Author: News Desk

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ആദ്യ ഘട്ടം പ്രവർത്തിച്ചു തുടങ്ങുന്നതോടെ പ്രതീക്ഷിക്കുന്നത് വർഷം 2500കോടി രൂപയുടെ  വരുമാനമാണ് . കേന്ദ്ര സർക്കാരിന് വർഷം 400കോടി ജി.എസ്.ടി വിഹിതമായി കിട്ടും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ചരക്കുമായി ആദ്യമെത്തുന്ന കപ്പൽ  മെസ്കിന്റെ ചാറ്റേഡ‍് മദർഷിപ്പായ സാൻഫെർണാണ്ടോ ശനിയാഴ്ച തുറമുഖത്തടുക്കും.  പിന്നാലെ രണ്ടു കപ്പലുകൾ കൂടി എത്തും. ആധുനിക സംവിധാനങ്ങളാണ് വിഴിഞ്ഞത്തു ഒരുക്കിയിരിക്കുന്നത്. ഓട്ടമേറ്റഡ് സംവിധാനം വഴി ഒരു കണ്ടെയ്നർ അൺലോഡിങ്ങ് നടത്താൻ 10 മിനിറ്റ് മതിയാകും. രണ്ടായിരത്തിലേറെ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്ത് എത്തുന്ന ആദ്യ കപ്പൽ മെസ്കിന്റെ ചാർട്ടേർഡ് മദർഷിപ്പ്സാൻഫെർണാണ്ടോ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ചരക്കുകപ്പലാണ്. ചൈനയിലെ ഷിയാമെൻ തുറമുഖത്തുനിന്നു പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്. കപ്പലിലെ മുഴുവൻ ചരക്കും വിഴിഞ്ഞത്തിറക്കും. മെസ്കിന്റെ ചാർട്ടേർഡ് മദർഷിപ്പ് എത്തുന്നതിനു പിന്നാലെ രണ്ടു കപ്പലുകൾ എത്തുക ആദ്യ കപ്പലിൽ നിന്നും എത്തുന്ന കണ്ടെയ്നറുകൾ രാജ്യത്തിന്റെ വിവിധ തുറമുഖത്തേക്ക് കൊണ്ടുപോകുന്നതിനാണ്. മാറിൻ അജൂർ, സീസ്പാൻ സാന്റോസ് എന്നീ…

Read More

സ്ലീപ്പറുകളുടെ നിർമാണം പൂർത്തിയാകുന്ന  മുറക്ക് കേരളത്തിന് രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ലഭിച്ചേക്കും. കൊച്ചുവേളി– ബെംഗളൂരു, ശ്രീനഗർ– കന്യാകുമാരി സർവീസുകളാണ് റെയിൽവേ ബോർഡിന്റെ പരിഗണനയിലുള്ളത്. കന്യാകുമാരിയിൽ നിന്നു കൊങ്കൺ വഴിയാകും ശ്രീനഗർ വന്ദേഭാരത് സർവീസ് നടത്തുക. കന്യാകുമാരിയിൽ നിന്നും തിരുവനന്തപുരം എറണാകുളം വഴി കൊങ്കൺ പാതയിൽ  ശ്രീനഗറിനു തൊട്ടടുത്തുള്ള ബഡ്ഗാം സ്റ്റേഷൻ വരെ ആഴ്ചയിൽ 3 ദിവസമായിരിക്കും സർവീസ്. ഉധംപുർ– ശ്രീനഗർ– ബാരാമുള്ള റെയിൽപാത ഡിസംബറിൽ കമ്മിഷൻ ചെയ്യുന്നതോടെ സർവീസ് തുടങ്ങും. ബെമലിന്റെ ബെംഗളൂരു ഫാക്ടറിയിലാണ് വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുടെ നിർമാണം പുരോഗമിക്കുന്നത്. വന്ദേഭാരത് ട്രെയിനുകൾക്ക് കേരളത്തിൽ മികച്ച വരുമാനമാണ് ലഭിക്കുന്നത്. കേരളത്തിന് ആദ്യഘട്ടത്തിൽ സ്ലീപ്പർ ട്രെയിനുകൾ നൽകാൻ ഇതും ഒരുകാരണമായെന്നാണ് സൂചന. രാജധാനി ട്രെയിനുകളുടെ മാതൃകയിൽ പൂർണമായും എയർ കണ്ടീഷൻ ചെയ്ത കോച്ചുകളായിരിക്കും ഈ സ്ലീപ്പർ ട്രെയിനുകളിൽ ഉണ്ടാവുക. സുരക്ഷയുടെയും സൗകര്യങ്ങളുടെയും കാര്യത്തിലും മുന്നിട്ട് നിൽക്കും. കൊച്ചുവേളി– ബെംഗളൂരു വന്ദേ ഭാരത് എറണാകുളം- പാലക്കാട്-സേലം വഴിയാകും സർവീസ് നടത്തുക. തിരുവനന്തപുരം…

