Author: News Desk

ലോക ശതകോടീശ്വര പട്ടികയിൽ വീണ്ടും അട്ടിമറി.ജെഫ് ബെസോസിനെ പിന്തള്ളി ആഴ്ചകൾക്കു മുമ്പ് പട്ടികയിൽ ഒന്നാമതെത്തിയ  ബെർണാഡ് അർനോൾട്ടിനെ മറികടന്ന് മസ്ക്ക് ഇതാ മുന്നിലെത്തി.  മസ്‌ക് 208.4 ബില്യൺ  ഡോളർ ആസ്തിയുമായാണ് ഫോർബ്‌സിൻ്റെ റിയൽ ടൈം ശതകോടീശ്വരന്മാരുടെ പട്ടികയിൽ മസ്ക്ക് എത്തിയത്.  അങ്ങനെ നിലവിൽ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ് ടെക്ക് ഭീമൻ ടെസ്‌ലയുടെ മസ്‌ക്. 202.1ബില്യൺ  ഡോളർ ആസ്തിയുമായി ബെർണാഡ് അർനോൾട്ടും, 197.4 ബില്യൺ  ഡോളർ ആസ്തിയുമായി ജെഫ് ബെസോസും ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ഇലോൺ മസ്ക് – 208.4 ബില്യൺ ഡോളർ ആസ്തി ടെസ്‌ല, സ്‌പേസ് എക്‌സ് തുടങ്ങിയ കമ്പനികളുടെ പിന്നിലെ ശക്തിയായ ഇലോൺ മസ്‌ക് 208.4 ബില്യൺ ഡോളർ ആസ്തിയുമായി ഒന്നാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കയിൽ ജനിച്ച മസ്‌കിൻ്റെ ശതകോടീശ്വരനിലേക്കുള്ള യാത്ര ആരംഭിച്ചത് ആദ്യകാല ഓൺലൈൻ നാവിഗേഷൻ സേവനങ്ങളിലൊന്നായ Zip2-ൻ്റെയും പിന്നീട് പേപാലായി പരിണമിച്ച X.com-ൻ്റെയും ആരംഭത്തോടെയാണ്. ഇലക്ട്രിക് വാഹനങ്ങളിലെ ടെസ്‌ലയുടെ തകർപ്പൻ മുന്നേറ്റങ്ങളും…

Read More

പരിസ്ഥിതി ദിനത്തിൽ ഇന്ത്യക്കായി വോൾവോ കാർ ഇന്ത്യയുടെ സുപ്രധാന പ്രഖ്യാപനം. 2030-ന് മുമ്പായി  ഇന്ത്യയിലെത്തിക്കുന്ന മുഴുവൻ വാഹനങ്ങളും ഇലക്ട്രിക് ആക്കി മാറ്റുവാൻ വോൾവോ തീരുമാനമെടുത്തിരിക്കുന്നു എന്നതാണ്. ഓരോ വർഷവും ഒരു ഇലക്ട്രിക് വാഹനം പുറത്തിറക്കാൻ ലക്ഷ്യമിടുകയാണ് Volvo Car India. ഇതുവരെ  വോൾവോ കാർ ഇന്ത്യ ആയിരത്തിലധികം ഇവികൾ രാജ്യത്തേക്ക് എത്തിച്ചു എന്നാണ് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വോൾവോ നടത്തിയ പ്രഖ്യാപനം. 2022 നവംബറിൽ ആദ്യത്തെ XC40 റീചാർജ് വിതരണം ചെയ്തുകൊണ്ട് ആയിരുന്നു തുടക്കം.  ഇത് ഇന്ത്യയിൽ പ്രാദേശികമായി അസംബിൾ ചെയ്ത ആദ്യത്തെ ലക്ഷ്വറി ഇലക്ട്രിക് എസ്‌യുവി കൂടിയായിരുന്ന വോൾവോ കാർ ഇന്ത്യ ഇന്ത്യയിൽ XC40 റീചാർജ്ജിനൊപ്പം ഇലക്ട്രിക് C40 റീചാർജ്, സിംഗിൾ മോട്ടോർ XC40 റീചാർജ് എന്നീ 2 EV മോഡലുകൾ കൂടി വിപണിയിലെത്തിച്ചിട്ടുണ്ട്.വോൾവോ കാർ ഇന്ത്യ വെബ്സൈറ്റ് വഴി കമ്പനിയുടെ ഓൺലൈൻ ഡയറക്ട് സെയിൽസ് മോഡലിന് കീഴിലാണ് ഇവയെല്ലാം വിതരണം ചെയ്യുന്നത്. എല്ലാ വോൾവോ ഇവി ഉപഭോക്താക്കൾക്കും കമ്പനിയുടെ…

