Author: News Desk

https://youtube.com/shorts/AZtx93GW93k ദുഃഖവെള്ളി ദിനത്തിൽ പൊന്നിന് ചെയ്യാൻ പറ്റുന്നതൊക്കെ പൊന്ന് ചെയ്തു. കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില അരലക്ഷം രൂപ കടന്നു. സംസ്ഥാനത്ത് ഒരു പവൻ സ്വർണം ലഭിക്കണമെങ്കിൽ വെള്ളിയാഴ്ചത്തെ നിരക്കനുസരിച്ചു 50,400 രൂപ നൽകണം. ചരിത്രത്തിൽ ആദ്യമായാണ് സ്വർണവില അര ലക്ഷം രൂപ കടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 130 രൂപ വർദ്ധിച്ച് 6,300 രൂപയിലേക്ക് എത്തി. ഒറ്റയടിക്ക് 1040 രൂപയാണ് പവന് കൂടിയത്. ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ വ്യത്യാസമാണ് സ്വർണവില കൂടാൻ കാരണമായത്. വില കൂടുംതോറും സ്വർണം കൂടുതൽ നിക്ഷേപകരെ ആകർഷിക്കുമെന്നതിനാൽ സ്വർണവില ഇനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ കണക്കുകൂട്ടുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,225 ഡോളറായി വർധിച്ചു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം.സി.എക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 67,320 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ മാർച്ച് 21-ാം തീയതിയാണ് അടുത്തിടെ സംസ്ഥാനത്ത് സ്വർണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന…

Read More

” തൻ്റെ രാജ്യത്തിൻ്റെ പുതിയ സർക്കാർ  ഇന്ത്യയുമായുള്ള വ്യാപാരകാര്യങ്ങൾ ഗൗരവമായി പരിശോധിക്കും” പാകിസ്ഥാൻ ധനമന്ത്രി ഇഷാഖ് ദാർ കഴിഞ്ഞയാഴ്ച പറഞ്ഞപ്പോൾ പാകിസ്ഥാനിൽ ചിലർ ഞെട്ടി , ചിലർ ആശ്ചര്യത്തോടെ പുരികങ്ങൾ ഉയർത്തി, ഇത് കേട്ട പാക് സാമ്പത്തിക വിദഗ്ധർ പക്ഷെ  ഏറെ പ്രതീക്ഷയിലാണ്. കാരണം അവരുടെ വിശകലനത്തിൽ പാകിസ്താന് സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറണമെങ്കിൽ വേണ്ടത് ഇതാണ്. സാമ്പത്തിക സ്ഥിരത മെച്ചപ്പെടുത്തുക, ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുക, ശ്രദ്ധാപൂർവമായ നയതന്ത്രവും ഇന്ത്യയുടെ സാമ്പത്തിക ആധിപത്യത്തിൻ്റെ പരിഗണനയും ഒപ്പം ആവശ്യമാണ്.  പാകിസ്താന് സാമ്പത്തികമായി രക്ഷപ്പെടണമെങ്കിൽ, ചൈനയെ ഒഴിവാക്കി  ഇന്ത്യയുമായുള്ള വ്യാപാര ബന്ധം തുടരണം എന്നത് തന്നെയാണ് പാകിസ്താന്റെ ഇപ്പോഴത്തെ അവസ്ഥ. 2019-ൽ കശ്മീരിൻ്റെ പ്രത്യേക ഭരണഘടനാ പദവി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകപക്ഷീയമായി പിൻവലിച്ചപ്പോൾ സാമ്പത്തിക ബന്ധങ്ങൾ വിച്ഛേദിച്ച പാക്കിസ്ഥാന് ഇന്ത്യയുമായുള്ള അതിർത്തി കടന്നുള്ള വ്യാപാരം പുനരാരംഭിക്കുന്നത് ഒരു കുതിച്ചുചാട്ടമാണ്. അതിനു മുമ്പ് 2015 ക്രിസ്തുമസ് ദിനത്തിൽ ലാഹോറിൽ എന്താണ് സംഭവിച്ചതെന്നും,…