Read More

രാജ്യത്തെ ഓരോ ജില്ലയിലും ഒരു സഹകരണ ബാങ്കും പാൽ ഉത്പാദക യൂണിയനും സ്ഥാപിക്കാനും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിവിധോദ്ദേശ്യ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ (പിഎസിഎസ്) സ്ഥാപിക്കാനും കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതായി കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ ശനിയാഴ്ച പറഞ്ഞു. സഹകരണ സ്ഥാപനങ്ങൾ ഇല്ലാത്ത രണ്ട് ലക്ഷം പഞ്ചായത്തുകൾ ആണ് കേന്ദ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. 102-ാമത് അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘സഹകർ സേ സമൃദ്ധി’ (സഹകരണത്തിലൂടെ അഭിവൃദ്ധി) എന്ന പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. നാനോ-യൂറിയയ്ക്കും നാനോ-ഡിഎപിയ്ക്കും 50 ശതമാനം സബ്‌സിഡി പ്രഖ്യാപിച്ചതിന് ഗുജറാത്ത് സർക്കാരിന് ഷാ നന്ദി പറഞ്ഞു. ഇത് മണ്ണിനെ സംരക്ഷിക്കുകയും ഉത്പാദനം വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും എന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണ-കാർഷിക സമ്പദ്‌വ്യവസ്ഥയിൽ വളരെ പ്രധാനപ്പെട്ട സംഭാവനയാണ് നൽകുവാൻ ‘സഹകരണ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം’ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. “കേന്ദ്ര സഹകരണ മന്ത്രാലയം നിരവധി സുപ്രധാന നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.പ്രവർത്തനക്ഷമമായ ഒരു ജില്ലാ…

Read More

ബ്രിട്ടീഷ് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ  കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായ ഋഷി സുനക് തോൽവി സമ്മതിച്ചതോടെ വാർത്തകളിൽ നിറഞ്ഞ ആളാണ് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ.  അടുത്തിടെ നടന്ന പൊതുതെരഞ്ഞെടുപ്പിലെ നിർണായക വിജയത്തെത്തുടർന്ന്, പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട കെയർ സ്റ്റാർമർ  അരനൂറ്റാണ്ടിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. 14 വർഷത്തിന് ശേഷമാണ് ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിൽ വരുന്നത്. ഋഷി സുനക്കിൻ്റെ പാർട്ടി കനത്ത പരാജയത്തിനും 61കാരനായ കെയർ സ്റ്റാർമറിൻ്റെ ഈ വിജയത്തിനും പിന്നിൽ നിരവധി കാരണങ്ങളുണ്ട്. മനുഷ്യാവകാശ പ്രവർത്തകനും പബ്ലിക് പ്രോസിക്യൂട്ടറുമായ സ്റ്റാർമർ ബ്രിട്ടീഷ് ജനതയ്ക്കിടെ അതിവേഗം സ്വാധീനമുണ്ടാക്കിയ നേതാവാണ്. ഇംഗ്ലണ്ടിനും വെയിൽസിനും വേണ്ടി പബ്ലിക് പ്രോസിക്യൂഷൻസ് (ഡിപിപി) ഡയറക്ടറായി പ്രവർത്തിച്ച പാരമ്പര്യവുമുണ്ട് ഇദ്ദേഹത്തിന്. 1962 സെപ്റ്റംബർ രണ്ടിന് ലണ്ടനിലാണ് കെയർ സ്റ്റാർമറിൻ്റെ ജനനം. ലണ്ടന് പുറത്തുള്ള സറേയിലെ ഒരു ചെറിയ പട്ടണത്തിലാണ് സ്റ്റാര്‍മര്‍ വളര്‍ന്നത്. അദ്ദേഹത്തിന്റെ അമ്മ ബ്രിട്ടനിലെ പൊതുജനാരോഗ്യ സംവിധാനമായ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിൽ നഴ്‌സായിരുന്നു.…

