Author: News Desk

അതിരുകടന്ന സ്വത്തുക്കൾക്ക് പേരുകേട്ടവരും പ്രശസ്തരുമായ നിരവധി ശതകോടീശ്വരന്മാരുടെ നാടാണ് ഇന്ത്യ. അവരുടെയൊക്കെ യാത്രാ ആവശ്യങ്ങൾക്കും ബിസിനസ്സ് ആവശ്യങ്ങൾക്കുമൊക്കെയായി സ്വകാര്യ ജെറ്റുകളും എയർബസുകളും ഗതാഗത മാർഗ്ഗങ്ങളായി ഇവരൊക്കെ ഉപയോഗിക്കാറുണ്ട്. ഇക്കൂട്ടത്തിൽ 100 കോടി രൂപയ്ക്ക് എയർബസ് ഹെലികോപ്റ്റർ വാങ്ങിയ ആദ്യ ഇന്ത്യക്കാരൻ ആരാണെന്ന് അറിയാമോ? 100 കോടി രൂപ വിലമതിക്കുന്ന എയർബസ് ഹെലികോപ്റ്റർ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് മലയാളികളുടെ സ്വന്തം വ്യവസായി ബി.രവി പിള്ള. കേരളത്തിലെ കൊല്ലം സ്വദേശിയായ രവി പിള്ള, യുഎഇ-ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമായ ആർപി ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനുമാണ്. 2022 ജൂണിൽ ആണ് 100 കോടി രൂപയ്ക്ക് എയർബസ് H145 എന്ന ആഡംബര ഹെലികോപ്റ്റർ രവി പിള്ള വാങ്ങിയത്. എയർബസ് നിർമിച്ച ഈ ഹെലികോപ്റ്റർ ആദ്യമായി ഇന്ത്യയിൽ വാങ്ങുന്ന ആൾ രവി പിള്ള ആയിരുന്നു. ലോകത്താകെ 1500 എയര്‍ബസ് എച്ച് 145 ഹെലികോപ്റ്ററുകള്‍ മാത്രമാണുള്ളത്. കടൽ നിരപ്പിൽ നിന്ന് 20000 അടി ഉയരത്തിലുള്ള പ്രതലങ്ങളിൽ പോലും അനായാസമായി ഇറങ്ങാനും…

Read More

തീരദേശവാസികളുടെ യാത്രാ പ്രശ്‌നത്തിന് പരിഹാരവുമായി കെഎസ്ആർടിസി. തീരദേശ റോഡ് വഴിയുള്ള ആലപ്പുഴ – എറണാകുളം തീരദേശ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചുകൊണ്ടാണ് ഈ പ്രശ്നത്തിന്റെ പരിഹാരം കണ്ടെത്താൻ കെഎസ്ആർടിസി ഒരുങ്ങുന്നത്. വെള്ളിയാഴ്ച മുതൽ ആണ് സർവീസ് ആരംഭിച്ചത്. പിപി ചിത്തരഞ്ജൻ എംഎൽഎ തുമ്പോളിയിൽ സർവീസ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. തുമ്പോളിയിൽനിന്ന് വെള്ളിയാഴ്ച രാവിലെ 7:20നാണ് ആദ്യ സർവീസ് ആരംഭിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ ആലപ്പുഴയിൽനിന്ന് എറണാകുളത്തേക്ക് രാവിലെ 6:30 നും 7:20നും ആണ് കെഎസ്ആർടിസി സർവീസ് നടത്തുന്നത്. എറണാകുളത്തുനിന്ന് വൈകുന്നേരം 4:20നും 5:30നും ആലപ്പുഴയ്ക്ക് സർവീസുണ്ടാകും. മന്ത്രി കെ ബി ഗണേഷ് കുമാറിന് പിപി ചിത്തരഞ്ജൻ എംഎൽഎ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സർവീസ് ആരംഭിച്ചത്. നിലവിൽ ദേശീയപാതാ നിർമാണം മൂലം ഉണ്ടാകുന്ന ഗതാഗത പ്രശ്‌നത്തിനും ഒരുപരിധിവരെ പരിഹാരമാണ് പുതിയ സർവീസ്. നാഷണൽ ഹൈവേയുടെ പ്രവർത്തികൾ പുരോഗമിക്കുന്നതിനാൽ ആലപ്പുഴ – എറണാകുളം റൂട്ടിൽ വലിയ ഗതാഗത പ്രശ്നം നേരിടുകയാണെന്ന് പിപി ചിത്തരഞ്ജൻ…

