ചണ്ഡീഗഡ് സ്വദേശിയായ രത്തൻ ധില്ലൻ അടുത്തിടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 37 വർഷം പഴക്കമുള്ള പഴക്കമുള്ള ഫിസിക്കൽ ഷെയർ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയതിനെ തുടർന്ന് വാർത്തകളിൽ നിറഞ്ഞിരുന്നു. നിലവിൽ 12 ലക്ഷത്തോളം രൂപ മൂല്യമുള്ള ഷെയർ സർട്ടിഫിക്കറ്റുകൾ ഡിജിറ്റൈസ് ചെയ്യുന്നതിനും അദ്ദേഹം ശ്രമം നടത്തി. എന്നാൽ ഇതിനായി ശ്രമിച്ചപ്പോൾ നിയമപരമായ നിരവധി നൂലാമാലകൾ ഉണ്ടെന്ന് മനസ്സിലാക്കി അദ്ദേഹം ശ്രമം ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

അവകാശി സർട്ടിഫിക്കറ്റ്, പിന്തുടർച്ച സർട്ടിഫിക്കറ്റ്, നിക്ഷേപക വിദ്യാഭ്യാസ-സംരക്ഷണ ഫണ്ട് അധികാരികളുടെ അംഗീകാരം എന്നിവയുൾപ്പെടെ നിരവധി പേപ്പർ വർക്കുകളാണ് ഡിജിറ്റൈസേഷനു വേണ്ടത്. ഉദ്യോഗസ്ഥതലത്തിലെ ഈ നീണ്ട പ്രക്രിയകളിൽ നിരാശനായ ധില്ലൻ ശ്രമം ഉപേക്ഷിക്കാൻ തീരുമാനിച്ചതായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

ഷെയറുകൾ ഡിജിറ്റൈസ് ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചതിനാൽ ധീരുഭായ് അംബാനിയുടെ ഒപ്പുകൾ പാഴാകുമെന്ന് തോന്നുന്നു. ഈ പ്രക്രിയ വളരെ ദൈർഘ്യമേറിയതാണ് – നിയമപരമായ അവകാശി സർട്ടിഫിക്കറ്റ് ലഭിക്കാൻ മാത്രം 6-8 മാസം എടുക്കും, കൂടാതെ IEPFA പ്രക്രിയയ്ക്ക് 2-3 വർഷം എടുക്കും. ഇത്രയും സമയം നിക്ഷേപിക്കുന്നതിന്റെ മൂല്യം കാണുന്നില്ല-അദ്ദേഹം പറഞ്ഞു. ധില്ലന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങൾക്ക് കാരണമായി. ചിലർ അദ്ദേഹത്തിന്റെ അവകാശവാദങ്ങളെ എതിർത്തപ്പോൾ മറ്റു ചിലർ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നുമുണ്ട്.
Chandigarh resident Rattan Dhillon found 37-year-old Reliance Industries physical share certificates worth ₹12 lakh but faced bureaucratic hurdles in digitizing them.