Author: News Desk

മംഗളൂരു സ്മാർട്ട് സിറ്റി ലിമിറ്റഡ് (MSCL) നടത്തുന്ന നേത്രാവതി നദീതട വികസന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരണത്തോട് അടുക്കുന്നു. അഞ്ചു വർഷത്തിലേറെ നീണ്ട പ്രവൃത്തിയുടെ ഫലമായി, 450 മീറ്റർ റിവർഫ്രണ്ട് വാക്ക് വേയാണ് പദ്ധതിയുടെ ആദ്യഘട്ടമായി പൂർത്തിയാക്കിയത്. കേന്ദ്രസർക്കാറിന്റെ സ്മാർട്ട് സിറ്റി പദ്ധതിയുടെ പിന്തുണയോടെയുള്ള പദ്ധതിയുടെ ആകെ ദൈർഘ്യം 2.1 കിലോമീറ്ററാണ്. മുമ്പ് പദ്ധതിക്കായി 70 കോടി രൂപയായിരുന്നു അനുവദിച്ചത്. പിന്നീടിത് 32 കോടി രൂപയാക്കി ചുരുക്കി. പദ്ധതിക്കായി ഏകദേശം 16 കോടി രൂപ ഇതിനകം വിനിയോഗിച്ചുകഴിഞ്ഞു. നദീതടത്തെ വിനോദ സഞ്ചാരത്തിന് അനുയോജ്യമായ സ്ഥലമാക്കുക, പ്രകൃതി സംരക്ഷിച്ചുകൊണ്ട് വികസനം കൊണ്ടുവരിക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ആദ്യഘട്ടം നേത്രാവതി റെയിൽവേ ബ്രിഡ്ജ് മുതൽ മോർഗൻ ഗേറ്റ് വരെയുള്ള ഭാഗത്താണ്. സോഫ്റ്റ്‌സ്കേപ്പിംഗ്, ലാൻഡ്‌സ്‌കേപ്പ്, നടപ്പാതകൾ എന്നിവയോടെ പൂർത്തിയായിരിക്കുന്നു. ബാക്കി 300 മീറ്റർ ഹാർഡ്‌സ്‌കേപ്പിംഗ് ആണ് ഇന് പൂർത്തിയാക്കാനുള്ളത്. നദീതട പക്ഷി നിരീക്ഷണ മേഖല, ഓപ്പൺ-എയർ തിയേറ്റർ, ലാറ്ററൈറ്റ്-ബ്രിക്ക് നടപ്പാത, കുട്ടികളുടെ കളിസ്ഥലം, ഓപ്പൺ-എയർ…

Read More

തെലങ്കാനയിൽ ലോകോത്തര നിലവാരമുള്ള ഫിലിം സ്റ്റുഡിയോ സ്ഥാപിക്കാൻ ബോളിവുഡ് സൂപ്പർ താരം അജയ് ദേവ്ഗൺ. ഇതുമായി ബന്ധപ്പെട്ട് താരം തെലങ്കാന റൈസിംഗ് ഗ്ലോബൽ ഉച്ചകോടിയിൽ പങ്കെടുക്കും. ഹൈദരാബാദിൽ അത്യാധുനിക ഫിലിം സ്റ്റുഡിയോയും ഫിലിം സിറ്റിയും വികസിപ്പിക്കുന്നതിനായി തെലങ്കാന സർക്കാരുമായി അദ്ദേഹം കരാറിൽ ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ട്. ഡിസംബർ 8, 9 തീയതികളിൽ ഭാരത് ഫ്യൂച്ചർ സിറ്റിയിൽ സംസ്ഥാന സർക്കാർ നടത്തുന്ന ദ്വിദിന പരിപാടിയിലാണ് താരം പങ്കെടുക്കുക. തെലങ്കാനയുമായി സഹകരിച്ച് അത്യാധുനിക ചലച്ചിത്ര നിർമാണവും വിഎഫ്എക്സ് ക്യാപബിലിറ്റീസും കൊണ്ടുവരാൻ ഒരുങ്ങുന്ന നടനും നിർമാതാവുമായ അജയ് ദേവ്ഗണെ തെലങ്കാന റൈസിംഗ് ഗ്ലോബൽ ഉച്ചകോടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. ലോകോത്തര നിർമാണം, വിഎഫ്എക്സ്, സ്മാർട്ട് സ്റ്റുഡിയോ എന്നിവ സംസ്ഥാനത്തേക്ക് കൊണ്ടുവരുന്ന അത്യാധുനിക ഫിലിം സ്റ്റുഡിയോയും ഫിലിം സിറ്റിയും വികസിപ്പിക്കുന്നതിന് അദ്ദേഹം തെലങ്കാന സർക്കാരുമായി സഹകരിക്കുമെന്നും പോസ്റ്റിൽ പറയുന്നു. അത്യാധുനിക ആനിമേഷൻ, വിഷ്വൽ ഇഫക്ട്‌സ് , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പവർഡ് സ്മാർട്ട് സ്റ്റുഡിയോ…

