Author: News Desk
2024 ഏപ്രിൽ 01നും 2025 മാർച്ച് 31 നും ഇടയിൽ 4890452 യാത്രക്കാർക്ക് സേവനമൊരുക്കി തിരുവനന്തപുരം വിമാനത്താവളം. എയർപോർട്ടിന്റെ ചരിത്രത്തിൽ ഒരു സാമ്പത്തികവർഷത്തിലെ ഏറ്റവും ഉയർന്ന കണക്കാണിതെന്ന് അധികൃതർ അവകാശപ്പെടുന്നു. 2023-24 സാമ്പത്തിക വർഷത്തിലെ 4411235 യാത്രക്കാരെ അപേക്ഷിച്ച് 10 ശതമാനമാണ് വർദ്ധന. ആകെ യാത്രക്കാരിൽ 25.9 ലക്ഷം ആഭ്യന്തര യാത്രക്കാരും 22.9 ലക്ഷം രാജ്യാന്തര യാത്രക്കാരുമാണ്. 2024 ഡിസംബർ 22 നാണ് ഏറ്റവും കൂടുതൽ യാത്രക്കാർ തിരുവനന്തപുരം വഴി യാത്ര ചെയ്തത്- 16578 പേർ. 101 സർവീസുകളാണ് അതേ ദിവസം കൈകാര്യം ചെയ്തത്. നിലവിൽ പ്രതിദിനം ശരാശരി 14614 യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ വിമാനത്താവളം ആകെ 33316 സർവീസുകൾ കൈകാര്യം ചെയ്തു, 23-24 സാമ്പത്തിക വർഷത്തിലെ 31342 സർവീസുകളിൽ നിന്ന് ഗണ്യമായ വർധനയാണിത്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും സാങ്കേതികവിദ്യയുടെ ഉപയോഗവും വഴി യാത്രക്കാരുടെ സൗകര്യങ്ങളും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനും, പ്രവർത്തന മികവ് ഉറപ്പാക്കുന്നതിനുമുള്ള…
‘ഞങ്ങൾ പാകിസ്ഥാനികളല്ല’, ഇന്ത്യയിൽ എംബസി വേണമെന്ന് അഭ്യർത്ഥിച്ച് ബലൂച് നേതാക്കൾ
പാകിസ്ഥാനിൽ നിന്നും ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ.’ ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു പിന്നാലെ ‘പാകിസ്ഥാനല്ല ബലൂചിസ്ഥാൻ’ എന്ന ബലൂച് നേതാവ് മിർ യാർ ബലൂചിന്റെ പ്രസ്താവനയും ലോകശ്രദ്ധ ആകർഷിക്കുകയാണ്. ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിന് ഇന്ത്യയുടെയും യുഎൻ അടക്കമുള്ള ആഗോള സമൂഹത്തിന്റെയും അംഗീകാരവും പിന്തുണയും ബലൂച് നേതാക്കൾ അഭ്യർത്ഥിച്ചു. പാക് അധിനിവേശ കശ്മീർ സംബന്ധിച്ച ഇന്ത്യയുടെ നിലപാടിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച ബലൂച് നേതാക്കൾ ഡൽഹിയിൽ ബലൂച് എംബസി അനുവദിക്കണമെന്നും കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം അംഗീകരിക്കാനും അതിനായി എല്ലാ യുഎൻ അംഗങ്ങളുടെയും യോഗം വിളിക്കാനും ഐക്യരാഷ്ട്രസഭയോടും നേതാക്കൾ അഭ്യർത്ഥിച്ചു. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് മിർ യാറിന്റെയും ബലൂച് നേതാക്കളുടെയും പ്രസ്താവന. പാകിസ്ഥാൻ അധിനിവേശ ബലൂചിസ്ഥാനിലെ ജനത തെരുവിലിറങ്ങിയിരിക്കുന്നു. ബലൂചിസ്ഥാൻ പാകിസ്ഥാനല്ലെന്നും ലോകത്തിന് ഇനി നിശബ്ദ കാഴ്ചക്കാരാകാൻ കഴിയില്ലെന്നുമുള്ള അവരുടെ വിധി പ്രസ്താവമാണിത്. ബലൂച് ജനതയെ പാകിസ്ഥാന്റെ സ്വന്തം…
