Author: News Desk
പരിസ്ഥിതി സൗഹൃദ ഇന്ധന സെൽ വികസിപ്പിച്ചെടുത്തു കേരള സർവകലാശാലയിലെ ഗവേഷകർ . വായുവും കടൽ വെള്ളവും ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇവരുടെ മഗ്നീഷ്യം – കോപ്പർ / കുപ്രിക് ഓക്സൈഡ് ഫ്യൂവൽ സെല്ലിൻ്റെ’ വിശദാംശങ്ങൾ അടുത്തിടെ അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ജേണൽ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് അപ്ലൈഡ് സയൻസിൽ വന്നു കഴിഞ്ഞു . കേരള സർവകലാശാലയിലെ ഫിസിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ആർ ജയകൃഷ്ണനും അദ്ദേഹത്തിൻ്റെ വിദ്യാർത്ഥികളും ചേർന്നാണ് ഗവേഷണം നടത്തിയത്. നിലവിലെ വിപണിയിൽ മുൻനിരയിലുള്ള ലിഥിയം അയൺ ബാറ്ററികളെ ക്കാൾ ഉയർന്ന പവർ ഔട്ട്പുട്ട് നൽകാൻ മഗ്നീഷ്യം അധിഷ്ഠിത ഇന്ധന സെൽ സാങ്കേതികവിദ്യക്കു സാദ്ധിക്കുമെന്നതാണ് നേട്ടം . ഗവേഷകർ വികസിപ്പിച്ചെടുത്ത ഇന്ധന സെൽ വായു വലിച്ചെടുക്കുകയും, ഉപ്പുവെള്ളം ഇന്ധനമായി ഉപയോഗിക്കുകയും ചെയ്യുന്നതിനാൽ പരിസ്ഥിതിക്കും കോട്ടമുണ്ടാകില്ല. കണക്കാക്കുന്നു. സെൽ അതിൻ്റെ പ്രവർത്തന സമയത്ത് വൈദ്യുതിയും താപവും മാത്രം ഉത്പാദിപ്പിക്കുകയും വെള്ളം പുറത്തുവിടുകയും ചെയ്യുന്നു. നിലവിൽ, ലോകമെമ്പാടുമുള്ള ഗവേഷകർ ഹൈഡ്രജൻ്റെ രാസ…
https://youtube.com/shorts/ajHNoM5X9vI നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) “ഒരു വാഹനം, ഒരു ഫാസ്ടാഗ് ” നിയമം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്നതോടെ ഇനി FASTag വിതരണവും അതി വേഗതയിലാകുന്നു. IndusInd ബാങ്ക് ഫാസ്ടാഗ് 10 മിനിറ്റിനുള്ളിൽ വീട്ടിലെത്തിക്കാൻ Swiggy Instamart കാർ ആപ്പായ പാർക്ക്+ന് ഒപ്പം കൈകോർത്തു . ഈ സംരംഭം ടോൾ ബൂത്തുകളിലെ തടസ്സമില്ലാത്ത പേയ്മെൻ്റും കാര്യക്ഷമമായ ടോൾ പിരിവ് സംവിധാനവും ഉറപ്പാക്കുന്നു. ഫാസ്ടാഗ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് എൻഎച്ച്എഐ കർശനമായ നിയമങ്ങൾ നടപ്പാക്കുന്ന നിർണായക സമയത്താണ് സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്- പാർക്ക്+ പങ്കാളിത്തം. 29 നഗരങ്ങളിലുടനീളമുള്ള Swiggy ഇൻസ്റ്റാമാർട്ടിൽ IndusInd ബാങ്ക് ഫാസ്റ്റാഗ് ലഭ്യമാണ്. ഉപയോക്താക്കൾക്ക് ഇപ്പോൾ പാർക്ക്+ കാർ സേവന ആപ്പിലൂടെ IndusInd ബാങ്ക് ഫാസ്റ്റാഗ് അവരുടെ വീട്ടുവാതിൽക്കൽ സ്വിഗ്ഗി ഡെലിവറി ആയി നേടാം. മുൻകാലങ്ങളിൽ, കാർ ഉടമകൾക്ക് പലപ്പോഴും ഫാസ്റ്റാഗ് നേടിയെടുക്കുന്നതിനായി ബാങ്ക് പോർട്ടലുകൾ വഴിയോ ടോൾ ബൂത്തുകളിലെ ഏജൻസികൾ വഴിയോ ആണ്…