Read More

ദേശീയപാതാ വികസനത്തിൽ ഇന്ത്യ വൻ മുന്നേറ്റം നടത്തുന്നതായി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. കാലതാമസം നേരിട്ടിരുന്നു ദേശീയപാതാ പദ്ധതികളുടെ എണ്ണം 2024 ഏപ്രിൽ 1ൽ 152 ആയിരുന്നത് 2025 നവംബർ 30ഓടെ 85 ആയി കുറഞ്ഞതായി മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ വ്യക്തമാക്കി. ഭൂമിയേറ്റെടുക്കൽ തടസങ്ങൾ, നിയമാനുമതികൾ വൈകുക, യൂട്ടിലിറ്റി ഷിഫ്റ്റിംഗ്, അനധികൃത കയ്യേറ്റം നീക്കം ചെയ്യൽ, നിയമസംരക്ഷണ പ്രശ്നങ്ങൾ തുടങ്ങിയവയാണ് പദ്ധതികൾ വൈകുന്നതിന്റെ പ്രധാന കാരണങ്ങളെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കൺസെഷനയേർ/കോൺട്രാക്ടറുടെ സാമ്പത്തിക പ്രതിസന്ധി, കുറഞ്ഞ പ്രകടനം, കോവിഡും ശക്തമായ മഴയും പോലുള്ള ഫോഴ്സ് മേജർ സാഹചര്യം എന്നിവയും പല പദ്ധതികളെ പിന്നോട്ടടിപ്പിച്ചതായി മന്ത്രി അറിയിച്ചു. കാലതാമസം മറികടക്കാൻ സർക്കാർ കൈകൊണ്ട നടപടികളും അദ്ദേഹം വിശദീകരിച്ചു. Bhoomirashi പോർട്ടലും GIS അടിസ്ഥാനത്തിലുള്ള ലാൻഡ് അക്ക്വിസിഷൻ പ്ലാനും വഴി ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കാനായി. പരിസ്ഥിതി–വനമന്ത്രാലയത്തിന്റെ പരിവേശ് പോർട്ടൽ പുനർനിർമിച്ച് അനുമതികൾ വേഗത്തിലാക്കാനായതായും മന്ത്രി ചൂണ്ടിക്കാട്ടി. Minister Nitin Gadkari reports a reduction in…

Read More

സുസ്ഥിര വികസനത്തിന് ഉത്തേജനം നല്‍കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളില്‍ ഇന്ത്യന്‍ നാവികസേന നിര്‍ണായ പങ്ക് വഹിക്കുന്നതായും രാഷ്ട്രപതി ദ്രൗപതി മുര്‍മു. കടല്‍ വഴികള്‍ സുരക്ഷിതമാക്കിയും സമുദ്ര വിഭവങ്ങള്‍ സംരക്ഷിച്ചും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞും സമുദ്ര ഗവേഷണത്തെ പിന്തുണച്ചും നാവികസേന രാജ്യത്തിന് കരുത്തേകുന്നതായും രാഷ്ട്രപതി പറഞ്ഞു. ശംഖുമുഖത്ത് നടന്ന നാവികസേനാ ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഇന്ത്യൻ നാവിക സേനയുടെ കരുത്തു ഒന്ന് കൂടി വിളിച്ചോതുന്ന യുദ്ധ അഭ്യാസ പ്രകടനങ്ങളും രാഷ്ട്രപതി വീക്ഷിച്ചു. ആധുനികവല്‍ക്കരണവും പുതിയ സാങ്കേതികവിദ്യകളുടെ വികസനവും അവയുടെ പൊരുത്തപ്പെടുത്തലും ഏതൊരു സായുധ സേനയുടെയും പോരാട്ട സന്നദ്ധതയ്ക്ക് നിര്‍ണായകമാണ്. ഇന്ത്യയില്‍ തന്നെ സങ്കീര്‍ണമായ പ്ലാറ്റ്ഫോമുകള്‍ രൂപകല്‍പ്പന ചെയ്യാനും നിര്‍മ്മിക്കാനുമുള്ള കഴിവ് നമ്മുടെ നാവികസേനക്കുണ്ട്. വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തും മറ്റു യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും ഇതിനു ഉദാഹരണങ്ങളാണ്. ഇവ തദ്ദേശീയമായി വികസിപ്പിക്കുന്നതിലൂടെ ദേശീയ സുരക്ഷ ശക്തിപ്പെടുത്താനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാകും. തദ്ദേശീയ സാങ്കേതികവിദ്യകള്‍…

