Author: News Desk
രാജ്യത്തെ പ്രാദേശിക വ്യോമയാന രംഗത്ത് വൻ മുന്നേറ്റവുമായി മലയാളി സംരംഭകൻ മനോജ് ചാക്കോയുടെ ഉടമസ്ഥതയിലുള്ള ഫ്ലൈ91 (Fly91) എയർലൈൻസ്. ഫ്രഞ്ച്-ഇറ്റാലിയൻ വിമാന നിർമ്മാതാക്കളായ എടിആറുമായി (ATR) ചേർന്ന് 40 പുതിയ വിമാനങ്ങൾ വാങ്ങുന്നതിനായി 9,400 കോടി രൂപയുടെ വമ്പൻ കരാറിലാണ് കമ്പനി ഒപ്പുവെച്ചിരിക്കുന്നത്. ഒരു പ്രാദേശിക എയർലൈൻ ലോകത്ത് നടത്തുന്ന ഏറ്റവും വലിയ എടിആർ ഓർഡറാണിത്. പുതിയ വിമാനങ്ങൾ എത്തുന്നതിന് മുൻപായി 6 മുതൽ 8 വരെ വിമാനങ്ങൾ കമ്പനി ലീസിനെടുക്കുകയും ചെയ്യും. ദേശീയ ഐക്കണായി മാറിയ യുദ്ധവിമാന പൈലറ്റ് വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ ഫ്ലൈ91 ൽ പൈലറ്റായി ചേർന്നതോടെ എയർലൈൻ അടുത്തിടെ വ്യോമയാന മേഖലയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വമ്പൻ കരാറിലൂടെ കമ്പനി വീണ്ടും ശ്രദ്ധ നേടുന്നത്. 2024ന്റെ തുടക്കത്തിൽ പ്രവർത്തനം ആരംഭിച്ച ഫ്ലൈ91 നിലവിൽ 12 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ചയിൽ 280 സർവീസുകൾ നടത്തിവരുന്നു. മഹാരാഷ്ട്രയിലെ പൂനെ, സിന്ധുദുർഗ്, സോളാപൂർ, ലക്ഷദ്വീപിലെ അഗത്തി, കർണാടകയിലെ ഹുബ്ബള്ളി,…
കെനിയയിലെ കാജിയാഡോ കൗണ്ടിയിലെ മാഗാടി സോഡ ഫാക്ടറിയുടെ പ്രവർത്തനം പൂർണ്ണമായി അവസാനിപ്പിക്കാൻ ഇന്ത്യൻ കമ്പനിയായ ടാറ്റാ കെമിക്കൽസിനോട് കെനിയൻ പ്രസിഡന്റ് വില്യം റുട്ടോ ഉത്തരവിട്ടു. രാജ്യത്തിന് യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടാക്കാതെ ദീർഘകാലമായി അസംസ്കൃത വസ്തുക്കൾ കയറ്റി അയക്കുക മാത്രമാണ് കമ്പനി ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വർഷങ്ങളായി കരാർ ഉണ്ടെങ്കിലും പ്രദേശത്ത് ഒരു ഫാക്ടറി പോലും നിർമ്മിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ലെന്ന് റുട്ടോ തുറന്നടിച്ചു. ടാറ്റ കെമിക്കൽസിന്റെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനായി രണ്ട് പുതിയ കമ്പനികളെ ഉടൻ തന്നെ സർക്കാർ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പുതിയ കമ്പനികൾ പ്രദേശത്ത് വലിയൊരു ഗ്ലാസ് ഫാക്ടറിയും മറ്റൊരു രാസവസ്തു നിർമ്മാണ യൂണിറ്റും സ്ഥാപിക്കണമെന്ന് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രാദേശികമായ തൊഴിലവസരങ്ങളും വ്യാവസായിക വളർച്ചയും ലക്ഷ്യമിട്ടാണ് സർക്കാർ ഈ നിർണ്ണായക നടപടി സ്വീകരിച്ചിരിക്കുന്നത്. Kenyan President William Ruto orders Tata Chemicals to cease operations at Magadi Soda factory, citing a…
