Author: News Desk

രാജ്യത്തെ ആദ്യത്തെ ഗിഗാ സ്‌കെയിൽ ഇലക്ട്രിക് എയർ ടാക്‌സി ഹബ്ബ് ആന്ധ്രാപ്രദേശിലെ അനന്തപ്പൂരിൽ വരും. ‘സ്‌കൈ ഫാക്ടറി’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി കർണാടക ആസ്ഥാനമായുള്ള സർല ഏവിയേഷനുമായി സഹകരിച്ചാണ് നിർമിക്കുക. പദ്ധതിക്കായി സർല ഏവിയേഷൻ 1300 കോടി രൂപ നിക്ഷേപിക്കും. പ്രതിവർഷം 1000 ഇലക്ട്രിക് എയർ ടാക്സികൾ നിർമിക്കാനാകുന്ന തരത്തിലാണ് സ്കൈ ഫാക്ടറി ഒരുങ്ങുക. വിശാഖപട്ടണത്ത് നടന്ന സിഐഐ പങ്കാളിത്ത ഉച്ചകോടിയിൽ സർല ഏവിയേഷനും ആന്ധ്രാപ്രദേശ് എയർപോർട്ട് ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡും ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു. 2027ഓടെ ഡ്രോൺ ടാക്സികൾ നിർമിക്കാൻ സംസ്ഥാനം ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വമ്പൻ നീക്കം. Andhra Pradesh is set to host India’s first Giga Scale Electric Air Taxi Hub, dubbed the ‘Sky Factory,’ in Anantapur. Sarla Aviation will invest ₹1300 crore to manufacture 1000 electric…

Read More

ഫ്ലാഗ്ഷിപ്പ് മോഡലായ സെഞ്ച്വറി 2026ഉമായി എത്തുകയാണ് ടൊയോട്ട. റോൾസ് റോയ്‌സിനും ബെന്റ്‌ലിക്കും ജപ്പാന്റെ ഉത്തരം എന്നാണ് ടൊയോട്ടയുടെ സെഞ്ച്വറി അറിയപ്പെടുന്നത്. പുതിയ സെഞ്ച്വറി ഈ ആഢംബരത്തെയെല്ലാം പുനർനിർവചിക്കുന്നു. മിന്നിത്തിളങ്ങുന്ന യൂറോപ്യൻ എതിരാളികളിൽ നിന്ന് വ്യത്യസ്തമായി കരകൗശല വൈദഗ്ദ്ധ്യം, ശാന്തത, മിനിമൽ മികവ് എന്നിവയ്ക്കാണ് ഊന്നൽ നൽകുന്നത്. എഞ്ചിനീയറിംഗിന്റേയും സുഖസൗകര്യങ്ങളുടേയും ആഢംബരത്തിന്റേയുമെല്ലാം സമന്വയമാണ് ടൊയോട്ട സെഞ്ച്വറി 2026ൽ ഒരുക്കിയിട്ടുള്ളത്. ഡിസൈനിലും ഫീച്ചറുകളിലുമെല്ലാം റോൾസ് റോയ്സ്, ബെന്റ്ലിയോടുമെല്ലാം കിടപിടിക്കുമെങ്കിലും ഈ വാഹനങ്ങളെ അപേക്ഷിച്ച് വില കുറവായിരിക്കുമെന്നതാണ് ടൊയോട്ട സെഞ്ച്വറി 2026യുടെ പ്രത്യേകത. കുറഞ്ഞ വിലയിൽ കൂടുതൽ ആഢംബര സംവിധാനങ്ങൾ ഉറപ്പാക്കിയെത്തുന്ന വാഹനം ജപ്പാന് പുറമെ, മറ്റ് വിദേശ രാജ്യങ്ങളിലേക്കും എത്തുമെന്നാണ് വിലയിരുത്തലുകൾ. ക്ലാസിക്ക് ലുക്കാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയറിന് നൽകുന്നതെങ്കിൽ സ്വകാര്യ സ്യൂട്ട് പോലെ തോന്നിക്കുന്നതാണ് ഇന്റീരിയർ. വലിയ ക്രോ ഗ്രിൽ എക്സ്റ്റീയരറിന് മിഴിവേകുമ്പോൾ മസാജ് ഫംഗ്ഷനുകളും മിനി എന്റർടൈൻമെന്റ് സെന്ററും ഫൂട്ട് റെസ്റ്റുമെല്ലാ അകത്തളത്തെ വേറെ ലെവലാക്കുന്നു. ലെതർ അപ്ഹോൾസ്റ്ററി, കട്ടിയുള്ള കാർപെറ്റിംഗും…

