Author: News Desk

സ്വർണക്കടത്ത് അവസാനിപ്പിക്കാൻ നയം വരുന്നൂ. വിമാനത്താവളങ്ങൾ വഴിയും മറ്റും വർധിച്ചുവരുന്ന സ്വർണക്കടത്ത് അവസാനിപ്പിക്കാൻ ദുബായി മൾട്ടി കമ്മോഡിറ്റീസ് സെന്ററും വേൾഡ് ഗോൾഡ് കൗൺസിലും ചേർന്നാണ് പദ്ധതി ആവിഷ്കരിക്കുന്നത്. വിമാനയാത്രക്കാർ വഴിയുള്ള നിയമവിരുദ്ധ സ്വർണ വ്യാപാരത്തിനും ഉത്തരവാദിത്വമുള്ള ഉറവിടത്തിൽ നിന്നാണ് സ്വർണമെത്തുന്നത് എന്ന് ഉറപ്പ് വരുത്താനും അന്താരാഷ്ട്ര നിലവാരമുള്ള നിയമങ്ങളും മാനദണ്ഡങ്ങളും ഇരുവരും യോജിച്ചാണ് ഉണ്ടാക്കുന്നത്. ഇതുവഴി ഇന്ത്യയിലേക്ക് വരുന്നവർക്ക് ബാഗിൽ നിശ്ചിത അളവ് സ്വർണം കൊണ്ടുവരാൻ സാധിക്കും. അന്താരാഷ്ട്ര യാത്രകളിൽ സ്വർണം കൈയിൽ കരുതുന്നത് പല രാജ്യങ്ങളിലും കുറ്റമാണ്. ഇതിന് മാറ്റം വരുകയാണ് പുതിയ നയത്തിലൂടെ.കടത്ത് കുറയ്ക്കാൻസ്വർണ വ്യാപാരം നടക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ മുൻപന്തിയിലാണ്, സ്വർണക്കടത്ത് നടക്കുന്ന രാജ്യങ്ങളിലും ഇന്ത്യ മുൻപന്തിയിൽ തന്നെയാണ്. സ്വർണ വ്യാപാരം പോലെ തന്നെ പ്രബലമാണ് ഇവിടെ സ്വർണക്കടത്തും. കപ്പൽ, വിമാനം, ട്രയിൻ, ബസ്, എന്നുവേണ്ട ഏത് വഴിക്കും സ്വർണമെത്തും. സ്വർണക്കടത്തിൽ കേരളവും ഒട്ടും പിന്നിലല്ല. കൊച്ചി, കോഴിക്കോട്, കണ്ണൂർ, തിരുവന്തപുരം വിമാനത്താവളങ്ങൾ വഴി കോടിക്കണക്കിന് രൂപയുടെ…

Read More

ടെസ്‌ലയ്ക്ക് (Tesla) ഇന്ത്യയിലേക്ക് വരണമെന്നുണ്ട്, പക്ഷേ അതിന് സർക്കാർ കനിയണം. ടെസ്‌ലയുടെ ഇറക്കുമതി വാഹനങ്ങളുടെ കൺസെഷണൽ ഡ്യൂട്ടി 15% ആക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. രണ്ടുവർഷത്തേക്ക് കൺസെഷണൽ ഡ്യൂട്ടി 15% ആക്കിയാൽ രാജ്യത്ത് ടെസ്‍ല ഇലക്‌ട്രിക് കാർ നിർമാണ ഫാക്ടറി തുടങ്ങുമെന്നാണ് വാഗ്ദാനം.സർക്കാരുമായി സംസാരിച്ചുഇതു സംബന്ധിച്ച് ടെസ്‌ല കേന്ദ്ര സർക്കാരുമായി ചർച്ച നടത്തി. കാറുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്. രാജ്യത്ത് ഫാക്ടറി പണിയുന്നതുമായി ബന്ധപ്പെട്ട പദ്ധതികൾ സർക്കാരുമായി ചർച്ച ചെയ്തു. ടെസ്‌ലയുടെ 12,000 വാഹനങ്ങൾക്ക് കൺസെഷണൽ താരിഫ് നൽകുകയാണെങ്കിൽ 500 മില്യൺ ഡോളർ നിക്ഷേപിക്കാൻ തയ്യാറാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 30,000 വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുകയാണെങ്കിൽ 2 ബില്യൺ ഡോളർ വരെ നിക്ഷേപിക്കാമെന്നാണ് ടെസ്‌ലയുടെ വാഗ്ദാനം. ടെസ്‌ല മുന്നോട്ടുവെച്ച നിർദേശങ്ങൾ സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. കേന്ദ്ര ഹെവി ഇൻഡസ്ട്രി മന്ത്രാലയം, ഡിപാർട്മെന്റ് ഓഫ് പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേർനൽ ട്രെയ്ഡ്, റോഡ് ട്രാൻസ്പോർട്ട് ഹൈവേ…