Read More

ഇന്ന് ജൂലെെ 20. അന്താരാഷ്ട്ര ചെസ്സ് ദിനം (international chess day). നാം മിക്കവരും ഒരു തവണയെങ്കിലും ചെസ്സ് കളിച്ചിട്ടുള്ളവരാണ്. രസകരമായ ഒരു മസ്തിഷ്ക വ്യായാമമാണെന്നാണ് ചെസ്സിനെ കുറിച്ച് വിദഗ്ധർ പറയുന്നത്. കുട്ടികളെ സംബന്ധിച്ചിടത്തോളം, ചെസ്സ് അവരുടെ IQ ലെവലും അവരുടെ സർഗ്ഗാത്മകതയും വർദ്ധിപ്പിക്കുമെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. പ്രായമായവർക്ക് ഇത് അൽഷിമേഴ്‌സ് രോഗ സാധ്യത കുറയ്ക്കും എന്നും പറയപ്പെടുന്നു. 1924 ല്‍ പാരീസില്‍ ഇന്റര്‍നാഷണല്‍ ചെസ് ഫെഡറേഷന്‍ സ്ഥാപിതമായതിന്റെ ഓര്‍മയ്ക്കായാണ് ജൂലൈ 20 അന്താരാഷ്ട്ര ചെസ് ദിനമായി ആഘോഷിക്കുന്നത്. ബിസിനസ് ലോകവും ചെസും തമ്മിൽ അധികം ആർക്കം അറിയാത്ത ചില ബന്ധങ്ങൾ ഉണ്ട്. ബിസിനസ്സിൽ കൂടുതൽ സജീവമായി നിൽക്കുന്ന സംരംഭകർ ചെസ് കളിക്കുന്നത് ഒരു ശീലമാക്കിയാൽ നിരവധി ഗുണങ്ങൾ ആണ് അതിലൂടെ ലഭിക്കുന്നത്. 1. ദീർഘ വീക്ഷണം : ചെസ് എപ്പോഴും മുന്നോട്ടുള്ള ഓരോ കരുക്കളും ആലോചിച്ചു മാത്രം നമ്മൾ മുന്നേറുന്ന ഒരു ഗെയിമാണ്. ദീർഘകാല പദ്ധതികളും സാധ്യതകളും മുന്നോട്ടു…

Read More

വിഴിഞ്ഞം തുറമുഖമെത്തുന്നതോടൊപ്പം അനുബന്ധ തുറമുഖങ്ങളും വികസനത്തിന്റെ പാതയിലാണ്. തിരുവനന്തപുരം പൊഴിയൂരിൽ 343 കോടി രൂപ മുടക്കുമുതലിൽ പുതിയ മത്സ്യബന്ധന തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ തുടക്കമാകുന്നു. ഒപ്പം വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിൽ ഈ വർഷം ഇതുവരെയെത്തിയത് 40 അധിക കപ്പൽ സർവീസുകൾ. ബേപ്പൂർ, പൊന്നാനി തുറമുഖങ്ങൾ ഇപ്പോൾ വികസനത്തിന്റെ പാതയിലാണ്. കൊല്ലം മൽസ്യബന്ധന തുറമുഖത്തെ വികസിപ്പിച്ചു ചെറു ചരക്കു കപ്പലുകൾക്ക് കൂടി പ്രവർത്തിക്കാൻ തക്കതാക്കി മാറ്റും. ഡിപി വേൾഡിനു കീഴിലുള്ള വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിൽ ഈ വർഷം ഇതുവരെയെത്തിയത് 40 അധിക കപ്പൽ സർവീസുകൾ. ദക്ഷിണേന്ത്യൻ തുറമുഖങ്ങളിൽ ഏറ്റവും കൂടുതൽ കണ്ടെയ്നറുകൾ കൈകാര്യം ചെയ്തതും കൂടുതൽ കപ്പലുകളെത്തിയതും വല്ലാർപാടത്തു തന്നെയാണ്. ഈ സാമ്പത്തിക വർഷം ഏപ്രിൽ – ജൂൺ കാലയളവിൽ രാജ്യത്തെ മേജർ തുറമുഖങ്ങളിൽ 23 %. എന്ന ഏറ്റവും ഉയർന്ന വളർച്ച നേടിയതും വല്ലാർപാടമാണ്. യുഎൽസിവി (അൾട്രാ ലാർജ് കണ്ടെയ്നർ വെസൽസ്) വിഭാഗത്തിൽപെടുന്ന എംഎസ്‌സി അറോറ, എംഎസ്‌സി…