https://youtube.com/shorts/ySHEcEAOX9o ജനറൽ ട്രെയിൻ ടിക്കറ്റിൽ യാത്ര ചെയ്യുന്നവർക്കു ആശ്വാസമായി ഏപ്രിൽ 1 മുതൽ പുതിയ നിയമം നിലവിൽ വന്നു .റെയിൽവേ സ്റ്റേഷനുകളിലെ നീണ്ട തിരക്കിൽ നിന്ന് യാത്രക്കാർക്ക് ആശ്വാസം നൽകാനും ഡിജിറ്റൽ ഇന്ത്യയിലേക്ക് മറ്റൊരു ചുവടുവെപ്പ് നടത്താനും ഇതോടെ സാധിക്കും. റെയിൽവേ സ്റ്റേഷനുകളിലെ റിസർവ് ചെയ്യാത്ത ടിക്കറ്റ് കൗണ്ടറുകളിലും ഇപ്പോൾ ഓൺലൈൻ ടിക്കറ്റ് സൗകര്യം ലഭ്യമാക്കാൻ റെയിൽവേ തീരുമാനിച്ചു ഏപ്രിൽ 1 മുതൽ റെയിൽവേ ജനറൽ ടിക്കറ്റുകൾ എടുക്കാൻ ഡിജിറ്റൽ ക്യുആർ കോഡും അംഗീകരിച്ചിട്ടുണ്ട്, അതിലൂടെ നിങ്ങൾക്ക് യുപിഐ വഴി നിങ്ങളുടെ ജനറൽ ട്രെയിൻ ടിക്കറ്റും വാങ്ങാം. രാജ്യത്തെ പല റെയിൽവേ സ്റ്റേഷനുകളിലും ഈ സേവനം ആരംഭിച്ചിട്ടുണ്ട്. റെയിൽവേയുടെ ഈ പുതിയ സേവനത്തിൽ, ആളുകൾക്ക് റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിൽ ക്യുആർ കോഡ് വഴി പണമടയ്ക്കാനും കഴിയും. ഇതിൽ, Paytm, Google Pay, Phone Pay തുടങ്ങിയ പ്രധാന UPI മോഡുകൾ വഴി പേയ്മെൻ്റ് നടത്താം. യുപിഐ വഴി ജനങ്ങൾക്ക് ഡിജിറ്റൽ…
https://youtube.com/shorts/fFbJ2ywGe4M ഹുറൂണ്‍ ആഗോള അതിസമ്പന്ന പട്ടികയില്‍ ഇത്തവണ കയറിക്കൂടിയത് 19 മലയാളികള്‍. 700 കോടി ഡോളറിന്റെ ആസ്തിയുമായി മലയാളികളില്‍ ഒന്നാം സ്ഥാനത്തുള്ളത് ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലി. ഹുറൂണ്‍ ആഗോള പട്ടികയില്‍ 455-ാം സ്ഥാനത്താണ് യൂസഫലി. ജോയ് ആലുക്കാസാണ് പട്ടികയിലെ മലയാളികളില്‍ രണ്ടാം സ്ഥാനത്തുള്ളത്. 500 കോടി ഡോളര്‍ ആസ്തിയുമായി പട്ടികയില്‍ 595-ാം സ്ഥാനത്താണ് അദ്ദേഹം. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഗോപാലകൃഷ്ണന്, ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിലെ ഷംഷീര്‍ വയലില്‍, കല്യാണ്‍ ജുവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്, ആര്. പി ഗ്രൂപ്പ് ഉടമ രവി പിള്ള തുടങ്ങിയ മലയാളികളും പട്ടികയിലുണ്ട്.ഹുറൂണ്‍ ആഗോള അതിസമ്പന്ന പട്ടികയില്‍ 23,100 കോടി ഡോളറിന്റെ ആസ്തിയുമായി ഇലോണ്‍ മസ്ക്കാണ് ഒന്നാം സ്ഥാനത്ത്. 18,100 കോടി ഡോളറിന്റെ ആസ്തിയുമായി ജെഫ് ബെസോസ് രണ്ടാം സ്ഥാനത്തും 17,500 കോടി ഡോളറിന്റെ ആസ്തിയുമായി ബെര്‍ണാഡ് ആര്‍നോള്‍ട്ട് മൂന്നാം സ്ഥാനത്തുമുണ്ട്. Kris Gopalakrishnan, Executive Co-Chairman, Infosys, India; Co-Chair of the World…