Read More

വിദേശത്തെ തിരക്കേറിയ ജോലിയിൽ നിന്നും ഒരു ആശ്വാസമായി ലഭിച്ച അവധിയെടുത്തു നാട്ടിലേക്കു കുടുംബവുമൊത്തു യാത്ര തിരിക്കുന്ന അവസാന നിമിഷത്തിൽ ലഗേജ് പാക്ക് ചെയ്യുമ്പോളാണ് ഓർക്കുന്നത് ഇത്രയും സാധനങ്ങൾ വിമാനത്തിൽ അനുവദനീയമല്ല എന്ന്. അധിക ലഗേജിനു അധിക ഡ്യൂട്ടി അടച്ചാലും കൈ നഷ്ടം. നാട്ടിലെ വേണ്ടപെട്ടവർക്കായി വാങ്ങിയതൊക്കെ തിരികെ റൂമിൽ ഉപേക്ഷിച്ചു വിമാനം കയറേണ്ട അവസ്ഥയാണ് നിലവിൽ.എന്നാൽ അതിനൊരു മികച്ച പരിഹാരമാർഗമാണ് ഇന്ത്യയിലെ ഈ മേഖലയിലെ ആദ്യ സ്റ്റാർട്ട്‌ അപ്പ്‌ കമ്പനി ആയ ഫ്ലൈ മൈ ലഗേജ് ഓൺലൈൻ ലഗേജ് പ്ലാറ്റ്ഫോം മുന്നോട്ടു വയ്ക്കുന്നത്. നിങ്ങളുടെ അധിക ലഗേജ് അത് വിദേശത്തായാലും, അന്യ സംസ്ഥാനത്തായാലും Fly My Luggageനെ ഏൽപ്പിച്ചാൽ അവർ സുരക്ഷിതമായി നാട്ടിൽ എത്തിക്കും. വിമാനക്കമ്പനികൾ അവരുടെ അധിക ലഗേജിനു ഈടാക്കുന്ന ചാർജുകളുടെ വളരെ ചെറിയ ചിലവിൽ അധിക ലഗേജ് ബുക്ക് ചെയ്യാൻ ഇത് യാത്രക്കാരെ പ്രാപ്തരാക്കുന്നു. വിമാന യാത്രയിൽ അനുവദിക്കപ്പെട്ട പരിധിയിൽ കൂടുതൽ ലഗേജ് കൊണ്ടു പോകാനുള്ള പ്രയാസങ്ങൾക്ക് പരിഹാരവുമായി…