Read More

മുൻ ഐപിഎൽ ചെയർമാനും ഇപ്പോൾ ഒളിവിൽ കഴിയുന്ന വിവാദ വ്യവസായിയുമായ ലളിത് മോദിയുടെ മകളാണ് ആലിയ മോദി. ആലിയ മോദി തൻ്റെ പിതാവിൻ്റെ ബിസിനസ്സ് പാത പിന്തുടരുന്ന ആളാണ്. ബോസ്റ്റണിലെ ബ്രാൻഡീസ് സർവകലാശാലയിൽ നിന്ന് ആർട്ട് ഹിസ്റ്ററിയിൽ സയൻസ് ബിരുദം നേടിയിട്ടുണ്ട് ആലിയ മോദി. ലണ്ടനിലെ ഇഞ്ച്ബാൾഡ് സ്‌കൂൾ ഓഫ് ഡിസൈനിൽ നിന്ന് ആർക്കിടെക്ചറൽ ഇന്റീരിയർ ഡിസൈനിംഗിൽ ബിരുദാനന്തര ബിരുദവും നേടി. പഠനം പൂർത്തിയാക്കിയ ശേഷം, ആലിയ മോദി ഒരു മില്യൺ ഡോളർ ഏകദേശം 8 കോടി രൂപ മൂല്യമുള്ള, ലണ്ടൻ ആസ്ഥാനമായുള്ള ഇൻ്റീരിയർ ഡിസൈൻ കമ്പനിയായ AMRM ഇൻ്റർനാഷണൽ കൺസൾട്ടൻ്റ്സ് ലിമിറ്റഡ് സ്ഥാപിച്ചു. ഇന്നത്തെ ആലിയ മോദിയുടെ ആസ്തി 5 മില്യൺ ഡോളറിലധികം ഏകദേശം 41 കോടി രൂപ വരും. ലളിത് മോദിയുടെ മകൾ ആലിയ മോദി ബിസിനസ് ലോകത്ത് തൻ്റേതായ ഇടം കണ്ടെത്തിയ ആളാണ്. 1993 ൽ ജനിച്ച അവൾ പഠനം പൂർത്തിയാക്കിയ ശേഷമാണ് ഇൻ്റീരിയർ ഡിസൈനിംഗിൽ തൻ്റെ…

Read More

കേരളത്തിലെ സ്റ്റാർട്ടപ്പ് സ്ഥാപകരുടെ സംരംഭമായ ഫൗണ്ടേഴ്‌സ് മീറ്റിന്റെ ഇരുപതാമത് എഡിഷൻ അടുത്തിടെ കൊച്ചിയിൽ നടന്നിരുന്നു. ചാനൽ ഐ ആം സിഇഒയും ഫൗണ്ടറുമായ നിഷ കൃഷ്ണൻ മോഡറേറ്റർ ആയ പരിപാടിയിൽ സിനിമ താരവും കോർപ്പറേറ്റ് ഗിഫ്റ്റ് സംരംഭത്തിന്റെ ഉടമയുമായ അഞ്ജലി നായർ പങ്കെടുത്തിരുന്നു. അഭിനയലോകത്ത് നിന്നും ബിസിനസിലേക്ക് എത്തിയ അഞ്ജലി, സംരംഭക എന്ന നിലയിലുള്ള തന്റെ അനുഭവങ്ങളും ബിസിനസ് ആശയങ്ങളും മീറ്റിൽ പങ്കുവച്ചിരുന്നു. അഞ്ജലിയുടെ കൂടുതൽ വിശേഷങ്ങളിലേക്ക്. സിനിമയിലേക്ക് സിനിമയിലൂടെ മാത്രം ആളുകൾ തിരിച്ചറിഞ്ഞിരുന്ന എന്നെ ഒരു സംരംഭക എന്ന രീതിയിൽ ഇപ്പോൾ അറിയപ്പെടുന്നതിൽ സന്തോഷമുണ്ട്. സിനിമയിലേക്ക് അപ്രതീക്ഷിതമായി എത്തിയ ആളാണ് ഞാൻ. വീട്, അമ്പലം എന്നതൊക്കെ ആയിരുന്നു എന്റെ ലോകം. ഇതിനൊക്കെ അപ്പുറം മീഡിയ എന്നൊരു ലോകം ഉണ്ടന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. വീടിന്റെ അടുത്തൊരു പരിപാടിയിൽ ഐഡിയ സ്റ്റാർ സിംഗറിലെ സന്നിദാനന്ദൻ പങ്കെടുക്കാൻ വന്നു. ടീവിയിൽ കണ്ടിരുന്ന ഒരാളെ നേരിട്ട് കാണുന്നത് എനിക്ക് മോഹൻലാലിനെയും മമ്മൂട്ടിയെയും കാണുന്ന പോലത്തെ സന്തോഷം…

