Author: News Desk
കേരളത്തിന്റെ തീരദേശ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനായി ഇന്ത്യൻ നാവിക സേനയും സംസ്ഥാന സർക്കാരും സംയുക്തമായി വാർഷിക അവലോകന യോഗം നടത്തി. തിരുവനന്തപുരത്ത് നടന്ന യോഗത്തിന് സതേൺ നേവൽ കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിങ്-ഇൻ-ചീഫും കോസ്റ്റൽ ഡിഫൻസ് (സൗത്ത്) കമാൻഡറുമായ വൈസ് അഡ്മിറൽ സമീർ സക്സേനയും കേരള സർക്കാരിന്റെ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഐഎഎസും നേതൃത്വം നൽകി. വിവിധ സുരക്ഷാ ഏജൻസികൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനും തീരദേശ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനും യോഗത്തിൽ ചർച്ചകൾ നടന്നു. ഇന്ത്യൻ നാവികസേന, കോസ്റ്റ് ഗാർഡ് എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് പുറമെ സംസ്ഥാന പൊലീസ്, രഹസ്യാന്വേഷണ ഏജൻസികൾ, ഫിഷറീസ്, പോർട്ട്, കസ്റ്റംസ് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. മുൻ യോഗത്തിന് ശേഷമുള്ള തീരദേശ സുരക്ഷാ പ്രവർത്തനങ്ങളുടെ പുരോഗതിയും യോഗം അവലോകനം ചെയ്തു. ഭാവിയിലുണ്ടായേക്കാവുന്ന സമുദ്ര സുരക്ഷാ വെല്ലുവിളികളും, പ്രതിരോധം ശക്തമാക്കുന്നതിനായി നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതും യോഗം ചർച്ച ചെയ്തു. തദ്ദേശീയ സാങ്കേതികവിദ്യകൾ…
കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിൽ നാലുദിവസമായി സംഘടിപ്പിച്ച ബഹുരാഷ്ട്ര സമുദ്ര സുരക്ഷാ പരിശീലന പരിപാടി ‘ഓപ്പറേഷൻ സതേൺ റെഡിനെസ് 26-2’ 2026 സമാപിച്ചു. ഇന്ത്യൻ നാവികസേന സംയുക്ത സമുദ്ര സേനയുമായി (CMF) സഹകരിച്ച് ദക്ഷിണ നാവിക കമാൻഡിൻ്റെയും ഇന്ത്യൻ നാവികസേന നേതൃത്വം നൽകുന്ന സംയുക്ത ദൗത്യ സേന 154ൻ്റെയും (CTF 154) മേൽനോട്ടത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ 27 രാജ്യങ്ങളിലെ 276 പ്രതിനിധികൾ പങ്കെടുത്തു. 76 ഫെസിലിറ്റേറ്റർമാരും വിഷയ വിദഗ്ധരും നാല് അന്താരാഷ്ട്ര സംഘടനകളും പരിപാടിക്ക് പിന്തുണയേകി. വിദഗ്ധ ചർച്ചകൾ, സിമുലേറ്റർ അധിഷ്ഠിത മാർഗനിർദേശങ്ങൾ, പ്രായോഗിക പരിശീലനം എന്നിവയിലൂടെ സമുദ്ര സുരക്ഷ, നിയമ-പ്രവർത്തന വീക്ഷണങ്ങൾ എന്നിവ ഏകോപിപ്പിക്കുന്നതായിരുന്നു പരിശീലന പരിപാടി. സമുദ്ര മേഖലയിലെ സ്ഥിതിഗതികൾ സംബന്ധിച്ച ധാരണയും വിവരങ്ങൾ പങ്കിടലും, സമുദ്ര നിയമം, മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ, സേനാ സംരക്ഷണ നടപടികൾ, പരമ്പരാഗതമല്ലാത്ത ഭീഷണികൾ, സമുദ്രത്തിലെ സ്വയം നിയന്ത്രിത സംവിധാനങ്ങൾ, ദൗത്യരൂപേണയുള്ള സമുദ്ര പരിശീലനം എന്നിവയെക്കുറിച്ച് പ്രത്യേക സെഷനുകൾ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.…
