ലാക്‌മെ ഫാഷൻ വീക്കിൽ ഒരു അവസരമെന്നത് ഫാഷൻ പ്രേമികളുടെയും മോഡലുകളുടെയും മാത്രമല്ല ഡിസൈനർമാരുടെയും ഒരു സ്വപ്നമാണ്. നാഗ്പൂരിൽ നിന്നുള്ള സാറാ ലഖാനിക്ക് ലഭിച്ചതും സ്വപ്നതുല്യമായ ആ അവസരമായിരുന്നു. മുംബൈയിൽ നടന്ന ലാക്‌മെ ഫാഷൻ വീക്കിൽ ഡിസൈൻ ശേഖരം പ്രദർശിപ്പിക്കാൻ തിരഞ്ഞെടുത്തവരിൽ സാറയുമുണ്ടായിരുന്നു.
പ്ലാസ്റ്റിക് മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. നമ്മൾ എത്ര ശ്രമിച്ചാലും നമ്മുടെ ദൈനംദിന ജീവിതത്തിൽ നിന്ന് അതിനെ ഇല്ലാതാക്കാൻ പ്രയാസമാണ്. മാലിന്യകൂമ്പാരത്തിലേക്ക് പോകുന്ന സിംഗിൾ യൂസ് പ്ലാസ്റ്റിക്കുകൾ എങ്ങനെ പുനരുപയോഗിക്കാമെന്നതായിരുന്നു 22കാരിയായ സാറയുടെ വ്യത്യസ്തമായ കൺസെപ്റ്റ്. തുണിത്തരങ്ങളിലും പ്ലാസ്റ്റിക്കിലും പുറന്തളളുന്നവയെ പുനരുൽപ്പാദിപ്പിക്കുന്നതിനും അപ്‌സൈക്കിൾ ചെയ്യുന്നതിനും അടിസ്ഥാനമാക്കിയുള്ളതാണ് സാറയുടെ ഡിസൈൻ ശേഖരം. ഈ ആശയമാണ് സാറയെ ഈ വർഷം ലാക്‌മെ ഫാഷൻ വീക്കിലെ റാമ്പ്‌വാക്കുകളിലേക്ക് എത്തിച്ചത്. അവിടെ അവർ ട്രാഷ് അല്ലെങ്കിൽ ട്രഷർ എന്ന പേരിൽ ഈ ശേഖരം അവതരിപ്പിച്ചു.
ഈ പ്രോജക്റ്റിലൂടെ, മാലിന്യം എങ്ങനെ തിരിച്ചറിയപ്പെടുന്നു എന്നതിലും ലോകത്തിൽ എങ്ങനെ ഈ പ്രശ്നത്തിന് പരിഹാരമാകാമെന്നതിലും ഒരു മാറ്റം കൊണ്ടുവരാമെന്ന് സാറ പ്രതീക്ഷിക്കുന്നു. ഉദാഹരണത്തിന്, ശേഖരത്തിൽ ഉപയോഗിച്ചിരിക്കുന്ന കാന്ത എംബ്രോയ്ഡറി എല്ലാ പാഴ്വസ്തുവായി തളളുന്ന പോളിത്തീൻ ബാഗുകൾ ഉപയോഗിച്ചുളളതാണ്. റീസൈക്കിൾ ചെയ്ത തുണിത്തരങ്ങളും കൈത്തറി ടെക്സ്റ്റൈൽ വേസ്റ്റും ഈ കളക്ഷനിലുണ്ട്.
കാന്ത എംബ്രോയ്ഡറിയാണ് ഈ ശേഖരത്തിലുള്ളത്. എന്റെ ശേഖരം കൂടുതലും കോർസെറ്റുകളും റീസൈക്കിൾ ചെയ്‌ത നൂലുകളിൽ നിന്ന് നിർമ്മിച്ച ലളിതമായ ടോപ്പുകളും ബോട്ടവും ആയിരുന്നു, അവർ പറയുന്നു. ഡംപ് യാർഡുകളിലേക്ക് പോകുന്ന തുണിത്തരങ്ങളും വസ്ത്രമാലിന്യങ്ങളും വ്യത്യസ്‌തയുളള പുതിയ തുണിത്തരങ്ങളാക്കി മാറ്റുകയാണ് സാറ ചെയ്തത്.