Read More

https://youtube.com/shorts/krM1L6Yz5iE യുഎഇയിലെ ഉപയോക്താക്കൾക്ക് ഇപ്പോൾ നിയോപേ ടെർമിനലുകളിൽ PhonePe വഴി പേയ്‌മെൻ്റുകൾ അനായാസം നടത്താം. UPI ഇൻഫ്രാസ്ട്രക്ചർ മുഖേന ഇൻബൗണ്ട് റെമിറ്റൻസ് ഉൾപ്പെടെയുള്ള പേയ്‌മെൻ്റ് പ്രക്രിയകൾ ലളിതമാക്കാനാണ് മഷ്‌റക് – എൻപിസിഐ (Mashreq- NPCI) തമ്മിലുള്ള സഹകരണം ലക്ഷ്യമിടുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലേക്ക് യാത്ര ചെയ്യുന്ന ഫോൺപേ ഉപയോക്താക്കൾക്ക് റീട്ടെയിൽ സ്റ്റോറുകൾ, ഡൈനിംഗ് ഔട്ട്‌ലെറ്റുകൾ, വിനോദസഞ്ചാര, വിനോദ കേന്ദ്രങ്ങൾ എന്നിവയിലുടനീളമുള്ള Mashreqൻ്റെ നിയോപേ ടെർമിനലുകളിൽ ഫോൺ പേ ആപ്പ് വഴി പേയ്‌മെൻ്റുകൾ നടത്താമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.NPCI ഇൻ്റർനാഷണൽ പേയ്‌മെൻ്റ് ലിമിറ്റഡുമായുള്ള (NIPL) ദുബായ് ആസ്ഥാനമായ മഷ്‌റെക്കിൻ്റെ പങ്കാളിത്തത്തിലൂടെയാണ് ഈ സഹകരണം സുഗമമാക്കുന്നത് . UPI ഒരു പേയ്‌മെൻ്റ് ഉപകരണമായി സ്വീകരിക്കാൻ നിയോപേ ടെർമിനലുകളെ Mashreq പ്രാപ്‌തമാക്കി കഴിഞ്ഞു . യുഎഇയിൽ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാർക്കും PhonePe ആപ്പ് ഡൗൺലോഡ് ചെയ്യാനും ഇന്ത്യൻ ബാങ്കുകളിലെ അവരുടെ നിയുക്ത നോൺ റെസിഡൻ്റ് അക്കൗണ്ടുകൾ ഉപയോഗിച്ച് അവിടെ പണമിടപാടുകൾ നടത്താനും കഴിയും. യാത്രയും പ്രാദേശിക ഇടപാടുകളും…