Read More

തമിഴ്‌നാടിന്റെ സ്വപ്നപദ്ധതികളായ കോയമ്പത്തൂർ, മധുര മെട്രോ റെയിൽ പദ്ധതികൾ നിരസിച്ച് കേന്ദ്ര സർക്കാർ. ഇരുനഗരങ്ങളിലേയും ജനസംഖ്യ 20 ലക്ഷത്തിൽ താഴെയാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം പദ്ധതികൾ നിരസിച്ചിരിക്കുന്നത്. മെട്രോ റെയിൽ നയം 2017 പ്രകാരം 20 ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളിലേ മെട്രോ അനുവദിക്കാനാകൂ എന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം വ്യക്തമാക്കി. തമിഴ്നാട് സമർപിച്ച വിശദ പദ്ധതി റിപ്പോർട്ട് (DPR) കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം തിരിച്ചയച്ചിരിക്കുകയാണ്. 2024 ഡിസംബറിലാണ് സംസ്ഥാനം കോയമ്പത്തൂർ, മധുര മെട്രോകൾക്കായി സമഗ്ര മൊബിലിറ്റി പ്ലാനും പദ്ധതി വിശകലനത്തിന് ആവശ്യമായ ബദൽ വിശകലന റിപ്പോർട്ടും സമർപ്പിച്ചത്. ഈ റിപ്പോർട്ടുകളാണ് കേന്ദ്രം ഇപ്പോൾ തിരിച്ചയച്ചിരിക്കുന്നത്. The Central Government rejected the Metro Rail project proposals for Coimbatore and Madurai, citing that the population in both cities falls below the 20 lakh minimum required by the Metro…

Read More

ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രി സ്ജാഫ്രി സ്ജാംസൗദ്ദീൻ നവംബർ അവസാന വാരത്തിൽ ഇന്ത്യ സന്ദർശിക്കാനിരിക്കുകയാണ്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ഉൾപ്പെടുന്ന പ്രധാന പ്രതിരോധ കരാറിന്റെ സുപ്രധാന തുടർച്ചയായാണ് ഈ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്. ഇത് ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിലെ പ്രധാന ചുവടുവെയ്പ്പാകും. നേരത്തെ ഫിലിപ്പിൻസിന് പുറമെ ഇന്ത്യയിൽനിന്ന് ബ്രഹ്‌മോസ് മിസൈൽ വാങ്ങുന്ന അടുത്ത രാജ്യമായി ഇന്തോനേഷ്യ മാറുമെന്നും ഇരുരാജ്യങ്ങളും ബ്രഹ്‌മോസ് മിസൈൽ കരാറിൽ ഒപ്പ് വെക്കാനൊരുങ്ങുന്നതായും റിപ്പോർട്ട്‌ ഉണ്ടായിരുന്നു. പ്രതിരോധ ഇടപാട് സംബന്ധിച്ച് ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ ഏറെനാളായി തുടരുന്ന ചർച്ചകൾ കഴിഞ്ഞ ജനുവരിയിൽ ഇന്തോനേഷ്യൻ ഉന്നതതല സംഘത്തിന്റെ സന്ദർശനത്തോടെ വേഗത്തിലായിരുന്നു. ചെറിയ നാവികസേന മാത്രമുള്ള ഇന്തോനേഷ്യയ്ക്ക് തീരസുരക്ഷ ഉറപ്പുവരുത്താൻ ബ്രഹ്‌മോസ് പോലുള്ള ശക്തമായ ആയുധങ്ങൾ ആവശ്യമാണ്. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളും സൈനികതാവളങ്ങളും തരിപ്പണമാക്കിയ ബ്രഹ്‌മോസിന്റെ കൃത്യത നിരവധി ലോകരാജ്യങ്ങൾക്കൊപ്പം ഇന്തോനേഷ്യയേയും ആകർഷിച്ചിരുന്നു. ഇതാണ് മിസൈൽ കരാർ വേഗത്തിലാക്കാൻ ഇടയാക്കിയതെന്നാണ് റിപ്പോർട്ട്.…