ഡിജിറ്റൽ പരിവർത്തനത്തിനായുള്ള സുപ്രധാന ചുവടുവയ്പ്പിന് തയ്യാറെടുത്ത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL). വിമാനത്താവള പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുമായുള്ള സിയാൽ 2.0 എന്ന സമഗ്ര പദ്ധതിക്കാണ് കൊച്ചി വിമാനത്താവളം ഒരുങ്ങുന്നത്. വിമാനത്താവളത്തിന്റെ ഡിജിറ്റൽ രംഗം ആധുനികവൽക്കരിക്കാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് മാറ്റമെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. സൈബർ സുരക്ഷ, പ്രവർത്തന കാര്യക്ഷമത, യാത്രകൾ സുഗമവും സുരക്ഷിതവുമാക്കുന്നതിനായി എഐ അധിഷ്ഠിത സംവിധാനങ്ങളുടെ ഉപയോഗം എന്നിവയിലാണ് നവീകരണം. സൈബർ ഡിഫൻസ് ഓപ്പറേഷൻസ് സെന്റർ (CDOC) ആണ് നവീകരണത്തിന്റെ ഏറ്റവും ശ്രദ്ധേയ സവിശേഷത. ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഇത്തരത്തിലുള്ള ആദ്യ പൂർണ്ണ തോതിലുള്ള, ഓൺ-പ്രിമൈസ് സെർവർ സൗകര്യമാണിത്. തത്സമയ ഇന്റലിജൻസ്, 24/7 നിരീക്ഷണം, ഡിജിറ്റൽ അപകടസാധ്യതകളോടുള്ള പ്രതികരണം എന്നിവയ്ക്കായാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെയും ഡയറക്ടർ ബോർഡിന്റെയും നിർദേശാനുസരണം നടപ്പിലാക്കുന്ന പദ്ധതിയിലൂടെ കൊച്ചി വിമാനത്താവളത്തിന്റെ വളർച്ചയുടെ പുതിയ ഘട്ടത്തിന് തുടക്കം കുറിക്കുകയാണെന്ന് സുഹാസ് കൂട്ടിച്ചേർത്തു. 200 കോടി രൂപ…
പാകിസ്ഥാൻ പതാകയും അനുബന്ധ ഉൽപന്നങ്ങളും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക് നോട്ടീസ് അയച്ച് കേന്ദ്രം. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ സമിതിയാണ് (CCPA) ഇത്തരം ഉത്പന്നങ്ങളുടെ വിൽപനയുമായി ബന്ധപ്പെട്ട് ആമസോൺ, ഫ്ലിപ്കാർട്ട്, യുബയ് ഇന്ത്യ, എറ്റ്സി തുടങ്ങിയ കമ്പനികൾക്ക് നോട്ടീസ് അയച്ചത്. ഇന്ത്യയിലെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഇത്തരം ഉൽപന്നങ്ങൾ അനുവദിക്കാനാകില്ലെന്ന് ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇന്ത്യയുമായി മോശം ബന്ധത്തിലുള്ള രാജ്യത്തിൻറെ പതാക അടക്കമുള്ള ഉത്പന്നങ്ങൾ വിൽക്കുന്നത് അംഗീകരിക്കാനാകില്ല. ഇത്തരം എല്ലാ ഉത്പന്നങ്ങളും ഉടനടി നീക്കം ചെയ്യാനും ദേശീയ നിയമങ്ങൾ പാലിക്കാനും സർക്കാർ ഈ പ്ലാറ്റ്ഫോമുകളോട് നിർദേശിച്ചതായി മന്ത്രി അറിയിച്ചു. നേരത്തെ പാകിസ്ഥാൻ ദേശീയ ചിഹ്നങ്ങൾ പതിച്ച വസ്തുക്കളുടെ ഓൺലൈൻ വില്പന ഇന്ത്യയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ്, വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനും ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷിക്കും കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിസിപിഎ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക് നോട്ടീസ് നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.…