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആർ.ഒ (ISRO), രാജ്യത്തെ ആദ്യ ജിയോസിൻക്രണസ് ഇമേജിങ് ഉപഗ്രഹമായ ‘ഇഒഎസ്-05’ (EOS-05) വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെ 2:55-നാണ് 51.7 മീറ്റർ ഉയരമുള്ള ജി.എസ്.എൽ.വി-എഫ്17 (GSLV-F17) റോക്കറ്റ് കുതിച്ചുയർന്നത്. ജി.എസ്.എൽ.വി റോക്കറ്റിന്റെ 19-ാമത് ദൗത്യമാണിത്. വിക്ഷേപണത്തിന് ശേഷം റോക്കറ്റിൽ നിന്ന് വിജയകരമായി വേർപെട്ട ഉപഗ്രഹം, ഓൺബോർഡ് പ്രൊപ്പൽഷൻ സിസ്റ്റം ഉപയോഗിച്ച് അതിന്റെ അന്തിമ ഭ്രമണപഥത്തിലേക്ക് മാറ്റും. ഭൂമിയിൽ നിന്ന് ഏകദേശം 36,000 കിലോമീറ്റർ ഉയരത്തിലുള്ള ജിയോസിൻക്രണസ് ഭ്രമണപഥത്തിൽ നിന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും സമീപ പ്രദേശങ്ങളെയും ഈ ഉപഗ്രഹം തുടർച്ചയായി നിരീക്ഷിക്കും. കൃഷി, ജലവിഭവങ്ങൾ, ദുരന്തനിവാരണം, നഗരാസൂത്രണം, വനസംരക്ഷണം എന്നിവയ്ക്ക് പുറമെ വെള്ളപ്പൊക്കം, കാട്ടുതീ, കഠിനമായ കാലാവസ്ഥ തുടങ്ങിയ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്താൻ ഈ നിരീക്ഷണ ഉപഗ്രഹം വഴി സാധിക്കും. സ്വന്തമായി വികസിപ്പിച്ച ക്രയോജനിക് സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന ജി.എസ്.എൽ.വി റോക്കറ്റ് വഴി…
വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയുടെ യാത്രാ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിക്കുകയാണ്. 2019-ൽ ഇന്ത്യയിലെ ആധുനിക റെയിൽവേ യാത്രകളുടെ മുഖമുദ്രയായി മാറിയ ചെയർ കാർ ട്രെയിനുകളുടെ വിജയ തുടർച്ചയായാണ് രാത്രികാല ദീർഘദൂര യാത്രകൾക്കായി സ്ലീപ്പർ പതിപ്പ് എത്തിയത്. ഗുവാഹത്തി-ഹൗറ റൂട്ടിൽ സർവീസ് ആരംഭിച്ച ഇതിന്റെ വിജയം മുൻനിർത്തി, ലോകനിലവാരത്തിലുള്ള സൗകര്യങ്ങളോടുകൂടിയ 260 വന്ദേ ഭാരത് സ്ലീപ്പർ റേക്കുകൾ കൂടി നിർമ്മിക്കാൻ റെയിൽവേ പദ്ധതിയിടുന്നു. ബി.ഇ.എം.എൽ (BEML), ഐ.സി.എഫ് ചെന്നൈ, കൈനറ്റ്, ടിടാഗർ-ബി.എച്ച്.ഇ.എൽ തുടങ്ങിയ പ്രമുഖ കമ്പനികളുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിലെ ലാത്തൂർ ഉൾപ്പെടെയുള്ള യൂണിറ്റുകളിൽ നിർമ്മാണം അതിവേഗം നടന്നു വരുന്നു. മണിക്കൂറിൽ 160 കിലോമീറ്റർ പ്രവർത്തന വേഗതയുള്ള ഈ ട്രെയിനുകൾ രാജധാനി എക്സ്പ്രസിനെക്കാൾ മികച്ച യാത്രാനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. പരമ്പരാഗത ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി ഡിസ്ട്രിബ്യൂട്ടഡ് പവർ സിസ്റ്റം ഉപയോഗിക്കുന്നതിനാൽ ഇവയ്ക്ക് പെട്ടെന്ന് വേഗത കൈവരിക്കാനും ബ്രേക്ക് ചെയ്യാനും സാധിക്കും. 11 എ.സി 3-ടയർ, 4 എ.സി 2-ടയർ, ഒരു എ.സി…