Read More

https://youtube.com/shorts/sWS-IWUN_aM?feature=shared ഭാരതത്തിൻ്റെ ആദ്യ ബാലസ്‌റ്റ്‌ലെസ് ട്രാക്ക്… ബുള്ളറ്റ് ട്രെയിനിനായുള്ള അതിവേഗ ട്രെയിൻ ട്രാക്കിനെക്കുറിച്ചുള്ള അപ്‌ഡേറ്റ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് Xൽ പങ്കു വച്ചത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു . ഇന്ത്യ കാത്തിരിക്കുന്ന ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2026 ഓടെ സർവീസ് തുടങ്ങും.മുംബൈ-അഹമ്മദാബാദ് കോറിഡോറിലെ സൂറത്തിനും ബിലിമോറയ്ക്കും ഇടയിലാകും ബുള്ളറ്റ് ട്രെയിൻ ആദ്യ സർവീസ് നടത്തുക.നിർമാണം തുടരുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ കോറിഡോറിന് 1.08 ലക്ഷം കോടി രൂപയാണ് ചെലവ്.2017 സെപ്തംബറിൽ അഹമ്മദാബാദിൽ ആരംഭിച്ച ഈ പദ്ധതിയിൽ ബുള്ളറ്റ് ട്രെയിനുകൾ വഴി ഏകദേശം രണ്ട് മണിക്കൂറിനുള്ളിൽ 500 കിലോമീറ്ററിലധികം യാത്രാ ദൂരം പിന്നിടാം. ഗുജറാത്ത്, മഹാരാഷ്ട്ര, ദാദ്ര-നാഗർ ഹവേലി എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിയാണ് മുംബൈ-അഹമ്മദാബാദ് റെയിൽ ഇടനാഴി. മണിക്കൂറിൽ 320 കിലോമീറ്റർ വേഗത സാധ്യമാക്കുന്ന, ബുള്ളറ്റ് ട്രെയിനിന് വേണ്ടിയുള്ള, ഭാരതത്തിൻ്റെ ആദ്യ ബാലസ്‌റ്റ്‌ലെസ് ട്രാക്കിന്റെ 153 കിലോമീറ്റർ വയഡക്ട് പൂർത്തിയായി. 295.5 കിലോമീറ്റർ തൂണിൻ്റെ പണി പൂർത്തിയായെന്ന്…

Read More

യാത്രക്കാർക്ക് വേഗതയേറിയതും കാര്യക്ഷമവുമായ യാത്രാ ഓപ്‌ഷൻ വാഗ്ദാനം ചെയ്തുകൊണ്ട് ചൊവ്വാഴ്ച ആരംഭിച്ച ഡെറാഡൂണിനെയും ലഖ്‌നൗവിനെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസ്  ഈ മേഖലയിലെ റെയിൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഡെറാഡൂൺ-ലക്‌നൗ വന്ദേ ഭാരത് എക്‌സ്‌പ്രസ് മാർച്ച് 12-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.മറ്റു ട്രെയിനുകൾ  രണ്ട് നഗരങ്ങൾക്കിടയിൽ  കുറഞ്ഞത്  പന്ത്രണ്ട് മണിക്കൂർ യാത്രാ ദൈർഘ്യമെടുക്കുമ്പോൾ തിങ്കൾ ഒഴികെ ആഴ്ചയിൽ ആറ് ദിവസവും സർവീസ് നടത്തുന്ന ഈ അത്യാധുനിക ട്രെയിൻ യാത്രാ സമയം വെറും എട്ട് മണിക്കൂറും ഇരുപത് മിനിറ്റും ആയി കുറയ്ക്കുന്നു,  ഹരിദ്വാർ, മൊറാദാബാദ്, ബറേലി, ഷാജഹാൻപൂർ, അലംനഗർ എന്നീ അഞ്ച് സ്റ്റേഷനുകളിൽ മാത്രമാണ് ഇതിനു സ്റ്റോപ്പുകൾ ഉള്ളത്.  ട്രെയിൻ ലഖ്‌നൗവിൽ നിന്ന് രാവിലെ 5:15ന് പുറപ്പെടും, ഉച്ചയ്ക്ക് 1:35 ന് ഡെറാഡൂണിൽ എത്തിച്ചേരും. മടക്കയാത്ര ഡെറാഡൂണിൽ നിന്ന് ഉച്ചയ്ക്ക് 2:25 ന് ആരംഭിക്കുന്നു, രാത്രി 10:40ന് ലഖ്‌നൗവിൽ എത്തിച്ചേരുന്നു. ഡെറാഡൂണിൽ നിന്ന് ലഖ്‌നൗവിലേക്കുള്ള ചെയർകാർ സീറ്റിൻ്റെ നിരക്ക്…