അമേരിക്കൻ വിമാനക്കമ്പനിയായ ബോയിംഗിൽ നിന്ന് 160 വിമാനങ്ങൾ വാങ്ങാൻ ഖത്തർ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഖത്തർ സന്ദർശന വേളയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഖത്തർ എയർവേയ്‌സും യുഎസ് എയ്‌റോസ്‌പേസ് ഭീമനായ ബോയിംഗും തമ്മിൽ 200 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചു. ബോയിംഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിൽപനക്കരാർ ആണ് ഇതെന്ന് ട്രംപ് പറഞ്ഞു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി ദോഹയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും സുപ്രധാന കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്. അതേസമയം ട്രംപിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന് ഖത്തർ 400 മില്യൺ ഡോളറിന്റെ ആഢംബര വിമാനം സമ്മാനമായി നൽകുമെന്ന് ഖത്തർ പ്രഖ്യാപിച്ചു. എയർഫോഴ്‌സ് വൺ എന്ന നിലയിൽ സ്വകാര്യ ഉപയോഗത്തിനായുള്ള വിമാനമാണ് ഖത്തർ ട്രംപിന് നൽകുക. നാല് ദിവസത്തെ മിഡിൽ ഈസ്റ്റ് പര്യടനത്തിന്റെ രണ്ടാം ഘട്ടമായാണ് ട്രംപ് ഖത്തർ സന്ദർശിച്ചത്. കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് സൗദി അറേബ്യ സന്ദർശിച്ചിരുന്നു. During President Trump’s visit…
ഇന്‍റഗ്രേറ്റഡ് ഐടി മൈക്രോ ടൗണ്‍ഷിപ്പ് പദ്ധതിയായ ക്വാഡില്‍ ഉള്‍പ്പെടുത്തി ടെക്നോപാര്‍ക്ക്-ഫേസ് 4 ടെക്നോസിറ്റി, പള്ളിപ്പുറം കാമ്പസില്‍ 381 കോടി രൂപ മതിപ്പ് ചെലവിൽ ഐടി കെട്ടിട സമുച്ചയം വരുന്നു. ക്വാഡ് പദ്ധതിയില്‍ ടെക്നോസിറ്റിയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ഐടി കെട്ടിടമാണിത്. 2019 ലെ പുതിയ കെട്ടിട റേറ്റിംഗ് സിസ്റ്റം അനുസരിച്ച് ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്‍റെ (ഐജിബിസി) കീഴില്‍ ഗോള്‍ഡ് റേറ്റിംഗ് നേടുക എന്നതാണ് മൂന്നു വര്ഷം കൊണ്ട് പൂർത്തിയാക്കാനുദ്ദേശിക്കുന്ന ഈ കെട്ടിടത്തിന്‍റെ ലക്ഷ്യം.രണ്ട് ബേസ്മെന്‍റുകളും ഒമ്പത് നിലകളുമായി 8.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള അത്യാധുനിക കെട്ടിടത്തില്‍ ഐടി ഓഫീസുകളും റൂഫ് ടോപ് കഫറ്റേരിയയും ഉണ്ടായിരിക്കും. ബേസ്മെന്‍റ് പാര്‍ക്കിംഗിനും യൂട്ടിലിറ്റി സേവനങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തും. കെട്ടിടത്തിന്‍റെ നിലകളില്‍ ഐടി ഓഫീസുകളും കഫറ്റീരിയകളും പ്രവര്‍ത്തിക്കും. മുകളിലത്തെ നിലകളില്‍ ടെക് കമ്പനികള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഓഫീസ് മൊഡ്യൂളുകള്‍ ഉണ്ടായിരിക്കും. ഒരു നില പ്ലഗ് ആന്‍ഡ് പ്ലേ മൊഡ്യൂളായി ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. കെട്ടിട…
യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ പിന്തുണ നൽകി ലുലു ഗ്രൂപ്പ്. മെയ്ക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ക്യാപെയ്ന്റെ ഭാഗമായാണിത്. ലുലു സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമിലും യുഎഇയിലെ പ്രാദേശിക പ്രാദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ പിന്തുണ നൽകാനാണ് ലുലു ഗ്രൂപ്പിന്റെ തീരുമാനം .മെയ്ക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ക്യാപെയ്ന്റെ ഭാഗമായാണിത്. ലുലു സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമിലുംപ്രാദേശിക ഉത്പന്നങ്ങൾക്ക് പ്രധാന്യം നൽകി, കൂടുതൽ വിപണി സാധ്യത ലുലു ഉറപ്പാക്കും. യുഎഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയവുമായി സഹകരിച്ചാണ് പ്രാദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്ന ക്യാപെയ്ൻ ലുലു നടപ്പിലാക്കുന്നത്.യുഎഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ വ്യവസായ വകുപ്പ് അണ്ടർസെക്രട്ടറി ഒമർ അൽ സുവൈദി, ലുലു റീട്ടെയ്ൽ സിഇഒ സെയ്ഫി രൂപാവാല എന്നിവർ ചേർന്ന് ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. പ്രാദേശിക ഉത്പന്നങ്ങൾക്ക് മികച്ച വിപണനസാധ്യത ലഭിക്കാൻ…
അബുദാബി ബിഗ് ടിക്കറ്റ് ഇ-ഡ്രോയിൽ ഭാഗ്യം തേടിയെത്തി മലയാളികൾ അടക്കം അഞ്ചു പേർ. 3 ഇന്ത്യക്കാരെയും പാകിസ്ഥാൻ, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികളെയുമാണ് ഭാഗ്യം തേടിയെത്തിയത്. 50000 ദിർഹം (11 ലക്ഷത്തിലേറെ രൂപ) വീതമാണ് അഞ്ചു പേരും നേടിയത്. ഖത്തറിൽ നഴ്‌സായ അരുൺ, ഗംഗാധരൻ എന്നീ മലയാളികൾക്കൊപ്പം ചെന്നൈ സ്വദേശിയായ സാരംഗരാജും സമ്മാനം നേടിയിട്ടുണ്ട്. മറ്റ് രണ്ട് വിജയികൾ പാക്കിസ്ഥാനിൽ നിന്നും ബ്രിട്ടനിൽ നിന്നുമാണ്. രണ്ട് വർഷത്തോളമായി തുടർച്ചയായി ടിക്കറ്റെടുക്കുന്ന വ്യക്തിയാണ് അരുൺ. പത്ത് സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് അരുൺ ടിക്കറ്റ് എടുത്തത്. സമ്മാനത്തുക തുല്യമായി പങ്കുവെക്കുമെന്നും ഇനിയും ഭാഗ്യപരീക്ഷണം തുടരുമെന്നും അരുൺ പറഞ്ഞു. കേരളത്തിൽ നിന്ന് ഓൺലൈൻ വഴിയാണ് ഗംഗാധരൻ ടിക്കറ്റ് എടുത്തത്. അബുദാബിയിൽ ക്രെയിൻ ഓപ്പറേറ്ററായ സാരംഗരാജ് ആറു വർഷത്തോളമായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നു. പാകിസ്ഥാനി സ്വദേശിയായ മുഹമ്മദ് റംസാൻ ആദ്യമായി എടുക്കുന്ന ടിക്കറ്റിനു തന്നെ സമ്മാനം സ്വന്തമാക്കിയിരിക്കുകയാണ്. Two Keralites and three others win big in…
