Author: News Desk

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിൽ ടാറ്റാ മോട്ടോഴ്സിന്റെ (Tata Motors) തട്ട് എന്നും താണ് തന്നെയിരിക്കും. ഇന്ത്യയിൽ ഇവി പ്ലാനുകൾ ഉണ്ടാക്കുന്ന വിഷയത്തിൽ മറ്റു കമ്പനികളെക്കാൾ ഒരുപടി മുന്നിലാണ് ടാറ്റ. 2025 ആകുമ്പോഴെക്കും ഇന്ത്യയിലെ റോഡുകളിൽ 10 ഇലക്ട്രിക് കാറുകൾ ഇറക്കുമെന്ന് 2021ലേ ടാറ്റ പ്രഖ്യാപിച്ചിരുന്നു. വാഗ്ദാനം ചെയ്തതിൽ മൂന്നെണ്ണം ഇറക്കി കഴിഞ്ഞു. ടാറ്റാ നെക്സോൺ ഇവി (Tata Nexon EV), ടാറ്റാ ടിയാഗോ ഇവി (Tata Tiago EV), ടാറ്റാ ടിഗോർ ഇവി (Tata Tigor EV) എന്നിവയാണ് അവ. ഈ വർഷം ഇലക്ട്രിക് എസ്‌യുവികൾ നിരത്തിലിറക്കാനാണ് ടാറ്റയുടെ പ്ലാൻ. അവയിൽ ചിലതിനെ പരിചയപ്പെടാം. ടാറ്റാ കർവ് ഇവി (Tata Curvv EV)ടാറ്റയിൽ നിന്നുള്ള ഏറ്റവും പുതിയ സമ്മാനമായിരിക്കും കർവ് ഇവി (Curvv EV). വ്യവസായിക അടിസ്ഥാനത്തിൽ കർവ് ഇവിയുടെ നിർമാണം അധികം വൈകാതെ തുടങ്ങുമെന്നാണ് വിവരം. എസ്‌യുവി കൂപ്പെ (SUV Coupe) സ്റ്റൈലിൽ വരുന്ന കർവ് ഇവി ഇന്ത്യൻ…

Read More

ഐഎസ്ആർഒയുടെ റീയുസബിൾ ലോഞ്ചിംഗ് വെഹിക്കിളായ (RLV-Reusable Launch Vehicle)  പുഷ്പകിന്റെ രണ്ടാം ലാൻഡിങ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. കർണാടക ചിത്രദുർഗയിലെ ഡിആർജിഒയുടെ (DRDO) എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വെച്ചായിരുന്നു പരീക്ഷണം. ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ലോഞ്ചിങ്ങിന് സാക്ഷികളായി. ചിനൂക് ഹെലികോപ്റ്ററിൽ നാലര കിലോമീറ്റർ ഉയരത്തിൽ നിന്ന് വിക്ഷേപണ വാഹനത്തെ വേർപ്പെടുത്തുകയായിരുന്നു. പേടകം സ്വയം ദിശമാറ്റി റൺവേയിൽ ലാന്റ് ചെയ്തു. റൺവേയിൽ നിന്ന് 4 കിലോമീറ്റർ ഉയരത്തിൽ സ്വയം നിയന്ത്രണം ഏറ്റെടുക്കുകയും ബ്രേക്ക് പാരച്യൂട്ടും ലാൻഡിംഗ് ഗിയർ ബ്രേക്കുകളും നോസ് വീൽ സ്റ്റിയറിംഗ് സംവിധാനവും കൃത്യമായി ഉപയോഗിച്ച് കൊണ്ടായിരുന്നു. പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച പുഷ്പകിന്റെ രണ്ടാമത്തെ ലാന്റിംഗ് പരീക്ഷണമാണിത്. കഴിഞ്ഞ വർഷമായിരുന്നു ആദ്യ പരീക്ഷണം നടത്തിയത്.പൂർണമായും പുനരുപയോഗിക്കാൻ സാധിക്കുന്ന ഓൾ റോക്കറ്റ്, സിംഗിൾ സ്റ്റേറ്റ് ടു ഓർബിറ്റ് (SSTO) വെഹിക്കിളാണ് പുഷ്പക്. X-33 അഡ്വാൻസ്ഡ് ടെക്നോളജി ഡെമോൺസ്ട്രേറ്റർ, X-34 ടെസ്റ്റ്ബെഡ് ടെക്നോളജി ഡെമോൺസ്ട്രേറ്റർ, അപ്ഗ്രേഡ് ചെയ് DC-XA…