Read More

OTT യിൽ ഒരു സിനിമ കാണുന്നതിന്റെ ത്രിൽ എന്തിലാണിരിക്കുന്നത്. സംവിധായകന്റെ സ്റ്റോറി ബോർഡിലുള്ള സിനിമ പൂർണമായും കാണാനാകും എന്നത് തന്നെ. സെൻസർ ബോർഡ് മുറിച്ചു കളഞ്ഞ, തിയേറ്ററിൽ പ്രദർശിപ്പിക്കാത്ത സീനുകൾ ചേർത്ത എക്സ്റ്റെന്‍ഡഡ് വേർഷനായാണ് അങ്ങനൊരു ചിത്രം ഒടിടിയിൽ ഇറങ്ങുന്നത്. എന്നാൽ ഒടിടിയിൽ ലഭിക്കുന്ന ഈ സൗകര്യം ഇനി ഉണ്ടായേക്കില്ല. ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ പുതിയ ബിൽ പാസാകുന്നതോടു കൂടി ഉള്ളടക്കത്തിൽ അശ്ലീലവും അക്രമവും ഉൾക്കൊള്ളുന്ന സീനുകൾക്ക് അടക്കം OTT യിൽ നിയന്ത്രങ്ങൾ വരും. നെറ്റ്ഫ്ലിക്സ്, ഡിസ്നി ഹോട്സ്റ്റാർ, ആമസോൺ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കരട് സംപ്രേഷണ ബിൽ കേന്ദ്ര സർക്കാർ തയാറാക്കിയിരിക്കുന്നത്. ഉള്ളടക്കം സംബന്ധിച്ച വിഷയങ്ങളിൽ സ്ട്രീമിങ് കമ്പനികൾക്കെതിരായ നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് പുതിയ ബില്ല്. കേന്ദ്ര വാർത്താവിതരണ, പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലേയ്ക്ക് ഒടിടി പ്ലാറ്റ്ഫോമുകളെ പൂർണമായി കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ള ഈ കരട് ബില്ല് നിലവിലുള്ള കേബിൾ ടെലിവിഷൻ നെറ്റ്‍വർക്ക്സ് (റെഗുലേഷൻ) നിയമത്തിന്…

Read More

നിർമിത ബുദ്ധിയുടെ സഹായാത്തോടെ നിർമിക്കുന്ന ഡീപ്ഫെയ്ക്ക് വീഡിയോകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ കർശന നടപടികളുമായി കേന്ദ്ര സർക്കാർ. ഡീപ്ഫെയ്ക്കുമായി ബന്ധപ്പെട്ട സേവനങ്ങളും നയങ്ങളും കേന്ദ്ര നിയമങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് പുനഃക്രമീകരിക്കാൻ കേന്ദ്രസർക്കാർ സാമൂഹിക മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. ഏഴു ദിവസത്തെ സാവകാശമാണ് ഇതിനായി നൽകിയിരിക്കുന്നത്. രശ്മിക മന്ദാന, കത്രീന കൈഫ് തുടങ്ങിയ ഡീപ്ഫെയ്ക്ക് വീഡിയോകൾ പ്രചരിച്ചതിന് പിന്നാലെ ഡീപ്ഫെയ്ക്ക് വലിയ ചർച്ചയായി മാറി. സാമൂഹിക മാധ്യമങ്ങളിലും മറ്റും പലരും ഡീപ്ഫെയ്ക്കിൽ ആശങ്ക അറിയിച്ചും നടപടി ആവശ്യപ്പെട്ടും രംഗത്തെത്തിയിരുന്നു. നിയമങ്ങൾ പാലിക്കണംഡീപ്ഫെയ്ക്കിൽ സാമൂഹിക മാധ്യമ പ്ലാറ്റുഫോമുകൾ ഏഴു ദിവസത്തിനകം നയം രൂപീകരിക്കണമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയമാണ് ആവശ്യപ്പെട്ടത്. കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ ഓൺലൈൻ പ്ലാറ്റ്‍‌ഫോമുകളുമായി ചർച്ച നടത്തി. ഇന്ത്യൻ ഐടി നിയമം അനുസരിച്ച് സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകൾ വഴി ഇത്തരം വീഡിയോകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്.  ഐടി നിയമം 3(1)(b) അനുസരിച്ച് 12 തരം ഉള്ളടക്കങ്ങൾ സാമൂഹിക മാധ്യമങ്ങൾ…

