Author: News Desk

നിറ്റ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് (Nitta Gelatin India) കേരളത്തില്‍ 200 കോടിയുടെ നിക്ഷേപം നടത്തുന്നതിന്റെ ആദ്യഘട്ട പദ്ധതിക്ക് തുടക്കം കുറിച്ചു. ആഗോളതലത്തില്‍ ഏറെ ആവശ്യകതയുള്ള കൊളാജന്‍ പെപ്‌റ്റൈഡിന്റെ നിര്‍മാണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കാക്കനാട്  കിന്‍ഫ്ര എക്‌സ്‌പോര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍  60 കോടിയോളം രൂപയുടെ  ഫാക്ടറി നിര്‍മ്മാണ പ്രവര്‍ത്തനത്തിനാണ് തുടക്കം കുറിച്ചത്. നിറ്റ ജെലാറ്റിന്‍ ഇന്‍ കോര്‍പറേറ്റഡ് ജപ്പാന്റെയും കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെയും (KSIDC) സംയുക്ത സംരംഭമാണ് കാക്കനാട് പ്രവര്‍ത്തിക്കുന്ന എന്‍ജിഐഎല്‍ (NGIL) മുഖ്യമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശന വേളയില്‍  ജാപ്പനീസ് ബഹുരാഷ്ട്ര കമ്പനിയായ നിറ്റ ജലാറ്റിന്‍ (Nitta Gelatin India) കമ്പനി അധികൃതര്‍ 200 കോടി രൂപയുടെ നിക്ഷേപം  കേരളത്തില്‍ നടത്തുമെന്ന് ഉറപ്പു നല്‍കിയിരുന്നു. ഈ വാഗ്ദാനമാണ് ഇപ്പോള്‍ കമ്പനി യാഥാര്‍ത്ഥ്യമാക്കുന്നത്. ചര്‍മ്മം, സന്ധി, ഹെയര്‍ എന്നിവയുടെ ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സപ്ലിമെന്റാണ് കൊളാജന്‍ പെപ്‌റ്റൈഡ്. പുതിയ പ്രോജക്ട് യാഥാര്‍ത്ഥ്യമാകുന്നതോടെ  കേരളത്തില്‍ തൊഴില്‍ അവസരം വര്‍ദ്ധിക്കും.…

Read More

കേരളത്തിലെ ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ  സംയുക്ത സംഘടനകള്‍ പണിമുടക്കിൽ. ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധം വകവെയ്ക്കാതെ  മെയ് രണ്ടു മുതൽ സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്ക്കരണം നടപ്പാക്കാനുള്ള തീരുമാനത്തിന് എതിരെയാണ് പണിമുടക്ക്. അനിശ്ചിതകാല ടെസ്റ്റ് ബഹിഷ്ക്കരണം അടക്കം പ്രതിഷേധം കടുപ്പിക്കാനാണ് സംഘടനകളുടെ തീരുമാനം. ഡ്രൈവിംഗ് ടെസ്റ്റിന് സംസ്ഥാന മോട്ടോർ വാഹന വകുപ്പ് കൊണ്ടു വന്ന പുതിയ ചട്ടങ്ങളിൽ പ്രതിഷേധിച്ചാണ്  സിഐടിയു, ഐഎൻടിയുസി, ഓൾ കേരള ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് അസോസിയേഷൻ എന്നിവയുൾപ്പെടെ വിവിധ അസോസിയേഷനുകൾ സംയുക്തമായി  മെയ് രണ്ടു മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുന്നത്. സർക്കുലർ ഔദ്യോഗികമായി പിൻവലിക്കുന്നതുവരെ ഡ്രൈവിംഗ് ടെസ്റ്റുകൾ, ലേണേഴ്സ് ടെസ്റ്റുകൾ, ഡ്രൈവിംഗ് ക്ലാസുകൾ എന്നിവയിൽ പങ്കെടുക്കേണ്ടതില്ലെന്നും ഡ്രൈവിംഗ് സ്കൂളുകൾ തീരുമാനിച്ചു. വ്യത്യസ്‌ത റോഡ് സാഹചര്യങ്ങളിലുടനീളം ഉദ്യോഗാർത്ഥികളുടെ ഡ്രൈവിംഗ് കഴിവുകളുടെ മൂല്യനിർണ്ണയം വർധിപ്പിക്കുകയാണ് ഡ്രൈവിംഗ് ടെസ്റ്റിന് സംസ്ഥാന മോട്ടോർ വാഹന വകുപ്പ് കൊണ്ടുവന്ന പുതിയ ചട്ടങ്ങളുടെ ലക്‌ഷ്യം. വ്യാഴാഴ്ച മുതൽ ഈ പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കാനുള്ള സർക്കാരിൻ്റെ…

