ജി 20 ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും വെള്ളിയാഴ്ച ന്യൂഡൽഹിയിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പു വച്ചതു പ്രധാനപ്പെട്ട മൂന്നു ധാരണാപത്രങ്ങൾ.
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എൻപിസിഐ) ബംഗ്ലാദേശ് ബാങ്കും തമ്മിൽ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
മറ്റൊരു ധാരണാപത്രം 2023-2025 ലേക്കുള്ള ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാം (സിഇപി) പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ്. മൂന്നാമത്തെ ധാരണാപത്രം ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചും (ഐസിഎആർ) ബംഗ്ലാദേശ് അഗ്രികൾച്ചർ റിസർച്ച് കൗൺസിലും (ബാർക്) ഒപ്പുവച്ചു.
ശനിയാഴ്ച ന്യൂഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാരുമായും സർക്കാർ മേധാവികളുമായും മോദി നടത്തിയ ആശയവിനിമയത്തിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച.
ഇന്ത്യൻ നേതാവിന്റെ ഔദ്യോഗിക വസതിയിൽ വച്ച് മോദിയും ഹസീനയും തമ്മിൽ ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ദക്ഷിണേഷ്യയിലെ സ്ഥിരത നിലനിർത്തുന്നതും സുരക്ഷ, വ്യാപാരം, ഊർജം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ഉൾപ്പെടെയുള്ള പ്രാദേശിക വിഷയങ്ങളിൽ ചർച്ചകൾ നടന്നു.
രാഷ്ട്രീയ-സുരക്ഷാ സഹകരണം, അതിർത്തി മാനേജ്മെന്റ്, വ്യാപാരം, കണക്റ്റിവിറ്റി, ജലവിഭവങ്ങൾ, ഊർജം, വികസന സഹകരണം, ജനങ്ങളുമായുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളിൽ മോദിയും ഹസീനയുംവിശദമായ ചർച്ച നടത്തി
പ്രാദേശിക സുസ്ഥിരത നിലനിർത്തുന്നതിൽ ഇരുപക്ഷത്തിനും സമാനമായ വീക്ഷണങ്ങളാണുള്ളതെന്ന് യോഗത്തിന് ശേഷം നടന്ന മാധ്യമ സമ്മേളനത്തിൽ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എകെ അബ്ദുൾ മൊമെൻ പറഞ്ഞു. “ഇരു രാജ്യങ്ങൾക്കും ദക്ഷിണേഷ്യയ്ക്കും പ്രാദേശിക സമാധാനവും സ്ഥിരതയും പ്രധാനമാണ്, ഇന്ത്യ ഞങ്ങളോടൊപ്പം ഒരേ തലത്തിലാണ്. ”
ചൈനയുമായുള്ള രാജ്യത്തിന്റെ ബന്ധം പ്രധാനമായും സാമ്പത്തിക വിഷയങ്ങളിലാണ് ഊന്നൽ നൽകുന്നതെന്നും എന്നാൽ ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ തന്ത്രപരമായ സ്വഭാവമുള്ളതാണെന്നും ബംഗ്ലാദേശ് പക്ഷവും ഉറപ്പ് നൽകിയതായി വിദേശകാര്യ വൃത്തങ്ങൾ അറിയിച്ചു.
In a diplomatic advancement, Prime Minister Narendra Modi of India and Bangladesh’s counterpart, Sheikh Hasina, engaged in a productive bilateral talk in New Delhi on Friday. The meeting yielded fruitful outcomes as the two nations signed three essential Memoranda of Understanding (MoUs) aimed at fostering cooperation and deepening their relations.