Read More

സെറോദയുടെ സഹസ്ഥാപകനും സിഇഒയുമായ നിതിൻ കാമത്ത് അടുത്തിടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. കുടിവെള്ളത്തിന്റെ അവസ്ഥയെക്കുറിച്ച് ആശങ്കപ്പെടുത്തുന്ന ഒരു വീഡിയോ ആയിരുന്നു ഇത്. 2024 ജൂൺ 25 ന്, കുടിവെള്ള പൈപ്പുകളുടെ ഉൾവശം കാണിക്കുന്ന ഒരു വീഡിയോ ആണ് കാമത്ത് പോസ്റ്റ് ചെയ്തത്. ദൃശ്യങ്ങളിൽ അഴുക്കും മാലിന്യവും കൊണ്ട് വളരെയധികം മലിനമായതായി കാണപ്പെടുന്ന കുടിവെള്ള പൈപ്പുകൾ ആയിരുന്നു ഉണ്ടായിരുന്നത്. ചെന്നൈ ആസ്ഥാനമായുള്ള സോളിനാസ് എന്ന സ്റ്റാർട്ടപ്പ് വികസിപ്പിച്ചെടുത്ത റോബോട്ടുകൾ പകർത്തിയ ദൃശ്യങ്ങളിലാണ് വീടുകളിലേക്ക് വെള്ളം എത്തിക്കുന്ന ഈ പൈപ്പുകളുടെ ഭയാനകമായ അവസ്ഥ വെളിപ്പെടുത്തിയത്.   വീഡിയോയിൽ പൈപ്പുകൾ പച്ചകലർന്ന തവിട്ടുനിറത്തിലുള്ള അഴുക്ക് പാളികൾ കൊണ്ട് പൊതിഞ്ഞ രീതിയിലാണ് ഉള്ളത്. “ഞങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്നത് ഇങ്ങനെയാണ്” എന്ന കാമത്തിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിന്റെ അടിക്കുറിപ്പ് ഈ പ്രശ്നത്തിൻ്റെ ഗൗരവം എടുത്തുകാട്ടുന്നത് ആയിരുന്നു. ഈ ഫൂട്ടേജ് പകർത്താൻ ഉപയോഗിച്ച റോബോട്ടുകൾ വാട്ടർ ലൈനുകൾ നാവിഗേറ്റ് ചെയ്യുന്നതിനും ചോർച്ച കണ്ടെത്തുന്നതിനും മലിനീകരണം , കൂടാതെ…