Read More

ആഹാരമാണ് നമ്മുടെ ആരോഗ്യം. കൊളസ്ട്രോൾ, പ്രമേഹം, ബ്ലഡ് പ്രഷർ തുടങ്ങി ജീവിതശൈലീ രോഗങ്ങളും ദിവസേനെ കഴിക്കുന്ന ആഹാരവും തമ്മിൽ ബന്ധമുണ്ടെന്ന് ആധുനിക വൈദ്യശാസ്ത്രം പറയുന്നു. നോൺവെജ് ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും ദിവസേനയുള്ള ഭക്ഷണത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്താനുമാണ് ഡോക്ടർമാർ പറയുന്നത്. പ്രത്യേകിച്ച് റെഡ് മീറ്റുകൾ വരുത്തുന്ന ആരോഗ്യപ്രശ്നങ്ങൾ കൂടി വരുന്ന കാലത്ത്. പൊറോട്ടയും ബീഫ് റോസ്റ്റും മലയാളി ആഘോഷിക്കുന്ന ഫുഡ്ഡാണ്. അതിന്റെ ടേസ്റ്റ് ഓർത്താൽ വായില് കപ്പലോടും. പക്ഷെ ബീഫ് എന്നും കഴിക്കാൻ പറ്റുവോ? കൊളസ്ട്രോൾ, മറ്റ് അസുഖങ്ങള് ഇവയൊക്കെ ഈ റെഡ് മീറ്റ് ഇനത്തിൽ പെട്ട ബീഫ് തിന്നാൽ വരില്ലേ എന്നൊരു പേടി പലർക്കുമുണ്ട്. എന്നാൽ ബീഫിന്റെ അതേ ടേസ്റ്റും അതേ സ്റ്റഫും നൽകുന്ന പച്ചക്കറി ഐറ്റം ഇപ്പോൾ വളരെ പ്രചാരം നേടുന്നുണ്ട്. നമ്മുടെ മലയാളി സ്റ്റാർട്ടപ് ഉണ്ടാക്കിയ നോൺവെജ് ടേസ്റ്റുള്ള വെജ് ഫു‍‍ഡ്ഡാണ്, ഗ്രീൻ മീറ്റ്. പ്ലാന്റ് ബെയ്സ് ചെയത നൂറു ശതമാനം വെജിറ്റേറിയനാണ് ഗ്രീൻ മീറ്റ്. ടെക്സ്റ്ററൈസേഷൻ ടെക്നോളി…