Read More

 രൺബീർ കപൂറും ആലിയ ഭട്ടും പുതിയൊരു കാർ വാങ്ങി. ചെറുതൊന്നുമല്ല, 2.5 കോടി രൂപയുടെ  ലെക്‌സസ് LM ആണ് താര ദമ്പതികൾ  തങ്ങളുടെ ശേഖരത്തിൽ ചേർത്തത്. 2.5 കോടി രൂപയുടെ ഈ കാറിൽ ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ, ഇൻ്റീരിയർ സ്യൂട്ട് അടക്കം നൂതന സവിശേഷതകളുണ്ട്. രൺബീറിന് തന്റെ ശേഖരത്തിൽ ബെൻ്റ്ലി,  3.27 കോടി രൂപ വിലയുള്ള ലാൻഡ് റോവർ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി , ഔഡി A8 L (1.71 കോടി രൂപ), Mercedes-AMG G 63 ( 2.28 കോടി രൂപ),  Audi R8 (2.72 കോടി രൂപ) എന്നിവയും ഉണ്ട്. ആലിയയുടെ കാർ ശേഖരത്തിൽ ഒരു  റേഞ്ച് റോവർ വോഗ് ( 2.8 കോടി കോടി രൂപ),   ഔഡി A6 ( 70 ലക്ഷം കോടി രൂപ), ഒരു ബിഎംഡബ്ല്യു 7-സീരീസ് ( 1.8 കോടി കോടി രൂപ),   ഔഡി ക്യു5 ( 79…

Read More

മഞ്ചേരിയിലെ അറ്റ്‌നൗ ഹൈപ്പർമാർക്കറ്റിൽ ഫുഡ് കോർട്ടിനുള്ളിൽ ഫുഡ് ഡെലിവറി സേവനങ്ങൾ നൽകുന്ന നിള പ്രോ വെറുമൊരു റോബോട്ടല്ല. റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ഫുഡ് സർവീസ് എന്നിവയിലെ ബിസിനസുകൾക്ക് ഇത് ഒരു ഗെയിം ചേഞ്ചറാണ്. IUHB റോബോട്ടിക്‌സ് അവതരിപ്പിച്ച പുതിയ സർവീസ് റോബോട്ടാണ് “നിള പ്രോ”. റോബോട്ട് ആസ് എ സർവീസ് (RaaS) അങ്ങനെ റീട്ടെയിൽ മേഖലയിൽ ഉപഭോക്താക്കളുമായി നേരിട്ടൊരു ബന്ധമുണ്ടാക്കുന്നതിൽ വിജയിച്ചിരിക്കുന്നു. ഹൈപ്പർ മാർക്കറ്റുകളിൽ നിള പ്രോ ഉൽപ്പന്നങ്ങൾ കണ്ടെത്തുന്നതിന് ഉപഭോക്താക്കളെ സഹായിക്കുന്നു, നിലവിലെ ഓഫറുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു, കൂടാതെ ഷോപ്പ് ചെയ്യുന്നവർക്ക് വ്യക്തിഗത മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു. കാര്യക്ഷമതയോടെ മാളിൻ്റെ ഫുഡ് കോർട്ടിനുള്ളിൽ ഫുഡ് ഡെലിവറി സേവനങ്ങളും നിള നൽകുന്നു. IHUB റോബോട്ടിക്‌സിൻ്റെ നൂതനമായ “റോബോട്ട് ആസ് എ സർവീസ്” (RaaS) മോഡലാണ് നിള പ്രോയെ വ്യത്യസ്തമാക്കുന്നത്. ദൈനംദിന പ്രവർത്തനങ്ങളിലേക്ക് റോബോട്ടിക്‌സിൻ്റെ ഇടപെടൽ റീട്ടെയിൽ മേഖലയിൽ അടക്കം പരമ്പരാഗത ബിസിനസുകളെ കാര്യക്ഷമമാക്കുന്നതിലും, ക്ലയിന്റുമായി ഇടപഴകലിന് പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതിലും സാധ്യത വർധിപ്പിക്കുകയാണ്. കാര്യക്ഷമവും…