Read More

ശനിയുടെ ചന്ദ്രനിൽ  പാമ്പിനെ ഇറക്കി വിടാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുകയാണ് NASA. വെറും പാമ്പല്ല, എക്സോബയോളജി എക്‌സ്‌റ്റൻ്റ് ലൈഫ് സർവേയർ EELS  എന്ന റോബോട്ടിക് പാമ്പുകളെ.  ശനിയുടെ ഉപഗ്രഹമായ, ശനിയുടെ ചന്ദ്രൻ എന്നറിയപെടുന്ന,  Enceladus ലെ മഞ്ഞുറഞ്ഞ സമുദ്രങ്ങളിലെ ജീവന്റെ സാന്നിധ്യം  തിരയുന്നതിനാണ് ഈ EELS  പാമ്പ് റോബോട്ടിനെ ഉപയോഗിക്കുക.   സ്‌നേക്ക് റോബോട്ടുകളെ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകൾക്ക് അനായാസേന ഉപയോഗിക്കാൻ സാധിക്കുന്ന രൂപത്തിലാകും രൂപകൽപ്പന ചെയ്യുക. കാരണം ഈ റോബോട്ടിക് സിസ്റ്റങ്ങൾക്ക് ആളുകൾക്കും മറ്റ് റോബോട്ടുകൾക്കും കടക്കാൻ കഴിയാത്ത സ്ഥലങ്ങളിലേക്ക് എത്താൻ കഴിയും. ഫ്യൂച്ചറിസ്റ്റിക് റോബോട്ടിക് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് അന്യഗ്രഹ ജീവനുകളെ കണ്ടെത്തുന്നതിന് നാസ JPL -ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി ശക്തമായ വഴികൾ തിരയുകയാണ് . നാസ ഗവേഷകർ ശനിയുടെ ചെറിയ, തണുത്ത ഉപഗ്രഹമായ എൻസെലാഡസിലേക്ക് അയയ്ക്കാൻ പദ്ധതിയിടുന്ന അത്തരം സംവിധാനങ്ങൾ ഇപ്പോൾ നാസ JPL -ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി ഭൂമിയിലെ സമാന കൃത്രിമ…

Read More

സിം കാർഡുകൾ ഉപയോഗിച്ചുള്ള  സാമ്പത്തികത്തട്ടിപ്പുകൾ തടയാൻ മൊബൈൽനമ്പർ പോർട്ട് ചെയ്യാനുള്ള നടപടിക്രമങ്ങളിൽ മാറ്റംവരുത്തി ട്രായ്. സിം കാർഡുകൾ അടിക്കടി പോർട്ട് ചെയ്ത് സാമ്പത്തികത്തട്ടിപ്പുകൾ കൂടിയ സാഹചര്യത്തിലാണ്  സിം കാർഡ് മാറ്റിയുള്ള തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. മോഷണം പോയതോ നഷ്ടപ്പെട്ടതോ ആയ സിം കാർഡിലെ നമ്പർ പുതിയ സിമ്മിലേക്കു മാറ്റിയശേഷം കണക്ഷന് മറ്റൊരു സേവനദാതാവിലേക്കു മാറ്റുന്നതിന് ഇനി ട്രായ് നിർദേശപ്രകാരം  ഏഴുദിവസം കാത്തിരിക്കണം. https://youtube.com/shorts/YPEjdGh8q8A കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ ആവശ്യമനുസരിച്ചാണ് നടപടി. ജൂലായ് ഒന്നുമുതൽ ഇതു പ്രാബല്യത്തിലാകും. മൊബൈൽ നമ്പർ പോർട്ട് ചെയ്യാനുള്ള നിയമത്തിൽ കൊണ്ടുവരുന്ന ഒമ്പതാമത്തെ ഭേദഗതിയാണിത്. ഫോൺ നമ്പറുകൾ പോർട്ട് ചെയ്യുന്നതിന് ഉപയോഗിക്കുന്ന യുണീക് പോർട്ടിങ് കോഡ് (യു.പി.സി.) അനുവദിക്കുന്നതിലും പുതിയ മാനദണ്ഡം അവതരിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച്, നമ്പർ മാറ്റാതെ പുതിയ സിം എടുത്തശേഷം ഏഴുദിവസം കഴിയാതെ യു.പി.സി. നൽകില്ല. അതേസമയം, 3 ജിയിൽനിന്നും മറ്റും 4 ജിയിലേക്കോ 5 ജിയിലേക്കോ അപ്ഗ്രേഡ്…

