Author: News Desk

രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകളിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (UPI). നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) കണക്കുകൾ പ്രകാരം ഓഗസ്റ്റ് മാസത്തിൽ യു.പി.ഐ ഇടപാടുകളുടെ മൂല്യം റെക്കോർഡ് തലത്തിന് അടുത്തെത്തി. ഓഗസ്റ്റിൽ ആകെ 29.82 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് യു.പി.ഐ വഴി നടത്തിയത്. മുൻവർഷം ഇതേ മാസത്തിൽ ഇത് 24.85 ലക്ഷം കോടി രൂപയായിരുന്നു. ഇതുവഴി വാർഷിക വളർച്ച നിരക്കിൽ 20 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇടപാടുകളുടെ എണ്ണത്തിലും പുതിയ റെക്കോർഡ് കുറിക്കാൻ യു.പി.ഐക്കായി. ആഗസ്റ്റിൽ ആകെ 2451 കോടി ഇടപാടുകളാണ് രാജ്യത്ത് നടന്നത്. മുൻമാസത്തെ അപേക്ഷിച്ച് ഇടപാടുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. രക്ഷാബന്ധൻ പോലുള്ള ആഘോഷങ്ങളും ഉത്സവ സീസണിന്റെ തുടക്കവുമാണ് ഇടപാടുകൾ ഇത്രയധികം വർദ്ധിക്കാൻ കാര്യമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ആഗോളതലത്തിലും തങ്ങളുടെ സാന്നിധ്യം ശക്തമാക്കിയ യു.പി.ഐ ഇപ്പോൾ ഉസ്ബെക്കിസ്ഥാൻ ഉൾപ്പെടെയുള്ള 11 രാജ്യങ്ങളിൽ സ്വീകാര്യമായിക്കഴിഞ്ഞു India’s UPI transaction value nears…

Read More

ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാലും ഭാര്യ കുമാരി ഷിബുലാലും പിന്തുണയ്ക്കുന്ന ‘ശിക്ഷാഗ്രഹ’ (Shikshagraha) രാജ്യത്തെ സർക്കാർ സ്കൂളുകളുടെ നിലവാരം ഉയർത്തുന്നതിനായി ‘ടീച്ച് ഫോർ ഇന്ത്യയുമായി’ (Teach For India) ‌പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ഇന്ത്യയിലുടനീളമുള്ള ഒരു ലക്ഷം പബ്ലിക് സ്കൂളുകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ കൂട്ടായ്മ പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായി ഇതുവരെ 16 സംസ്ഥാനങ്ങളിലായി 40ലധികം സന്നദ്ധ സംഘടനകളും 3.9 ലക്ഷത്തിലധികം നേതാക്കളും ഈ പ്രസ്ഥാനത്തിന്റെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്. ക്ലാസ്സ്റൂം നേതൃമാതൃകകളും സർക്കാർ-സിവിൽ സമൂഹ ശൃംഖലകളും ഒത്തുചേരുന്നതിലൂടെ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രണ്ട് വർഷത്തെ ഫെലോഷിപ്പിലൂടെ യുവ പ്രൊഫഷണലുകളെ അധ്യാപകരായി നിയമിക്കുന്ന ടീച്ച് ഫോർ ഇന്ത്യയുടെ പ്രവർത്തനങ്ങളും ഈ മുന്നേറ്റത്തിന് കരുത്തുപകരും. സമൂഹത്തിന്റെ പങ്കാളിത്തത്തോടെ രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയെ അടിമുടി മാറ്റിയെടുക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. Infosys co-founder SD Shibulal-backed Shikshagraha partners with Teach For India to transform…

