Author: News Desk

https://youtube.com/shorts/xXjPwGhrTYY വാഹനങ്ങൾ പൊളിക്കുന്നതിനുള്ള പരിസ്ഥിതി സൗഹാർദ്ദ സംവിധാനം Registered Vehicle Scrapping Facility – RVSF അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. ന്യൂഡൽഹിയിൽ ആരംഭിച്ച റീസൈക്കിൾ വിത്ത് റെസ്പെക്ട് എന്ന പ്ലാന്റിൽ ഒരു വർഷം 18000 വാണിജ്യ-യാത്രാ വാഹനങ്ങൾ സ്ക്രാപ് ചെയ്തെടുക്കാം. പരിസ്ഥിതി സൗഹാർദപരമായ പ്രോസസുകളിലൂടെ ആയിരിക്കും പ്രവർത്തനം. ലൈഫ് കഴിഞ്ഞ വാഹനങ്ങൾ ഇവിടെ പൊളിച്ചു മാറ്റും. ജോഹർ മോട്ടോഴ്സുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടായിരിക്കും പ്രവർത്തനം. ടാറ്റയുടേത് മാത്രമല്ല, എല്ലാ ബ്രാൻഡുകളുടെയും, എല്ലാവിധ പാസഞ്ചർ-കൊമേഷ്യൽ വാഹനങ്ങളും സ്ക്രാപ് ചെയ്യാൻ സാധിക്കുന്ന സൗകര്യമാണ് ഒരുങ്ങിയിരിക്കുന്നത്.ഇതിനു മുമ്പ് ജയ്പൂർ,ഭുവനേശ്വർ, സൂററ്റ്, ചണ്ഡിഗഢ് എന്നിവിടങ്ങളിൽ ടാറ്റ മോട്ടോഴ്സ് സ്ക്രാപ്പിങ് യൂണിറ്റുകൾ ആരംഭിച്ചിരുന്നു. ഇനിമുതൽ ഈ പ്ലാന്റുകളിൽ പരിസ്ഥിതി സൗഹാർദപരമായ പ്രൊസസിങ്ങാണ് നടക്കുക. പൂർണമായും ഡിജിറ്റലൈസ്ഡ് സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. യാത്രാ-വാണിജ്യ വാഹനങ്ങൾ, സെൽടൈപ്, ലൈൻ ടൈപ് സ്ക്രാപ്പിങ് നടത്താനുള്ള സംവിധാനങ്ങളാണുള്ളത്. വിവിധ വാഹനഘടകങ്ങൾ സുരക്ഷിതമായി പൊളിച്ചു മാറ്റാനുള്ള സുരക്ഷിതമായ ഡെഡിക്കേറ്റഡ് സ്റ്റേഷനുകളാണ് മറ്റൊരു സവിശേഷത. ടയറുകൾ, ബാറ്ററികൾ, ഇന്ധനം, ഓയിൽ,…