Read More

മുകേഷ് അംബാനിയുടെ 640 കോടി രൂപ വിലയുള്ള ദുബായിയിലെ ആഡംബര ബീച്ച് വില്ലയാണിപ്പോൾ സോഷ്യൽ മീഡിയയിലെ താരം. അനന്തിനും രാധികയ്ക്കും മുകേഷ് അംബാനിയുടെ വിവാഹ സമ്മാനമാണിത്. മുകേഷ് അംബാനി തൻ്റെ മകൻ അനന്തിന് വേണ്ടി ദുബായിൽ വാങ്ങിയതാണ് ഈ ആഡംബര ബീച്ച് വില്ല. ഇത് ദുബായിലെ പാം ജുമൈറയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ചെലവേറിയ വില്ലയാണ്. 10 കിടപ്പുമുറികളും 70 മീറ്റർ സ്വകാര്യ ബീച്ചുമുള്ള വില്ലയ്ക്ക് 3,000 ചതുരശ്ര അടി വിസ്തീർണമുണ്ട്. ഈ ഗ്രാൻഡ് വില്ല 2022 ഏപ്രിലിൽ ആണ് 640 കോടി രൂപ ചിലവിട്ട് മുകേഷ് അംബാനി സ്വന്തമാക്കിയത്. ദുബായിലെ രണ്ടാമത്തെ വലിയ റെസിഡൻഷ്യൽ പ്രോപ്പർട്ടി ഇടപാടാണ് അന്ന് നടന്നതെന്ന് റിപ്പോർട്ടുണ്ടായിരുന്നു. വില്ലയുടെ അകത്തളങ്ങളിൽ ഇറ്റാലിയൻ മാർബിളും എക്‌സ്‌ക്ലൂസീവ് ആർട്ട്‌വർക്കുകളും ഉണ്ട്. ലിവിംഗ് സ്‌പെയ്‌സുകൾ സ്‌റ്റേറ്റ്‌മെൻ്റ് ലൈറ്റിംഗ് കൊണ്ട് അലങ്കരിച്ചിരിക്കുന്നു . എല്ലാ ആഡംബരങ്ങളും സൗകര്യങ്ങളും ഈ ആധുനിക മാൻഷൻ വാഗ്ദാനം ചെയ്യുന്നു. അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന്…

