Author: News Desk
ആധാറിന്റെ ബയോമെട്രിക് ആധികാരികത, സ്വകാര്യത, സുരക്ഷാ ഫീച്ചറുകൾ എന്നിവയുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ആഗോള റേറ്റിംഗ് ഏജൻസിയായ മൂഡീസ് Moody’s ഉയർത്തിയ ആശങ്കകൾ തള്ളി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). “ആധാറിന്റെ ബയോമെട്രിക് വിശ്വാസ്യതയെ കുറിച്ച് മൂഡീസ് ഉന്നയിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വസ്തുതകൾ തങ്ങളിൽ നിന്നും അറിയാൻ ഒരു ശ്രമവും നടത്തിയിട്ടില്ല,” യുഐഡിഎഐ പ്രസ്താവനയിൽ പറഞ്ഞു.ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ഐഡി പ്രോഗ്രാമായ ആധാർ, ബയോമെട്രിക്, ഡെമോഗ്രാഫിക് ഡാറ്റ ഉപയോഗിച്ച് 1.3 ബില്യണിലധികം ഇന്ത്യൻ നിവാസികൾക്ക് തിരിച്ചറിയൽ രേഖ നൽകിയിട്ടുണ്ട്. വിരലടയാളം അല്ലെങ്കിൽ ഐറിസ് സ്കാനുകൾ വഴിയുള്ള സ്ഥിരീകരണവും ഒറ്റത്തവണ പാസ്‌കോഡുകൾ പോലുള്ള ഇതരമാർഗങ്ങളും ഉപയോഗിച്ച് പൊതു, സ്വകാര്യ സേവനങ്ങളിലേക്കുള്ള ആക്‌സസ് ഈ സിസ്റ്റം പ്രാപ്‌തമാക്കുന്നു. പാർശ്വവൽക്കരിക്കപ്പെട്ട ഗ്രൂപ്പുകളെ സംയോജിപ്പിക്കാനും ക്ഷേമ ആനുകൂല്യങ്ങൾ വിപുലീകരിക്കാനും ലക്ഷ്യമിട്ടാണ് യുഐഡിഎഐ ആധാർ വ്യാപകമാകുന്നത്. ആധാറിന്റെ ബയോമെട്രിക് വിശ്വാസ്യതയിലും, സുരക്ഷാ ഫീച്ചറുകളിലും, ആശങ്കയുണ്ടെന്നും, ബയോമെട്രിക് സംവിധാനം പലപ്പോഴും സേവന നിഷേധങ്ങൾക്ക് കാരണമാകുന്നു എന്നുമാണ് ആഗോള റേറ്റിംഗ് ഏജൻസിയായ…
അടുത്തിടെയാണ് 169 നഗരങ്ങളിലേക്ക് 10,000 ഇലക്ട്രിക് ബസുകൾ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ഇ-ബസ് നിർമാണത്തിനായുള്ള പുതിയ നിർമാണശാല ഉത്തർപ്രദേശിൽ സ്ഥാപിക്കുമെന്ന് ഇന്ത്യൻ ബഹുരാഷ്ട്ര വാഹന നിർമാതാക്കളായ അശോക് ലെയ്‍ലാൻഡ് പ്രഖ്യാപിച്ചു. ആദ്യ ഘട്ടത്തിൽ പ്രതിവർഷം 2,500 ബസ് വീതം നിർമിക്കാൻ ശേഷിയുള്ള നിർമാണ ശാലയാണ് ഉത്തർപ്രദേശിൽ സ്ഥാപിക്കുന്നത്. ക്രമേണ നിർമാണ ശേഷി പ്രതിവർഷം 5,000 ബസുകളായി ഉയർത്താനാണ് അശോക് ലെയ്‍ലാൻഡ് ലക്ഷ്യമിടുന്നത്. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ 1,000 കോടിയുടെ നിക്ഷേപമാണ് അശോക് ലെയ്‍ലാൻഡ് ഇ ബസ് നിർമാണത്തിനായി വിഭാവനം ചെയ്തിരിക്കുന്നത്. ഗ്രീൻ മൊബിലിറ്റി രംഗത്ത് ശ്രദ്ധ കൂടുതൽ കേന്ദ്രീകരിക്കുന്നതിനായി സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന പുതിയ നിർമാണശാലയ്ക്കു വേണ്ടി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് കമ്പനി ആദ്യം സ്ഥലം അന്വേഷിച്ചിരുന്നത്. ഒടുവിൽ ഇ-ബസ് പ്ലാന്റ് പദ്ധതിക്കായി ഉത്തർപ്രദേശിനെ തിരഞ്ഞെടുക്കുകയായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ധാരണപത്രത്തിൽ ഉത്തർപ്രദേശ് സർക്കാരും അശോക് ലെയ്‍ലാൻഡ് ഒപ്പുവെച്ചു. രാജ്യത്ത് അശോക് ലെയ്‍ലാൻഡിന്റെ കീഴിൽ സ്ഥാപിക്കുന്ന ഏഴാമത്തെ വാഹന നിർമാണ…
പുതിയ വാഹനങ്ങൾ ഇന്ത്യയിൽ ഒന്നിന് പുറകെ ഒന്നായി ഇറക്കുന്ന ടാറ്റക്ക് ഉത്തരവാദിത്വം കൂടിയുണ്ട്. “റീസൈക്കിള്‍ വിത്ത് റെസ്‌പെക്റ്റ്”. രാജ്യത്ത് അധികമാകുന്ന പഴക്കം ചെന്ന വാഹനങ്ങൾ ഇല്ലാതാക്കി സ്ഥലം ഒഴിച്ചെടുക്കണം. അതിനായി ഒരു പൊളിക്കൽ സംവിധാനം തന്നെ അവതരിപ്പിച്ചിരിക്കുന്നു ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്. പ്രതിവര്‍ഷം 15,000 വാഹനങ്ങള്‍ റീസൈക്കിള്‍ ചെയ്യാനുള്ള ശേഷിയുള്ള തങ്ങളുടെ മൂന്നാമത്തെ രജിസ്റ്റര്‍ ചെയ്ത വാഹന സ്‌ക്രാപ്പിംഗ് സൗകര്യം (RVSF) ടാറ്റ മോട്ടോഴ്സ് സൂറത്തില്‍ ഉദ്ഘാടനം ചെയ്തു. റീസൈക്കിള്‍ വിത്ത് റെസ്‌പെക്റ്റ് എന്നാണ് ഈ സൗകര്യത്തിന് പേരിട്ടിരിക്കുന്നത്. ജയ്പൂരിനും ഭുവനേശ്വറിനും ശേഷം സ്ഥാപിതമായ സൂറത്തിലെ മൂന്നാമത്തെ ആര്‍വിഎസ്എഫ് പരിസ്ഥിതി സൗഹൃദ സംവിധാനങ്ങൾ വാഹനങ്ങൾ പൊളിക്കാൻ ഉപയോഗിക്കുന്നു. ഓരോ വര്‍ഷവും സുരക്ഷിതമായി 15,000 പഴയ വാഹനങ്ങള്‍ ഡിസ്അസംബ്ലിംഗ് ചെയ്യാനുള്ള ശേഷിയുമുണ്ട് ടാറ്റക്ക് . എല്ലാ ബ്രാന്‍ഡുകളുടെയും എന്‍ഡ് ഓഫ് ലൈഫ് പാസഞ്ചര്‍, കൊമേഴ്സ്യല്‍ വാഹനങ്ങള്‍ നിര്‍ത്തലാക്കുന്നതിനായി ടാറ്റ മോട്ടോഴ്സിന്റെ പങ്കാളിയായ ശ്രീ അംബിക ഓട്ടോയാണ് ആര്‍വിഎസ്എഫ് വികസിപ്പിച്ച്…
ഇന്ത്യൻ വ്യാവസായിക ലോകത്ത് സാന്നിധ്യമറിയിക്കാൻ ശതകോടീശ്വരൻ ഇലോൺ മസ്‌ക്. ഇന്ത്യയിൽ ബാറ്ററി സ്‌റ്റോറേജ് സിസ്റ്റം നിർമിക്കാനും വിൽപ്പന നടത്താനും ഇലോൺ മസ്‌കിന്റെ Tesla പദ്ധതിയിടുന്നതായി റിപ്പോർട്ട്. രാജ്യത്ത് ബാറ്ററി സ്റ്റോറേജ് ഫാക്ടറി പണിയാൻ Tesla സർക്കാരിന് പ്രോപ്പസൽ സമർപ്പിച്ചതായി കമ്പനിയുടെ അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പ്രപ്പോസൽ സർക്കാർ സ്വീകരിച്ചാൽ മസ്‌കിന് ഇന്ത്യയിലേക്ക് കടന്നുവരാനുള്ള പാത തുറക്കും. കേന്ദ്രസർക്കാരുമായി ഡൽഹിയിൽ നടത്തിയ ചർച്ചയിൽ സംസ്ഥാനങ്ങൾ നേരിടുന്ന വൈദ്യുതി ക്ഷാമം പരിഹരിക്കാനാകുമെന്നാണ് Tesla പറഞ്ഞത്. സോളാർ പാനലിൽ വൈദ്യുതി സൂക്ഷിച്ചുവെക്കുന്ന Tesla-യുടെ ‘പവർവാൾ’ സംവിധാനം രാജ്യത്തെ ബാറ്ററി സ്റ്റോറേജ് ശേഷിയെ പിന്തുണയ്ക്കുമെന്ന് പ്രൊപ്പോസലിൽ പറയുന്നു. വൈദ്യുതി ക്ഷാമം കൊണ്ട് ഉണ്ടായേക്കാവുന്ന പവർക്കട്ട് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് Tesla-യുടെ പക്ഷം. മുമ്പും ബാറ്ററി സ്റ്റോറേജ് ഫാക്ടറി പണിയാൻ Tesla അപേക്ഷകൾ സമർപ്പിച്ചിരുന്നെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാടായിരുന്നില്ല. എന്നാൽ ഇത്തരം ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് സബ്‌സിഡികൾ നൽകുന്ന ബിസിനസ് മാതൃക തയ്യാറാക്കാൻ സഹായിക്കുമെന്ന് സർക്കാർ അറിയിച്ചതായി…
സിനിമയുടെ സാങ്കേതികരംഗത്ത് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തൊഴില്‍പരിശീലനപരിപാടി ആവിഷ്‌കരിച്ചു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സിനിമാ വ്യവസായത്തിൽ പങ്കാളിയാകുവാൻ സംസ്ഥാന സർക്കാരിന്റെ പിന്തുണയുമുണ്ടാകും. പ്രൊഡക്ഷന്‍ മാനേജ്‌മെന്റ്, ലൈറ്റിംഗ്, ആര്‍ട്ട് ആന്റ് ഡിസൈന്‍, കോസ്റ്റ്യൂം, മേക്കപ്പ്, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വിഷന്‍, മാര്‍ക്കറ്റിംഗ് ആന്റ് പബ്‌ളിസിറ്റി എന്നീ വിഭാഗങ്ങളിലാണ് തൊഴില്‍ പരിശീലനം നല്‍കുന്നത്. അപേക്ഷകരില്‍നിന്ന് നിശ്ചിത യോഗ്യതയുള്ളവരെ ആദ്യം ഒരു കരിയര്‍ ഓറിയെന്റേഷൻ ശില്‍പ്പശാലയില്‍ പങ്കെടുപ്പിക്കും. തുടര്‍ന്ന് ഇതില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തീവ്ര പ്രായോഗിക പരിശീലനം നല്‍കും. പരിശീലനത്തിനുശേഷം പ്രൊഫഷണല്‍ ഫിലിം പ്രൊഡക്ഷന്‍ കമ്പനികളില്‍ തൊഴിലവസരത്തിന് വഴിയൊരുക്കും. ഗുണഭോക്താക്കള്‍ക്ക് ആറു മാസക്കാലത്തേക്ക് ചലച്ചിത്ര അക്കാദമിയില്‍നിന്ന് സ്‌റ്റൈപ്പന്റ് അനുവദിക്കും. ഈ പദ്ധതി വനിതകള്‍ക്കും വനിതകളായി സ്വയം തിരിച്ചറിയുന്ന 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. പ്‌ളസ് ടു വിജയിച്ചിരിക്കണം. ഏതെങ്കിലും ഒരു രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ തൊഴില്‍ പരിചയം ഉണ്ടായിരിക്കണം. പ്രൊഡക്ഷന്‍ മാനേജ്‌മെന്റ് എന്ന വിഭാഗത്തിലെ തൊഴില്‍ പരിശീലനത്തിനായി ഫിനാന്‍സ്/ അക്കൗണ്ട്‌സ്/മാനേജ്‌മെന്റ്/കോ…