Read More

ഇന്ത്യൻ നാവിക സേനയുടെ വീറും വാശിയും എടുത്തു കാട്ടുന്ന ഓപ്പറേഷണൽ പ്രകടനങ്ങൾക്കാണ് തിരുവനന്തപുരത്തെ ശംഖുമുഖം തീരം സാക്ഷിയായത്. ശംഖുമുഖത്തിന്റെ തന്ത്ര പ്രാധാന്യവും, നാവിക സുരക്ഷാ സാധ്യതകളും രാജ്യത്തിന് മുന്നിൽ വ്യക്തമാക്കുന്ന ഒന്നായി ഇന്ത്യയുടെ സർവ സൈന്യാധിപ ദ്രൗപതി മുർമുവിന് മുന്നിൽ നടന്ന ഈ പ്രകടനം. ഇന്ത്യയുടെ പടക്കപ്പലുകളായ ഐഎന്‍എസ് ഇംഫാല്‍, ഐഎന്‍എസ് ഉദയഗിരി, ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് കമാല്‍, പായ്ക്കപ്പലുകളായ തരംഗിണിയും സുദര്‍ശിനിയും മിസൈല്‍ കില്ലര്‍ ബോട്ടുകളും അന്തര്‍വാഹിനിയും ഉള്‍പ്പെടെയുള്ള 19 നാവിക യുദ്ധ സംവിധാനങ്ങളാണ് തീരക്കടലില്‍ വിസ്മയ കാഴ്ചയൊരുക്കിയത്. വിമാനവാഹിനിയായ ഐഎന്‍എസ് വിക്രാന്തില്‍നിന്നുള്ള മിഗ് വിമാനങ്ങളുടെ ടേക്ക് ഓഫും ഹെലികോപ്റ്ററില്‍നിന്നുള്ള എയര്‍ ലിഫ്റ്റിംഗും പാരാഗ്ലൈഡിംഗും ഉള്‍പ്പെടെയുള്ള അഭ്യാസ പ്രകടനങ്ങള്‍ സേനയുടെ ഉള്‍ക്കരുത്തും നീക്കങ്ങളിലെ കൃത്യതയും വേഗതയും സാങ്കേതിക മികവും എടുത്തുകാട്ടി. യുദ്ധത്തിനും നിരീക്ഷണത്തിനുമുള്ള ലോങ് റേഞ്ച് ആന്റി സബ്മറൈന്‍ വിമാനമായ പി8ഐ, മിഗ്, ഹോക്‌സ് വിമാനങ്ങളും ഹെലികോപ്റ്ററുകളും ചേര്‍ന്നാണ് ആകാശത്ത് ദൃശ്യവിസ്മയം ഒരുക്കിയത്. ആര്‍ത്തിരമ്പുന്ന കടല്‍പ്പരപ്പില്‍ സെര്‍ച്ച് ആന്‍ഡ് സീഷര്‍…