Read More

മൾട്ടി-മോഡൽ ഇലക്ട്രിക് വാഹന ശൃംഖല സ്ഥാപിക്കുന്നതിനായി ആന്ധ്രാപ്രദേശും തണ്ടർപ്ലസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യവും തമ്മിൽ വമ്പൻ കരാർ. തണ്ടർപ്ലസ്സിനൊപ്പം ഇടിഒ മോട്ടോഴ്‌സ്, റോക്കിത്ത് എന്നിവ ചേർന്നുള്ള കൺസോർഷ്യമാണ് വിശാഖപട്ടണത്ത് നടന്ന ആന്ധ്രാപ്രദേശ് പങ്കാളിത്ത ഉച്ചകോടിയിൽ കരാർ ഒപ്പിട്ടത്. ആന്ധ്രാപ്രദേശ് സാമ്പത്തിക വികസന ബോർഡുമായുള്ള കരാർ, ₹515 കോടിയുടെ മൾട്ടി-മോഡൽ ഇലക്ട്രിക് മൊബിലിറ്റി ആൻഡ് ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാമിന്റെ രൂപരേഖ നൽകുന്നു. പദ്ധതിയിലൂടെ 1,450 പേർക്ക് നേരിട്ടും 3,100 പേർക്ക് പരോക്ഷമായും ജോലി ലഭിക്കും. ഇതടക്കം 5000ത്തിലധികം തൊഴിലവസരങ്ങളാണ് പദ്ധതി സൃഷ്ടിക്കുക. ഫ്ലീറ്റ് പ്രവർത്തനങ്ങൾ, ചാർജിംഗ് സ്റ്റേഷൻ മാനേജ്മെന്റ്, ഉപഭോക്തൃ പിന്തുണ, മൊബിലിറ്റി മാനേജ്മെന്റ് തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിൽ സ്ത്രീകൾ നയിക്കുന്ന തൊഴിൽ അവസരങ്ങൾക്കുള്ള വ്യവസ്ഥകളും സംരംഭത്തിൽ ഉൾപ്പെടുന്നു. തണ്ടർപ്ലസ് സംസ്ഥാനത്തുടനീളം ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ശൃംഖല വികസിപ്പിക്കും. 25 കിലോമീറ്റർ ഇടവേളകളിൽ 120 kW ചാർജറുകളും ഇന്റർസിറ്റി റൂട്ടുകളിലും ഹൈവേകളിലും ഓരോ 100 കിലോമീറ്ററിലും 1 MW അൾട്രാ-ഫാസ്റ്റ് ചാർജറുകളും സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നു.…

Read More

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. മോസ്കോയിൽ എസ്‌സി‌ഒ പ്രതിനിധി സംഘങ്ങളുടെ തലവന്മാരുടെ യോഗത്തിനിടെയാണ് കൂടിക്കാഴ്ച നടന്നത്. ഡിസംബർ ആദ്യം പുടിന്റെ ഇന്ത്യാ സന്ദർശന വേളയിൽ നടക്കാനിരിക്കുന്ന ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയുടെ മുന്നൊരുക്കങ്ങൾ ഉൾപ്പെടെ ഇരുവരും ചർച്ച ചെയ്തു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ സന്ദർശിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആശംസകൾ അദ്ദേഹത്തെ അറിയിച്ചു . വരാനിരിക്കുന്ന വാർഷിക ഇന്ത്യ-റഷ്യ ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ചു. പ്രാദേശിക, ആഗോള സംഭവവികാസങ്ങളും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളുടെ കൂടുതൽ പുരോഗതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെയും മാർഗനിർദേശങ്ങളെയും ആഴത്തിൽ വിലമതിക്കുന്നു- ജയശങ്കർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. External Affairs Minister S. Jaishankar met Russian President Vladimir Putin in Moscow to discuss preparations for the upcoming India-Russia Annual Summit during Putin’s visit to India in early…