Read More

കേരള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റൻ്റ് പ്രൊഫസർ ഫാക്കൽറ്റി ഒഴിവിലേക്കു പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം. 1 എമർജൻസി മെഡിസിൻ-16 ഒഴിവുകൾ 2 കാർഡിയോ വാസ്കുലർ ആൻഡ് തൊറാസിക് സർജറി-3 ഒഴിവുകൾ യോഗ്യത: എമർജൻസി മെഡിസിൻ: A. എമർജൻസി മെഡിസിനിൽ MD/DNB അഥവാ MS/MD/DNB യോഗ്യതയോടെ 1. ജനറൽ മെഡിസിനിൽ2. അനസ്തേഷ്യ3. റെസ്പിറേറ്ററി മെഡിസിൻ4. ജനറൽ സർജറി5. ഓർത്തോപീഡിക്സ്എന്നീ സ്പെഷ്യാലിറ്റികളിൽ സമർപ്പിത സേവനത്തോടെ ഒരു അധ്യാപന സ്ഥാപനത്തിൽ/ മികവിൻ്റെ കേന്ദ്രത്തിൽ എമർജൻസി മെഡിസിനിൽ മൂന്ന് വർഷത്തെ പ്രത്യേക പരിശീലനം നേടിയിരിക്കണം. B. ബിരുദാനന്തര ബിരുദം നേടിയ ശേഷം ദേശീയ മെഡിക്കൽ കമ്മീഷൻ അംഗീകൃത മെഡിക്കൽ കോളേജിൽ ബന്ധപ്പെട്ട വിഷയത്തിൽ സീനിയർ റസിഡൻ്റായി ഒരു വർഷത്തെ പരിചയം. C. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (TCMC)/കൗൺസിൽ ഫോർ മോഡേൺ മെഡിസിൻ കീഴിലുള്ള സ്ഥിരം രജിസ്ട്രേഷൻ. കാർഡിയോ വാസ്കുലർ, തൊറാസിക് സർജറി:യോഗ്യത :1. കാർഡിയോ വാസ്കുലർ,…

Read More

“അംബരചുംബിയായ കെട്ടിടം ചാഞ്ഞ് കിടക്കുന്നത് പോലെ” പുതുതായി പണിതീര്‍ത്ത തലശ്ശേരി-മാഹി ബൈപ്പാസിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര. ഒരു അംബരചുംബിയായ കെട്ടിടം നിലത്ത് കിടത്തിയിരിക്കുന്നത് പോലെ തോന്നുന്നുവെന്നാണ് അദ്ദേഹം ഈ റോഡിനെ വിശേഷിപ്പിച്ചിരിക്കുന്നത്. തലശ്ശേരി-മാഹി ബൈപ്പാസിന്റെ ചിത്രം എക്‌സില്‍ പങ്കുവെച്ചാണ് അദ്ദേഹം ഈ പാതയെ പ്രശംസിച്ചിരിക്കുന്നത്. തലശ്ശേരി-മാഹി ബൈപ്പാസ്, അംബരചുംബിയായ ഒരു കെട്ടിടം ചാഞ്ഞ് കിടക്കുന്നത് പോലെ തോന്നും. ആദ്യകാഴ്ചയില്‍ കോണ്‍ക്രീറ്റില്‍ തീര്‍ത്ത ലാന്‍ഡ്‌സ്‌കേപ്പിനോട് ഉപമിക്കാനാകുമെങ്കിലും അതിനും ഒരു സൗന്ദര്യമുണ്ട്. ഇതിനെ അഭിനന്ദിക്കാതിരിക്കാന്‍ തനിക്ക് കഴിയില്ലെന്നാണ് അദ്ദേഹം എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. കണ്ണൂര്‍ മുഴുപ്പിലങ്ങാട് മുതല്‍ വടകരയ്ക്ക് സമീപം അഴിയൂര്‍ വരെ 18.6 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ആറ് വരിയിലാണ് ഈ ബൈപ്പാസ് നിര്‍മിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 11-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. പരമാവധി 20 മിനിറ്റിനുള്ളില്‍ ഈ 18.6 കിലോമീറ്റര്‍ ദൂരം ഓടിയെത്താന്‍ സാധിക്കുമെന്നതാണ് പ്രധാന ഗുണം. ഒരു മേല്‍പ്പാലം,…

