Author: News Desk
ഇന്ത്യയിൽ ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ എണ്ണത്തിൽ വൻ വർധന. 2024ൽ ഇന്ത്യയിലെ ബില്യണേർസിന്റെ എണ്ണം വർധിച്ചതായി ആഗോള പ്രോപ്പർട്ടി കൺസൾട്ടന്റായ നൈറ്റ് ഫ്രാങ്ക് പുറത്തിറക്കിയ ‘ദി വെൽത്ത് റിപ്പോർട്ട് 2025ൽ’ പറയുന്നു. ഇന്ത്യയിൽ ആകെ 191 ശതകോടീശ്വരന്മാരാണുള്ളത്. മുൻ വർഷത്തേക്കാൾ 26 ശതകോടീശ്വരൻമാരാണ് പട്ടികയിൽ ഇടം പിടിച്ചത്. 2019ൽ ശതകോടീശ്വരൻമാരുടെ എണ്ണം വെറും 7 ആയിരുന്നു. പട്ടിക പ്രകാരം ഇന്ത്യൻ ശതകോടീശ്വരന്മാരുടെ സംയോജിത സമ്പത്ത് 950 ബില്യൺ യുഎസ് ഡോളറാണ്. ഇത് ആഗോളതലത്തിൽ രാജ്യത്തെ മൂന്നാം സ്ഥാനത്ത് നിർത്തുന്നു. 5.7 ട്രില്യൺ ഡോളർ ബില്യണേർസ് സംയോജിത സമ്പത്തുമായി യുഎസ്സും 1.34 ട്രില്യൺ ഡോളറുമായി ചൈനയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. 10 മില്യൺ യുഎസ് ഡോളറിൽ കൂടുതൽ ആസ്തിയുള്ള ഇന്ത്യയിലെ ഹൈ നെറ്റ് വർത്ത് ഇൻഡിവിജ്വൽസിന്റെ (HNWIs) എണ്ണം കഴിഞ്ഞ വർഷം 6 ശതമാനം വർധിച്ച് 85,698 ആയി. മുൻ വർഷം 80,686 ആയിരുന്നു 10 മില്യൺ ഡോളറിനു മുകളിൽ ആസ്തിയുള്ള വ്യക്തികളുടെ…
ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബസുകളും ട്രക്കുകളും അവതരിപ്പിക്കുന്നതിനായി പൈലറ്റ് പദ്ധതികൾ ആരംഭിച്ചിരിക്കുകയാണ് കേന്ദ്ര ഗവൺമെന്റ്. ക്ലീൻ എനെർജി പ്രോത്സാഹിപ്പിച്ച് ലോജിസ്റ്റിക്സ് മേഖലയെ കൂടുതൽ സുസ്ഥിരമാക്കുകയാണ് ലക്ഷ്യം. നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ കീഴിലുള്ള പദ്ധതികളിൽ വാഹനങ്ങൾ 10 വ്യത്യസ്ത റൂട്ടുകളിലായാണ് പരീക്ഷിക്കപ്പെടുക. ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന ബസുകൾക്കും ട്രക്കുകൾക്കുമായി നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ കീഴിൽ അഞ്ച് പൈലറ്റ് പദ്ധതികളാണ് പുനരുപയോഗ ഊർജ്ജ മന്ത്രാലയം (MNRE) പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി 15 ഫ്യുവൽ സെൽ വാഹനങ്ങളും 22 ഇന്റേണൽ കമ്പഷൻ എഞ്ചിൻ (ICE) വാഹനങ്ങളും പരീക്ഷണയോട്ടം നടത്തും. ഇങ്ങനെ മൊത്തം 37 ഹൈഡ്രജൻ ബസുകളും ട്രക്കുകളുമാണ് രാജ്യവ്യാപകമായി 10 റൂട്ടുകളിലായി വിന്യസിക്കുന്നത്. ഇതോടൊപ്പം ഒൻപത് ഹൈഡ്രജൻ ഇന്ധന സ്റ്റേഷനുകൾ സ്ഥാപിക്കാനും ഗവൺമെന്റ് പദ്ധതിയുണ്ട്. ഇന്ത്യയിൽ ക്ലീൻ എനെർജി സ്വീകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായ നീക്കം ലോജിസ്റ്റിക്സ് മേഖലയിലെ കാർബൺ എമിഷൻ കുറയ്ക്കാനും വലിയ തോതിൽ സഹായകരമാകും. ഹൈഡ്രജൻ ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകൾ പോലുള്ള…