ഇന്ത്യയുടെ അതിവേഗം വളരുന്ന ഓൺലൈൻ ഭക്ഷണ വിതരണ വിപണിയിലേക്ക് പ്രവേശിക്കാൻ വാൾമാർട്ട് ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്സ് ഭീമൻ ഫ്ലിപ്കാർട്ട്. ഇതോടെ സൊമാറ്റോ, സ്വിഗ്ഗി എന്നീ മുൻനിര കമ്പനികൾക്കിടയിൽ കടുത്ത മത്സരം നടക്കുന്ന ഈ മേഖലയിലേക്ക് പ്രവേശിക്കുന്ന ഏറ്റവും പുതിയ ടെക് കമ്പനിയായി ഫ്ലിപ്കാർട്ട് മാറും. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഫുഡ് ഡെലിവറി ആരംഭിക്കുമെന്ന് ഫ്ലിപ്കാർട്ട് ഗ്രൂപ്പ് സിഇഒ കല്യാൺ കൃഷ്ണമൂർത്തി ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. തങ്ങൾ ചെയ്യുന്ന മറ്റെല്ലാ കാര്യങ്ങളെയും പോലെ, ആദ്യം ഫുഡ് ഡെലിവറി ആരംഭിക്കുകയും ഉപഭോക്താക്കളുമായി വാല്യൂ പ്രൊപ്പോസിഷൻ പരീക്ഷിക്കുകയും ഫീഡ്‌ബാക്ക് സ്വീകരിക്കുകയും ഉപഭോക്താവിനെ യഥാർത്ഥത്തിൽ ആകർഷിക്കുന്നത് വരെ ഉൽപ്പന്നം മെച്ചപ്പെടുത്തുന്നത് തുടരുകയും ചെയ്യും. അതിനുശേഷമാകും ഇത് വ്യാപിപ്പിക്കാൻ തുടങ്ങുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്വിക്ക് കൊമേഴ്സ് ബിസിനസ്സായ ‘ഫ്ലിപ്കാർട്ട് മിനിറ്റ്സ്’ എന്ന സംരംഭത്തിലൂടെ സ്വീകരിച്ച അതേ തന്ത്രം പിന്തുടർന്ന്, വിപുലമായ രീതിയിൽ അവതരിപ്പിക്കുന്നതിന് മുൻപ് പ്രാരംഭ ഘട്ടത്തിൽ ഈ സേവനം പരിമിതമായ അളവിലായിരിക്കും നടപ്പിലാക്കുക. ഇത് പ്രത്യേക ആപ്പിന്റെയും…
രാജ്യത്തിന്റെ വ്യോമ പ്രതിരോധ ശേഷിയിൽ നിർണായക മുന്നേറ്റമായി ലോങ്-റേഞ്ച് സർഫേസ്-ടു-എയർ മിസൈലായ ‘കുശ’യുടെ (Kusha) ആദ്യ പരീക്ഷണ പറക്കൽ ഡിആർഡിഒ വിജയകരമായി പൂർത്തിയാക്കി. ഒഡീഷ തീരത്തെ എപിജെ അബ്ദുൽ കലാം കേന്ദ്രത്തിലാണ് പരീക്ഷണം നടന്നത്. ഉയർന്ന വേഗതയിലും ഉയരത്തിലുമുള്ള വ്യോമ ഭീഷണികളുടേതിന് സമാനമായ ഇലക്ട്രോണിക് ലക്ഷ്യത്തെ മിസൈൽ സംവിധാനം വിജയകരമായി തകർത്തു. ഫൈറ്റർ ജെറ്റുകൾ, മിസൈലുകൾ, ആളില്ലാ വിമാനങ്ങൾ തുടങ്ങിയ വിവിധതരം വ്യോമ ഭീഷണികളെ കൃത്യമായി പ്രതിരോധിക്കാൻ ‘കുശ’ മിസൈൽ സംവിധാനത്തിന് സാധിക്കും. മിസൈലുകൾ, റഡാറുകൾ, കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ സംവിധാനങ്ങളും തദ്ദേശീയമായാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമുള്ള ഇത്തരം ലോങ്-റേഞ്ച് മിസൈൽ സാങ്കേതികവിദ്യ സ്വന്തമാക്കിയത് രാജ്യത്തിന്റെ പ്രതിരോധ ഗവേഷണ രംഗത്തെ വലിയ നാഴികക്കല്ലാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. ഇത്തരം സംവിധാനങ്ങൾക്കായുള്ള വിദേശ ആശ്രയത്വം ഇതോടെ ഇല്ലാതാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. DRDO conducts successful maiden flight-test of long-range surface-to-air…