Read More

ഇരുപത്തി രണ്ടാമത്തെ വയസ്സിൽ തുടങ്ങിയ ആദ്യ സംരംഭം പൂർണ പരാജയം..പെൺകുട്ടികൾക്ക് ഇതൊന്നും പറഞ്ഞ പണിയല്ല എന്നു അർച്ചനയെ നോക്കി പറഞ്ഞ് ചിരിച്ചവർ കുറച്ചല്ല. സാധാരണ ഒരാളുടെ മനസ് മടുപ്പിക്കാൻ ഇത് ധാരാളം മതി. പക്ഷേ, അർച്ചന പി. സ്റ്റാലിന് പരാജയങ്ങളെ പാഠങ്ങളായാണ് കാണുന്നത്. അടുത്ത സംരംഭം തുടങ്ങുന്നതിന് ആദ്യ പരാജയം അർച്ചനയ്ക്ക് ഒരു തടയായില്ല. കൈയിൽ എംബിഎ സർട്ടിഫിക്കറ്റും ആദ്യ സംരംഭത്തിലെ പരാജയവുമായി അർച്ചന ചെന്നത് കൃഷിയിടങ്ങളിലേക്കാണ്. മൈഹാർവെസ്റ്റ് ഫാംസ് (myHarvest Farms) എന്ന സ്റ്റാർട്ടപ്പ് അവിടെയാണ് തുടങ്ങുന്നത്. ആറ് വർഷങ്ങൾക്ക് മുമ്പ് ആദ്യ ബിസിനസ് അടച്ചു പൂട്ടുമ്പോൾ അർച്ചന വിചാരിച്ചു കാണില്ല. ഇങ്ങനെ ഒരു വിജയം ഭാവി കരുതിവെച്ചിട്ടുണ്ട് എന്ന്.കർഷകരെ ജൈവപച്ചക്കറികൾ കൃഷി ചെയ്യാനും അവ വിൽക്കാനും സഹായിക്കുന്ന ഫാം ടു ഹോം പ്ലാറ്റ്ഫോമാണ് myHarvest Farms. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പിന് ഇന്ന് നഗരത്തിനകത്തും പുറത്തുമായി നിരവധിയാണ് ഉപഭോക്താക്കൾ.2018ലാണ് അർച്ചന മൈഹാർവെസ്റ്റ് ഫാംസ് തുടങ്ങുന്നത്. ടെറസിൽ ഒരുക്കിയ പച്ചക്കറി…

Read More

https://youtube.com/shorts/4m-83kojAo8 അംബാനി എന്നാൽ എല്ലാവരുടെ മനസിൽ ആദ്യം എത്തുക മുകേഷ് അംബാനിയും കുടുംബവും ആയിരിക്കും. ഒരുകാലത്ത് ഇന്ത്യയിലെ ശതകോടീശ്വരന്മാരിൽ മുൻനിരയിലുണ്ടായിരുന്ന അനിൽ അംബാനി സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടിരിക്കുന്നതിനാൽ താത്കാലികമായി മുഖ്യധാരയിൽ നിന്ന് ഉൾവലിഞ്ഞിരിക്കുകയാണ്. ഇവരെ രണ്ടുപേരെയും കൂടാതെ ധീരുഭായി അംബാനിക്കും കോകിലാ ബെന്നിനും രണ്ട് പെൺകുട്ടികൾ കൂടെയുണ്ട്. നിന കൊത്താരിയും (Nina Kothari), ദീപ്തി സാൽഗോകറും. സഹോദരന്മാരുടെ വഴക്കുകളിൽ നിന്നും പ്രശസ്തിയിൽ നിന്നും മാറി നിൽക്കുകയാണ് ഇരുവരും. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ സഹോദരി ദീപ്തി സാൽഗോകറെ അറിയാം.1962 ജനുവരി 23ന് ജനിച്ച ദീപ്തി വിഎം സാൽഗോകർ കൊളജിൽ നിന്ന് നിയമ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ധീരുഭായി അംബാനിയുടെ പ്രിയപ്പെട്ട പുത്രി കൂടിയായിരുന്നു ദീപ്തി.ബിസിനസുകാരനും മുകേഷ്, അനിൽ അംബാനിമാരുടെ ബാല്യകാല സുഹൃത്തുമായ ദത്തരാജ് സാൽഗോക്കറിനെയാണ് ദീപ്തി വിവാഹം ചെയ്തത്. ദത്തരാജിന്റെയും ദീപ്തിയുടെയും മക്കളാണ് വിക്രമും ഇഷേതയും. ഗോവയിലാണ് ദീപ്തിയും കുടുംബവും കഴിയുന്നത്. ഗോവയുടെ സംസ്കാരവും മറ്റും സംരക്ഷിക്കാനായി ദത്തരാജ് സാൽഗോകർ ആരംഭം…