Read More

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ (ULCCS) ആഗോള സഹകരണ സാംസ്കാരിക പൈതൃക സൈറ്റായി ആദരിച്ച് ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് (ICA). ബ്രസീലിലെ ഇറ്റാമറതി പാലസിൽ സംഘടിപ്പിച്ച ചടങ്ങിലാണ് നൂറുവർഷത്തെ ചരിത്രമുള്ള തൊഴിലാളി സഹകരണസംഘമായ ഊരാളുങ്കലിനെ ലോക സഹകരണ സാംസ്കാരിക പൈതൃകകേന്ദ്രമായി പ്രഖ്യാപിച്ചിരിക്കുന്നത്. ലോക സഹകരണ പ്രസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകം പേറുന്ന 25 രാജ്യങ്ങളിൽ നിന്നുള്ള 31 കേന്ദ്രങ്ങളിൽ ഒന്നായാണ് ഊരാളുങ്കൽ സൊസൈറ്റി ഇടംനേടിയത്. ഗുജറാത്തിലെ ആനന്ദിലുള്ള അമൂലിന്റെ ഡോ. വർഗീസ് കുര്യൻ മ്യൂസിയവും പട്ടികയിൽ ഇടംപിടിച്ചു. പട്ടികയിൽ രണ്ട് എൻട്രികൾ ഉള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായും ഇന്ത്യ മാറി. സഹകരണ സാംസ്കാരിക പൈതൃകകേന്ദ്രങ്ങളുടെ ആദ്യ ലോകഭൂപടം ഉൾപ്പെടുത്തി, കോ ഓപ്പറേറ്റീവ് കൾച്ചറൽ ഹെറിറ്റേജ് പ്ലാറ്റ്‌ഫോമും (www.culturalheritage.coop) ഐസി‌എ പ്രകാശിപ്പിച്ചിട്ടുണ്ട്. തലമുറകളിലൂടെ സഹകരണ സ്ഥാപനങ്ങൾ സംസ്കാരം, ഉപജീവനമാർഗ്ഗം, വിദ്യാഭ്യാസം, സാമൂഹിക പുരോഗതി എന്നിവ എങ്ങനെ രൂപപ്പെടുത്തിയെന്ന് കാണിക്കുന്നതാണ് അംഗീകാരം. മലബാറിലെ ഗ്രാമീണ പാരമ്പര്യത്തെ ആഗോള പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന പ്ലാറ്റ്‌ഫോമിന്റെ സമർപിത…

Read More

സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (SIR) നടപടികൾ കേരളത്തിലും പുരോഗമിക്കുകയാണ്. കേരളത്തിൽ ഇതുവരെ 2.63 കോടിയിലധികം എന്യുമറേഷൻ ഫോമുകൾ വോട്ടർമാർക്ക് വിതരണം ചെയ്തതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ.യു. കേൽക്കർ പറഞ്ഞു. ഇത് മൊത്തം വോട്ടർമാരുടെ 94.52 ശതമാനമാണ്. എല്ലാ ബിഎൽഒമാരും ഇതുവരെ പൂർണമായ ഡാറ്റ അപ്‌ലോഡ് ചെയ്തിട്ടില്ലാത്തതിനാൽ യഥാർത്ഥ എണ്ണം കൂടുതലായിരിക്കുമെന്നും തിരഞ്ഞെടുപ്പ് ഓഫീസർ കൂട്ടിച്ചേർത്തു. ഈ മാസം 4നാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി എസ്‌ഐ‌ആറിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. വോട്ടർപട്ടികയിലുള്ള ഓരോ വ്യക്തിയുടേയും യോഗ്യത ഉറപ്പാക്കി പട്ടിക പുതുക്കുന്ന തീവ്ര ശ്രമമാണ് എസ്ഐആർ. വോട്ടർപട്ടികയിലുള്ള ഓരോരുത്തരുടെയും ഇലക്ടറൽ യോഗ്യത പരിശോധിച്ച് യോഗ്യരല്ലാത്തവരെ ഒഴിവാക്കുകയും യോഗ്യരായവരുടെ പ്രാതിനിധ്യം ഉറപ്പാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇരട്ടിപ്പുകളും ഒഴിവാക്കും. വോട്ടർ പട്ടികയുടെ ഭാഗമായവരും, എസ്ഐആർ നടപ്പാകുമ്പോൾ യോഗ്യത വീണ്ടും തെളിയിക്കണം. The Special Integrated Revision (SIR) is progressing in Kerala, with over 2.63…