Read More

ദീർഘ വർഷത്തെ കാത്തിരിപ്പിനൊടുവിൽ മംഗലാപുരം-രാമേശ്വരം പ്രതിവാര തീവണ്ടി ട്രാക്കിൽ ഓടി തുടങ്ങും. സർവീസ് തുടങ്ങുന്ന തീയതി വൈകാതെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ചകളിൽ രാത്രി 7.30ന് മംഗലാപുരത്ത് നിന്ന് പുറപ്പിടുന്ന ട്രെയിൻ ഞായറാഴ്ച രാവിലെ 11.45ന് രാമേശ്വരത്ത് എത്തുകയും ഉച്ചയ്ക്ക് രണ്ടിന് രാമേശ്വരത്ത് നിന്ന് തിരിച്ച് പുറപ്പിടുകയും ചെയ്യും. തിങ്കളാഴ്ച രാവിലെ 5.50ന് തിരിച്ച് മംഗലാപുരത്ത് എത്തും. 2015ൽ ശുപാർശ ചെയ്ത ട്രെയിനിന് കഴിഞ്ഞ ദിവസമാണ് റെയിൽവേ ബോർഡ് അനുമതി നൽകുന്നത്. പുതിയ ട്രെയിനിന് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, ഷോർണൂർ, പാലക്കാട്, പൊള്ളാച്ചി, പളനി, ദിണ്ടിഗൽ, മധുരൈ, രാമനാദപ്പുരം അടക്കം 12 സ്റ്റോപ്പുകളാണ് ഉള്ളത്. മലപ്പുറം ഒഴികെ കടന്ന് പോകുന്ന എല്ലാ ജില്ലകളിലും തന്നെ ട്രെയിനിന് സ്റ്റോപ്പുണ്ട്. 7 സ്ലീപ്പർ, 4 ജനറൽ കോച്ചുകൾ ഉൾപ്പടെ 22 കോച്ചുകളാണ് ഉള്ളത്. മലപ്പുറത്ത് തിരൂർ, കുറ്റിപ്പുറം സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തണമെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ മീറ്റിങ്ങിൽ എംപിമാർ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് പാലക്കാട് റെയിൽവേ ഡിവിഷൻ…

Read More

സാമൂഹിക സാഹചര്യവും ചുവപ്പുനാടയും കാരണം ഒരു സംരംഭം തുടങ്ങാനും മുന്നോട്ട് കൊണ്ടുപോകാനും അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ട്, ഈ കഥാതന്തുവുമായി വന്ന എല്ലാ സിനിമകളും മലയാളി പ്രേക്ഷകനെ പിടിച്ചിരുത്തിയിട്ടുണ്ട്. മിഥുനത്തിലെ സേതുമാധവനും ദാക്ഷായാണി ബിസ്ക്കറ്റ്സും വരവേൽപ്പിലെ മുരളീധരനും ഗൾഫ് മോട്ടോഴ്സും ഓർക്കാത്തവരുണ്ടാകില്ല. നർമത്തിൽ പൊതിഞ്ഞാണെങ്കിലും കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ ചുറ്റുപ്പാടുകളിൽ ഒരു സംരംഭം വളരാൻ പെടുന്ന പാട് ഈ ചലച്ചിത്രങ്ങൾ കാണിച്ചു തരും. ഈ കൂട്ടത്തിലെ മറ്റൊരു ചലച്ചിത്രമാണ് പുണ്യാളൻ അഗർബത്തീസ്.വേറിട്ട ബിസിനസ് ഐഡിയയുമായി ജീവിതം മെച്ചപ്പെടുത്താൻ ഇറങ്ങി പുറപ്പിട്ട ജോയ് താക്കോൽക്കാരൻ എന്ന എന്റർപ്രണർ. പൂരങ്ങളുടെ നാടായ തൃശ്ശൂരിൽ നിന്നുള്ള ജോയിക്ക് അഗർബത്തി ബിസിനസിന്റെ സ്കോപ്പിനെ പറ്റി ഒരു സംശയവും ഉണ്ടായിരുന്നില്ല. അങ്ങനെ എന്തെങ്കിലും ചന്ദനത്തിരിയല്ല, പ്രകൃതിക്ക് ദോഷം ചെയ്യാത്ത ആനപിണ്ഡത്തിൽ നിന്നുള്ള ചന്ദനത്തിരി. പക്ഷേ, കാര്യങ്ങൾ ജോയ് വിചാരിച്ച ട്രാക്കിൽ കൂടിയല്ല പോയത്  എന്നുമാത്രം.ജയസൂര്യ നായികനായ പുണ്യാളൻ അഗർബത്തീസ് എന്ന സറ്റൈറിക്കൽ കോമഡി ചിത്രം 2013ലാണ് തിയേറ്ററുകളിൽ എത്തുന്നത്. രഞ്ജിത്ത് ശങ്കർ…