Read More

https://youtube.com/shorts/dHm19VXwLBY BH എന്ന സീരീസിലുള്ള ഭാരത് രജിസ്ട്രേഷനുണ്ടെങ്കിൽ രാജ്യത്ത് എവിടെയും വാഹനം ഓടിക്കാം. ഓരോ സംസ്ഥാനത്തും ഓരോ തവണയും രജിസ്റ്റർ ചെയ്യേണ്ട. രാജ്യത്ത് എവിടെയും വാഹനം ഉപയോഗിക്കാം എന്നു മാത്രമല്ല പണവും സമയവും ലാഭിക്കാം. ജോലിക്കായി ഇടയ്ക്കിടെ സംസ്ഥാനം മാറുന്നവർക്കും ബിസിനസുകാ‍ർക്കുമൊക്കെ വാഹനത്തിന്റെ ഒറ്റ രജിസ്‌ട്രേഷൻ ഏറെ ആശ്വാസകരമാണ്. 2021 ഓഗസ്റ്റിൽ ഗതാഗതേതര വാഹനങ്ങൾക്കായി കേന്ദ്ര ഗതാഗത മന്ത്രാലയം BH സീരീസ് നമ്പർ പ്ലേറ്റ് അവതരിപ്പിച്ചു. 2021 സെപ്റ്റംബറിൽ BH നമ്പറിൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചു.ബിഎച്ച് നമ്പർ പ്ലേറ്റ് രാജ്യത്തുടനീളം സാധുതയുള്ളതായതിനാൽ ഏത് സംസ്ഥാനത്തും ഉപയോഗിക്കാം. അധിക പെർമിറ്റോ റീ-രജിസ്‌ട്രേഷനോ ആവശ്യമില്ല. കേന്ദ്ര ഭരണ പ്രദേശത്തും സ്വതന്ത്രമായി വാഹനം ഓടിക്കാനാകും.വീണ്ടും രജിസ്ട്രേഷൻ്റെ ആവശ്യം ഇല്ലെന്നതിനാൽ വാഹന ഉടമകൾക്ക് ഈ ചെലവും ലാഭിക്കാൻ ആകും. വീണ്ടും രജിസ്‌റ്റ‍ർ ചെയ്യേണ്ടി വരുമ്പോൾ ഫീസ്, നികുതികൾ, ഡോക്യുമെൻ്റേഷൻ ചാർജുകൾ എന്നിവ നൽകേണ്ടി വരും. ഭാരത് രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് ഉപയോഗിക്കുമ്പോൾ അതിന്റെ ആവശ്യമില്ല. ബിഎച്ച് നമ്പർ…

Read More

ദീർഘവീക്ഷണം കൂടിപ്പോയപ്പോൾ പാപ്പരായി പോയ പാവം ശതകോടീശ്വരനാണ് കിഷോർ ബിയാനി (Kishore Biyani). വല്ലാതെ കടം കയറിയ കിഷോർ ബിയാനി ബിസിനസുകളിൽ പലതും റിലയൻസിനും ആദിത്യ ബിർളാ ഗ്രൂപ്പിനും വിറ്റ് പൊതുമധ്യത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് പാപ്പരായ ബിയാനി വീണ്ടും വാർത്തകളിൽ ഇടംപിടിപ്പിച്ചിരിക്കുകയാണ്. അതും ഏവരെയും ഞെട്ടിച്ച് കൊണ്ട്. ബൻസി മാൾ മാനേജ്മെന്റ് കമ്പനി ( Bansi Mall Management Company)യുടെ കടബാധ്യത ഒറ്റത്തവണ തീർപ്പാക്കുന്നതിന് 476 കോടി രൂപയാണ് കിഷോർ ബിയാനി കാനറാ ബാങ്കിന് (Canara Bank) വാഗ്ദാനം ചെയ്തത്. മുംബൈ ഹാജി അലിയിൽ പ്രവർത്തിക്കുന്ന സോബോ സെന്ററൽ മാളിന്റെ (SOBO Central Mall) ഉടമകളായ ബൻസി മാൾ മാനേജ്മെന്റ് കമ്പനിക്ക് 571 കോടി രൂപയുടെ കടബാധ്യതയാണ് ഉള്ളത്. ബാങ്കിന്റെ കൺസോർഷ്യത്തിന് മുന്നിലാണ് കിഷോർ ബിയാനി വാഗ്ദാനം മുന്നിൽവെച്ചത്. എന്നാൽ 475 കോടി രൂപയുടെ സെറ്റിൽമെന്റുമായി മുന്നോട്ട് വന്ന റൺവാൾ ഗ്രൂപ്പിന്റെ (Runwal Group) ലേലത്തിന്…