റിലയൻസ്, ടാറ്റ, ആദിത്യ ബിർള എന്നീ പ്രമുഖ റീട്ടെയിൽ കമ്പനികൾ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ രാജ്യത്താകെ 3,891 പുതിയ സ്റ്റോറുകൾ ആരംഭിച്ചതായി റിപ്പോർട്ട്. 2023 മാർച്ച് മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ഈ ഭീമന്മാരുടെ ആകെ സ്റ്റോറുകളുടെ എണ്ണം 26,067 ആയി ഉയർന്നതായി ഫോർച്യൂൺ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. മെട്രോ നഗരങ്ങൾക്ക് പുറമെ ചെറിയ നഗരങ്ങളിലേക്കും വളർന്നുവരുന്ന വിപണികളിലേക്കും തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ വലിയ മുന്നേറ്റം. ഓൺലൈൻ വാണിജ്യം വേഗത്തിൽ വളരുന്നുണ്ടെങ്കിലും, ശക്തമായ ഓഫ്‌ലൈൻ സാന്നിധ്യത്തിനായി കമ്പനികൾ തമ്മിലുള്ള മത്സരം കടുക്കുകയാണ്. ഈ വ്യാപനത്തിൽ പകുതിയിലധികവും റിലയൻസ് റീട്ടെയിലാണ് നടത്തിയത്. 2026 മാർച്ച് ആയപ്പോഴേക്കും 2,120 പുതിയ സ്റ്റോറുകൾ ചേർത്ത് റിിലയൻസിന്റെ ആകെ സ്റ്റോർ എണ്ണം 20,160 ആയി ഉയർന്നു. പലചരക്ക്, ഫാഷൻ, ഇലക്ട്രോണിക്സ് മേഖലകളിൽ വലിയതോതിലുള്ള വളർച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനിടയിൽ, ടാറ്റയുടെ കീഴിലുള്ള ട്രെന്റ് പ്രധാനമായും ‘സൂഡിയോ’ ബ്രാൻഡ് വഴി 696 സ്റ്റോറുകളും, ആദിത്യ…
ഇന്ത്യൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വർക്ക്‌ഫ്ലോ ഓട്ടോമേഷൻ സ്റ്റാർട്ടപ്പായ ‘റിലോയെ’ (Rilo) അഡോബി (Adobe) സ്വന്തമാക്കി. പീക്ക് എക്സ്.വി (Peak XV) പിന്തുണയുള്ള ഈ കമ്പനിയുടെ ഏറ്റെടുക്കലിലൂടെ, മാർക്കറ്റിംഗ് രംഗത്തെ തങ്ങളുടെ ഏജന്റിക് എഐ (Agentic AI) ശേഷി കൂടുതൽ ശക്തമാക്കാനാണ് അഡോബി ലക്ഷ്യമിടുന്നത്. ഐഐടി ബോംബെ പൂർവ്വ വിദ്യാർത്ഥികളായ ധ്രുവ് ജാഗ്ലാൻ, ജോർജി ബോബി എന്നിവർ ചേർന്ന് 2025ൽ ആരംഭിച്ച സ്ഥാപനമാണ് റിലോ. സ്വാഭാവിക ഭാഷാ നിർദ്ദേശങ്ങളിലൂടെ ഔട്ട്‌കം ഡ്രിവൺ വർക്ക്‌ഫ്ലോകൾ നിർമ്മിക്കാൻ സഹായിക്കുന്ന എഐ ഓട്ടോമേഷൻ പ്ലാറ്റ്‌ഫോമാണിത്. 2023ൽ റീഫ്രെയ്സ്.എഐ (Rephrase.ai) സ്വന്തമാക്കിയതിന് ശേഷം അഡോബി നടത്തുന്ന രണ്ടാമത്തെ ഇന്ത്യൻ സ്റ്റാർട്ടപ്പ് ഏറ്റെടുക്കലാണിത്. മത്സരം കടുക്കുന്ന മാർക്കറ്റിംഗ് സോഫ്റ്റ്‌വെയർ രംഗത്ത് മേധാവിത്വം നിലനിർത്തുന്നതിന്റെ ഭാഗമായാണ് അഡോബിയുടെ ഈ നീക്കം. കാൻവ (Canva), ആന്ത്രോപിക് (Anthropic), ഓപ്പൺഎഐ (OpenAI) തുടങ്ങിയ വമ്പൻമാരിൽ നിന്നുള്ള കടുത്ത മത്സരത്തെ നേരിടാൻ ഈ ഏറ്റെടുക്കൽ അഡോബിയെ സഹായിക്കും. മാർക്കറ്റിംഗ്, ഗോ-ടു-മാർക്കറ്റ് ടീമുകൾക്ക് മത്സര നിരീക്ഷണം, സോഷ്യൽ…
ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ റെയിൽവേ നടപ്പിലാക്കിയ ‘ഒരു സ്റ്റേഷൻ ഒരു ഉൽപ്പന്നം’ (One Station One Product – OSOP) പദ്ധതിയിലൂടെ പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് ലഭിച്ചത് 162 കോടിയധികം രൂപയുടെ വിപണി. രാജ്യത്തുടനീളമുള്ള 2,000ത്തിലധികം റെയിൽവേ സ്റ്റേഷനുകളിലായി നിലവിൽ 2,300ലധികം ഔട്ട്‌ലെറ്റുകളാണ് ഈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നത്. 2022 മാർച്ച് 25ന് ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ 1.54 ലക്ഷത്തിലധികം കരകൗശല വിദഗ്ധരും നെയ്ത്തുകാരും ചെറുകിട ഉത്പാദകരുമാണ് പ്രയോജനം നേടിയിട്ടുള്ളത്. പ്രാദേശിക ഉൽപ്പന്നങ്ങളെ യാത്രക്കാരുമായി ബന്ധിപ്പിക്കുന്ന ഈ സംരംഭത്തിലൂടെ ഇതുവരെ 162.39 കോടി രൂപയുടെ വിറ്റുവരവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബീഹാറിലെ മധുബാനി പെയിന്റിംഗുകൾ, തമിഴ്‌നാട്ടിലെ കാഞ്ചീപുരം സിൽക്ക്, അസമിലെ ഗമോസ, കർണാടകയിലെ ചന്നപത്ന കളിപ്പാട്ടങ്ങൾ തുടങ്ങി വിവിധ സംസ്ഥാനങ്ങളുടെ പരമ്പരാഗത ഉൽപ്പന്നങ്ങൾ റെയിൽവേ സ്റ്റേഷനുകൾ വഴി ജനങ്ങളിലേക്ക് എത്തുന്നു. ചെറുകിട ഉത്പാദകർക്ക് എളുപ്പത്തിൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി 15 ദിവസത്തേക്ക് 500 മുതൽ 1,000 രൂപ വരെ മാത്രമാണ് നാമമാത്രമായ രജിസ്‌ട്രേഷൻ ഫീസ്…
ആഗോള തലത്തിൽ സാമ്പത്തിക വെല്ലുവിളികളും അസ്ഥിരതയും നിലനിൽക്കുന്ന സാഹചര്യത്തിലും 7.8 % സാമ്പത്തിക വളർച്ചയാണ് ഈ ആദ്യ പാദത്തിൽ ഇന്ത്യയ്ക്കുണ്ടായിരിക്കുന്നത്. അതെ സമയം ഈ നേട്ടം അവകാശപ്പെടാൻ സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസത്തിൽ അധികാരമേറ്റെടുത്ത യു ഡി എഫിനും സാധിക്കില്ലെന്നതിനു കണക്കുകൾ തെളിവാണ്. ഈ നാല് മാസം കൊണ്ട് തന്നെ കടമെടുപ്പ് പരിധിയുടെയും റവന്യൂ കമ്മിയുടെയും പകുതിയോളം കേരളാ സർക്കാർ വിനിയോഗിച്ചു കഴിഞ്ഞു. ഇവിടം കൊണ്ടും കടമെടുക്കൽ തീരുന്നില്ല. ഈ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഓണച്ചെലവുകൾക്ക് ശേഷം 1,800 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. 26,461.75 കോടി രൂപയാണ് ഏപ്രിൽ മുതലുള്ള ആദ്യ നാല് മാസം ഇതുവരെ കേരളം കടമെടുത്തത് . ഇതിന് പുറമെയാണ് പുതിയ 1,800 കോടിയുടെ കടമെടുപ്പ്. ഈ വർഷത്തെ ബജറ്റിൽ പൊതുവിപണിയിൽ നിന്നടക്കം സമാഹരിക്കാൻ ലക്ഷ്യമിട്ട 56,413.06 കോടി രൂപയുടെ 46.91 ശതമാനം തുകയും ആദ്യ നാല് മാസങ്ങളിൽ തന്നെ കേരളം…