Read More

കണ്ണൂർ ഗവൺമെന്റ് വിമൺസ് ഐടിഐയിലെ വിദ്യാർത്ഥിയായ റിഷാന സംരംഭകയായത് കരവിരുതിലൂടെയാണ്. ഹുക്കുള്ള സൂചിയും നൂലുംകൊണ്ട് വളരെ വേഗം റിഷാന വിവിധ പ്രൊഡക്റ്റുകൾ നെയ്ത് എടുക്കുന്നു. അതിൽ പേഴ്സും, ഡ്രസും മുതൽ ബാഗും സ്ത്രീകളുടെ ഹെയർ അക്സസറികൾ വരെ ഉൾപ്പെടുന്നു. പഠനത്തോടൊപ്പം ഒരു വരുമാനം വേണമെന്ന് റിഷാനയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. കൈകൊണ്ട് തുന്നിയെടുത്ത തുണിത്തരങ്ങളും അലങ്കാരവസ്തുക്കളും ഇൻസ്റ്റയിൽ കണ്ടതായിരുന്നു പ്രചോദനം. ഓൺലൈനിൽ തെരഞ്ഞപ്പോൾ കോഴ്സ് കണ്ടെത്തി. പഠിച്ചു. റിഷാന തുന്നിയെടുത്ത ചെറിയ പേഴ്സുകളും മറ്റും ശ്രദ്ധ പിടിച്ചുപറ്റി. സ്വന്തം ഇൻസ്റ്റ അക്കൗണ്ടിൽ താൻ നെയ്ത പ്രൊ‍ഡക്റ്റുകൾ പോസ്റ്റ് ചെയ്തപ്പോൾ വലിയ പ്രോത്സാഹനമാണ് കിട്ടുന്നതെന്ന് റിഷാന പറയുന്നു. ഐടിഐയിൽ കംപ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രേഗ്രാം അസിസ്റ്റന്റ് കോഴ്സാണ് റിഷാന ചെയ്യുന്നത്.ഐടിഐയിലെ ലീപ് പ്രോഗ്രാമിലൂടെയാണ് റിഷാനയ്ക്ക് സംരംഭത്തിലൂടെ സ്വന്തം വരുമാനം എന്ന ലക്ഷ്യം നേടാനായത്. കേരളത്തിലെ104 ഗവൺമെന്റ് ഐടിഐകളിലെ വിദ്യാർത്ഥികളിൽ സംരംഭകത്വവും പുതിയ കഴിവുകളും വികസിപ്പിക്കാൻ LEAP പദ്ധതി ലക്ഷ്യമിടുന്നു. ഐടിഐകളിൽ നിന്ന് ട്രെയിനി സംരംഭകരെ വളർത്തിയെടുക്കുകയും,…

Read More

ഖട്ട മീതയ്ക്ക് ശേഷം അക്ഷയ്‌യും പ്രിയദർശനും വീണ്ടും ഒന്നിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മാജിക്കിൻ്റെ പശ്ചാത്തലത്തിൽ, താനും അക്ഷയ് കുമാറുമായി ഹൊറർ ഫാൻ്റസിക്കായി വീണ്ടും ഒന്നിക്കുകയാണെന്ന് സംവിധായകൻ പ്രിയദർശൻ പ്രഖ്യാപിച്ചിട്ടുണ്ട്.  ഏക്താ കപൂർ നിർമ്മിക്കുന്ന ചിത്രം 2025 ൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി ഏതാണ് ബോക്സ് ഓഫീസിൽ വിജയിക്കാതിരിക്കുകയും, എന്നാൽ പിനീട് അക്ഷയ കുമാറിന് നിലവാരമുള്ള ഹാസ്യനടൻ എന്ന പേരെടുത്തു നൽകുകയും ചെയ്‌ത ‘ഖട്ട മീത’? 2010 വരെ കാത്തിരുന്നു റിലീസ് ചെയ്ത  ഖട്ടാ മീത ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ കോമഡി ചിത്രമായിരുന്നു അക്ഷയ്-പ്രിയദർശൻ കൂട്ടുകെട്ടിലെ ആറാമത്തെ ചിത്രം ഖട്ട മീത’. ഈചിത്രം പ്രിയദർശന്റെ  മലയാളത്തിലെ ഒരു തകർപ്പൻ ചിത്രത്തിന്റെ റീമേയ്ക്ക് ആണെന്ന് ചിത്രത്തിന്റെ പേര് കേട്ടാൽ മലയാളി തിരിച്ചറിയും.  1988 ൽ ഇറങ്ങിയ ‘വെള്ളാനകളുടെ നാട്’. കുൽഭൂഷൺ ഖർബന്ദ, രാജ്പാൽ യാദവ്, അസ്രാനി, ജോണി ലിവർ, അരുണ ഇറാനി, ഉർവ്വശി ശർമ, മകരന്ദ് ദേശ്പാണ്ഡെ, മനോജ് ജോഷി, മിലിന്ദ് ഗുണാജി,…