Read More

വരവേൽപ്പ്, മിഥുനം, പുണ്യാളൻ അഗർബത്തീസ് തുടങ്ങിയ മലയാള സിനിമകളിൽ പൊതുവായി ഒരു കാര്യമുണ്ട്. അതെ, കേരളത്തിൽ ഒരു സംരംഭം തുടങ്ങാനും മുന്നോട്ട് കൊണ്ടുപോകാനുമുള്ള ബുദ്ധിമുട്ട്. സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയാലും തൊഴിലാളി യൂണിയനുകളെയും പലവിധ സംഘടനകളെയും പ്രീണിപ്പിച്ച് നിർത്തിയാലും ഇവിടെ ഒരു സംരംഭം തുടങ്ങാൻ വിയർക്കേണ്ടി വരുമെന്ന കുപ്രസിദ്ധി പോലും കേരളത്തിനുണ്ട്. സംരംഭം തുടങ്ങാൻ പുറപ്പെട്ട് ഒടുവിൽ എല്ലാം അവസാനിപ്പിച്ച് ഗൾഫിലേക്കും മറ്റും പോകുന്നവരുടെ ജീവിതകഥകൾ നിരവധിയാണ് മലയാളികൾ കേട്ടിട്ടുള്ളത്. കാലം മാറി, വർഷം 2024 ആയി. ഇപ്പോൾ അവസ്ഥയ്ക്ക് എന്തെങ്കിലും മാറ്റം സംഭവിച്ചിട്ടുണ്ടോ? കേരളം സംരംഭക സൗഹൃദമായോ? സംരംഭകരെയും നിക്ഷേപകരെയും കേരളത്തിലേക്ക് ആകർഷിക്കാൻ ഇപ്പോഴത്തെ സർക്കാരിന്റെ നേതൃത്വത്തിൽ കോൺക്ലേവുകളും എക്സ്പോകളും ഫെസ്റ്റുകളും നിരവധിയാണ് ഇവിടെ സംഘടിപ്പിക്കുന്നത്. ഇത് കേരളത്തോടുള്ള സംരംഭകരുടെ മനോഭാവത്തിൽ മാറ്റം കൊണ്ടുവരാൻ സഹായിച്ചിട്ടുണ്ടോ? പിണറായി സർക്കാർ സംരംഭകർക്ക് അനുകൂലമാണോ? ഇതറിയാനായി channeliam.com ഒരു പോൾ നടത്തി. പിണറായി സർക്കാർ സംരംഭകർക്ക് അനുകൂലമോയെന്നായിരുന്നു ചോദ്യം. സോഷ്യൽ മീഡിയയിലൂടെ നടത്തിയ പോൾ ലക്ഷക്കണക്കിന് ആളുകളിലേക്കാണ്…