Read More

വായ്പ നൽകുമ്പോൾ ബാങ്കിംഗ് ഇതര ധനസ്ഥാപനങ്ങൾ (നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി) ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ. എൻബിഎഫ്‌സി, സ്മാൾ ഫിനാൻസ് ബാങ്കുകൾ എന്നിവർ ആർബിഐ നിർദേശമനുസരിച്ചേ വായ്പകൾ നൽകാൻ പാടുള്ളു. ആർബിഐ മാനദണ്ഡം പാലിക്കാതെ വായ്പ നൽകാൻ ഇവർക്ക് അനുവാദമില്ല. ഡൽഹിയിൽ ഡിജിറ്റൽ ആക്സലറേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ എക്സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.എൻബിഎഫ്സി, സ്മാൾ ഫിനാൻസ് ബാങ്കുകൾ അവർക്ക് നൽകിയിട്ടുള്ള അതിർവരമ്പ് ബഹുമാനിക്കണം, ആവേശം കൊണ്ട് കൂടുതൽ മുന്നോട്ടു പോകരുത്. ആവേശം നല്ലതാണ്, എന്നാൽ അതിര് കടന്നാൽ എല്ലാവർക്കും ദഹിച്ചുകൊള്ളണമെന്നില്ല എന്നു മന്ത്രി പറഞ്ഞു. ഭാവിയിൽ പ്രശ്നം നേരിടാതിരിക്കാൻ സ്മാൾ ഫിനാൻസ് ബാങ്കുകളോടും എൻബിഎഫ്സികളോടും ജാഗ്രത പാലിക്കാൻ ആർബിഐ നിർദേശിച്ചിട്ടുണ്ടെന്നും നിർമലാ സീതാരാമൻ പറഞ്ഞു. സാമ്പത്തിക സ്ഥിരത ഉന്നമിട്ട്സാമ്പത്തിക സ്ഥിരത ലക്ഷ്യമിട്ട് ആർബിഐ ചില മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു. ഈടില്ലാത്ത വായ്പകളുടെ കാര്യത്തിൽ കടുത്ത നിലപാടുകൾ സ്വീകരിക്കുകയാണ്…

Read More

https://youtu.be/wpVH-d7uUUA രാജ്യത്ത് ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന യുപിഎ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ. രാജ്യത്തെ മാര്‍ക്കറ്റ് വിഹിതം പരിശോധിക്കുമ്പോള്‍ മുന്‍നിരയിലുള്ള അഞ്ച് ആപ്ലിക്കേഷനുകളില്‍ ഗൂഗിള്‍ പേയുമുണ്ട്. ഉപയോഗിക്കുന്നതിലുള്ള സൗകര്യവും ഒപ്പം ഗൂഗിള്‍ ഉറപ്പു നല്‍കുന്ന സുരക്ഷയും ഗൂഗിള്‍ പേയ്ക്ക് ഉണ്ടെന്നാണ് നിര്‍മാതാക്കള്‍ തന്നെ അവകാശപ്പെടുന്നത്. ഗൂഗിൾ പേ ഉപയോഗിക്കുന്ന ഫോണുകളിൽ ഇല്ല എന്ന് ഉറപ്പു വരുത്തേണ്ട സ്‌ക്രീൻ പങ്കിടൽ ആപ്പുകൾ സ്‌ക്രീൻ ഷെയർ, AnyDesk, TeamViewer എന്നിവ അടക്കമുള്ള തേർഡ് പാർട്ടി ആപ്പുകളാണ്. Google Pay ഉപയോക്താക്കൾ Google Pay-യിൽ സ്‌ക്രീൻ പങ്കിടൽ ആപ്പുകൾ ഉപയോഗിക്കരുത് എന്നതിന്റെ കാരണം തട്ടിപ്പുകാർക്ക് ഈ ആപ്പുകൾ നിങ്ങളുടെ പണം തട്ടാനായി ഉപയോഗിക്കാം എന്നതാണ് ഗൂഗിൾ നൽകുന്ന ഏറ്റവും പുതിയ മുന്നറിയിപ്പ്. നിങ്ങളുടെ പേരിൽ ഇടപാടുകൾ നടത്താൻ നിങ്ങളുടെ ഫോൺ നിയന്ത്രണം ഇവക്ക് ഏറ്റെടുക്കാൻ സാധിക്കും. നിങ്ങളുടെ എടിഎം അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ കാണുന്നതിന് ഈ ആപ്പുകൾക്കാകും . നിങ്ങളുടെ ഫോണിലേക്ക് അയച്ച…