ടെക്‌നോസിറ്റിയില്‍100 കോടിയുടെ സെമികണ്ടക്ടര്‍ ശേഷി വികസന പാര്‍ക്കും സയന്‍സ്-ടെക്‌നോളജി അനുഭവ പാര്‍ക്കും വരുന്നു. IIITMK യുമായി സഹകരിച്ച് എക്‌സ്ട്ര ജി ക്ലബ് പ്രൈവറ്റ് ലിമിറ്റഡ് നടപ്പാക്കുന്ന പദ്ധതിയാണിത്. 300-ലധികം ടെക് ഗാലറികളും 500-ഓളം ഇന്ററീക്ടീവ് എക്സ്പീരിയൻസും ഉണ്ടാകും. 10 ഏക്കറിലാണ് ഈ സംരംഭം ഒരുങ്ങുന്നത്. സെമികണ്ടക്ടര്‍ നൈപുണ്യ വികസനം, ശാസ്ത്ര-സാങ്കേതിക അനുഭവങ്ങള്‍, നൂതന സാങ്കേതികവിദ്യ, ഗവേഷണം, സംരംഭകത്വം, വ്യവസായ സഹകരണം, പൊതുജന ഇടപെടല്‍ എന്നിവയെ ഒരൊറ്റ എക്കോസിസ്റ്റത്തിൽ കൂട്ടിയിണക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സാങ്കേതികവിദ്യ കേവലം പഠിക്കുകയോ പ്രദര്‍ശനമായി കാണുകയോ ചെയ്യുന്നതിന് പകരം അനുഭവിച്ചറിയുകയും പരീക്ഷിക്കുകയും സൃഷ്ടിക്കുകയും ചെയ്യുന്ന പുതിയ പഠനമാതൃകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സെമികണ്ടക്ടര്‍ ശേഷി വികസനത്തിനാണ് പദ്ധതിയില്‍ പ്രത്യേക പ്രാധാന്യമുണ്ട്. സെമികണ്ടക്ടര്‍ പ്രോസസ് പ്രദര്‍ശന സൗകര്യങ്ങള്‍, ഇലക്ട്രോണിക്‌സ് ലബോറട്ടറികള്‍, ചിപ്പ്-ഡിസൈന്‍ പഠന പരിതസ്ഥിതികള്‍, പ്രോട്ടോടൈപ്പിംഗ് സൗകര്യങ്ങള്‍, സാങ്കേതിക പ്രദര്‍ശന മേഖലകള്‍, വ്യവസായാധിഷ്ഠിത പരിപാടികള്‍ എന്നിവ ഉള്‍പ്പെടുന്ന സംവിധാനമാണ് വിഭാവനം ചെയ്യുന്നത്. സെമികണ്ടക്ടര്‍, AI, റോബോട്ടിക്‌സ്, ഇലക്ട്രോണിക്‌സ്, ബഹിരാകാശ സാങ്കേതികവിദ്യ, ക്വാണ്ടം…
വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് (VinFast) ഇന്ത്യയിലെ ഉത്പാദന പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി മുന്നൂറിലധികം ഇന്ത്യൻ സപ്ലയർമാരുമായി കമ്പനി ചർച്ചകൾ നടത്തിവരികയാണ്. ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് പുതിയ മോഡലുകൾ രൂപകൽപ്പന ചെയ്ത് നിർമ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി ഇന്ത്യയിലും വിയറ്റ്‌നാമിലുമായി നിരവധി സപ്ലയർ കോൺഫറൻസുകൾ കമ്പനി സംഘടിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള മോഡലുകൾ തൂത്തുക്കുടി പ്ലാന്റിൽ കൂട്ടിച്ചേർക്കലുകൾ നടത്തിയാണ് പുറത്തിറക്കുന്നതെങ്കിലും, വരാനിരിക്കുന്ന പുതിയ മോഡലുകളിൽ കൂടുതൽ തദ്ദേശീയ ഘടകങ്ങൾ ഉൾപ്പെടുത്തും. ഇതിന്റെ ഭാഗമായി 500 മില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതിയുടെ കീഴിലുള്ള തൂത്തുക്കുടി പ്ലാന്റിന്റെ രണ്ടാം ഘട്ട വികസനത്തിന് കമ്പനിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഇലക്ട്രിക് ബസുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും നിർമ്മാണ യൂണിറ്റുകൾ ഉൾപ്പെടുന്നതാണ് ഈ പുതിയ പദ്ധതി. Vietnamese EV maker VinFast advances its $500M India investment plan, securing approval for its Thoothukudi plant expansion to build localized electric vehicles.
