ഐക്കണുകൾ ഒന്നിക്കുമ്പോൾ, കഥകൾ ഒഴുകുന്നു എന്ന് പറയാറുള്ളത് സത്യം തന്നെയാണ്.  രജനികാന്തും അമിതാഭ് ബച്ചനും 33 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന, വരാനിരിക്കുന്ന തമിഴ് ആക്ഷൻ വേട്ടയാൻ്റെ ഗ്രാൻഡ് ഓഡിയോ ലോഞ്ച് അത്തരം ഒരു വേദിയായിരുന്നു. 1990 കളിൽ മെഗാസ്റ്റാർ അമിതാഭ് ബച്ചൻ നേരിട്ട പാപ്പരത്തത്തെക്കുറിച്ച്  ആയിരുന്നു ആ വേദിയിൽ രജിനികാന്തിന്റെ സംസാരത്തിൽ കൂടുതലും.  1990-കളിൽ ബച്ചൻ  അമിതാഭ് ബച്ചൻ കോർപ്പറേഷൻ ലിമിറ്റഡ് എന്ന കമ്പനി ആരംഭിച്ചു, പക്ഷേ അത് പരാജയപ്പെടുകയും ഉടൻ തന്നെ സ്ഥാപനം പാപ്പരാകുകയും ചെയ്തു. ബച്ചനും കുടുംബവും ഏറെ സാമ്പത്തിക ബാധ്യതകൾ നേരിടേണ്ടിയും വന്നു.

ബിഗ് ബിയുടെ പ്രതിരോധശേഷിയെയും ഡ്രൈവിനെയും പ്രശംസിച്ചുകൊണ്ട് ആയിരുന്നു രജിനികാന്തിന്റെ സംസാരം.

  തൻ്റെ വാച്ച്‌മാന് പണം നൽകാൻ പോലും കഴിഞ്ഞില്ല ബച്ചന് കഴിഞ്ഞിരുന്നില്ല എന്നും ജുഹുവിലെ വീട് പൊതു ലേലത്തിൽ വന്നു എന്നും രജിനികാന്ത് പറഞ്ഞു.  ബോളിവുഡ് ഒന്നടങ്കം അദ്ദേഹത്തെ നോക്കി പരിഹസിച്ചു ചിരിച്ചു.  പക്ഷെ ബച്ചൻ  തളരാതെ സാഹചര്യം തരണം ചെയ്യാൻ കഠിനമായി പ്രയത്‌നിച്ചത് രജിനികാന്ത് ഓർമ്മിപ്പിച്ചു.

പരസ്യങ്ങൾ ചെയ്യുന്നതിലൂടെയും ഗെയിം ഷോ കോൻ ബനേഗ ക്രോർപതിയുടെ ആതിഥേയത്വത്തിലൂടെയും ആയിരുന്നു അദ്ദേഹം പിടിച്ചു നിന്നത് എന്നാണ് രജിനികാന്ത് പറഞ്ഞത്.

“നിങ്ങളുടെ പതനത്തിനായി ലോകം കാത്തിരുന്നു. എന്നാൽ മൂന്ന് വർഷം കൊണ്ട്,  എല്ലാ പരസ്യങ്ങളും ചെയ്തു, KBC ചെയ്തുകൊണ്ട് എല്ലാ പണവും സമ്പാദിച്ചു, അതേ തെരുവിലെ ജുഹു ഹോമിനൊപ്പം മൂന്ന് വീടുകൾ തിരികെ വാങ്ങി. അദ്ദേഹം എന്നും  പ്രചോദനമാണ്.  അദ്ദേഹത്തിന് 82 വയസ്സുണ്ട്, ഈ പ്രായത്തിലും അദ്ദേഹം ദിവസവും 10 മണിക്കൂർ ജോലി ചെയ്യുന്നു " എന്നാണ് രജിനികാന്ത് പറഞ്ഞത്.

At the audio launch of Vettaiyan, Rajinikanth reminisces about Amitabh Bachchan’s financial struggles in the 1990s, highlighting his determination and inspiring comeback through Kaun Banega Crorepati and Mohabbatein.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version