Read More

ടിക്കറ്റിംഗ് സംവിധാനത്തിൽ വൻ പരിഷ്കാരങ്ങൾക്ക് ഇന്ത്യൻ റെയിൽവേ. രാജ്യവ്യാപകമായി ഒടിപി അധിഷ്ഠിത തത്കാൽ റിസർവേഷൻ സംവിധാനം നടപ്പിലാക്കുകയാണ് ലക്ഷ്യം. സൗകര്യം മെച്ചപ്പെടുത്തുന്നതിനും ദുരുപയോഗം തടയുന്നതിനുമായുള്ള ഒടിപി അധിഷ്ഠിത പ്രക്രിയ ഇതിനകം 52 ട്രെയിനുകളിൽ വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ ശേഷിക്കുന്ന എല്ലാ സർവീസുകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 2025 ജൂലൈ മാസത്തിൽ ഓൺലൈൻ തത്കാൽ ബുക്കിംഗുകൾക്ക് റെയിൽവേ ആധാർ അടിസ്ഥാനമാക്കിയുള്ള ഒതന്റിക്കേഷൻ അവതരിപ്പിച്ചിരുന്നു. 2025 ഒക്ടോബർ മാസത്തിൽ ബുക്കിംഗിന്റെ ആദ്യ ദിവസം തന്നെ എല്ലാ ജനറൽ റിസർവേഷനുകൾക്കും ഒടിപി അധിഷ്ഠിത സംവിധാനവും നടപ്പിലാക്കി. സുതാര്യത വർദ്ധിപ്പിക്കാനും യാത്രക്കാർക്ക് റിസർവേഷൻ അനുഭവം ലഘൂകരിക്കാനുമായാണ് ഈ രണ്ട് നടപടികളും. ഏറ്റവും പുതിയ പൈലറ്റ് പദ്ധതി പ്രകാരം കൗണ്ടറിൽ നിന്നുള്ള തത്കാൽ ബുക്കിംഗുകളിൽ ഒടിപി പരിശോധനാ ഘട്ടം കൊണ്ടുവരും. റിസർവേഷൻ ഫോമിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പറിൽ യാത്രക്കാർക്ക് ഒറ്റത്തവണ പാസ്‌വേഡ് ലഭിക്കും. വിജയകരമായ ഒതന്റിക്കേഷന് ശേഷം മാത്രമേ ടിക്കറ്റുകൾ…

Read More

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. മുഖ്യമന്ത്രിയുടെ അമരാവതിയിലെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളെക്കുറിച്ചും ഉയർന്നുവരുന്ന അവസരങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. അദാനി പോർട്ട്സ് ആൻഡ് സെസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി, ആന്ധ്രാപ്രദേശ് വിദ്യാഭ്യാസ, വിവരസാങ്കേതികവിദ്യ, ഇലക്ട്രോണിക്സ് മന്ത്രി നര ലോകേഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാനത്തെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളെക്കുറിച്ചും ഉയർന്നുവരുന്ന അവസരങ്ങളെക്കുറിച്ചും ചർച്ച ചെയ്യാൻ ഇന്ന് അമരാവതിയിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെയും അദാനി പോർട്ട്സ് ആൻഡ് സെസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കരൺ അദാനിയെയും കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ചന്ദ്രബാബു നായിഡു എക്സ് പോസ്റ്റിലൂടെ അറിയിച്ചു. മുഖ്യമന്ത്രിക്കൊപ്പം ഗൗതം അദാനിയെയും കരൺ അദാനിയെയും കണ്ടതായ് ലോകേഷ് പോസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിൽ അദാനി ഗ്രൂപ്പിന്റെ നിലവിലുള്ള അടിസ്ഥാന സൗകര്യ പദ്ധതികളെക്കുറിച്ചും സംസ്ഥാനത്തിന്റെ ഭാവി വളർച്ചയ്ക്കായി ആസൂത്രണം ചെയ്തിട്ടുള്ള…

Read More

ജോലി, പഠനം, ദീർഘകാല താമസം എന്നിവ ലക്ഷ്യമിട്ട് അമേരിക്ക ലക്ഷ്യം വെയ്ക്കുന്ന ഇന്ത്യക്കാർക്ക് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലം ഇരട്ട യാഥാർത്ഥ്യം സൃഷ്ടിക്കുകയാണ്. ഉയർന്ന വൈദഗ്ധ്യമുള്ള ജോലിക്കാരെ തന്ത്രപ്രാധാന്യമുള്ള വ്യവസായങ്ങളിലേക്ക് ആകർഷിക്കുമെന്ന് ഭരണകൂടം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, 2024–2025 കാലത്തെ നയമാറ്റങ്ങൾ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് കൂടുതൽ തടസ്സങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. പ്രതിഭ ആവശ്യമാണ് എന്നത് ഭരണകൂടത്തിന്റെ വാക്കായിരിക്കുമ്പോഴും സ്ഥിരതയുള്ള പാതകൾ തടസ്സപ്പെടുന്നതാണ് യാഥാർത്ഥ്യം. സെമികണ്ടക്ടർ പോലുള്ള ഉയർന്ന വൈദഗ്ധ്യം ആവശ്യമായ മേഖലകളിൽ സാധാരണ തൊഴിലാളികളെ ഉപയോഗിച്ച് പ്ലാന്റുകൾ ഓടിക്കാനാകില്ലെന്നും വിദഗ്ധരെ കൊണ്ടുവന്ന് അമേരിക്കക്കാരെ ചിപ്പ് നിർമാണം പഠിപ്പിക്കണമെന്നുമാണ് ട്രംപ് വ്യക്തമാക്കിയിരുന്നത്. 2024 ജൂണിൽ ഓൾ ഇൻ പോഡ്കാസ്റ്റ് അഭിമുഖത്തിലും, യുഎസ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടുന്നവർക്ക് നേരിട്ട് ഗ്രീൻകാർഡ് നൽകണം എന്ന ആശയം അദ്ദേഹം വീണ്ടും മൂന്നോട്ടുവെച്ചു. ഇതിൽ ഏറ്റവും കൂടുതൽ പ്രാതിനിധ്യം വഹിക്കുന്നത് ഇന്ത്യക്കാരാണ്. വാഗ്ദാനങ്ങൾക്കു വിരുദ്ധമായി, ട്രംപ് ഭരണകൂടം നിയമങ്ങൾ കൂടുതൽ കടുപ്പിക്കുന്ന സമീപനമാണ് തുടരുന്നത്. 2024–25 കാലഘട്ടത്തിൽ ഇന്ത്യൻ തൊഴിലാളികൾക്കാണ്…