Read More

കഥകൾ പറഞ്ഞ് ഫലിപ്പിക്കാനുള്ള കഴിവ് എല്ലാവർക്കും കിട്ടി കൊള്ളണമെന്നില്ല. ബ്രാൻഡുകളുടെയും മൂവികളുടെയും ആളുകളുടെയും കഥ പറഞ്ഞ് ഫലിപ്പിക്കുക അത്രയും ബുദ്ധിമുട്ടുള്ള കാര്യവും. അവിടെയാണ് ഡോ. സംഗീത ജനചന്ദ്രൻ എന്ന പേര് പ്രസക്തമാകുന്നത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റോറീസ് സോഷ്യൽ (Stories Social) എന്ന മാർക്കറ്റിംഗ് കമ്പനിയിലൂടെ ബ്രാൻഡ്, സെലിബ്രിറ്റികൾ, മൂവി മാർക്കറ്റിംഗ് മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണ് ഡോ. സംഗീത.കേരളത്തിലെ വനിതകൾ അധികമാരും എത്തച്ചേരാത്ത കോർപ്പറേറ്റ് കമ്യൂണിക്കേഷനിൽ പരിചിത മുഖമാണ് ഡോ. സംഗീത.മാർക്കറ്റിംഗ്, കമ്യൂണിക്കേഷനിൽ 15 വർഷം പ്രവർത്തി പരിചയമുള്ള സംഗീത 2020ലാണ് സ്റ്റോറീസ് സോഷ്യലിന് തുടക്കമിടുന്നത്. ബംഗളൂരു യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി ചെയ്യുമ്പോഴാണ് സംഗീത സിനിമാ മാർക്കറ്റിംഗിലേക്ക് എത്തുന്നത്. മോഹൻലാൽ, മഞ്ജു വാര്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഒടിയന്റെ മാർക്കറ്റിംഗിലൂടെയായിരുന്നു അത്. ‘ദ എവല്യൂഷൻ ഓഫ് കമ്യൂണിക്കേഷൻ ഇൻ ദ ഏയ്ജ് ഓഫ് സോഷ്യൽ മീഡിയ-എ കേസ് സ്റ്റഡ് ഓഫ് കേരള’ എന്ന വിഷയത്തിലാണ് പിഎച്ച്ഡി ചെയ്തത്. ഉയരെ, ആൺഡ്രോയ്ഡ് കുഞ്ഞപ്പൻ,…

Read More

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിൽ ടാറ്റാ മോട്ടോഴ്സിന്റെ (Tata Motors) തട്ട് എന്നും താണ് തന്നെയിരിക്കും. ഇന്ത്യയിൽ ഇവി പ്ലാനുകൾ ഉണ്ടാക്കുന്ന വിഷയത്തിൽ മറ്റു കമ്പനികളെക്കാൾ ഒരുപടി മുന്നിലാണ് ടാറ്റ. 2025 ആകുമ്പോഴെക്കും ഇന്ത്യയിലെ റോഡുകളിൽ 10 ഇലക്ട്രിക് കാറുകൾ ഇറക്കുമെന്ന് 2021ലേ ടാറ്റ പ്രഖ്യാപിച്ചിരുന്നു. വാഗ്ദാനം ചെയ്തതിൽ മൂന്നെണ്ണം ഇറക്കി കഴിഞ്ഞു. ടാറ്റാ നെക്സോൺ ഇവി (Tata Nexon EV), ടാറ്റാ ടിയാഗോ ഇവി (Tata Tiago EV), ടാറ്റാ ടിഗോർ ഇവി (Tata Tigor EV) എന്നിവയാണ് അവ. ഈ വർഷം ഇലക്ട്രിക് എസ്‌യുവികൾ നിരത്തിലിറക്കാനാണ് ടാറ്റയുടെ പ്ലാൻ. അവയിൽ ചിലതിനെ പരിചയപ്പെടാം. ടാറ്റാ കർവ് ഇവി (Tata Curvv EV)ടാറ്റയിൽ നിന്നുള്ള ഏറ്റവും പുതിയ സമ്മാനമായിരിക്കും കർവ് ഇവി (Curvv EV). വ്യവസായിക അടിസ്ഥാനത്തിൽ കർവ് ഇവിയുടെ നിർമാണം അധികം വൈകാതെ തുടങ്ങുമെന്നാണ് വിവരം. എസ്‌യുവി കൂപ്പെ (SUV Coupe) സ്റ്റൈലിൽ വരുന്ന കർവ് ഇവി ഇന്ത്യൻ…

Read More

ഐഎസ്ആർഒയുടെ റീയുസബിൾ ലോഞ്ചിംഗ് വെഹിക്കിളായ (RLV-Reusable Launch Vehicle)  പുഷ്പകിന്റെ രണ്ടാം ലാൻഡിങ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. കർണാടക ചിത്രദുർഗയിലെ ഡിആർജിഒയുടെ (DRDO) എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വെച്ചായിരുന്നു പരീക്ഷണം. ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ലോഞ്ചിങ്ങിന് സാക്ഷികളായി. ചിനൂക് ഹെലികോപ്റ്ററിൽ നാലര കിലോമീറ്റർ ഉയരത്തിൽ നിന്ന് വിക്ഷേപണ വാഹനത്തെ വേർപ്പെടുത്തുകയായിരുന്നു. പേടകം സ്വയം ദിശമാറ്റി റൺവേയിൽ ലാന്റ് ചെയ്തു. റൺവേയിൽ നിന്ന് 4 കിലോമീറ്റർ ഉയരത്തിൽ സ്വയം നിയന്ത്രണം ഏറ്റെടുക്കുകയും ബ്രേക്ക് പാരച്യൂട്ടും ലാൻഡിംഗ് ഗിയർ ബ്രേക്കുകളും നോസ് വീൽ സ്റ്റിയറിംഗ് സംവിധാനവും കൃത്യമായി ഉപയോഗിച്ച് കൊണ്ടായിരുന്നു. പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച പുഷ്പകിന്റെ രണ്ടാമത്തെ ലാന്റിംഗ് പരീക്ഷണമാണിത്. കഴിഞ്ഞ വർഷമായിരുന്നു ആദ്യ പരീക്ഷണം നടത്തിയത്.പൂർണമായും പുനരുപയോഗിക്കാൻ സാധിക്കുന്ന ഓൾ റോക്കറ്റ്, സിംഗിൾ സ്റ്റേറ്റ് ടു ഓർബിറ്റ് (SSTO) വെഹിക്കിളാണ് പുഷ്പക്. X-33 അഡ്വാൻസ്ഡ് ടെക്നോളജി ഡെമോൺസ്ട്രേറ്റർ, X-34 ടെസ്റ്റ്ബെഡ് ടെക്നോളജി ഡെമോൺസ്ട്രേറ്റർ, അപ്ഗ്രേഡ് ചെയ് DC-XA…