Read More

തമിഴ്നാടിന്റെ  ഹൊസൂരിലെ പുതിയ വിമാനത്താവളം മലയാളി വ്യവസായികൾക്കും, ഐ ടി ജീവനക്കാർക്കും ഏറെ പ്രതീക്ഷ നല്കുന്നതാണ്. കേരളത്തിൽ നിന്നും വിമാനമാർഗം  ബംഗളുരു ഐ ടി നഗരത്തിലെത്താൻ ഇനി യാത്ര കുറച്ചു കൂടി എളുപ്പമാകും. ബംഗളൂരുവിലെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നീണ്ട  യാത്ര വേണ്ടി വരുന്നു എന്ന യാത്രക്കാരുടെ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാനും ആകും. കർണാടക അതിർത്തിയിലുള്ള തമിഴ്നാട്ടിലെ  വ്യവസായ കേന്ദ്രമായ ഹൊസൂരിലെ 2000 ഏക്കറിലാണ് അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കാൻ തമിഴ്നാട് പദ്ധതിയിട്ടിരിക്കുന്നത്.  കർണാടകത്തിൻ്റെ തലസ്ഥാനമായ ബെംഗളൂരുവിൽനിന്ന് കേവലം 40 കിലോമീറ്റർ മാത്രം അകലെയുള്ള ഹൊസൂർ, വ്യവസായ ഭീമന്മാരായ ടിവിഎസിൻ്റെയും ടാറ്റയുടെയുടെയും അടക്കം കേന്ദ്രമാണ്. ഹൊസൂരിൽ വിമാനത്താവളം സ്ഥാപിക്കുന്നത് തമിഴ്നാടിനും കർണാടകയ്ക്കും ഒരു പോലെ ഗുണം ലഭിക്കും.  ഹൊസൂർ വിമാനത്താവളം യാഥാർത്ഥ്യമായാൽ ബെംഗളൂരുവിലെ ടെക്കികൾക്കും ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. പ്രാദേശിക വികസനത്തിൽ നിർണായകമാകും എന്ന് മാത്രമല്ല തമിഴ്‌നാട്-കർണാടക അതിർത്തിയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഹൊസൂർ വിമാനത്താവളത്തിനാകും. പുതിയ വിമാനത്താവളം എത്തുന്നത് ബെംഗളൂരുവിലെ…

Read More

കഴിഞ്ഞ കുറച്ച് ദിവസമായി വാട്സ്ആപ്പ് തുറന്നാൽ ആദ്യം കാണുന്നത് ഒരു നീല കളറിൽ വൃത്താകൃതിയിൽ ഉള്ള എന്തോ ഒന്ന് ആണ്. പലർക്കും ഇതുവരെയും എന്താണിത് എന്ന് മനസിലായിട്ട് പോലുമില്ല. വാട്സ്ആപ്പ് മെറ്റ എഐ എന്നാണ് ഈ നീ നീല വൃത്തത്തിന്റെ പേര്.  വാട്സ്ആപ്പിലേക്കോ മറ്റെന്തെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലേക്കോ നിങ്ങള്‍ക്കൊരു സ്റ്റിക്കര്‍ വേണം, അല്ലെങ്കില്‍ ഒരു ഫോട്ടോ എഡിറ്റ് ചെയ്യണം, അതുമല്ലെങ്കില്‍ ഇന്‍സ്റ്റയില്‍ റീല്‍സ് പോസ്റ്റ് ചെയ്യാനുള്ള നല്ല ഒരു ആശയം വേണം സാധാരണ ഇത്തരം സാഹചര്യങ്ങളില്‍ ഗൂഗിളില്‍ തിരയുകയാണ് പതിവ്. ഗൂഗിളിൽ തിരയാൻ ബുദ്ധിമുട്ട് ആണെങ്കിൽ ഇതിനൊക്കെയായി എന്തെങ്കിലും ആപ്പുകൾ ഡൗൺലോഡ് ചെയ്യണം. എന്നാല്‍ അതിനെല്ലാം അവസാനമിട്ടുകൊണ്ടാണ് എഐ ചാറ്റ് ബോട്ടുകള്‍ രംഗപ്രവേശം ചെയ്തത്. അത്തരം ഒരു എഐ ചാറ്റ് ബോട്ടാണ് ജനപ്രിയ സോഷ്യല്‍ മീഡിയാ കമ്പനിയായ മെറ്റ അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസത്തോടെ ഒട്ടുമിക്ക സ്മാര്‍ട്‌ഫോണുകളിലും മെറ്റയുടെ ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ്, ഫേസ്ബുക്ക്, മെസഞ്ചര്‍ ആപ്പുകളില്‍ മെറ്റ…