Read More

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണർ നറുക്കെടുപ്പിൽ കോടിപതിയായി പ്രവാസി ഇന്ത്യക്കാരൻ. 1 മില്യൺ ഡോളറിന്റെ (8 കോടി രൂപയ്ക്ക് മുകളിൽ) സമ്മാന തുക ഇന്ത്യൻ പൗരനായ മുഹമ്മദ് ജമാൽ ഇൽമിക്കാണ് ലഭിച്ചത്. ജമാൽ ഇൽമിയെ കൂടാതെ യുഎഇ പൗരനായ മുഹമ്മദ് അൽ ഷെഹിക്കും 1 മില്യൺ ഡോളറിന്റെ സമ്മാനം ലഭിച്ചു. ഇരുവരെയും കണ്ടെത്തി വിവരം അറിയിക്കാനുള്ള അന്വേഷണത്തിലാണ് അധികൃതർ. ദുബായ് അന്താരാഷ്ട്ര എയർപോർട്ടിൽ ബുധനാഴ്ച നടത്തിയ നറുക്കെടുപ്പിലാണ് വിജയികളെ കണ്ടെത്തിയത്. ഫെബ്രുവരി 27ന് ജമാൽ ഇൽമി മാഡ്രിഡിൽ നിന്ന് സ്പെയിനിലേക്ക് പോകുന്ന വഴി വാങ്ങിയ മില്ലേനിയം മില്യണർ സീരീസ് 453ൽ 0121 ടിക്കറ്റ് നമ്പറാണ് സമ്മാനാർഹമായത്. ദുബായിൽ പ്രവാസിയാണ് ജമാൽ ഇൽമി. 1999ൽ മില്ലേനിയം മില്യണർ ആരംഭിച്ചതിന് ശേഷം കോടിപതിയാകുന്ന 226ാമത്തെ ഇന്ത്യക്കാരനാണ് ജമാൽ ഇൽമി. മില്ലേനിയം മില്യണർ ടിക്കറ്റിന്റെ ഏറ്റവും വലിയ ഉപഭോക്താക്കൾ ഇന്ത്യക്കാരാണ്.   Indian expatriate, Muhammad Jamal Ilmi, who became a millionaire in…

Read More

കൊച്ചിയിലെ അടിസ്ഥാന സൗകര്യ വികസനത്തിലേക്കുള്ള സുപ്രധാനമായ ഭൂമി ഏറ്റെടുപ്പിനു രാഷ്ട്രപതിയുടെ അനുമതി ലഭിച്ചു.  ഇതോടെ സീപോർട്ട്-എയർപോർട്ട് റോഡിൻ്റെ വികസനത്തിന് മുന്നിലുണ്ടായിരുന്ന പ്രധാന തടസ്സം മാറികിട്ടുകയാണ്. ദേശീയ ആയുധ ഡിപ്പോയുടെ (NAD) 2.49 ഹെക്ടർ ഭൂമി റോഡ് നിർമ്മാണത്തിനായി വിട്ടുനൽകാൻ ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപതി മുർമു അനുമതി നൽകി.ഇതേത്തുടർന്ന്, എൻഎഡി നിയുക്ത ഭൂമി റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് കേരളയ്ക്ക് (RBDCK) കൈമാറും. വ്യവസായ മന്ത്രി പി രാജീവിൻ്റെയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിൻ്റെയും അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻഎഡിക്കും മഹിളാലയത്തിനും ഇടയിലുള്ള പാതയുടെ വികസനത്തിന് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് ബോർഡ് 722 കോടി രൂപ അനുവദിച്ചു.ഭൂമി ഏറ്റെടുക്കലിന് ആർബിഡിസികെ 23.06 കോടി രൂപ കേന്ദ്രത്തിന് നഷ്ടപരിഹാരം നൽകും. രണ്ട് ഘട്ടങ്ങളായിട്ടാണ് ഇരുമ്പനം മുതൽ കൊച്ചി വിമാനത്താവളം വരെയുള്ള  25.7 കിലോമീറ്റർ ദൈർഘ്യമുള്ള  സീപോർട്ട്-എയർപോർട്ട് റോഡ് പദ്ധതി വികസനം ആരംഭിച്ചത്. ഇരുമ്പനം മുതൽ കളമശ്ശേരി വരെയുള്ള 11.3 കിലോമീറ്റർ…