പഹൽഗാം ഭീകരാക്രമണവും അതിനു തിരിച്ചടിയായുള്ള ഓപ്പറേഷൻ സിന്ദൂറും ഇന്ത്യ-പാകിസ്ഥാൻ ബന്ധത്തിനൊപ്പം തുർക്കി, അസർബൈജാൻ എന്നീ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തേയും ബാധിക്കുകയാണ്. പഹൽഗാം ഭീകരാക്രമണത്തെ ലോകം മുഴുവൻ അപലപിച്ചപ്പോൾ പാകിസ്ഥാനോടൊപ്പം നിൽക്കുന്ന നിലപാടാണ് തുർക്കിയും അസർബൈജാനും സ്വീകരിച്ചത്. ഇതിനെത്തുടർന്ന് വിനോദസഞ്ചാരം, ഇറക്കുമതി എന്നിവയുടെ കാര്യത്തിൽ തുർക്കിയെയും അസർബൈജാനെയും ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് ബിസിനസ് പ്രമുഖരും സ്ഥാപനങ്ങളും രാഷ്ട്രീയക്കാരും അടക്കമുള്ള നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിട്ടുള്ളത്. ഇന്ത്യൻ വിനോദസഞ്ചാരികൾ തുർക്കിയിലേക്കും അസർബൈജാനിലേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് വ്യവസായിയും ആർപിജി ഗ്രൂപ്പ് ചെയർപേഴ്‌സണുമായ ഹർഷ് ഗോയങ്ക സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെ അഭ്യർത്ഥിച്ചു. ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളിലൂടെ തുർക്കിയ്ക്കും അസർബൈജാനിനും 4000 കോടിയിലധികം രൂപ ലഭിക്കുന്നതായും ഇരുരാജ്യങ്ങളും പാകിസ്ഥാനോടൊപ്പം നിൽക്കുന്ന സാഹചര്യത്തിൽ ഈ രണ്ടു സ്ഥലങ്ങളും സഞ്ചാരികൾ ഒഴിവാക്കണമെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. സംഭവത്തെത്തുടർന്ന് നിരവധി ഇന്ത്യൻ ട്രാവൽ കമ്പനികളും ഇരു രാജ്യങ്ങളിലേക്കുമുള്ള ബുക്കിംഗുകൾ നിർത്തിവെച്ചിട്ടുമുണ്ട്. ചില ഇന്ത്യൻ യാത്രാ വെബ്‌സൈറ്റുകൾ തുർക്കി എയർലൈൻസിൽ നിന്ന്…
ഇന്ത്യൻ പൊതുമേഖലാ പ്രതിരോധ കപ്പൽ നിർമ്മാതാക്കളായ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് (Mazagon Dock), ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് & എഞ്ചിനീയേഴ്‌സ് (GRSE) കൊച്ചിൻ ഷിപ്പ്‌യാർഡ് എന്നിവ വൻ ഓർഡർ ബൂമിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഈ കമ്പനികളുടെ ഓർഡർ ബുക്കുകൾ മൂന്നിരട്ടിയിലധികം വർദ്ധിപ്പിക്കാൻ സാധ്യതയുള്ളതായി ഫിനാൻഷ്യൽ കമ്പനി സേവനദാക്കളായ ആൻ്റിക് ബ്രോക്കിംഗ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ സംഘർഷങ്ങൾ, 54000 കോടി രൂപയുടെ പ്രതിരോധ ഓർഡറുകൾ തുടങ്ങിയവയിലൂടെ പ്രതിരോധ ഓഹരികളിൽ വലിയ മാറ്റം ഉണ്ടായതാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിക്ഷേപകരുടെ വികാരത്തിലെ മാറ്റവും ഇതിന് അനുസരിച്ച് പ്രതിഫലിച്ചതായി ആന്റിക് സ്റ്റോക്ക് ബ്രോക്കിംഗ് പറഞ്ഞു. കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ സ്റ്റോക്ക് വിലയുടെ ഭാവി, വിമാനവാഹിനിക്കപ്പലിന്റെ (IAC-II) ഓർഡറുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രതിരോധ കപ്പൽശാലകളിലെ ദീർഘകാല വരുമാന സാധ്യത കണക്കിലെടുക്കുമ്പോൾ ഈ ഓഹരികൾ 2027 സാമ്പത്തിക വർഷത്തിൽ കോർ വരുമാനത്തിന്റെ 45 മടങ്ങ് വരെ വ്യാപാരം നടത്തും. മസഗോൺ ഡോക്കിലും ജിആർഎസ്ഇയിലും…