വായ്പയും വികസനത്തിന് ആവശ്യമായ ഫണ്ടുകളും നിഷേധിച്ച് കേന്ദ്രം സാവധാനത്തിൽ കേരളത്തെ കഴുത്തു ഞെരിക്കുകയാണെന്ന സംസ്ഥാനത്തിന്റെ വാദം അംഗീകരിക്കാതെ സുപ്രിം കോടതി. അടിയന്തരസാഹചര്യം കണക്കിലെടുത്ത് ഇടക്കാല ആശ്വാസമെന്ന നിലയിൽ 10,000 കോടി കടമെടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. കേന്ദ്രത്തിൻ്റെ നടപടികൾ മൂലം സംസ്ഥാനത്തിനുണ്ടായ “നികത്താനാവാത്ത നാശനഷ്ടങ്ങൾക്ക്” തെളിവില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. കൂടുതൽ പണം കടമെടുക്കാൻ സംസ്ഥാനത്തിനെ അനുവദിക്കണമെന്ന ആവശ്യം തത്കാലത്തേക്ക് അനുവദിക്കാത്ത സുപ്രീം കോടതി സംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താനുള്ള കേന്ദ്രത്തിൻ്റെ തീരുമാനത്തിനെതിരായ ഹർജി അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ഹർജി സമർപ്പിച്ചതിന് ശേഷം 13,608 കോടി രൂപ അനുവദിക്കാൻ കേന്ദ്രം സമ്മതിച്ചതിനാൽ സംസ്ഥാനത്തിന് ഇതിനകം കാര്യമായ ആശ്വാസം ലഭിച്ചിട്ടുണ്ടെന്നും സുപ്രീം കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളുടെ കടമെടുപ്പുമായി ബന്ധപ്പെട്ട, ഭരണഘടനയുടെ 293–-ാം അനുച്ഛേദത്തിലെ വ്യവസ്ഥകളുടെ വിശദമായ വ്യാഖ്യാനം ആവശ്യമായ ഗൗരവമായ നിയമപ്രശ്നങ്ങളാണ് കേരളം ഉന്നയിച്ചതെന്ന് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് കെ വി വിശ്വനാഥനും അംഗമായ ബെഞ്ച്…
ചൈനീസ് സ്മാർട്ട്ഫോൺ ഭീമനായ Xiaomi തങ്ങളുടെ ആദ്യ ഇലക്ട്രിക് കാറായ എസ്യു 7 പുറത്തിറക്കി ഇലക്ട്രിക് വാഹന വിപണിയിലേക്ക് ചുവടുവച്ചു. Xiaomi ‘സ്പീഡ് അൾട്രാ’ എന്ന് അറിയപ്പെടുന്ന SU7ൻ്റെ വിലയും സവിശേഷതകൾ എന്തൊക്കെയാണ്? ടെസ്ല, BYD തുടങ്ങിയ ഇലക്ട്രിക് കാറുകളുമായി മത്സരത്തിനെത്തുന്ന Xiaomi SU7 ഉയർന്ന ശേഷിയും, നൂതന സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു. ഇപ്പോൾ ഒറ്റ ചാർജിങ്ങിൽ 810 കിലോമീറ്റർ വരെ മികച്ച റേഞ്ച് ലഭിക്കുന്ന ഇവയ്ക്കായി 1,200 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന വലിയ 150 kWh ബാറ്ററി പാക്ക് ഉടൻ തന്നെ പുറത്തിറക്കും. https://youtube.com/shorts/u__1hBa6fD4 ഏകദേശം 24.90 ലക്ഷത്തിന് തുല്യമായ 215,900 യുവാൻ ആണ് Xiaomi SU7-ൻ്റെ വില. ചൈനയിലെ ടെസ്ല മോഡൽ മൂന്നിൻ്റെ വിലയേക്കാൾ താഴെയാണ് ഈ വില. SU7 ൻ്റെ ഡെലിവറി ഈ മാസം ആരംഭിക്കുമെന്ന് Xiaomi അറിയിച്ചു, വാഹനം ഇതിനകം ചൈനയിലുടനീളമുള്ള നിരവധി ഷോറൂമുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഒരു എൻട്രി ലെവൽ പതിപ്പ്, പ്രോ വേരിയൻ്റ്,…
