ദേശീയപാതകളിലെ ടോൾ പിരിവ് നിർത്തില്ലെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. കഴിഞ്ഞ ദിവസം രാജ്യസഭയിൽ സംസാരിക്കവേ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടോൾ ബൂത്തുകൾ കുറയ്ക്കുന്നതിനോ അടയ്ക്കുന്നതിനോ വേണ്ടി ഫീ പ്ലാസകളിൽ ഓഡിറ്റ് നടത്തേണ്ട ആവശ്യമില്ലെന്നും ടോളുകൾ സ്ഥിരമായി പിരിക്കുമെന്നും അദ്ദേഹം രാജ്യസഭയെ അറിയിച്ചു. രാജ്യത്തുടനീളമുള്ള ടോൾ പ്ലാസകളിൽ നിക്ഷേപിച്ചതും നേടിയതുമായ തുക വിശകലനം ചെയ്യുന്നതിനായി എന്തെങ്കിലും ഓഡിറ്റ് നടത്തിയിട്ടുണ്ടോ എന്ന് തമിഴ്‌നാട്ടിൽ നിന്നുള്ള ഡിഎംകെ രാജ്യസഭാ എംപി പി. വിൽസന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ദേശീയ പാതകളിലെ ഫീ പ്ലാസകളിൽ ഉപയോക്തൃ ഫീസ് സ്ഥിരമായി ഈടാക്കുന്നു. ഫീ പ്ലാസ കുറയ്ക്കുന്നതിനോ അടച്ചുപൂട്ടുന്നതിനോ നിക്ഷേപിച്ച തുകയും നേടിയ തുകയും സംബന്ധിച്ച് ഫീ പ്ലാസകൾ ഓഡിറ്റ് ചെയ്യേണ്ടതിന്റെയോ ആവശ്യകത ഉയർന്നുവരുന്നില്ല. 2008ലെ നാഷണൽ ഹൈവേ ഫീസ് (നിരക്കുകളും പിരിവും നിർണ്ണയിക്കൽ) ചട്ടം അനുസരിച്ച് കരാർ പ്രകാരം വിജ്ഞാപനം ചെയ്ത ഫീസ് കൺസെഷൻ കാലയളവ് അവസാനിക്കുന്നതുവരെ ഈടാക്കാവുന്നതാണ്. കൂടാതെ കൺസെഷൻ കാലയളവ് കഴിഞ്ഞാലും സർക്കാരോ നിർവ്വഹണ അതോറിറ്റിയോ വ്യക്തമാക്കിയ നിരക്ക് അനുസരിച്ച് ഫീസ് ഈടാക്കും-മന്ത്രി പറഞ്ഞു.
The Indian government confirms that toll collection on highways will continue indefinitely, with no audit on funds versus revenue. Union Minister Nitin Gadkari explains the rationale behind this policy.