Read More

ഇലക്ട്രിക് വാഹനങ്ങളിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ക്യാമറ ഡ്രോണുകൾ സംയോജിപ്പിക്കാൻ ചൈനീസ് കാർ നിർമാതാക്കൾ. ലോകത്തെ തന്നെ മുൻനിര ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിവൈഡി (BYD) ആണ് ഡ്രോൺ ഉള്ള കാറുകൾക്ക് പിന്നിൽ. ഇൻസ്റ്റാഗ്രാം റീലുകളും മറ്റുമുണ്ടാക്കാൻ കണ്ടന്റ് ക്രിയേറ്റർമാരെ സഹായിക്കുന്നതിനാണ് പുതിയ മാറ്റം കൊണ്ടുവരുന്നത്. BYDയുടെ യാങ്‌വാങ് യു8 പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‍യുവി (Yangwang U8 plug-in hybrid SUV) റോഡിലോടുമ്പോൾ കൂടെ ഡ്രോൺ പറക്കും.ഓടുന്ന വാഹനത്തിന്റെ വീഡിയോ ഡ്രോൺ വഴി ഷൂട്ട് ചെയ്യുക, മാത്രമല്ല കാറിന്റെ ഇന്റീരിയർ ഡിസ്പ്ലേയിൽ വീഡിയോയുടെ ഫൂട്ടേജ് കാണാനും റെക്കോർഡ് ചെയ്ത് വെക്കാനും സാധിക്കും. വാഹനം ഓടിക്കുന്നയാൾക്ക് ഡ്രോണിൻെറ പ്രവർത്തനം വോയ്സ് കൺട്രോൾ വഴി നിയന്ത്രിക്കാനും സാധിക്കും. കാറിന്റെ റൂഫ്ടോപ്പിലാണ് ഡിജെഐ (DJI) ഡ്രോണുകൾ സ്ഥാപിച്ചിരിക്കുന്നത്. ഡിജെഐ ഡ്രോൺ നിയന്ത്രിക്കാൻ 06 EM-P compact SUVയിലെ ഓപ്പറേറ്റിംഗ് സിസ്റ്റം ലിങ്ക് ആൻഡ് കോ കമ്പനിയുടെ സഹായത്തോടെ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. മോഷൻ ഡിറ്റക്ഷൻ, ഫെയ്സ്…

Read More

വാഴച്ചാൽ പ്രദേശത്തെ ചെറുകിട  വനവിഭവ ഉത്പാദകർക്കായുള്ള സംരംഭമാണ് ഫോറസ്റ്റ് പോസ്റ്റ് (Forest Post ). തേനീച്ചമെഴുക്, എണ്ണകൾ, മുളകുട്ടകൾ, തുണി സഞ്ചികൾ എന്നിവയുൾപ്പെടെ കൈകൊണ്ട്  വസ്തുക്കൾ നിർമിക്കുന്നവരുടെ  ഒരു ശൃംഖലയാണിത്. ഈ സംഘടന എങ്ങിനെ രൂപം കൊണ്ടു എന്നറിയാമോ? ദക്ഷിണേന്ത്യയിൽ ആദ്യമായി സാമൂഹിക വനാവകാശം (Community Forest Rights ) ലഭിച്ച പ്രദേശങ്ങളിലൊന്നാണ് വാഴച്ചാൽ വനത്തിന് ചുറ്റുമുള്ള പ്രദേശം.ഇവിടത്തെ ഗ്രാമങ്ങൾക്ക് അവരുടെ പരമ്പരാഗതമായി കൈവശം വച്ചിരിക്കുന്ന വനഭൂമിയെ അംഗീകരിക്കാനും, വിഭവങ്ങൾ സംരക്ഷിക്കാനും കൈകാര്യം ചെയ്യാനും അവകാശം നൽകുന്നു. ചാലക്കുടി, കരുവന്നൂർ നദീതടങ്ങൾ വനത്തെ ആശ്രയിച്ചു ജീവിക്കുന്ന തദ്ദേശീയ ഗ്രാമങ്ങളും വാസസ്ഥലങ്ങളും നിറഞ്ഞതാണ്. പരിസ്ഥിതിശാസ്ത്രത്തിൽ പരിശീലനം നേടിയ സാമൂഹിക പ്രവർത്തക കൂടിയായ ഡോ.മഞ്ജു വാസുദേവൻ ഈ തദ്ദേശീയ അംഗങ്ങളുമായി പലപ്പോഴും കാട്ടിലേക്ക് പോകുമായിരുന്നു. ഒരു യാത്രയിൽ, വനത്തിൽ കാട്ടുശതാവരി സമൃദ്ധമാണെന്ന് അവർ മനസ്സിലാക്കി. അവർ അതിൽ നിന്ന് അച്ചാർ ഉണ്ടാക്കാൻ തുടങ്ങി.അവരുടെ ഒരു പ്രാദേശിക പരിപാടിയിൽ, ഒരു സ്ത്രീ മഞ്ജുവിൻ്റെ അടുത്ത്…