Read More

കുറഞ്ഞ നിരക്കിലുള്ള എയർലൈൻ എന്നത് ഏതൊരു പ്രവാസിയും സ്വപ്നം കാണുന്ന ഒന്നാണ്. ഇത് യാഥാർഥ്യമായാൽ ഇന്ത്യൻ പ്രവാസികൾക്ക് വളരെ ലാഭകരമായ നിരക്കിൽ താമസിയാതെ നാട്ടിലേക്ക് പറക്കാൻ സാധിക്കും. ദുബായ് ആസ്ഥാനമായുള്ള രണ്ട് ബിസിനസുകാരുടെ പദ്ധതി ആയ എയർ കേരളയ്ക്ക് ഇന്ത്യയുടെ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ലഭിച്ചു. ദുബായിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സെറ്റ്ഫ്ലൈ ഏവിയേഷൻ എന്ന പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഈ എയർലൈൻസിന് മൂന്ന് വർഷത്തേക്ക് ഷെഡ്യൂൾഡ് കമ്മ്യൂട്ടർ എയർ ട്രാൻസ്പോർട്ട് സർവീസ് നടത്താനുള്ള അനുമതിയുണ്ടെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. യുഎഇ സംരംഭകരായ അഫി അഹമ്മദിൻ്റെയും അയൂബ് കല്ലടയുടെയും ആശയമാണ് എയർ കേരള. യാഥാർഥ്യമായാൽ ഇത് കേരളത്തിലെ ആദ്യത്തെ പ്രാദേശിക എയർലൈൻ ആയിരിക്കും ഇത്. വർഷങ്ങളായുള്ള തങ്ങളുടെ കഠിനാധ്വാനത്തിൻ്റെ ഫലമാണിതെന്ന് ഖലീജ് ടൈംസിനോട് സംസാരിക്കവെ അഫി അഹമ്മദ് പറഞ്ഞു. “ഇത് യാഥാർത്ഥ്യമാക്കാൻ ഞാനും എൻ്റെ പങ്കാളികളും കഠിന പരിശ്രമത്തിലാണ്. പലരും…

Read More

ബഹിരാകാശ മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും വേണ്ടി വിഎസ്എസ്‌സി യിലെ ശാസ്ത്രജ്ഞരുടെ പങ്കാളിത്തം ഉറപ്പാക്കി K-Space.  ഇനി വി.എസ്.എസ്.സി ശാസ്ത്രജ്ഞർ കെ സ്‌പേസിന്റെ ഭരണ ഉപദേശക സമിതികളിൽ അംഗമായി സംരംഭകത്വത്തെ നയിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ,  ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ഐഎസ്ആർഒ ചെയർമാനുമായ ഡോ. എസ്. സോമനാഥ് എന്നിവരുടെ സാനിധ്യത്തിൽ  കേരള സ്പേസ് പാർക്കും (കെ സ്‌പേസ്) വിക്രം സാരാഭായ് സ്പേസ് സെന്ററും   തമ്മിലുള്ള ധാരണാപത്രം  ഒപ്പു വെച്ചു.    വി.എസ്.എസ്.സി ക്കു വേണ്ടി  ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായരും കെ സ്‌പേസിനു വേണ്ടി എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ഇലക്ട്രോണിക്‌സ് & വിവര സാങ്കേതിക വകുപ്പ് സെക്രട്ടറിയുമായ ഡോ. രത്തൻ യു കേൽക്കറും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ധാരണ പത്രത്തിന്റെ ഭാഗമായി വി.എസ്.എസ്.സി ശാസ്ത്രജ്ഞർ, കെ സ്‌പേസിന്റെ ഭരണ ഉപദേശക സമിതികളിൽ അംഗമായികൊണ്ട് സ്‌പേസ് പാർക്കിന്റെ വികസനത്തിനു വേണ്ട മാർഗ്ഗനിർദേശങ്ങളും സാങ്കേതിക ഉപദേശങ്ങളും നൽകും. കെ-സ്‌പേസ് ബഹിരാകാശമേഖലയിൽ പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന്…