ബിസിനസ് ലോകത്തും പുറത്തും രണ്ടാമതൊരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ആളാണ് ആനന്ദ് മഹീന്ദ്ര. എന്നാല്‍, പൊതുമധ്യത്തില്‍ അങ്ങനെ കാണാന്‍ കിട്ടാത്തവരാണ് മഹീന്ദ്ര ഗ്രൂപ്പ് തലവന്‍ ആനന്ദ് മഹീന്ദ്രയുടെ രണ്ട് മക്കളെയും. തങ്ങളുടെ സ്വകാര്യതയില്‍ കഴിയാന്‍ ഇഷ്ടപെടുന്നവരാണ് ഇരുവരും. മക്കളായ ദിവ്യയെയും ആലികയെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആനന്ദും കാര്യമായി പ്രതികരിക്കാറില്ല. മക്കളുടെ സ്വകാര്യത മാനിക്കുന്ന കാര്യത്തില്‍ അച്ഛനും അമ്മയും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. മക്കൾ അവരുടെ ഇഷ്ടം പിന്തുരട്ടെ!മൂത്തമകള്‍ ദിവ്യയുടെ കല്യാണം നടന്ന് ഒരുവര്‍ഷത്തിന് ശേഷമാണ് മാധ്യമങ്ങള്‍ അറിയുന്നത് പോലും. സ്വകാര്യ ജീവിതത്തിന് അത്രയധികം പ്രാധാന്യം കൊടുക്കുന്നവരാണ് ആനന്ദിന്റെ മക്കള്‍. മഹീന്ദ്ര ഗ്രൂപ്പ് കുടുംബ ബിസിനസ് അല്ലെന്നും മക്കള്‍ അവരുടെ ഇഷ്ടങ്ങള്‍ തിരഞ്ഞെടുത്തതായും ആനന്ദ് ഒരിക്കല്‍ പറഞ്ഞിരുന്നു. മഹീന്ദ്രയുടെ സാരഥ്യം ഏറ്റെടുക്കുന്നതിന് മുമ്പ് ആനന്ദ് സിനിമാ നിര്‍മാതാവായിരുന്നു. അതുപോലെ മക്കള്‍ക്കും അവരുടെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പോകാമെന്നാണ് ആനന്ദിന്റെ പക്ഷം. മക്കള്‍ അമ്മയോടൊപ്പമാണ് കുടുംബ ബിസിനസ് ചെയ്യുന്നതെന്നും ആനന്ദ് പറഞ്ഞു. അമ്മയുടെ പാതയില്‍ Verve, Man’s…
താഴെകാണുന്ന ചിത്രത്തിലേക്ക് ശ്രദ്ധിച്ചു നോക്കുക. എന്താണ് കാണാനാകുന്നത്? സംശയിക്കേണ്ട ! ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപമാണ് ആദ്യം കണ്ണിലുടക്കുക. പിന്നെ അല്പം കൂടി ശ്രദ്ധിച്ചു നോക്കുമ്പോൾ മനസിലാകും അതൊരു കൂട്ടം തെങ്ങുകൾ ആണെന്ന്, ആ തെങ്ങുകൾ നിൽക്കുന്നത് ഒരു ഏകാന്തമായ ദ്വീപിലാണെന്ന്. അസ്തമയ സൂര്യന്റെ കിരണങ്ങൾ നിറഞ്ഞ ആകാശത്തിന്റെ പശ്ചാത്തലത്തിലുള്ള ചെറുതും മനോഹരവുമായ ഒരു ദ്വീപിന്റെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ആകാശം പിങ്ക്, നീല കലർന്ന നിറങ്ങളിലാണ് ആകാശം. എന്നാൽ മനസ്സിൽ ആദ്യം പതിയുക തെങ്ങുകളല്ല, നരേന്ദ്ര മോദി തന്നെയാണ്. അതെ തെങ്ങുകളുടെ ഒരു ലളിതമായ ചിത്രമുപയോഗിച്ചു നരേന്ദ്ര മോദിയുടെ രൂപം തയ്യാറാക്കിയിരിക്കുന്നു ഒരു AI പവർ ടൂൾ. ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ വളരെ മനോഹരമായി തയാറാക്കാൻ കഴിയുന്ന AI ടൂളുകളാണിപ്പോൾ കൈയടി നേടുന്നത്. എന്നാലിത് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ അല്ല. മറിച്ചു AI യുടെ Stable Diffusion എന്ന കലാത്മക പ്ലാറ്റ്ഫോമാണ്. ‘എക്‌സ്’ പങ്കിട്ട ചിത്രം നിർമ്മിച്ചിരിക്കുന്നത് മാധവ് കോഹ്‌ലിയാണ്, കലാപരമായ ആവിഷ്‌കാരവും…
ലോകോത്തര സൗകര്യങ്ങളും കവച് സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള നൂതന സുരക്ഷാ സംവിധാനങ്ങളും സജ്ജീകരിച്ച ഒൻപത് പുത്തൻ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് സെപ്റ്റംബർ 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത്. പുതുതായി ആരംഭിച്ച ഈ ട്രെയിനുകളിൽ ട്രെയിൻ യാത്ര കൂടുതൽ സുഖകരമാക്കുന്നതിനായി നിരവധി പുതിയ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഒമ്പത് ട്രെയിനുകൾ രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ മത-വിനോദസഞ്ചാര കേന്ദ്രങ്ങളെ ആഭ്യന്തിരമായി ബന്ധിപ്പിച്ചാണ് സർവീസ് നടത്തുക. https://youtube.com/shorts/YWnyyDHmzqY കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്ക് ഓറഞ്ച് നിറത്തിലുള്ള വന്ദേ ഭാരത് എക്‌സ്‌പ്രസ്സ് രണ്ടാം സർവീസ് ആരംഭിച്ചത് ഇത് ഉയർന്ന ഡിമാൻഡുള്ള റൂട്ടാണെന്ന് ഇന്ത്യൻ റെയിൽവേക്കു വ്യക്തമായത് കൊണ്ടാണ്. അടുത്ത രണ്ട് മാസത്തിനുള്ളിൽ രാജ്യത്തു ഒമ്പത് ഓറഞ്ച് നിറത്തിലുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ കൂടി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ വന്ദേ ഭാരത് ട്രെയിനുകളുടെ അധിക സവിശേഷതകൾ ഇവയാണ്. 1. പുതിയ ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയുടെ ഒരു പുതിയ നിലവാരത്തെ എടുത്തു കാട്ടുന്നവയാണ്. ലോകോത്തര…