Read More

തമിഴ്നാട്ടിലെ കന്യാകുമാരിയിൽ  പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ ട്രെയിൻ സർവീസുകൾ ഭാഗികമായും പൂർണമായും റദ്ദാക്കികൊണ്ട് ദക്ഷിണ റയിൽവെയുടെ അറിയിപ്പ്. തമിഴ്നാട്ടിലെ  ആറൽവായ്മൊഴി-നാഗർകോവിൽ ജങ്ഷൻ, നാഗർകോവിൽ ജങ്ഷൻ-കന്യാകുമാരി, നാഗർകോവിൽ ജങ്ഷൻ-നാഗർകോവിൽ ടൗൺ സെക്ഷനുകളിൽ ട്രാക്ക് ഇരട്ടിപ്പിക്കൽ ജോലികൾ സുഗമമാക്കുന്നതിന് വേണ്ടിയാണ് ട്രെയിനുകളുടെ പൂർണ/ഭാഗിക റദ്ദാക്കലും വഴിതിരിച്ചുവിടലും ഉൾപ്പെടുന്ന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ റെയിൽവേ തീരുമാനിച്ചത് . പൂർണമായും റദ്ദാക്കുന്ന ട്രെയിൻ സർവീസുകൾ ഇവയാണ് കൊല്ലം ജംക്‌ഷൻ-കന്യാകുമാരി മെമു എക്‌സ്‌പ്രസ് സ്‌പെഷ്യൽ (06772), കന്യാകുമാരി-കൊല്ലം ജംക്‌ഷൻ മെമു എക്‌സ്‌പ്രസ് സ്‌പെഷ്യൽ (06773).- മാർച്ച് 20 മുതൽ 27 വരെ.   കൊച്ചുവേളി-നാഗർകോവിൽ ജംക്‌ഷൻ അൺറിസർവ്ഡ് സ്‌പെഷൽ (06429), നാഗർകോവിൽ ജംക്‌ഷൻ-കൊച്ചുവേളി അൺറിസർവ്ഡ് സ്‌പെഷൽ (06430).- മാർച്ച് 23 മുതൽ  27 വരെ കൊല്ലം ജങ്ഷൻ-തിരുവനന്തപുരം സെൻട്രൽ അൺ റിസർവ്ഡ് സ്‌പെഷൽ (06425), തിരുവനന്തപുരം സെൻട്രൽ-നാഗർകോവിൽ ജങ്ഷൻ അൺറിസർവ്ഡ് സ്‌പെഷ്യൽ (06435). -മാർച്ച് 22 മുതൽ 27 വരെ നാഗർകോവിൽ-കൊച്ചുവേളി അൺറിസർവ്ഡ് സ്പെഷൽ (06428) മാർച്ച്…

Read More