Read More

മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയായ സുജാത സൗനിക് ചുമതല ഏറ്റത് ഞായറാഴ്ച ആണ്. മഹാരാഷ്ട്രയുടെ ആദ്യ വനിതാ ചീഫ് സെക്രട്ടറിയായി സുജാത ഇതോടെ ചരിത്രം കുറിച്ചിരിക്കുകയാണ്. വിരമിച്ച നിതിൻ കീറിൻ്റെ സ്ഥാനത്തേക്കാണ് ഐഎഎസ് ഉദ്യോഗസ്ഥ സുജാത ഇപ്പോൾ ചുമതല ഏറ്റിരിക്കുന്നത്. അടുത്ത വർഷം വിരമിക്കാൻ പോകുന്ന സുജാത, 2025 ജൂൺ വരെ ഈ സ്ഥാനത്ത് തുടരും.  മുൻപ് സംസ്ഥാന ആഭ്യന്തര വകുപ്പിൽ അഡീഷണൽ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന ആളാണ് സുജാത. 1987 ബാച്ച് ഐഎഎസ് ഓഫീസർ ആയ സുജാത 1965 ജൂൺ 15 ന് ഹരിയാനയിലാണ് ജനിച്ചത്. മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയായി സ്ഥാനം വഹിച്ചിട്ടുള്ള വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ മനോജ് സൗനിക് ആണ് സുജാതയുടെ ഭർത്താവ്. ഒരേ ഐഎഎസ് ബാച്ചിൽ ഉള്ളവർ ആണ് ഇരുവരും. ചണ്ഡീഗഢിൽ ആയിരുന്നു സുജാതയുടെ വിദ്യാഭ്യാസം. പഞ്ചാബ് സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ സുജാതയ്ക്ക് സ്വർണ്ണ മെഡൽ ലഭിച്ചിട്ടുണ്ട്. കൂടാതെ, ഹാർവാർഡ്…

Read More

സിനിമകളേക്കാൾ ബഡ്ജറ്റും കളക്ഷനും ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് സിനിമ പ്രേമികൾ. അടുത്തിടെ പുറത്തിറങ്ങിയ കൽക്കി 2898 എഡി ആണ് ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമ. 600 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ഈ ചിത്രം മറ്റ് മെഗാ ബജറ്റ് ഇന്ത്യൻ ചിത്രങ്ങളായ ആർആർആർ, ആദിപുരുഷ് എന്നിവയെ കടത്തിവെട്ടിയാണ് ഈ പദവി സ്വന്തമാക്കിയത്. എന്നാൽ ഹോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ചിത്രത്തിൻ്റെ ചിലവ് ഒന്നുമല്ലാതായി മാറുകയാണ്. ഹോളിവുഡ് സിനിമകളുമായി താരതമ്യം ചെയ്‌താൽ കൽക്കിയുടെ ബജറ്റ് ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ സിനിമകളുടെ അഞ്ചിലൊന്ന് പോലും ആവുന്നില്ല എന്നതാണ് സത്യം. ജോർജ് ലൂക്കാസ് സൃഷ്ടിച്ച സ്റ്റാർ വാർസ് എന്ന എപിക് സ്പേസ് ഒപേറ സീരീസിൽ 2015ലെ പുറത്തിറങ്ങിയ ഏഴാം അധ്യായമാണ് സ്റ്റാർ വാർസ്: ദി ഫോഴ്സ് അവേക്കൻസ്. ഈ സിനിമ രചിച്ചതും നിർമിച്ചതും സംവിധാനം ചെയ്തതും ജെ ജെ അബ്രാംസ് ആണ്. ദി ഫോഴ്സ് അവേക്കൻസ്, ലോകത്തിലെ…

Read More