Read More

അമേരിക്കയിലെ, ലാസ്‌ വേഗസ്‌ സിറ്റിയില്‍ നടന്ന ഗൂഗിള്‍ ക്‌ളൗഡ്‌ നെക്സ്റ്റ്‌ 24 ഇവന്റില്‍ ഗൂഗിള്‍ പാര്‍ട്ണര്‍ ഓഫ്‌ ദി ഇയര്‍ അവാര്‍ഡ്‌ കൊച്ചി  കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എ.ഐ ഇന്നോവേഷന്‍ കമ്പനിയായ റിയഫൈ ടെക്നോളജീസ്‌ കരസ്ഥമാക്കി .റിയാഫൈ  ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസര്‍, ജോണ്‍ മാത്യ അവാര്‍ഡ്‌ ഏറ്റുവാങ്ങി. ഏഷ്യാ പസഫിക്‌ (APAC) മേഖലയിലെ വൈവിധ്യം, തുല്യത, ഉള്‍പ്പെടുത്തല്‍ എന്നീ മൂല്യങ്ങളില്‍ അടിസ്ഥിതമായ ടെക്നോളജി മേഖലയില്‍ കാഴ്ചവച്ച പ്രവര്‍ത്തനങ്ങളെ വിലയിരുത്തി ആണ്‌ BNI ക്ലൌഡ്‌ അവാര്‍ഡ്‌ ജൂറി റിയഫൈ ടെക്ടോളജീസിനെ ജേതാക്കളായി പ്രഖ്യാപിച്ചത്‌. സാങ്കേതിക വൈദഗ്ധ്യത്തിനൊപ്പം, സാമൂഹ്യ പ്രതിബദ്ധത പ്രകടിപ്പിക്കുന്ന സംരംഭങ്ങള്‍ക്ക്‌ സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കുവാന്‍ സാധിക്കും എന്ന്‌ റിയഫൈയുടെ പ്രവര്‍ത്തനങ്ങള്‍ തെളിയിച്ചിരിക്കുന്നു. 2018-ല്‍ കേരള പ്രളയസമയത്ത് റിയഫൈ ഇടപെടൽ നടത്തിയിരുന്നു. കോവിഡ് കാലത്ത്  സമയബന്ധിതമായ മെഡിക്കല്‍ ഇടപെടലുകള്‍ നല്‍കുന്നതില്‍ റിയഫൈയുടെ ആംബുലന്‍സ്‌ ശൃംഖല നിര്‍ണായകമായി.ഇൻക്ലൂസീവ്‌ ബാങ്കിംഗ്‌ അസിസ്റ്റന്‍സ്‌ നിര്‍മ്മിതിയിലൂടെ, സാമ്പത്തിക സേവനങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കും റിയഫൈ എളുപ്പത്തില്‍ ലഭ്യമാക്കി. ഫെഡറല്‍…