Read More

തദ്ദേശീയമായി നിർമിക്കുന്ന 2000 ഓപ്പൺ ബോഗി വാഗണുകൾ 99 മില്യൺ ഡോളറിന്  സ്വന്തമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഇതോടെ റെയിൽവേ കാത്തിരിക്കുന്നത് മൊത്തം 14,000 ഓപ്പൺ ബോഗി വാഗണുകൾക്കാണ് . ഇവയ്ക്കുള്ള കരാർ മാർച്ചിൽ തന്നെ ബെസ്കോ, ഹിന്ദുസ്ഥാൻ എഞ്ചിനീയറിംഗ് ആൻഡ് ഇൻഡസ്ട്രീസ് (HEI), ജൂപ്പിറ്റർ വാഗൺസ്, ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് എന്നീ നാല് സ്വകാര്യമേഖലാ നിർമ്മാതാക്കൾക്ക്  റെയിൽവേ നൽകിയിരുന്നു. HEI 4500 വാഗണുകൾ 19.2 ബില്യൺ രൂപയ്ക്കും ടിറ്റാഗഡ് 4463 വാഗണുകൾ 19.1 ബില്യൺ രൂപയ്ക്കും നൽകും. അവശേഷിക്കുന്ന 2000 ഓപ്പൺ ബോഗി വാഗണുകൾ കൈമാറാൻ പൊതുമേഖലാ കമ്പനികളായ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ (സെയിൽ), റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് (റൈറ്റ്സ്) എന്നിവയുടെ സംയുക്ത സംരംഭത്തിന് 8.2 ബില്യൺ രൂപയുടെ കരാർ നൽകി. ഈ വർഷാവസാനത്തോടെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഓപ്പൺ ബോഗി വാഗൺ ജിൻഡാൽ റെയിൽ ഇന്ത്യൻ റെയിൽവെയ്ക്കായി വികസിപ്പിച്ചെടുത്ത പുതിയ രൂപകൽപ്പനയാണ്. അസംസ്‌കൃത വസ്തുക്കൾ ഒരു…

Read More

വിസിറ്റ് വിസ നൽകുന്നതിലടക്കം രാജ്യത്തെ എമിഗ്രേഷൻ നിയന്ത്രണങ്ങൾ കർശനമാക്കി ദുബായ്.ദുബായിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് പ്രീ-അംഗീകൃത വിസകൾ നേടുവാനായി  ഓൺലൈൻ അപേക്ഷ നിർബന്ധമാക്കി. ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിൽ അവതരിപ്പിച്ച പുതിയ നിയന്ത്രണങ്ങൾക്ക് അനുസൃതമായി, സന്ദർശനത്തിലോ ടൂറിസ്റ്റ് വിസയിലോ എത്തുന്ന എല്ലാ യാത്രക്കാരും ഫണ്ടുകളുടെയും മറ്റ് വിവരങ്ങളുടെയും പരിശോധന ഉൾപ്പെടെ കർശനമായ പ്രൊഫൈലിംഗിന് വിധേയരാകും. ആറ് മാസത്തെ യുഎസ്, യുഎസ് ഗ്രീൻ കാർഡ്, ഇയു റെസിഡൻസി അല്ലെങ്കിൽ യുകെ റെസിഡൻസി വിസയുള്ള ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കും ഈ ഓൺലൈൻ സേവനം ആക്‌സസ് ചെയ്യാൻ കഴിയും.ദുബായിൽ 14 ദിവസത്തെ പ്രീ-അപ്രൂവ്ഡ് വിസ-ഓൺ-അറൈവലിന് അർഹതയുള്ള ഇന്ത്യൻ പൗരന്മാരും ഇപ്പോൾ സേവനത്തിനായി ആദ്യം ഓൺലൈനായി അപേക്ഷിക്കേണ്ടതുണ്ട്. വിസ 14 ദിവസത്തേക്ക് കൂടി നീട്ടാം, എന്നാൽ അത്  ഒരിക്കൽ കൂടി മാത്രമായി നിയന്ത്രിച്ചിട്ടുണ്ട്.ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) മാനദണ്ഡങ്ങൾ പ്രകാരം യാത്രക്കാർക്ക് സാധുവായ പാസ്‌പോർട്ട്, യാത്രാ രേഖകൾ, യുഎസ്എയിൽ നിന്നോ യുകെയിൽ…