Read More

2008ൽ ആരംഭം കുറിച്ച നോവോജൂറിസ് ലീഗൽ (NovoJuris Legal) എന്ന ലീഗൽ-ടെക് കമ്പനിയുടെ ഫൗണ്ടർ ആണ് ഷർദ ബാലാജി. യൂണികോണുകൾ അടക്കം ആയിരകണക്കിന് കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കാൻ നോവോജൂറിസിന് സാധിച്ചിട്ടുണ്ട്. തുടങ്ങി കുറച്ച് പതിറ്റാണ്ടുകൾ കൊണ്ട് തന്നെ രാജ്യത്തെ പ്രമുഖ ലോ ഫേമായി നോവോജൂറിസിനെ മാറ്റിയത് ഷർദയുടെ ദീർഘവീക്ഷണവും പരിശ്രമങ്ങളുമാണ്. നിയമം, സാങ്കേതിക വിദ്യ, നിക്ഷേപം, വളരുന്ന ബിസിനസ്… ഈയൊരു സങ്കലനം എന്നും ഇഷ്ടപ്പെടുന്ന ആളാണ് ഷർദ. നോവോജൂറിസിന്റെ പവർട്രെയിൻ എന്നതിലുപരി നിരവധി മേഖലകളിലും ഷർദയുടെ പേര് ചേർത്തുവെക്കപ്പെടുന്നു.ഏയ്ഞ്ചൽ ഇൻവെസ്റ്റർ, ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകളിലെ നിയന്ത്രിത പങ്കാളി, വെഞ്ചർ സ്റ്റുഡിയോ പാർട്ണർ, വിവിധ കമ്പനികളുടെ ബോർഡ് മെമ്പർ, ടെക് കമ്പനികളുടെ അഡ്വൈസർ, TIE സ്പെഷ്യൽ ഇന്ററസ്റ്റ് ഗ്രൂപ്പ് ഫോർ വുമൺ എൻട്രപ്രണർ ചെയർപേഴ്സൺ എന്നിങ്ങനെ വിവിധ മേഖലകളിൽ ഊർജസ്വലതയോടെ പ്രവർത്തിക്കുകയാണ് ഷർദ.ഐപിഒ, വിദേശ ഇടപാടുകൾ, ലയനം, ഏറ്റെടുക്കൽ തുടങ്ങി വിവിധ വിഷയങ്ങളിൽ ശ്രദ്ധയുടെ അറിവും അനുഭവസമ്പത്തും നിരവധി കമ്പനികൾക്കാണ് മുതൽക്കൂട്ടായത്.