വീട്ടിൽ നിന്നാണ് സാറ തന്റെ വസ്ത്രനിർമാണത്തിന് പ്രചോദനം കണ്ടെത്തുന്നത്. നാഗ്പൂരിനടുത്തുള്ള ഒരു ചെറിയ പട്ടണത്തിൽ സാറയുടെ കുടുംബം ഒരു ഫാർമസി നടത്തുന്നുണ്ട്. ഫാർമസ്യൂട്ടിക്കൽ വ്യവസായം ഉൽപാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ് വളരെ ഭീമമാണെന്ന് സാറ മനസിലാക്കി. അതിനാൽ പേൾ അക്കാദമിയിലെ ഫാഷൻ വിദ്യാർത്ഥിനിയായ സാറയ്ക്ക് അവസാന വർഷ പ്രോജക്ടിനായി ഒരു തീം തിരഞ്ഞെടുക്കേണ്ടി വന്നപ്പോൾ, മറ്റെവിടെയെങ്കിലും നോക്കേണ്ട ആവശ്യം വന്നില്ല. താമസിയാതെ, ഇന്ത്യയിൽ എത്രത്തോളം പ്ലാസ്റ്റിക് ഉൽപ്പാദിപ്പിക്കപ്പെടുന്നുവെന്നും ആളുകൾ അത് പുനരുപയോഗം ചെയ്യുന്ന വിവിധ രീതികളെക്കുറിച്ചും അവൾ അന്വേഷിക്കാൻ തുടങ്ങി. അതായിരുന്നു തുടക്കം. അങ്ങനെ മുംബൈ, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ധാരാളം പ്ലാസ്റ്റിക് റീസൈക്ലർമാരുമായി ബന്ധപ്പെടുകയും അവരിൽ നിന്ന് ധാരാളം പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും ചെയ്തു.
തുടക്കത്തിൽ, സാറ തന്റെ പക്കലുണ്ടായിരുന്ന എല്ലാ പ്ലാസ്റ്റിക്കും, പ്രത്യേകിച്ച് പ്ലാസ്റ്റിക് ബാഗുകളും മെഡിസിൻ ബ്ലിസ്റ്റർ പാക്കറ്റുകളും തന്റെ പ്രോജക്ടിനായി എടുത്തു. “വീട്ടിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക് കവറുകൾ കൊണ്ട് ഞാൻ നൂലുകൾ ഉണ്ടാക്കി. അത് തുന്നാൻ തുടങ്ങി. എല്ലാത്തരം എംബ്രോയ്ഡറികളും പരീക്ഷിച്ചു. പിന്നീട് മുംബൈയിലെയും ഗുജറാത്തിലെയും എംബ്രോയ്ഡറിവർക്കുകൾ ചെയ്യുന്ന വിദഗ്ധരോട് അവളുടെ ആശയത്തെക്കുറിച്ചും അവരിൽ നിന്ന് അവൾക്ക് എന്താണ് വേണ്ടതെന്നും സംസാരിച്ചു. പ്ലാസ്റ്റിക് മുറിക്കുന്നത് മുതൽ എംബ്രോയിഡറിങ്ങിന് അനുയോജ്യമായ ത്രെഡുകളാക്കി മാറ്റുന്നത് വരെ ഇടപെടൽ ആവശ്യമാണ്. തുടക്കത്തിൽ, അവൾ സമീപിച്ച എല്ലാ എംബ്രോയിഡറിക്കാരും തങ്ങൾക്ക് അത് ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് അവളുടെ ആശയം നിരസിക്കുകയാായിരുന്നു.
തുടർന്ന് പദ്ധതിയിൽ സഹായിക്കാൻ തയ്യാറുള്ള മുംബൈയിലെ ഒരു എംബ്രോയ്ഡറുമായി അവൾ ബന്ധപ്പെട്ടു. സാറയെ സംബന്ധിച്ചിടത്തോളം ഈ പ്രോസസ് വെല്ലുവിളി നിറഞ്ഞതായിരുന്നു. സഹകരണാടിസ്ഥാനത്തിൽ ഒടുവിൽ അവളുടെ പ്രോജക്ടിന് അവർ സമ്മതം മൂളി. അങ്ങനെയാണ് ലാക്മേ ഫാഷൻ വീക്കിൽ അരങ്ങേറിയ ഡിസൈനുകൾ പിറക്കുന്നത്. നിലവിൽ, മെൻസ് ബ്രാൻഡായ Muftiയിൽ ജൂനിയർ ഡിസൈനർ എന്ന നിലയിൽ പ്രവർത്തിക്കുന്ന സാറ, കൂടുതൽ മികച്ച എക്സ്പീരിയൻസിലൂടെ മുന്നോട്ട് പോകാനും ഈ മേഖലയിലെ വിദഗ്ധരുമായി ചേർന്ന് പ്രവർത്തിക്കാനും ഒടുവിൽ സ്വന്തം ബ്രാൻഡ് അവതരിപ്പിക്കാനുമുളള പദ്ധതികളിലാണ്.