Read More

ഇന്ത്യയിൽ വമ്പൻ ഗ്ലോബൽ ക്യാപബിലിറ്റി സെന്റർ (GCC) സ്ഥാപിക്കാൻ ആഗോള കോസ്മറ്റിക് കമ്പനി ലോറിയൽ (L’Oréal). റിപ്പോർട്ടുകൾ പ്രകാരം കമ്പനിയുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജിസിസികളിലൊന്ന് ഹൈദരാബാദിലാണ് വരിക. നിലവിൽ മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ കമ്പനിക്ക് ഗവേഷണ സൗകര്യങ്ങളുണ്ട്. ഇവയിൽനിന്നും വ്യത്യസ്തമായി ലോറിയലിന്റെ ആഗോള സാങ്കേതികവിദ്യ, നവീകരണം, ഗവേഷണ മാൻഡേറ്റുകൾ എന്നിവയെ പിന്തുണയ്ക്കുകയാണ ഹൈദരാബാദ് കേന്ദ്രത്തിന്റെ ലക്ഷ്യം. നിലവിൽ കമ്പനിക്ക് ഫ്രാൻസിൽ മൂന്ന് പ്രധാന ഗവേഷണ കേന്ദ്രങ്ങളും യുഎസ്, ജപ്പാൻ, ചൈന, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിലായി പ്രാദേശിക കേന്ദ്രങ്ങളുമാണ് ഉള്ളത്. ഹൈദരാബാദിലെ വിപുലീകരണം ഇന്ത്യൻ വിപണിയിൽ കമ്പനിയുടെ വർധിച്ചുവരുന്ന ശ്രദ്ധയെ അടിവരയിടുന്നതാണ്. Global cosmetics giant L’Oréal is setting up a massive Global Capability Centre (GCC) in Hyderabad, which will support its worldwide technology, innovation, and research mandates.

Read More

സാധാരണ പാസ്‌പോർട്ടുള്ള ഇന്ത്യക്കാർക്ക് അനുവദിച്ചിരുന്ന വിസ ഇളവ് നിർത്തലാക്കി ഇറാൻ. ഇന്ത്യക്കാർക്ക് വിസയില്ലാതെ രാജ്യം സന്ദർശിക്കാൻ നൽകിയിരുന്ന അനുമതിയാണ് റദ്ദാക്കിയത്. നവംബർ 22 മുതൽ ഇറാനിൽ പ്രവേശിക്കുന്നതിനോ ഇറാനിലൂടെ മറ്റു രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്നതിനോ സാധാരണ പാസ്‌പോർട്ടുള്ള എല്ലാ ഇന്ത്യൻ യാത്രക്കാരും മുൻകൂട്ടി വിസ എടുക്കണം. മനുഷ്യക്കടത്തും തട്ടിക്കൊണ്ടുപോകൽ കേസുകളും വർധിച്ച സാഹചര്യത്തിലാണ് വിസരഹിത പ്രവേശനം റദ്ദാക്കാനുള്ള തീരുമാനമെടുക്കുന്നതെന്ന് അധികൃതർ വിശദീകരിച്ചു. സാധാരണ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ലഭ്യമായിരുന്ന വിസ ഇളവ് സൗകര്യം ദുരുപയോഗം ചെയ്ത് വ്യക്തികളെ കബളിപ്പിച്ച് ഇറാനിലേക്ക് എത്തിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ മാസം 22 മുതൽ സാധാരണ പാസ്‌പോർട്ടുള്ള ഇന്ത്യൻ പൗരന്മാർക്ക് ഇറാനിൽ പ്രവേശിക്കുന്നതിനും അതുവഴി കടന്നുപോകുന്നതിനും വിസ എടുക്കണം. വിനോദസഞ്ചാരത്തിനായി ഇന്ത്യക്കാർക്ക് വിസയില്ലാതെ രാജ്യം സന്ദർശിക്കാനുള്ള പദ്ധതി 2024 ഫെബ്രുവരി 4 മുതലാണ് ഇറാൻ നടപ്പിലാക്കിയത്. Iran has cancelled visa-free entry for ordinary Indian passport holders starting November 22, citing a…

Read More