Read More

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണപ്രകാരം 23ആമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് റഷ്യൻ പ്രസിഡന്റിന്റെ ഇന്ത്യാസന്ദർശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള ‘തന്ത്രപരമായ പങ്കാളിത്തം’ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ ദിശാബോധം നൽകാനും ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി വിലയിരുത്താനും പുടിൻറെ സന്ദർശനം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. നാല് വർഷത്തിന് ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. വ്യാപാരം, സാമ്പത്തിക സഹകരണം, ആഗോള സുരക്ഷാ പ്രശ്നങ്ങൾ എന്നിവ മോഡി-പുടിൻ ചർച്ചയിലെ പ്രധാന വിഷയങ്ങളാകും. റഷ്യ-ഉക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള ആഹ്വാനം ഇന്ത്യ ആവർത്തിക്കുമെന്നാണ് റിപ്പോർട്ട്. മോഡിയുടെ വസതിയിൽ അത്താഴവിരുന്നിൽ പങ്കെടുക്കുന്ന പുടിൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തും. രാജ്ഘട്ട് സന്ദർശനത്തോടെയാണ് പുടിന്റെ വെള്ളിയാഴ്ചത്തെ ഷെഡ്യൂൾ ആരംഭിക്കുക. തുടർന്ന് രാഷ്ട്രപതി ഭവനിൽ സ്വീകരണം നൽകും. ഹൈദരാബാദ് ഹൗസിൽ മോഡിയുമായുള്ള ഔപചാരിക ഉച്ചകോടി തല ചർച്ചകൾ നടക്കും. പിന്നീട്, ഉഭയകക്ഷി നിക്ഷേപവും വ്യാപാര സഹകരണവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തിൽ…

Read More

ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ഡിസംബർ 13ന് അർജന്റീന ഇതിഹാസതാരം ലയണൽ മെസ്സി ഹൈദരാബാദിൽ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ട്. ഉപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉദ്ഘാടനം ചെയ്യും. മത്സരത്തിന്റെ സ്വഭാവം, പങ്കെടുക്കുന്ന ടീമുകൾ, എതിരാളികൾ തുടങ്ങിയ കാര്യങ്ങൾ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. തെലങ്കാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് മെസ്സിയുടെ സന്ദർശനം. തെലങ്കാനയിലുടനീളം ഈ വാർത്ത വലിയ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. ലോക ഫുട്ബോളിലെ ഏറ്റവും വലിയ താരത്തെ നേരിൽ കാണാനുള്ള അവസരം ലഭിക്കുമെന്നതാണ് യുവാക്കളിലും കായികപ്രേമികളിലും ആവേശം ഉയർത്തുന്നത്. അതേസമയം, വാർത്ത കേരളത്തിലെ ഫുട്ബോൾ ആരാധകരെയും ആവേശത്തിലാഴ്ത്തുന്നു. മുമ്പ് മെസ്സി കേരളത്തിലെത്തും എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചെങ്കിലും പിന്നീട് വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി പദ്ധതികൾ റദ്ദാക്കുകയായിരുന്നു. മെസ്സി കേരളത്തിൽ എത്താതെ പോയെങ്കിലും ദക്ഷിണേന്ത്യയിലേക്ക് എങ്കിലും വരുന്നുവെന്ന സന്തോഷത്തിലാണ് ഫുട്ബോൾ പ്രേമികൾ. Argentina legend Lionel Messi is set to participate in a…

Read More