Read More

വെല്‍നസ് ടൂറിസത്തിന് ഊര്‍ജ്ജമേകാന്‍ കേരളം വേദിയാകുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിൽ കഴിവ് തെളിയിക്കാൻ രാജ്യത്തെ ആയുർവേദ MSME കളും. ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചുവരെ തിരുവനന്തപുരത്ത് നടക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ (ജിഎഎഫ്-2023) രാജ്യത്തെ വെല്‍നസ് ടൂറിസത്തിന്‍റെ വളര്‍ച്ചയ്ക്കും വിദേശ വിനോദസഞ്ചാരികളുടെ വരവ് വര്‍ധിപ്പിക്കാനും വഴിയൊരുക്കും. ആയുര്‍വേദ ആശുപത്രികളും ടൂറിസം പങ്കാളികളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കും സഹകരണത്തിനും വേദിയൊരുക്കുന്ന ഗ്ലോബല്‍ മെഡിക്കല്‍ ടൂറിസം മീറ്റ് ജിഎഎഫിലെ മുഖ്യ ആകര്‍ഷണമാണ്.ആരോഗ്യവും പുനരുജ്ജീവനവും ആഗ്രഹിക്കുന്ന വിനോദസഞ്ചാരികള്‍ക്കായി ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കാനും അന്താരാഷ്ട്ര ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ആയുര്‍വേദ മെഡിക്കല്‍ പാക്കേജുകള്‍ വിപണിയില്‍ എത്തിക്കുന്നതിനും സമ്മേളനം ഊന്നല്‍ നല്‍കും. ആയുര്‍വേദത്തിന്‍റെ സാധ്യതകള്‍ ആഗോളതലത്തില്‍ വ്യാപിപ്പിക്കാനും ആയുര്‍വേദ പങ്കാളികളും ഡോക്ടര്‍മാരും തമ്മിലുള്ള സഹകരണത്തിന് വേദിയൊരുക്കാനും ലക്ഷ്യമിട്ടുള്ള ജിഎഎഫ് 2023 ന് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയമാണ് വേദിയാകുക. ‘ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദവും’ എന്നതാണ് ജിഎഎഫിന്‍റെ പ്രമേയം. ആയുർവേദ MSME കൾ ശ്രദ്ധേയമാകുംമെഡിക്കൽ ടൂറിസത്തിലും സാദ്ധ്യതകൾ തേടാനൊരുങ്ങുകയാണ് ഗ്ലോബൽ മെഡിക്കൽ ടൂറിസം…