Read More

രാജ്യത്തിന്റെ ഇലക്ട്രിക് കാർ കയറ്റുമതിയിൽ തങ്ങളുടെ ‘ഇ വിറ്റാര’ (e Vitara) ഇലക്ട്രിക് എസ്‌യുവിയുടെ കരുത്തിൽ വൻ ആധിപത്യം സ്ഥാപിച്ച് മാരുതി സുസുക്കി. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ) ഇന്ത്യയിൽ നിന്നുള്ള മൊത്തം ഇലക്ട്രിക് കാർ കയറ്റുമതിയുടെ 97 ശതമാനവും മാരുതി സുസുക്കിയുടെ ഈ ഒറ്റ മോഡൽ മാത്രമാണ് കൈവരിച്ചത്. ആകെ കയറ്റുമതി ചെയ്ത 15,641 ഇലക്ട്രിക് പാസഞ്ചർ വാഹനങ്ങളിൽ 15,210 യൂണിറ്റുകളും മാരുതി സുസുക്കിയുടേതാണ്. ടാറ്റ മോട്ടോഴ്സ്, ഹ്യുണ്ടായ്, കിയ തുടങ്ങിയ മറ്റ് മുൻനിര നിർമ്മാതാക്കൾക്കെല്ലാം കൂടി ഈ കാലയളവിൽ കയറ്റുമതി ചെയ്യാൻ കഴിഞ്ഞത് വെറും 431 ഇലക്ട്രിക് വാഹനങ്ങൾ മാത്രമാണ്. ഗുജറാത്തിലെ ഹൻസാൽപൂർ പ്ലാന്റിൽ നിർമ്മിക്കുന്ന ‘ഇ വിറ്റാര’യുടെ കയറ്റുമതി ആഗോളതലത്തിൽ വൻ വിജയമാണെങ്കിലും ആഭ്യന്തര വിപണിയിലെ കണക്കുകൾ തികച്ചും വ്യത്യസ്തമാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ മാത്രമാണ് മാരുതി ഈ വാഹനം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ആഭ്യന്തര വിപണിയിൽ ടാറ്റ മോട്ടോഴ്സ്, ജെ.എസ്.ഡബ്ല്യു എം.ജി, മഹേന്ദ്ര തുടങ്ങിയ…

Read More

ഉൽപ്പാദനച്ചെലവ് പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ചില ഇലക്ട്രിക് കാറുകളുടെ പ്രാദേശിക നിർമ്മാണം താൽക്കാലികമായി നിർത്തിവച്ച് വിയറ്റ്നാമീസ് ഇവി നിർമ്മാതാക്കളായ വിൻഫാസ്റ്റ് (VinFast). VF3, VF6, VF7 എന്നീ മൂന്ന് ഇലക്ട്രിക് വാഹന പ്രോഗ്രാമുകളുടെയും പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ കമ്പനി വിതരണക്കാരോട് ആവശ്യപ്പെട്ടിട്ടുള്ളതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിൽ പ്രാദേശികമായി ഘടകഭാഗങ്ങൾ നിർമ്മിക്കുകയും സോഴ്സ് ചെയ്യുകയും ചെയ്യുക വഴി ചെലവ് കുറയ്ക്കാനും കൂടുതൽ മത്സരക്ഷമമായ വിലയിൽ കാറുകൾ വിപണിയിലിറക്കാനുമായിരുന്നു കമ്പനി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഉദ്ദേശിച്ച രീതിയിൽ വികസനച്ചെലവ് കുറയ്ക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ഈ തീരുമാനം. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള പ്ലാന്റിൽ കംപ്ലീറ്റ് നോക്ക്ഡ്-ഡൗൺ (CKD) കിറ്റുകൾ ഉപയോഗിച്ച് VF6, VF7 മോഡലുകളുടെ അസംബ്ലിംഗ് തുടരുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയിലും യൂറോപ്പിലും വിപണി വിഹിതം നേടുന്നതിൽ നേരിട്ട പ്രതിസന്ധികളെ തുടർന്ന് വലിയ പ്രതീക്ഷയോടെയാണ് വിൻഫാസ്റ്റ് ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിച്ചത്. ഇന്ത്യയിൽ 2 ബില്യൺ ഡോളറിന്റെ നിക്ഷേപം വാഗ്ദാനം ചെയ്തുകൊണ്ട് കഴിഞ്ഞ വർഷമാണ് കമ്പനി തങ്ങളുടെ ആദ്യ നിർമ്മാണ ഫാക്ടറി…