Read More

ആഴ്ചകൾക്ക് മുമ്പാണ് കൊച്ചി കോർപ്പറേഷൻ വൈറ്റിലയിലെ സോണൽ ഓഫീസിന് സമീപം ദീർഘകാലമായി കെട്ടിക്കിടക്കുന്ന പൊതു ശൗചാലയ സമുച്ചയ പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാൽ ഇപ്പോൾ ഉദ്‌ഘാടനം കഴിഞ്ഞ ശൗചാലയങ്ങൾ പ്രവർത്തിക്കാത്തതിനാൽ നൂറുകണക്കിന് ആളുകൾ ഇപ്പോഴും തുറസ്സായ സ്ഥലത്ത് മൂത്രമൊഴിക്കേണ്ട അവസ്ഥയിലാണ്. മൂന്ന് യൂണിറ്റുകളുള്ള ഈ  ടോയ്‌ലറ്റ് കോംപ്ലക്‌സിൻ്റെ പണികൾ മൂന്ന് വർഷം മുൻപാണ് അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് പൂർത്തിയാക്കിയത്. പണി പൂർത്തിയായെങ്കിലും തൊഴിലാളികളുടെ അഭാവവും മറ്റ് സാങ്കേതിക കാരണങ്ങളും കാരണം കോർപ്പറേഷൻ അധികൃതർക്ക് ടോയ്‌ലറ്റ് തുറക്കാൻ കഴിഞ്ഞിരുന്നില്ല. വിവിധ കോണുകളിൽ നിന്നുള്ള ശക്തമായ ആവശ്യത്തെത്തുടർന്ന് കഴിഞ്ഞ മാസമാണ് ടോയ്‌ലറ്റുകൾ തുറന്നത്. എന്നാൽ ഉദ്‌ഘാടനം കഴിഞ്ഞ് 10 ദിവസം മാത്രമാണ് ഈ സ്ഥാപനം പ്രവർത്തിച്ചത്. ടാങ്കുകൾ  നിറഞ്ഞ് കവിഞ്ഞൊഴുകുന്നതിനാൽ ടോയ്‍ലെറ്റുകൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്ന് വൈറ്റില ഡിവിഷൻ കൗൺസിലർ സുനിത ഡിക്‌സൺ പറഞ്ഞു.  ജലവിതരണം ഇല്ലാത്തതിനാൽ ശുചിമുറികൾ പ്രവർത്തിക്കുന്നില്ലെന്ന പരാതിയുമായി പ്രാദേശികതല ആക്ഷൻ കൗൺസിൽ കോർപ്പറേഷൻ സെക്രട്ടറിയെ സമീപിച്ചു. വൈറ്റില ജംക്‌ഷനിലെ കോർപറേഷൻ…