ആധാർ കാർഡ് കയ്യിൽ ഉണ്ടെങ്കിൽ ഇനി പാൻ കാർഡിനായി അപേക്ഷിച്ച് കാത്തിരിക്കേണ്ട; ഞൊടിയിടയിൽ ഇ പാൻ ഡൗൺലോഡ് ചെയ്യാം. ചെയ്‌യേണ്ടതിത്ര മാത്രം. ആദായനികുതി വകുപ്പിന്റെ ഇ ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക, ആധാർ നമ്പർ നൽകുക, ഇൻസ്റ്റാ ഇ പാൻ കാർഡ് നേടുക. സാധാരണ നിലയില്‍ അപേക്ഷിച്ച് ഏറെ ദിവസങ്ങള്‍ കഴിഞ്ഞ് മാത്രമാണ് പാന്‍ കാര്‍ഡ് ലഭിക്കുക. എന്നാല്‍ ഓണ്‍ലൈനിലൂടെ ഞൊടിയില്‍ ഇ-പാന്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. നിങ്ങൾക്ക് ആധാര്‍ നമ്പർ വേണം എന്നത് മാത്രമാണ് ഇ- പാന്‍ എളുപ്പം കിട്ടാന്‍ വേണ്ട നിബന്ധന. ഡിജിറ്റല്‍ ആയി സൈന്‍ ചെയ്തിരിക്കുന്ന ഇ-പാന്‍ സൗജന്യമായി ലഭിക്കുന്നതിനുള്ള സൗകര്യമാണ് ആദായനികുതി പോര്‍ട്ടലില്‍ ഒരുക്കിയിരിക്കുന്നത്. ആധാര്‍ ഇ- കെവൈസി ഉപയോഗിച്ച് പാന്‍ ഓണ്‍ലൈനായി അപ്‌ഡേറ്റും ചെയ്യാം. എന്താണീ പാൻ കാർഡ് ? എല്ലാ ഇന്ത്യൻ പൗരന്മാർക്കും, നികുതിയൊടുക്കാനും, മറ്റ് സാമ്പത്തിക തിരിച്ചറിയൽ ആവശ്യങ്ങൾക്കുമായി ആദായനികുതി വകുപ്പ് നൽകുന്ന ആൽഫാന്യൂമെറിക് കോഡാണ് പാൻ അല്ലെങ്കിൽ സ്ഥിരം അക്കൗണ്ട് നമ്പർ…
ആവശ്യമായ നിക്ഷേപം ലഭിക്കാതെ, സംരംഭം തുടങ്ങാനാകാതെ വിഷമിക്കുകയാണോ. വഴിയുണ്ട്. നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC) ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’ നവംബറില്‍ എറണാകുളത്ത് സംഘടിപ്പിക്കുന്നു. നിങ്ങളുടെ ബിസിനസ്സ് ആശയം നിക്ഷേപകർക്ക് മുൻപാകെ അവതരിപ്പിക്കാൻ സംഗമത്തിൽ അവസരമുണ്ടാകും. കേരളത്തിൽ നിക്ഷേപം നടത്തുന്നതിന് താല്പര്യമുള്ള പ്രവാസി കേരളീയര്‍ക്ക് ഒരു വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപ സംഗമം. നിലവിൽ സംരഭങ്ങൾ ആരംഭിച്ചവര്‍ക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ അവസരമുണ്ടാകും. ആവശ്യമായ നിക്ഷേപം ലഭ്യമാകാത്തതിനാൽ സംരഭങ്ങൾ ആരംഭിക്കാൻ കഴിയാത്തവര്‍ക്ക് . പങ്കെടുക്കാൻ താല്പര്യമുള്ള നിക്ഷേപകരും, സംരഭകരും 2023 ഒക്ടോബര്‍ 15 നു മുൻപായി NBFC യിൽ രജിസ്റ്റർ ചെയ്യണം. ഇതിനായി 04712770534, 8592958677 എന്നീനമ്പറുകളിലോ, nbfc.norka@kerala.gov.in, nbfc.coordinator@gmail.com ഇമെയിലുകളിലോ ബന്ധപ്പെടാവുന്നതാണ്. “Pravasi Nikshep Sangam 2023” by NORKA Business Facilitation Center offers investment opportunities to expatriate Keralites in Ernakulam, Kerala, in November. Registration deadline: October 15,…