Read More

ടെസ്‌ല (Tesla)യുടെ ഇലക്ട്രിക് വാഹനങ്ങൾ വരുന്നതും കാത്തിരിക്കുകയാണ് ഇന്ത്യൻ വിപണി. ടെസ്‌ലയെ ഏത് തരത്തിലും രാജ്യത്തേക്ക് കൊണ്ടുവരാൻ കേന്ദ്ര സർക്കാരും ശ്രമിക്കുന്നുണ്ട്. ‍ടെസ്‌ലയുടെ കാര്യത്തിൽ പുതിയ പ്രതീക്ഷകൾ ഉയർന്നിരിക്കുകയാണ്. വൈകാതെ ടെസ്‌ലയുടെ ഇലക്ട്രിക് വാഹനം ഇന്ത്യയിലെ റോഡിലും ഓടിത്തുടങ്ങും.ഇവി വരുന്നതും കാത്ത് ജർമനിയിൽ ഈയടുത്ത് ടെസ്‍ല ലോഞ്ച് ചെയ്ത 2-ഡോർ കാറ് ഇന്ത്യയിലേക്കും കൊണ്ടുവരുമെന്നാണ് സൂചന. പേരിടാത്ത കാർ 2-ഡോർ എസ്‌യുവിയോ സെഡനോ വിഭാഗത്തിൽ നിന്നായിരിക്കുമെന്നാണ് കരുതുന്നത്. ടെസ്‌ലയുടെ താരതമ്യേന വില കുറഞ്ഞ കാറുകളാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. 20 ലക്ഷം രൂപയാണ് കാറിന്റെ വില. കാറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ടെസ്‌ല പുറത്തു വിട്ടിട്ടില്ല.യൂറോപ്പിലാണ് ആദ്യം കമ്പനി വിപണി കണ്ടെത്തിയത്. പിന്നാലെ കാറുകൾ ഇന്ത്യയിലേക്കും കൊണ്ടുവരുമെന്നാണ് ടെസ്‍ല പറയുന്നത്. ജർമനിയിലെ ഫാക്ടറിയിൽ നിന്ന് കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ നടന്നാൽ മോഡൽ വൈ ഇലക്ട്രിക് വാഹനങ്ങൾക്ക് ശേഷം സാൻ കാർലോസിന്റെ അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് വാഹനമായിരിക്കും ഇത്. ജർമനിയിലെ ബ്രാൻഡൻബർഗിൽ 5…

Read More

ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എഐ സ്റ്റാർട്ടപ്പ് റിഫ്രെയ്സ് ഡോട്ട് എഐയെ (Rephrase.ai) സ്വന്തമാക്കി സോഫ്റ്റ്‍വെയർ ഭീമൻ അഡോബ് (Adobe). നിർമിത ബുദ്ധിയുടെ സഹായത്തോടെ വീഡിയോ നിർമിക്കുന്ന പ്ലാറ്റ്ഫോമാണ് റിഫ്രെയ്സ്. ഫിഫ്രെയ്സ് കോഫൗണ്ടർ ശിവം മംഗ്ല (Shivam Mangla) ആണ് വിവരം എക്സിലൂടെ അറിയിച്ചത്. അഡോബ് പോലൊരു സ്ഥാപനവുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ തുറന്നു കിട്ടുന്ന സാധ്യതകൾ ചെറുതല്ലെന്നും ജനറേറ്റീവ് എഐ മേഖലയിൽ അടുത്ത ഉത്പന്നം വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്നും ശിവം പറഞ്ഞു. അഡോബ് ഏറ്റെടുക്കുമ്പോൾജനറേറ്റീവ് എഐ- വീഡിയോ ടൂളിംഗ് മേഖലയിൽ അഡോബിന്റെ ആദ്യത്തെ ചുവടുവെപ്പ് റിഫ്രെയ്സുമായിട്ടാണ്. റിഫ്രെയ്സിനെ പോലെ അതുകൊണ്ട് അഡോബിനും ഇത് പുതിയ അനുഭവമായിരിക്കും. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അഡോബ് ജനറേറ്റീവ് എഐയുടെ സഹായത്തോടെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതിനായി ബംഗളൂരുവിലെ എഐ സ്റ്റാർട്ടപ്പായ റിഫ്രെയ്സിനെയാണ് അഡോബ് ആദ്യമായി തിരഞ്ഞെടുക്കുന്നത്. ഇന്ത്യയിൽ എഐ സ്റ്റാർട്ടപ്പ് രംഗത്തുള്ളവർക്ക് വലിയ പ്രചോദനമാണീ ഏറ്റെടുപ്പ്. ജീവനക്കാരുടെ കാര്യത്തിൽ വ്യക്തതയില്ലഐഐടിയിൽ നിന്ന് പഠിച്ചിറങ്ങിയ അഷ്റയി മൽഹോത്ര, നിഷീദ്…

Read More