Read More

ദീർഘ വർഷത്തെ കാത്തിരിപ്പിനൊടുവിൽ മംഗലാപുരം-രാമേശ്വരം പ്രതിവാര തീവണ്ടി ട്രാക്കിൽ ഓടി തുടങ്ങും. സർവീസ് തുടങ്ങുന്ന തീയതി വൈകാതെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ചകളിൽ രാത്രി 7.30ന് മംഗലാപുരത്ത് നിന്ന് പുറപ്പിടുന്ന ട്രെയിൻ ഞായറാഴ്ച രാവിലെ 11.45ന് രാമേശ്വരത്ത് എത്തുകയും ഉച്ചയ്ക്ക് രണ്ടിന് രാമേശ്വരത്ത് നിന്ന് തിരിച്ച് പുറപ്പിടുകയും ചെയ്യും. തിങ്കളാഴ്ച രാവിലെ 5.50ന് തിരിച്ച് മംഗലാപുരത്ത് എത്തും. 2015ൽ ശുപാർശ ചെയ്ത ട്രെയിനിന് കഴിഞ്ഞ ദിവസമാണ് റെയിൽവേ ബോർഡ് അനുമതി നൽകുന്നത്. പുതിയ ട്രെയിനിന് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, ഷോർണൂർ, പാലക്കാട്, പൊള്ളാച്ചി, പളനി, ദിണ്ടിഗൽ, മധുരൈ, രാമനാദപ്പുരം അടക്കം 12 സ്റ്റോപ്പുകളാണ് ഉള്ളത്. മലപ്പുറം ഒഴികെ കടന്ന് പോകുന്ന എല്ലാ ജില്ലകളിലും തന്നെ ട്രെയിനിന് സ്റ്റോപ്പുണ്ട്. 7 സ്ലീപ്പർ, 4 ജനറൽ കോച്ചുകൾ ഉൾപ്പടെ 22 കോച്ചുകളാണ് ഉള്ളത്. മലപ്പുറത്ത് തിരൂർ, കുറ്റിപ്പുറം സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തണമെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ മീറ്റിങ്ങിൽ എംപിമാർ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് പാലക്കാട് റെയിൽവേ ഡിവിഷൻ…

Read More

സാമൂഹിക സാഹചര്യവും ചുവപ്പുനാടയും കാരണം ഒരു സംരംഭം തുടങ്ങാനും മുന്നോട്ട് കൊണ്ടുപോകാനും അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ട്, ഈ കഥാതന്തുവുമായി വന്ന എല്ലാ സിനിമകളും മലയാളി പ്രേക്ഷകനെ പിടിച്ചിരുത്തിയിട്ടുണ്ട്. മിഥുനത്തിലെ സേതുമാധവനും ദാക്ഷായാണി ബിസ്ക്കറ്റ്സും വരവേൽപ്പിലെ മുരളീധരനും ഗൾഫ് മോട്ടോഴ്സും ഓർക്കാത്തവരുണ്ടാകില്ല. നർമത്തിൽ പൊതിഞ്ഞാണെങ്കിലും കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ ചുറ്റുപ്പാടുകളിൽ ഒരു സംരംഭം വളരാൻ പെടുന്ന പാട് ഈ ചലച്ചിത്രങ്ങൾ കാണിച്ചു തരും. ഈ കൂട്ടത്തിലെ മറ്റൊരു ചലച്ചിത്രമാണ് പുണ്യാളൻ അഗർബത്തീസ്.വേറിട്ട ബിസിനസ് ഐഡിയയുമായി ജീവിതം മെച്ചപ്പെടുത്താൻ ഇറങ്ങി പുറപ്പിട്ട ജോയ് താക്കോൽക്കാരൻ എന്ന എന്റർപ്രണർ. പൂരങ്ങളുടെ നാടായ തൃശ്ശൂരിൽ നിന്നുള്ള ജോയിക്ക് അഗർബത്തി ബിസിനസിന്റെ സ്കോപ്പിനെ പറ്റി ഒരു സംശയവും ഉണ്ടായിരുന്നില്ല. അങ്ങനെ എന്തെങ്കിലും ചന്ദനത്തിരിയല്ല, പ്രകൃതിക്ക് ദോഷം ചെയ്യാത്ത ആനപിണ്ഡത്തിൽ നിന്നുള്ള ചന്ദനത്തിരി. പക്ഷേ, കാര്യങ്ങൾ ജോയ് വിചാരിച്ച ട്രാക്കിൽ കൂടിയല്ല പോയത്  എന്നുമാത്രം.ജയസൂര്യ നായികനായ പുണ്യാളൻ അഗർബത്തീസ് എന്ന സറ്റൈറിക്കൽ കോമഡി ചിത്രം 2013ലാണ് തിയേറ്ററുകളിൽ എത്തുന്നത്. രഞ്ജിത്ത് ശങ്കർ…

Read More