Read More

https://youtu.be/MZPyeuWBUiE ലോകത്തെ ഏറ്റവും സെൻസിബിൾ ആയ വ്യക്തികൾ കേരളീയരാണ്.  ഏതു പുതിയ കാര്യത്തെയും പ്രായോഗിക ബുദ്ധിയോടെ നോക്കികാണുന്നവരാണ് കേരളീയർ. പക്ഷെ ആ കഴിവ്  കേരളത്തിലുള്ളവർ മാത്രം തിരിച്ചറിയുന്നില്ല, കേരളത്തിനുള്ളിൽ പ്രയോഗിക്കപ്പെടുന്നില്ല  എന്നിടത്താണ് നമ്മുടെ പോരായ്മയെന്ന് സഞ്ചാരി സന്തോഷ് ജോർജ്ജ് കുളങ്ങര. ചാനൽ അയാമുമായി നടത്തിയ സംഭാഷഷണത്തിന്റെ പൂർണ്ണരൂപം അറിയാൻ  വീഡിയോ കാണുക. നമ്മളെ എവിടെ കൊണ്ട് എത്തിക്കണം എന്ന സമാന അറിവ് കേരളത്തിലെ ഓട്ടോ ഡ്രൈവർമാർക്കുണ്ട്. അത്ര പ്രായോഗിക ബുദ്ധി ലോകത്തെവിടെയും കാണില്ല, ഒരു ശരാശരി അമേരിക്കകാരനിൽ പോലും അത്കാണാറില്ല. എന്നിട്ടും ദുഖത്തോടെ പറയേണ്ടി വരുന്നത് കേരള സമൂഹം അർഹിക്കുന്ന നിലവാക്കാരത്തിലല്ല ഇന്നും ജീവിക്കുന്നത് എന്നാണ്. അതാണിവിടത്തെ അടിസ്ഥാനപരമായ കുഴപ്പവും. ഈ മലയാളി ഇന്ത്യ വിറ്റു അമേരിക്കയിലോ യൂറോപ്പിലോ ചെന്നാൽ അവിടെ ഇതിലും മികച്ച നിലവാരത്തിലാകും ജീവിക്കുക. കേരളത്തിലുളളവർക്ക് ഇവിടെ ഇതിൽ ഏറെ കൂടുതൽ നിലവാരത്തിന് അർഹതയുണ്ട്. ആരെയും അനുസരിക്കരുത് എന്ന നിർബന്ധ ബുദ്ധിയോടെ ഉള്ളതാണ് മലയാളിയുടെ ജീവിതം എന്ന്…

Read More

https://youtube.com/shorts/k_8CyL4qoNc ബംഗളൂരുവിൽ കടുത്ത ജലക്ഷാമം നേരിടുന്ന സാഹചര്യത്തിൽ പ്രമുഖ ഐടി കമ്പനികളെ കേരളത്തിൽ പ്രവർത്തിക്കാൻ ക്ഷണിച്ച്‌ സംസ്ഥാന സർക്കാർ. കുടിവെള്ളത്തിന്റെയോ ശുദ്ധവായുവിന്റെയോ കാര്യത്തിൽ കേരളത്തിൽ ഒരിക്കലും പ്രതിസന്ധി ഉണ്ടാകില്ല. ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്ന പുതുതലമുറ കമ്പനികളെ ഐടി/ ടെക് കേന്ദ്രമായ കേരളത്തിലേക്ക് സ്വാഗതം ചെയ്യുകയാണ് സർക്കാർ.കേരളത്തിലേക്ക് വരുന്നഐടി സ്ഥാപനങ്ങൾക്ക് എല്ലാ വിധ പിന്തുണയും സംവിധാനങ്ങളും കേരളം ഉറപ്പു നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ ഐടി ഹബ്ബാണ് ബംഗളൂരു. ഐടി മേഖലയിൽ മാത്രം 254 ബില്ല്യൺ ഡോളറിന്റെ വരുമാനം സൃഷ്‌ടിക്കുന്നുണ്ട്. എന്നാൽ, വേനൽ കടുത്തതോടെ ഈ വർഷം ബംഗളൂരുവിൽ കടുത്ത ജലദൗർഭല്യം അനുഭവപ്പെടുകയാണ്. ഇതോടെ മിക്ക സ്ഥാപനങ്ങളുടെയും പ്രവർത്തനം താളം തെറ്റി. പല സ്ഥാപനങ്ങളും ജീവനക്കാരെ വർക് അറ്റ് ഹോം സംവിധാനത്തിലേക്ക് മാറ്റി. 5,000 ജീവനക്കാരുള്ള ഒരു ടെക് ഹബ്ബിന് പോലും പ്രതിദിനം 10-12 ടാങ്കർ ലോഡിന് തുല്യമായ ഏകദേശം 1 ലക്ഷം ലിറ്റർ വെള്ളം ആവശ്യമായി വരുമെന്നാണ് കണക്കുകൾ.ഐടി സ്ഥാപനങ്ങൾ ഉടനടി പ്രവർത്തന സമയം…

Read More