https://youtube.com/shorts/y2yVFC_167Y മഗധീര’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ജനപ്രിയ നായകനായ രാം ചരൺ ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ്. തൻ്റെ വരാനിരിക്കുന്ന ഒരു ചിത്രത്തിലെ അഭിനയത്തിന് രാം ചരൺ 100 കോടി രൂപ പ്രതിഫലം വാങ്ങിയെന്ന വാർത്തകൾ അടുത്തിടെയാണ് പുറത്തു വന്നത്. ‘RRR’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിനായി 45 കോടി രൂപയാണ് രാം ചരൺ പ്രതിഫലമായി വാങ്ങിയത്. 17 വർഷത്തിലേറെയായി തെന്നിന്ത്യൻ സിനിമാ വ്യവസായത്തിൻ്റെ ഭാഗമാണ് പ്രശസ്ത തെലുങ്ക് താരം ചിരഞ്ജീവിയുടെ മകനായ രാം ചരൺ.2022-ൽ എസ്എസ് രാജമൗലിയുടെ ‘RRR’ രാം ചരണിന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി മാറി. അത് എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമായും ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമായും റാങ്ക് ചെയ്തിരുന്നു. 1370 കോടി രൂപയാണ് രാം ചരണിൻ്റെ ആസ്തിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. അഭിനയത്തിന് പുറമെ റിയൽ എസ്റ്റേറ്റ്, സിനിമാ നിർമ്മാണം എന്നിവയിൽ നിക്ഷേപവുമുണ്ട്. ഹൈദരാബാദിലെ…
കൊക്കോയുടെ വില വർധിച്ചതോടെ ലോകത്തൊട്ടാകെ ചോക്കോലെറ്റിന്റെ വിലയും വർധിക്കുകയാണ്. കൊക്കോയുടെ മുക്കാൽ ഭാഗവും ഉത്പാദിപ്പിക്കുന്ന പശ്ചിമാഫ്രിക്കയിൽ ഉഷ്ണതരംഗങ്ങളും തീവ്രമായ മഴയും കൊക്കോ വിളവെടുപ്പിനെ പ്രതികൂലമായി ബാധിച്ചതോടെ 2022 മുതൽ കൊക്കോ വില 136% വർധിച്ചു . ഭൂമധ്യരേഖയോട് ചേർന്ന് വളരുന്ന കൊക്കോ മരങ്ങൾ കാലാവസ്ഥയിലെ മാറ്റങ്ങളോട് സംവേദനക്ഷമതയുള്ളവയാണ്. ക്രമാതീതമായ കാലാവസ്ഥയും മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ രീതികളും കാരണം തുടർച്ചയായ മൂന്നാം വർഷവും വില വർധിച്ചു നിൽക്കുമെന്നാണ് സൂചന. ഇതോടെ കൊക്കോ ഉപയോഗിച്ച് തയാറാക്കുന്ന മധുര പലഹാരങ്ങളുടെ വിലയും വർധിച്ചിരിക്കുന്നു.വിപണിയിൽ കൊക്കോ വില ആദ്യമായി മാർച്ചിൽ ഒരു ടണ്ണിന് $10,000 കടന്നു.”എൽ നിനോ” എന്ന കാലാവസ്ഥാ പ്രതിഭാസം കാരണം പസഫിക് സമുദ്രത്തിൻ്റെ ചില ഭാഗങ്ങളിൽ ചൂട് കൂടിയ ഉപരിതല താപനിലയാണ് ആഫ്രിക്കയിലെ ചൂടുള്ള കാലാവസ്ഥയ്ക്കും മഴയുടെ പാറ്റേണിലെ മാറ്റത്തിനും കാരണമായത്. ഘാനയിലും കോറ്റ് ഡി ഐവറിയിലും 2023-ൻ്റെ നാലാം പാദത്തിൽ പെയ്ത അമിതമായ മഴകാരണം കൊക്കോ കായ്കൾ വ്യാപകമായി ചീഞ്ഞഴുകിപ്പോകാനും കഠിനമാകാനും കാരണമായി .…
