ഖത്തറിലെ ലോകകപ്പിൽ മലയാളികൾക്കെന്തുകാര്യം എന്ന് ചോദിച്ചാൽ ദേ ഉത്തരം ഇവിടെയുണ്ട്, ഇങ്ങ് കേരളത്തിൽ.
ഫൈബർ, ലെതർ, റെക്സിൻ, ഫോം ഷീറ്റ്, അക്രിലിക് ഷീറ്റ് എന്നിവയുൾപ്പെടെ ഗിന്നസ് ടീമിന്റെ അംഗീകാരം ലഭിക്കുന്നതിന് ഫുട്ബോൾ ബൂട്ടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അതേ മെറ്റീരിയലുകൾ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 2022 ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള ഏഴ് മാസമെടുത്തായിരുന്നു നിർമ്മാണം. ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമയായ കലാകാരനും ക്യൂറേറ്ററുമായ എം ദിലീപാണ് ബൂട്ട് ഡിസൈൻ ചെയ്തത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഖുറാൻ, ഏറ്റവും വലിയ മാർക്കർ പേന, സൈക്കിൾ, സാനിറ്റൈസർ, സ്ക്രൂഡ്രൈവർ തുടങ്ങിയവയും ഡിസൈൻ ചെയ്തത് ഇദ്ദേഹമാണ്.
നവംബർ 14ന് കത്താറ കൾച്ചറൽ വില്ലേജിൽ ബൂട്ട് അനാച്ഛാദനം ചെയ്യും. കത്താറ പബ്ലിക് ഡിപ്ലോമസിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന യുവജന സംഘടനയായ ഫോക്കസ് ഇന്റർനാഷണലാണ് ബൂട്ടിന്റെ ഷിപ്പിംഗടക്കമുള്ള കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്. കൊച്ചിയിൽ നിന്ന് ദോഹ തുറമുഖത്തെത്തിയ ബൂട്ട് കത്താറയിലേയ്ക്ക് അയയ്ക്കും. കോഴിക്കോട് ഡെപ്യൂട്ടി മേയർ മുസഫർ അഹമ്മദിന്റെ സാന്നിധ്യത്തിൽ ഈ കൂറ്റൻ ബൂട്ട്, ഒക്ടോബറിൽ കോഴിക്കോട് പ്രദർശിപ്പിച്ചിരുന്നു. 2022 നവംബർ 20 മുതൽ ഡിസംബർ 18 വരെ ദോഹയിലാണ് ലോകകപ്പ് നടക്കുക.
Qatari city of Doha is poised to host the FIFA World Cup 2022. A football boot has been displayed in Kozhikode, Kerala, amid the excitement for the competition. The supposedly largest boot in the world will be sent as a present to Qatar.The 450 kilogramme boot was made by IMAX Gold Rice Products, a private company, under the direction of curator M Dileep. The shoe, which is 17 feet long and 6 feet tall, might break a Guinness World Record.