സംസ്ഥാനത്ത് ഊബർ ഒഴികെയുള്ള ഓൺലൈൻ ടാക്സി തൊഴിലാളികളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു. മിനിമം നിരക്ക് വർധന, കമ്മീഷൻ പരിഷ്‌കരണം, തൊഴിൽ സുരക്ഷ തുടങ്ങിയ 11 ഇന ആവശ്യങ്ങൾ ഉന്നയിച്ച് ചൊവ്വാഴ്ച മുതൽ ആരംഭിച്ച സമരത്തിനിടെ, ഓല, റാപ്പിഡോ, കേരള സവാരി തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളുമായി ഡ്രൈവർമാരുടെ സംഘടന നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ഊബർ ഒഴികെയുള്ള മറ്റ് ആപ്പുകൾ തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്ന് കേരള സവാരി ഉൾപ്പെടെയുള്ള സർവീസുകൾ സാധാരണ നിലയിൽ പുനരാരംഭിക്കും. അതേസമയം, ഊബർ പ്രതിനിധികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന്, ഊബർ ആപ്പ് ഉപയോഗിച്ചുള്ള സർവീസുകൾ ബഹിഷ്‌കരിച്ചുകൊണ്ട് തൊഴിലാളികൾ സമരം തുടരുകയാണ്. ആവശ്യങ്ങൾ അംഗീകരിക്കാൻ ഊബർ അധികൃതർ ഒരാഴ്ചത്തെ സമയം തേടിയിട്ടുണ്ടെന്നും, എന്നാൽ ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂല തീരുമാനമായില്ലെങ്കിൽ ഊബറിനെതിരെയുള്ള സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും ഓൺലൈൻ ടാക്സി സംയുക്ത സമിതി വ്യക്തമാക്കി. വൻതോതിലുള്ള കമ്മീഷൻ ഈടാക്കുന്നതും ഇന്ധനവില വർധനവും കാരണം കടുത്ത പ്രതിസന്ധിയിലാണെന്നും തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നു. കൊച്ചിയിൽ ഊബർ…
വാണിജ്യ വിമാന സർവീസ് രംഗത്തേക്ക് കടക്കാനുദ്ദേശിക്കുന്നുവെന്ന മാധ്യമവാർത്തകൾ തള്ളി അദാനി എന്റർപ്രൈസസ്. ഇത്തരം പ്രചാരണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് കമ്പനി നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി. ഡൽഹി, മുംബൈ വിമാനത്താവളങ്ങളുടെ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ്, എയർലൈൻ കമ്പനികളിൽ 10 ശതമാനത്തിൽ കൂടുതൽ ഓഹരികൾ കൈവശം വെക്കുന്നത് തടയുന്ന പഴയ ചട്ടങ്ങളിൽ ഇളവ് തേടിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഈ ഔദ്യോഗിക വിശദീകരണം. നിലവിൽ രാജ്യത്തെ എട്ട് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്ന അദാനി ഗ്രൂപ്പ്, വ്യോമയാന മേഖലയിലെ വിവിധ സേവനങ്ങൾ വികസിപ്പിക്കുന്നുണ്ടെങ്കിലും എയർലൈൻ ആരംഭിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് കമ്പനി വ്യക്തമാക്കി. സ്റ്റോക്ക് എക്സ്ചേഞ്ചിന് നൽകിയ അറിയിപ്പിൽ (Stock Exchange Filing), തങ്ങൾ എയർലൈൻ ബിസിനസ്സ് ആരംഭിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ “പൂർണ്ണമായും അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണ്” എന്ന് കമ്പനി വ്യക്തമാക്കി. എയർലൈൻ മേഖലയിലേക്ക് പ്രവേശിക്കുന്നതിനുള്ള യാതൊരു നിർദ്ദേശവും തങ്ങളുടെ പരിഗണനയിലില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു അതേസമയം, വിമാനത്താവള നടത്തിപ്പുകാർ എയർലൈൻ ആരംഭിക്കുന്നത് വിപണിയിൽ അനാവശ്യ സ്വാധീനത്തിനും വിവേചനത്തിനും വഴിവെക്കുമെന്ന്…