Read More

ഇന്ത്യൻ നിരത്തുകൾ കീഴടക്കുവാൻ വെറും 3 ലക്ഷം രൂപ വിലയിൽ 35 Km മൈലേജുമായി Tata Nano യുടെ കസിൻ മറ്റൊരു ഇത്തിരിക്കുഞ്ഞൻ വരുന്നു. ബജാജ് ക്യൂട്ട് (Bajaj Qute) എന്നും RE60 എന്നും വിളിക്കാവുന്ന ഇതൊരു സാധാരണ കാറല്ല. ഒതുക്കമുള്ള വലിപ്പം, ഇന്ധനക്ഷമത ക്ലാസ്സിഫിക്കേഷൻ എന്നിവ നഗരഗതാഗത ആവശ്യങ്ങൾക്കുള്ള ആകർഷകമായ പരിഹാരമാക്കി ബജാജ് ക്യൂട്ടിനെ മാറ്റുന്നു. യഥാർത്ഥത്തിൽ ബജാജ് ക്യൂട്ട് ഒരു കാറല്ല.പരമ്പരാഗത കാറുകൾക്കും മോട്ടോർസൈക്കിളുകൾക്കുമിടയിൽ ഒരു ക്വാഡ്രിസൈക്കിളായി ക്യൂട്ടിനെ തരം തിരിച്ചിരിക്കുന്നു. ചെറുതും എന്നാൽ കഴിവുള്ളതും തന്നെയാണ് ബജാജ് ക്യൂട്ട്.  അതിൻ്റെ വലുപ്പത്തിൽ സംശയിക്കേണ്ട. ക്യൂട്ട് നാല് യാത്രക്കാർക്ക് ഇരിപ്പിടം ഒരുക്കും.  വാതിലുകൾ, 216 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ എന്നിവ ക്യുട്ടീനുണ്ട്. ആകർഷകമായ ഇന്ധനക്ഷമത ഉറപ്പ് നൽകുന്ന  പെട്രോൾ വേരിയൻ്റിൽ, ഏകദേശം 35 km മൈലേജ് നൽകും.  ഇതിലും വലിയ കാര്യക്ഷമതയുള്ള ഒരു CNG പതിപ്പും ഉണ്ട്.ക്യൂട്ടിൻ്റെ ചെറിയ വലിപ്പവും ഇന്ധനക്ഷമതയും…

Read More

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ  ക്ലർക്ക് (കാഷ്യർ), ഓഫീസ് അറ്റൻഡന്റ് തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടപടികൾ പ്രഖ്യാപിച്ചു.  ഒഴിവുള്ള 479 തസ്തികകളിലേക്കാണ് കേരളാ ബാങ്കിൽ നിയമനം. ജനറൽ, സൊസൈറ്റി വിഭാഗങ്ങളിലായി ആകെ 479 ഒഴിവുകളിലേക്കാണ് നിയമനം നടത്തുക. ഇതിൽ ജനറൽ വിഭാഗത്തിലും, സൊസൈറ്റി വിഭാഗത്തിലും 115 ക്ലാർക്കുമാരുടെ വീതം ഒഴിവുകളുണ്ട്.   ജനറൽ വിഭാഗത്തിൽ ഓഫീസ് അറ്റൻഡന്റ്മാരുടെ 125 ഒഴിവുകളും, സൊസൈറ്റി വിഭാഗത്തിൽ 124 ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തസ്തികയിലേക്കുള്ള ഓൺലൈൻ അപേക്ഷ കേരളാ ബാങ്കിന്റെ www.keralabank.co.in വെബ്സൈറ്റ് വഴി 2024 മെയ് 15 വരെ സ്വീകരിക്കും. keralapsc.gov.in എന്ന വെബ്‌സൈറ്റിൽ റിക്രൂട്ട്‌മെൻ്റിനെക്കുറിച്ച് കേരള ബാങ്ക് അറിയിച്ചിട്ടുണ്ട്. റിക്രൂട്ട്‌മെൻ്റ് പ്രക്രിയയുടെ പരീക്ഷാ നടത്തിപ്പ് കേരള സർവീസ് പബ്ലിക് കമ്മീഷനാണ്. ക്ലർക്ക് (കാഷ്യർ) ശമ്പള സ്കെയിൽ 20,280 – Rs.54,720/-ഓഫീസ് അറ്റൻഡൻ്റ് ശമ്പള സ്കെയിൽ 16,500 രൂപ – 44,050/- എന്നിങ്ങനെ നിജപ്പെടുത്തിയിട്ടുണ്ട്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ അപേക്ഷകർ അവസാന തീയതിക്കായി കാത്തിരിക്കരുത്.…

