൂടെ, മറ്റൊരു വാഹനത്തിനും കയറിപോകാൻ പറ്റാത്ത ഇടങ്ങളിൽ, പട്ടാളത്തിന് മുന്നോട്ട് നീങ്ങാൻ സഹായം വേണം. റോയൽ എൻഫീൽഡിന്റെ ബുള്ളറ്റ് വാങ്ങാൻ സർക്കാർ തീരുമാനിച്ചു. അങ്ങനെ എണ്ണൂറോളം Royal Enfield Bullet ഇന്ത്യയിലെത്തി. ഐക്കോണിക് എൻഫീൽഡ് 350 മോഡൽ. ഇറക്കുമതി ചെയ്താൽ മതിയാകുകയില്ല, ഇവിടെ അസംബ്ലിൾ ചെയ്യണം. 1955, മദ്രാസിലെ തിരുവൊട്ടിയൂരിൽ പ്ലാന്റ്…
1983 ജൂൺ 25, ക്ലാസിക് വൈറ്റ് ജഴ്സിയിൽ ഇംഗ്ലണ്ടിന്റെ ചാരനിറമാർന്ന ആകാശത്തിന് കീഴെ കപ്പുമായി നിന്ന കപിൽദേവും അദ്ദേഹത്തിന്റെ ചെകുത്താൻമാരും.. വെസ്റ്റ് ഇൻഡീസിനെ 43 റൺസിന് തോൽപ്പിക്കുമ്പോൾ, ക്രിക്കറ്റിന്റെ തറവാടായ ലോർഡ്സിൽ വെച്ച് ഇന്ത്യൻ ക്രിക്കറ്റിന്റെ തലകുറി മാറുകയായിരുന്നു, ക്രിക്കറ്റ് കളിക്കാൻ വന്ന അടിമകൾ എന്ന വെള്ളക്കാരന്റെ പുശ്ചത്തിൽ നിന്ന് ആ കളിയിൽ രസച്ചരട് കണ്ടെത്തിയ ഒരു നാടിന്റെ ഉയിർപ്പായിരുന്നു അത്..അന്ന് കപിലിനൊപ്പം സുനിൽ ഗവാസ്ക്കറും, ശ്രീകാന്തും, മൊഹീന്ദർ അമർനാഥും തുടങ്ങിവെച്ച ക്രിക്കറ്റിലെ ഇന്ത്യാവത്കരണത്തിനാണ് ഹർമൻ പ്രീത് കൗറിന്റെ നേതൃത്വത്തിൽ നവി മുംബൈയിൽ പുതിയ അധ്യായം എഴുതിയത്. 83-ലെ ആദ്യ ലോകകപ്പിന് ശേഷം നാല് പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. ഈ നാല് പതിറ്റാണ്ടിൽ ഇന്ത്യൻ ക്രിക്കറ്റ് എവിടേക്കാണ് വളർന്നത്. ലോകത്തെ ഒരു രാജ്യത്തിനും എത്തിപ്പിടിക്കാനാകാത്ത അത്ര ഉയരെ, പണം കൊണ്ടും പവറ് കൊണ്ടും പ്രഹരശേഷി കൊണ്ടും പദവി കൊണ്ടും Board of Control for Cricket in India, അഥവാ BCCI ഒജി…