Read More

വിവർത്തന സേവനത്തിലേക്ക് (ട്രാൻസ്‌ലേഷൻ) ഏഴ് പുതിയ ഇന്ത്യൻ ഭാഷകൾ കൂടി ചേർത്തതായി ഗൂഗിൾ പ്രഖ്യാപിച്ചു. അവധി, ബോഡോ, ഖാസി, കോക്‌ബോറോക്ക്, മാർവാഡി, സന്താലി, തുളു എന്നിവയാണ് പുതുതായി ചേർത്തിരിക്കുന്ന ഇന്ത്യൻ ഭാഷകൾ. ഇന്റർനാഷണൽ ലെവലിൽ പുതിയതായി ഗൂഗിൾ ചേർത്തത് 110 ഭാഷകളെ ആണ്. അതിൽ ഏഴെണ്ണം ആണ് ഈ ഇന്ത്യൻ ഭാഷകൾ.  ഗൂഗിളിൻ്റെ ഇതുവരെയുള്ള ഏറ്റവും വലിയ വിപുലീകരണത്തിൻ്റെ ഭാഗമാണ് ഈ അപ്‌ഡേറ്റ്. ഈ പുതിയ ഭാഷകൾ കൂടി ചേർത്തതോടെ ഗൂഗിൾ ട്രാൻസ്ലേറ്റ് ഇപ്പോൾ 243 ഭാഷകളിൽ ആണ് സേവനം നൽകുന്നത്. ഒരു ബ്ലോഗ് പോസ്റ്റിൽ, ഈ വിപുലീകരണത്തിൻ്റെ ഗുണങ്ങൾ ഗൂഗിൾ എടുത്തുകാണിച്ചിട്ടുണ്ട്. ഈ പുതിയ കൂട്ടിച്ചേർക്കലുകൾ ലോക ജനസംഖ്യയുടെ ഏകദേശം 8% പ്രതിനിധീകരിക്കുന്ന 614 ദശലക്ഷത്തിലധികം ആളുകൾക്ക് ട്രാൻസ്‌ലേഷൻ സുഗമമാക്കും. ഈ വിപുലീകരണത്തിൽ ഗൂഗിളിൻ്റെ ഇൻ-ഹൗസ് ലാർജ് ലാംഗ്വേജ് മോഡലായ പാം 2 നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ബഹുഭാഷ, കോഡിംഗ് കഴിവുകൾ എന്നിവയ്ക്ക് പേരുകേട്ട പാം 2,  ഭാഷകൾ കൂടുതൽ…

Read More

ഇന്ത്യയിൽ ഇന്നുള്ളത് 105 ശതകോടീശ്വരന്മാരാണ്. ഇന്ത്യയിലെ ഏറ്റവും വലിയ 10 സമ്പന്നരിൽ, ഏക വനിത സാവിത്രി ജിൻഡാൽ ആണ്. ഇന്ത്യയിലെ ഏറ്റവും ധനികരായ സ്ത്രീകളിൽ സാവിത്രി ജിൻഡാൽ ഒന്നാം സ്ഥാനത്താണ്. 2024-ലെ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 സ്ത്രീകൾ ആരൊക്കെയെന്ന് നോക്കാം. സാവിത്രി ജിൻഡാൽ (Jindal Group) ഒപി ജിൻഡാൽ ഗ്രൂപ്പിൻ്റെ എമെരിറ്റസ്  ചെയർപേഴ്‌സൺ ആയ 79 കാരി സാവിത്രി ജിൻഡാലിന്റെ ആസ്തി 36.0 ബില്യൺ ഡോളറാണ് . ഇന്ത്യയിലെ ഏറ്റവും 10 സമ്പന്നരിൽ ഏക വനിത. 2005-ൽ തൻ്റെ ഭർത്താവ് ഒ.പി. ജിൻഡാലിൻ്റെ മരണശേഷം സാവിത്രി,  സാമ്രാജ്യത്തിന് അവകാശിയായി.  രാഷ്ട്രീയത്തിലിറങ്ങിയ സാവിത്രി  ജിൻഡാൽ  2005 ലും, 2009-ലും ഹരിയാന നിയമസഭയിലേക്കി  തിരഞ്ഞെടുക്കപ്പെടുകയും 2013-ൽ ഹരിയാന സർക്കാരിൻ്റെ കാബിനറ്റ് മന്ത്രിയായി നിയമിക്കപ്പെടുകയും ചെയ്തു. രേഖ ജുൻജുൻവാല (Titan Company Limited) രേഖ ജുൻജുൻവാല  2022-ൽ തൻ്റെ ഭർത്താവ് രാകേഷ് ജുൻജുൻവാലയുടെ മരണത്തെത്തുടർന്ന് 7.8 ബില്യൺ ഡോളർ ആസ്തിയുടെ അവകാശിയായി.  ഇന്ത്യയിലെ ഏറ്റവും…

Read More