Read More

2024-25 സാമ്പത്തിക വർഷത്തേക്കുള്ള  സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി സംബന്ധിച്ച് പ്രാഥമിക ധാരണയിലെത്തി. നടപ്പ് സാമ്പത്തിക വർഷക്കാലയളവിൽ കടം എടുക്കുന്നതിനായി സംസ്ഥാനം പദ്ധതിയിട്ടിരുന്ന മൊത്തം തുകയിൽ നിന്നും 7,016 കോടി രൂപ കേന്ദ്ര സർക്കാർ കുറവു വരുത്തിയിട്ടുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ 37,512 കോടി രൂപ കടമെടുക്കാൻ കഴിയുമെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അറിയിപ്പ് സംസ്ഥാന സർക്കാരിന് ലഭിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ, 2024-25 സാമ്പത്തിക വർഷത്തിൽ കേരളത്തിന് 44,528 കോടി രൂപ കടമെടുക്കാൻ കഴിയുമെന്നായിരുന്നു നിഗമനം. ഈ തുകയാണ് നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ മൂലധന വരവ് ഇനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ നിന്നും 7,016 കോടി രൂപ കുറയുന്നതുകൊണ്ട് തന്നെ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സംസ്ഥാന സർക്കാരിനു അത് വെല്ലുവിളിയായി മാറും. മുൻ വർഷങ്ങളിൽ സംസ്ഥാന സര്‍ക്കാരിനു വേണ്ടി കടമെടുത്ത കിഫ്ബിയുടെയും കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്റെയും വായ്പ ഇനത്തിലും പിഎഫ് നിക്ഷേപ…

Read More

ഇന്ത്യയിലെ ഏറ്റവും താമസയോഗ്യമായ നഗരമെന്ന ബഹുമതി ബംഗളൂരുവിന് ലഭിച്ചു. ജീവിതനിലവാരം, സാമ്പത്തിക ശേഷി, സുസ്ഥിരത‍. പ്രതിരോധശേഷി എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് ബംഗളൂരുവിനെ തിരഞ്ഞെടുത്തത്. 2024-ൽ ഇന്ത്യയിലെ ഏറ്റവും വാസയോഗ്യമായ 10 നഗരങ്ങളുടെ ലിസ്റ്റ് ഈസ് ഓഫ് ലിവിംഗ് ഇൻഡക്‌സ് പുറത്തു വിട്ടു. ഗുജറാത്തിലെ വഡോദര, സൂറത്ത്, മഹാരാഷ്ട്രയിലെ പൂനെ, നവി മുംബൈ, ഗ്രെയ്റ്റർ മുംബൈ നഗരങ്ങളും പട്ടികയിൽ മികച്ച നഗരങ്ങളായി ഇടം പിടിച്ചിട്ടുണ്ട്.1 ബംഗളൂരു, കർണാടക‘ഇന്ത്യയുടെ സിലിക്കൺ വാലി’ എന്നും അറിയപ്പെടുന്ന ബംഗളൂരു 2024-ൽ ഇന്ത്യയിലെ ഏറ്റവും താമസയോഗ്യമായ നഗരമെന്ന പദവി നേടി. ഈസ് ഓഫ് ലിവിംഗ്ഇ ൻഡക്‌സിൽ 66.70 എന്ന അതിശയകരമായ സ്‌കോർ ബംഗളൂരു നേടി. 2 പൂനെ, മഹാരാഷ്ട്ര ഉന്നത നിലവാരമുള്ള കോളേജുകൾക്കും ഐടി വ്യവസായത്തിനും പേരുകേട്ട മനോഹരമായ നഗരമാണ് പൂനെ. 66.27 എന്ന ശ്രദ്ധേയമായ സ്കോറാണ് ഈസ് ഓഫ് ലിവിംഗ് ഇൻഡക്‌സിൽ രണ്ടാമതെത്തിയ പൂനെക്ക് ലഭിച്ചത്. 3 അഹമ്മദാബാദ്, ഗുജറാത്ത്64.87 സ്കോറുമായി അഹമ്മദാബാദാണ് മൂന്നാം സ്ഥാനത്ത്. സാംസ്കാരികവും…

Read More