Read More

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (RCPL) ‘ബോംബെ ക്രീമറി’ (Bombay Creamery) എന്ന പുതിയ ബ്രാൻഡിലൂടെ ഇന്ത്യയിലെ ഐസ്ക്രീം വിപണിയിലേക്ക് പ്രവേശനം പ്രഖ്യാപിച്ചു. യഥാർത്ഥ ഡെയറി ക്രീം ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ ഉൽപ്പന്നങ്ങൾ ‘എല്ലാവർക്കും താങ്ങാനാവുന്ന ആഗോള നിലവാരം’ എന്ന ലക്ഷ്യത്തോടെയാണ് വിപണിയിലെത്തിക്കുന്നത്. കോണുകൾ, കപ്പുകൾ, ടബ്ബുകൾ, ബാറുകൾ തുടങ്ങി വിവിധ രൂപങ്ങളിൽ ലഭ്യമാകുന്ന ഈ ഐസ്ക്രീമുകളുടെ പ്രാരംഭ വില 10 രൂപ മുതൽ ആരംഭിക്കുന്നു. റിലയൻസിന്റെ രാജ്യവ്യാപകമായ വിതരണ ശൃംഖലയുടെയും റീട്ടെയിൽ സംവിധാനങ്ങളുടെയും പിന്തുണയോടെയാണ് പുതിയ ബ്രാൻഡ് വിപണിയിൽ എത്തുന്നത്. പശ്ചിമ ഇന്ത്യയിൽ ആദ്യമായി ലഭ്യമാകുന്ന ഈ ഉൽപ്പന്നങ്ങൾ ഘട്ടംഘട്ടമായി രാജ്യത്തുടനീളം വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഐസ്ക്രീം വിപണിയിൽ ശക്തമായ സാന്നിധ്യം അറിയിക്കാനൊരുങ്ങുന്ന റിലയൻസിന്റെ ഈ നീക്കം എഫ്.എം.സി.ജി രംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. Reliance Consumer Products enters India’s ice cream market with its new brand ‘Bombay…

Read More

ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയുടെ ഭാഗമായി അംഗരാജ്യങ്ങൾ കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങളും 13 പ്രധാന നേട്ടങ്ങളും ഇന്ത്യ ഔദ്യോഗികമായി പുറത്തുവിട്ടു. ഭീകരവാദവും അതിർത്തി കടന്നുള്ള മറ്റ് ഭീഷണികളും നേരിടുന്നതിനായി ‘യൂണിവേഴ്സൽ സെന്റർ ഫോർ കൗണ്ടറിങ് ചലഞ്ചസ് ആൻഡ് ത്രെട്സ്’ സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശത്തിന് ഉച്ചകോടി അംഗീകാരം നൽകി. ഭീകരവാദത്തെ ഭരണകൂട നയമായി ഉപയോഗിക്കുന്ന രാജ്യങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. ഉച്ചകോടിയുടെ ഭാഗമായി അംഗീകരിച്ച ബിഷ്കെക് പ്രഖ്യാപനം ഇന്ത്യയ്ക്ക് പ്രാദേശിക സുരക്ഷ, വികസനം, കണക്റ്റിവിറ്റി തുടങ്ങിയ വിഷയങ്ങളിൽ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കാൻ മികച്ച വേദിയൊരുക്കുന്നു. മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള എസ്‌.സി.ഒ ആന്റി നാർക്കോട്ടിക്സ് സെന്ററിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിക്കുള്ള അംഗീകാരവും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, കാലാവസ്ഥാ വ്യതിയാനം നേരിടൽ, ഊർജ്ജ സംരക്ഷണം, ദുരന്ത നിവാരണം തുടങ്ങിയ വിവിധ മേഖലകളിൽ സഹകരിക്കുന്നതിനുള്ള സുപ്രധാന ധാരണാപത്രങ്ങളിലും അംഗരാജ്യങ്ങൾ ഒപ്പുവെച്ചിട്ടുണ്ട്. എസ്‌.സി.ഒ ചാർട്ടറിൽ ഭേദഗതികൾ വരുത്തുന്ന…