മിക്കവാറും എല്ലാ പ്രധാന ജലസംഭരണികളും വറ്റിവരണ്ട അവസ്ഥയിലായതോടെ തെലങ്കാന കടുത്ത വരൾച്ചയിലേക്കു നീങ്ങുന്നു. സംസ്ഥാനം രൂക്ഷമായ ജലക്ഷാമത്തിലേക്ക് നീങ്ങിയതോടെ സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും കുടിവെള്ളത്തിനും പ്രതിസന്ധി അനുഭവപ്പെട്ടു തുടങ്ങി. കൂടുതൽ ജലം ആവശ്യമുള്ള നെല്ല്, ചോളം കൃഷികളെയും ജലക്ഷാമം ബാധിച്ചു തുടങ്ങി. വടക്കുകിഴക്കൻ മൺസൂൺ സീസണിൽസാധാരണയിൽ താഴെ ലഭിച്ചമഴയാണ് വരൾച്ചയ്ക്ക് കാരണം. കൃഷ്ണ തടത്തിലെ ജുരാല, ശ്രീശൈലം, നാഗാർജുനസാഗർ, ശ്രീരാംസാഗർ, ശ്രീപാദസാഗർ, നിസാംസാഗർ, മിഡ്-മനയർ, ലോവർ മനയർ, കടം എന്നീ എല്ലാ പ്രധാന ജലസംഭരണികളിലെയും ജലനിരപ്പ് അടിത്തട്ടിലേക്ക് എത്തിയിരിക്കുന്നു. നാഗാർജുനസാഗറിലെ ജലലഭ്യത ഇപ്പോൾ 137.76 ആയിരം ദശലക്ഷം ക്യുബിക് അടി (ടിഎംസി) മാത്രമാണ് . ശ്രീശൈലത്തിൽ ആകെ 215.8 ടിഎംസി ശേഷിയുള്ളിടത്ത് 34.65 ടിഎംസി മാത്രമാണ് ജലലഭ്യത. ഗോദാവരി തടത്തിലെ ശ്രീപാദ സാഗർ യെല്ലംപള്ളി പദ്ധതിയിൽ ആകെ 20.175 ടിഎംസി ശേഷിയുള്ളപ്പോൾ 8.15 ടിഎംസി വെള്ളം മാത്രമാണ് ഇപ്പോൾ ലഭ്യം. മാർച്ച് 27 ലെ കണക്കനുസരിച്ച് എല്ലാ പ്രധാന റിസർവോയറുകളിലെയും ക്യുമുലേറ്റീവ്…
ധാരാളം വെള്ളവും മറ്റ് സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് കേരളത്തിൽ നിക്ഷേപം നടത്താൻ ബംഗളൂരു ആസ്ഥാനമായുള്ള ഐടി കമ്പനികളോട് കേരള വ്യവസായ മന്ത്രി പി രാജീവിൻ്റെ അഭ്യർഥനക്കെതിരെ കർണാടക വ്യവസായ മന്ത്രി എം ബി പാട്ടീൽ രംഗത്തെത്തി. ഇത്തരം നീക്കങ്ങൾ രാജ്യത്തിൻ്റെ ഫെഡറൽ ഘടനയ്ക്ക് ഹാനികരമാണെന്നു എം ബി പാട്ടീൽ പറഞ്ഞു. കേരളം ഉൾപ്പെടെ ഇന്ത്യയുടെ പല ഭാഗങ്ങളും വരൾച്ചയും കടുത്ത വേനലും കാരണം ജലക്ഷാമത്തിൻ്റെ പിടിയിലാണ്. ബാംഗളൂരിലും അത്തരമൊരു അവസ്ഥയാണ്. അത്തരമൊരു സാഹചര്യത്തിൽ ബംഗളൂരു കമ്പനികളോട് കേരളത്തിലേക്ക് പ്രവർത്തനം മാറ്റാനുള്ള കേരളത്തിലെ വ്യവസായ മന്ത്രിയുടെ വാഗ്ദാനം ആരോഗ്യകരമായ മത്സര മനോഭാവമല്ല എന്നാണ് പാട്ടീൽ പറഞ്ഞത് . https://youtube.com/shorts/TZorHxiX_f8?feature=share ബംഗളൂരുവിലെ ജലപ്രതിസന്ധി കണക്കിലെടുത്താണ് ഐടി കമ്പനികൾക്ക് വെള്ളമടക്കം എല്ലാ സൗകര്യങ്ങളും കേരളം വാഗ്ദാനം ചെയ്തത് . കേരളത്തിൽ ചെറുതും വലുതുമായ 44 നദികളുണ്ട്, അതിനാൽ വെള്ളം ഒരു പ്രശ്നമല്ല, എന്നാണ് കേരളാ വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞത്. ഇതിനു മറുപടിയായാണ് മന്ത്രി…