ഇ-പാൻ കാർഡ് ഡൗൺലോഡ് ചെയ്യാനാവശ്യപ്പെട്ടുള്ള വ്യാജ ഇ-മെയിലുകൾക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കേന്ദ്രത്തിന്റെ ഫാക്ട് ചെക്ക് വിഭാഗമായ PIB Fact Check ആണ് സംഭവത്തിൽ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. സാമ്പത്തിക വിവരങ്ങളും വ്യക്തിഗത വിവരങ്ങളും ആവശ്യപ്പെട്ട് വരുന്ന ഇമെയിലുകൾ, എസ്എംഎസുകൾ, ഫോൺ കോളുകൾ എന്നിവയ്ക്കോ വ്യാജ ലിങ്കുകൾക്കോ മറുപടി നൽകരുതെന്നാണ് നിർദേശം. ഇത്തരം ഫിഷിംഗ് ഇമെയിലുകൾ സംബന്ധിച്ച് പരാതിപ്പെടാൻ https://www.incometaxindia.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണെന്നും നിർദേശത്തിൽ പറയുന്നു. ഉപഭോക്താക്കളുടെ വ്യക്തിഗത-സാമ്പത്തിക വിവരങ്ങൾ ചോർത്താനായാണ് “ഡൗൺലോഡ് ഇ-പാൻ കാർഡ് ഓൺലൈൻ: സ്റ്റെപ്പ്-ബൈ-സ്റ്റെപ്പ് ഗൈഡ്” എന്നുകാണിച്ച് തട്ടിപ്പുകാർ ഇമെയിലുകൾ അയക്കുന്നത്. ആദായവകുപ്പ് നൽകുന്ന ഇ-പാൻ കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള ലളിത വഴികൾ എന്ന വ്യാജേനയാണ് ഇമെയിൽ. ഇത്തരം സംശയാസ്പദമായ ലിങ്കുകളിലോ ഇമെയിലുകളിലോ യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യരുതെന്നും, ഫോൺ കോളുകൾ, എസ്എംഎസ് എന്നിവ വഴി രഹസ്യവിവരങ്ങൾ പങ്കുവെക്കരുതെന്നും പിഐബി മുന്നറിയിപ്പ് നൽകുന്നു. Beware of fake e-PAN card emails! PIB Fact Check warns users…
നിർമ്മിതബുദ്ധി- നൂതനസാങ്കേതികവിദ്യാ മേഖലയിലെ രാജ്യത്തെ ഹബ്ബായി സംസ്ഥാനത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ആഗോള യാത്രാ വ്യവസായ മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് ഐബിഎസ് സോഫ്റ്റ്‌വെയർ ഗ്രൂപ്പ് ആരംഭിച്ച എഐ കമ്പനിയായ നാവിക് ടെക്നോളജി ഇൻഫോപാർക്ക് ഫേസ് ഒന്നിലെ ഐബിഎസ് ടവറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ലോകമെമ്പാടും വിജ്ഞാന വിസ്ഥോടനമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്തിനും ഏതിനുമുള്ള ഉപകരണമായി നിർമ്മിതബുദ്ധി മാറുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ എഐ ഡാഷ് ബോർഡിന്റെ സഹായത്തോടെ നിക്ഷേപ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നത് ആരംഭിച്ചു കഴിഞ്ഞു. ഈ ദശകത്തിന്റെ അവസാനമാകുമ്പോഴേക്കും മനുഷ്യബുദ്ധിക്കൊപ്പം നിർമ്മിതബുദ്ധി എത്തുമെന്നാണ് ആഗോളതലത്തിലുള്ള വിദഗ്ധർ കണക്കുകൂട്ടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടിക്കടി മാറുന്ന ഈ സാഹചര്യം പഠിക്കുന്നതിനു വേണ്ടി ഗ്ലോബൽ ജോബ് വാച്ച് ടവർ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിയമിച്ച വിദഗ്ധരുടെ റിപ്പോർട്ട് പരിഗണിച്ച് കരിക്കുലത്തിനും പാഠ്യപദ്ധതിയിലും മാറ്റങ്ങൾ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടര ദശകമായി ഐബിഎസ് നൽകിവരുന്ന യാത്രാ വ്യവസായ നൈപുണ്യത്തെ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ നവീകരിക്കുകയാണ്…
ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായി ബഹിരാകാശ യാത്രയ്ക്കായി ഡിആർഡിഒ വികസിപ്പിച്ച ഭക്ഷ്യവിഭവങ്ങളിൽ ആകെ മൂന്നെണ്ണം മാത്രമാണ് വിജയിച്ചത്. യാത്രയ്ക്കായി ഡിആർഡിഒ നിരവധി ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കിയെങ്കിലും നാസയുടെ കർശന സുരക്ഷാ-ഗുണനിലവാര പരിശോധനകളിൽ വെറും മൂന്ന് വിഭവങ്ങൾ മാത്രമാണ് വിജയിച്ചതെന്ന് ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻശു ശുക്ല വെളിപ്പെടുത്തി. 2025 ജൂണിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) നടത്തിയ യാത്രയിലെ അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്. ഗഗൻയാൻ ദൗത്യത്തിനായി ബഹിരാകാശ ഭക്ഷണം വികസിപ്പിക്കുന്ന ഡിആർഡിഓയ്ക്ക് കീഴിലുള്ള ഡിഫൻസ് ഫുഡ് റിസർച്ച് ലബോറട്ടറി (DFRL) ഖിച്ചടി, പുലാവ് തുടങ്ങി നിരവധി വിഭവങ്ങൾ തയ്യാറാക്കിയിരുന്നെങ്കിലും സാങ്കേതിക പരിശോധനകളിൽ വിജയിക്കാൻ ഗാജർ കാ ഹൽവ, മൂംഗ് ദാൽ കാ ഹൽവ, ആംരസ് എന്നിവയ്ക്കു മാത്രമേ സാധിച്ചുള്ളൂ. ബഹിരാകാശത്ത് ഫ്രിഡ്ജ് സൗകര്യമില്ലാതെ മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കുക, സൂക്ഷ്മാണുക്കളുടെ സുരക്ഷ ഉറപ്പാക്കുക, വിക്ഷേപണ സമയത്തെ ശക്തമായ ആഘാതങ്ങളും കുലുക്കങ്ങളും അതിജീവിക്കുക തുടങ്ങിയ കർശനമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തരം ഭക്ഷണങ്ങൾ തയ്യാറാക്കുന്നത്. ഈ വിഭവങ്ങൾ തനിക്ക്…
തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും സൂപ്പർതാരവുമായ വിജയ് നായകനായെത്തുന്ന അദ്ദേഹത്തിന്റെ കരിയറിലെ അവസാന ചിത്രമായ ‘ജന നായകന്’ തിയേറ്ററുകളിൽ ആവേശകരമായ വരവേൽപ്പ്. തമിഴ്നാട്ടിലുടനീളം ആയിരത്തോളം സ്ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ടിക്കറ്റുകൾ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ച് മിനിറ്റുകൾക്കകം വിറ്റുതീർന്നു. പല തിയേറ്ററുകളും പുലർച്ചെ തന്നെ ബുക്കിംഗുകൾ ആരംഭിച്ചിരുന്നുവെങ്കിലും കടുത്ത തിരക്കാണ് അനുഭവപ്പെട്ടത്. ആദ്യ ദിനം ഇന്ത്യയൊട്ടാകെ 37 മുതൽ 60 കോടി രൂപ വരെ കലക്ഷൻ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. പിവിആർ ഐനോക്സിലൂടെ മാത്രം അഡ്വാൻസ് ബുക്കിംഗിലൂടെ മൂന്ന് ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് ലഭിച്ചതിനാൽ 18 വയസ്സിന് താഴെയുള്ളവർക്ക് തിയേറ്ററുകളിൽ പ്രവേശനമുണ്ടാകില്ല. എങ്കിലും ആരാധകരും ഭരണകക്ഷിയായ ടി.വി.കെ. പ്രവർത്തകരും വിവിധ ജില്ലകളിൽ ചിത്രം ഉത്സവമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. യഷിന്റെ ‘ടോക്സിക്’, രൺബീർ കപൂറിന്റെ ‘രാമായണം’, ഷാരൂഖ് ഖാന്റെ ‘കിംഗ്’ തുടങ്ങിയ വമ്പൻ ചിത്രങ്ങൾ റിലീസിനൊരുങ്ങുന്ന സാഹചര്യത്തിൽ, ‘ജന നായകൻ’ ബോക്സോഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമോയെന്ന…