Read More

പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിലും രാജ്യത്തിന്റെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിലും മികച്ച രീതിയിൽ 7.8 ശതമാനമായി ഉയർന്നതിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ദൃഢതയെ പ്രശംസിച്ചു. എന്നാൽ ഉയർന്ന ഇറക്കുമതി ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ‘സ്വദേശി’ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും, വിദേശ യാത്രകളും വിദേശങ്ങളിലെ വിവാഹങ്ങളും ഒഴിവാക്കണമെന്നും അദ്ദേഹം ജനങ്ങളോട് വീണ്ടും ആഹ്വാനം ചെയ്തു. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ചരക്ക് വില ഉയർന്നതുമൂലം ഇറക്കുമതിച്ചെലവ് വർദ്ധിച്ച ഈ സാഹചര്യത്തിൽ അനാവശ്യമായ സ്വർണ്ണ വാങ്ങലുകൾ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇറക്കുമതി അളവിൽ നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും ഉയർന്ന വില കാരണം സ്വർണ്ണ ഇറക്കുമതിയുടെ മൂല്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മേയ് മാസത്തിൽ പ്രധാനമന്ത്രിയുടെ ആദ്യ ആഹ്വാനത്തിന് ശേഷം സ്വർണ്ണത്തിന്റെ അളവിൽ കുറവ് വന്നിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം ഇറക്കുമതി മൂല്യത്തെ ബാധിക്കുന്നുണ്ട്. സ്വർണ്ണ വിലയിൽ വർദ്ധനവുണ്ടായത് ഉപഭോക്താക്കളെ വലിയ തോതിൽ സ്വർണ്ണം വാങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിച്ചിട്ടുണ്ടെന്നും പഴയ ആഭരണങ്ങൾ റീസൈക്ലിംഗ് ചെയ്യുന്ന…

Read More

ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയും ഇൻവേസീവ് ടെക്നോളോജീസും ചേർന്ന് “ചിത്ര കോർ”  എന്ന കൊറോണറി സ്റ്റെന്റ് പുറത്തിറക്കി . കൊബാൾട്ട്-ക്രോമിയം അലോയ് പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച, പോളിമർ കോട്ടിംഗുള്ളതും മരുന്ന് അടങ്ങിയിട്ടുള്ളതുമായ ഒരു സ്റ്റെന്റാണ് ‘ചിത്ര കോർ’. “ചിത്ര ടിൻ”  എന്ന പുതിയ  സ്റ്റെന്റ് കൂടി ആഗോളതലത്തിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഇപ്പോൾ പ്രീ-ക്ലിനിക്കൽ മൂല്യനിർണ്ണയ ഘട്ടത്തിലാണ്. 1990-കളിൽ ഭാരതത്തിൽ നിന്നും ലോകശ്രദ്ധ പിടിച്ചു പറ്റിയതാണ് ‘ചിത്ര ഹാർട്ട് വാൽവ്’.  ചെലവ് കുറഞ്ഞതും എന്നാൽ മികച്ചതുമായ ഹൃദ്രോഗ ചികിത്സാ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലെ തുടക്കവും  ആയിരുന്നു ശ്രീ ചിത്ര അവതരിപ്പിച്ചു ഇന്നും വിജയകരമായി വിപണിയിലുള്ള  ‘ചിത്ര ഹാർട്ട് വാൽവ്’. അതിന്റെ ഏറ്റവും പുതിയ സാങ്കേതിക വികസന നേട്ടമാണ്  ശ്രീ ചിത്രയും ഇൻവേസീവ് ടെക്നോളോജീസും  ചേർന്ന് പുറത്തിറക്കിയ  “ചിത്ര കോർ”.കൊബാൾട്ട്-ക്രോമിയം അലോയ് പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച, പോളിമർ കോട്ടിംഗുള്ളതും മരുന്ന് അടങ്ങിയിട്ടുള്ളതുമായ ഒരു സ്റ്റെന്റാണ് ‘ചിത്ര കോർ’. നിലവിൽ വിപണിയിലുള്ള സാധാരണ സ്റ്റെന്റുകളെ…