Read More

 പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനികള്‍ക്ക്  സിമുലേഷന്‍- വാലിഡേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ലോകത്തിലെ മുന്‍നിര കമ്പനിയായ ഡിസ്പെയ്സിന്‍റെ ഏഷ്യയിലെ ആദ്യത്തെ കോംപിറ്റന്‍സ് കേന്ദ്രം തലസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചു. കണക്റ്റഡ്, ഓട്ടോണമസ്, ഇലക്ട്രിക്കല്‍ പവര്‍ വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന് ലോകമെമ്പാടുമുളള പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ണായക സേവനങ്ങള്‍ നല്‍കുന്ന ജർമൻ കമ്പനിയുടെ dSPACE  സോഫ്റ്റ് വെയര്‍ ആന്‍ഡ് ടെക്നോളജീസ് കഴക്കൂട്ടം കിന്‍ഫ്രാ പാര്‍ക്കിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. കമ്പനിയുടെ ഏഷ്യയിലെ ആദ്യത്തെ കോംപിറ്റന്‍സ് കേന്ദ്രമാണിത്. ജര്‍മ്മനിയിലും ക്രൊയേഷ്യയിലുമാണ് മറ്റ് കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. പോര്‍ഷെ, ജാഗ്വാര്‍, ബിഎംഡബ്ല്യൂ, ഓഡി, വോള്‍വോ, എവിഎല്‍, ബോഷ്, ടാറ്റ മോട്ടോഴ്സ്, ഇസഡ്എഫ്, എംഎഎന്‍, ടൊയോട്ട, ഹോണ്ട, ഫോര്‍ഡ്, സ്റ്റെല്ലാന്‍റിസ്, ഹ്യൂണ്ടായ്, വിഡബ്ല്യൂ, ജിഎം, ഡെയ്ംലര്‍, ഡെന്‍സോ, റെനോ തുടങ്ങിയവർ  ഡിസ്പെയ്സിന്‍റെ ഉപഭോക്താക്കളില്‍ ഉള്‍പ്പെടുന്നു. 1988 ല്‍ പ്രവർത്തനമാരംഭിച്ച dSPACEന് ഓട്ടോമോട്ടീവ്, എയ്റോസ്പേസ്, കൊമേഴ്സ്യല്‍, ഓഫ്-ഹൈവേ, ഇലക്ട്രിക് ഡ്രൈവുകള്‍, അക്കാദമിക്, മെഡിക്കല്‍ എഞ്ചിനീയറിംഗ് തുടങ്ങിയ വിവിധ മേഖലകളിലായി മൂന്ന് പതിറ്റാണ്ടിലേറേ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. സോഫ്റ്റ് വെയര്‍ ഇന്‍-ദി-ലൂപ്പ് (SIL)…

Read More