Read More

പ്രതിരോധ രംഗത്ത് കൂടുതൽ കരുത്താർജ്ജിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ റഷ്യയിൽ നിന്ന് കൂടുതൽ അത്യാധുനിക ആയുധ സംവിധാനങ്ങൾ സ്വന്തമാക്കാൻ ഒരുങ്ങുന്നു. വ്യോമസേനയുടെ കരുത്ത് കൂട്ടുന്നതിനായി റഷ്യയുടെ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമായ S-500, അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ Su-57 എന്നിവ സ്വന്തമാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ അടുത്ത ഘട്ടത്തിലേക്ക് കടക്കും. ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും നടത്തിയ കൂടിക്കാഴ്ചയിൽ ഇരുവരും ഈ വിഷയം ചർച്ച ചെയ്യ്തുവെന്നാണ് റിപ്പോർട്ടുകൾ. ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിൽ ഇന്ത്യയുടെ S-400 ‘സുദർശൻ’ മിസൈൽ പ്രതിരോധ സംവിധാനം ശത്രുക്കളുടെ വ്യോമാക്രമണങ്ങളെയും ഡ്രോണുകളെയും വിജയകരമായി പ്രതിരോധിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ദീർഘദൂര അതിർത്തികളിൽ ശത്രുക്കളുടെ വിമാനങ്ങളെ കൃത്യമായി ലക്ഷ്യമിട്ട് തകർത്ത S-400-ന്റെ ഈ വിജയം, റഷ്യയിൽ നിന്നുള്ള പുതിയ പ്രതിരോധ സാങ്കേതികവിദ്യകൾ സ്വായത്തമാക്കാൻ ഇന്ത്യക്ക് കൂടുതൽ പ്രചോദനമായി. കൂടുതൽ S-400 സ്ക്വാഡ്രണുകൾ വാങ്ങുന്നതിനൊപ്പം അടുത്ത തലമുറ…

Read More

ഒഡീഷയിലെ കേന്ദ്രപാറയിൽ വൻകിട കപ്പൽ നിർമ്മാണ ക്ലസ്റ്റർ സ്ഥാപിക്കുന്നതിനായി ‘നാഷണൽ ഷിപ്പ് ബിൽഡിങ് ആൻഡ് ഹെവി ഇൻഡസ്ട്രീസ് പാർക്ക് ഒഡീഷ ലിമിറ്റഡിന്’ (NSHIPOL) കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചു. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്റെ ഷിപ്പ് ബിൽഡിംഗ് ഡെവലപ്‌മെന്റ് പദ്ധതി പ്രകാരമാണ് 24,700 കോടി രൂപയുടെ ഈ വമ്പൻ പദ്ധതിക്ക് അനുമതി നൽകിയിരിക്കുന്നത്. പാരദ്വീപിന് സമീപം മഹാനദിയുടെ തീരത്ത് വരാനിരിക്കുന്ന ഈ പദ്ധതിയിലൂടെ കപ്പൽ നിർമ്മാണം, അറ്റകുറ്റപ്പണി, അനുബന്ധ ഘനവ്യവസായങ്ങൾ എന്നിവയ്ക്കായുള്ള ആധുനിക ആവാസവ്യവസ്ഥയാണ് ഒഡീഷയിൽ ഒരുങ്ങുന്നത്. ഒഡീഷ മാരിടൈം ബോർഡും പാരദ്വീപ് പോർട്ട് അതോറിറ്റിയും ചേർന്ന് രൂപീകരിക്കുന്ന പ്രത്യേക സംരംഭത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വർഷംതോറും ഏകദേശം 1.2 മില്യൺ ഗ്രോസ് ടൺ ശേഷിയുള്ള വൻകിട കപ്പൽ നിർമ്മാണ ശാലകളും അനുബന്ധ യൂണിറ്റുകളും ഈ ക്ലസ്റ്ററിൽ ഉൾപ്പെടും. ഒഡീഷ്യയുടെ ചരിത്രപ്രസിദ്ധമായ സമുദ്ര പാരമ്പര്യത്തിന് പുതിയ ദിശാബോധം നൽകുന്നതിനൊപ്പം മേഖലയിൽ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതി സഹായകരമാകും. The…

Read More