എച്ച് 1ബി വിസയിൽ യുഎസിലെത്തി കരിയർ ആരംഭിച്ച് ശതകോടീശ്വരൻമാരായ കുടിയേറ്റക്കാരെക്കുറിച്ചുള്ള ഫോർബ്‌സ് മാസികയുടെ സമീപകാല റിപ്പോർട്ടിൽ ചുരുക്കം ചില ഇന്ത്യക്കാരേ ഉള്ളൂ. ഉന്നത വിദ്യാഭ്യാസത്തിനായി യുഎസ്സിലേക്ക് താമസം മാറിയ ഇന്നോവ സൊല്യൂഷൻസിന്റെ (Innova Solutions) സ്ഥാപകനും സിഇഒയുമായ രാജ് സർദാന അക്കൂട്ടത്തിൽ പെടുന്നു. രണ്ട് ബില്യൺ ഡോളറാണ് ഇന്നോവ സൊല്യൂഷൻസിന്റെ നിലവിലെ മൂല്യം. 1960ൽ ഡൽഹിയിലെ പഞ്ചാബി കുടുംബത്തിൽ ജനിച്ച രാജിന്റെ കുട്ടിക്കാലം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. എന്നാൽ എല്ലാ കഷ്ടപ്പാടുകൾക്കും ഇടയിലും രാജിനും സഹോദരനും മികച്ച വിദ്യാഭ്യാസം നൽകാൻ അദ്ദേഹത്തിന്റെ മാതാപിതാക്കൾ ശ്രദ്ധിച്ചു. ആ വിദ്യാഭ്യാസവും കഷ്ടപ്പെടാനുള്ള മനസ്സുമാണ് തനിക്ക് മാതാപിതാക്കളുടെ പക്കൽ നിന്നും പകർന്നുകിട്ടിയതെന്ന് അഭിമാനപൂർവം പറയുന്നു രാജ്. 1981ൽ ജോർജിയ ടെക്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടുന്നതിനായാണ് രാജ് അമേരിക്കയിലേക്കെത്തിയത്. അന്ന് കയ്യിൽ ആകെയുണ്ടായിരുന്നത് 100 ഡോളറായിരുന്നു. ബിരുദാനന്തരം രാജ് H-1 വിസ (ഇന്നത്തെ H-1B വിസയുടെ മുൻഗാമി) നേടി. തുടർന്ന് ഹൗമെറ്റ് എയ്‌റോസ്‌പേസിൽ ജോലിക്ക് കയറി.…
പ്രമേഹമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നതിനായി വിരലുകൾ കുത്തി നടത്തുന്ന ദൈനംദിന പ്രക്രിയ വേദനാജനകമാണ്. അതിനപ്പുറം ഈ ടെസ്റ്റ് അസൗകര്യകരവും അണുബാധയെക്കുറിച്ചുള്ള ആശങ്കകൾ കാരണം അപകടകരവുമാണ്. എന്നാൽ ഒരു തുള്ളി രക്തം പോലും ഇല്ലാതെ ഗ്ലൂക്കോസ് മോണിറ്ററിങ് നടത്താൻ കഴിയുന്ന പുതിയ സാധ്യതയുമായി എത്തിയിരിക്കുകയാണ് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc) ഗവേഷകർ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് വികസിപ്പിച്ച വേദന രഹിതവും സൂചി രഹിതവുമായ പ്രമേഹ പരിശോധനാ സംവിധാനം രക്ത സാമ്പിളിംഗിനേക്കാൾ പ്രകാശത്തെയും ശബ്ദത്തെയും ആശ്രയിക്കുന്നു. ഫോട്ടോഅക്കോസ്റ്റിക് സെൻസിംഗ് ഉപയോഗിച്ചുള്ള പുതിയ രീതി ചർമ്മത്തിന് കേടുപാടുകൾ വരുത്താതെ ലേസർ രശ്മികൾ ഉപയോഗിച്ച് ശരീരത്തിനുള്ളിലെ ഗ്ലൂക്കോസിന്റെ സാന്ദ്രത അളക്കുന്നു. ബയോളജിക്കൽ ടിഷ്യൂസിൽ ലേസർ പ്രകാശിക്കുമ്പോൾ പ്രകാശം ആഗിരണം ചെയ്യപ്പെടുന്നു. ഇത് ടിഷ്യൂ ചെറുതായി ചൂടാക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു. ഈ വികാസം ശബ്ദ തരംഗങ്ങളും ചെറിയ വൈബ്രേഷനുകളും സൃഷ്ടിക്കുന്നു. ഗ്ലൂക്കോസ് ഈ ശബ്ദ തരംഗങ്ങളുടെ തീവ്രത മാറ്റുമെന്നും അതുവഴി…
ഹിന്ദിയിൽ പ്രാവീണ്യം നേടിയത് എങ്ങനെയെന്ന് രസകരമായി വിശദീകരിച്ച് തൈറോകെയർ (Thyrocare) സ്ഥാപകനും തമിഴ്നാട് സ്വദേശിയുമായ ഡോ. എ. വേലുമണി. സ്ഥിരമായ പഠനത്തിലൂടെ ഹിന്ദിയിൽ എങ്ങനെ പ്രാവീണ്യം നേടാം എന്നതിനെക്കുറിച്ച് രസകരമായി സംസാരിക്കുന്ന വീഡിയോ അദ്ദേഹം പങ്കുവെച്ചു. ഒരു മുഖാമുഖത്തിനിടെ തമിഴ് സംസാരിക്കുന്ന ഒരാൾക്ക് വടക്കേ ഇന്ത്യയിൽ എങ്ങനെ അതിജീവിക്കാൻ കഴിയുമെന്ന ചോദ്യത്തിന് പ്രതികരിക്കുകയാണ് വേലുമണി വീഡിയോയിൽ. ഭാഷ മാത്രമാണ് ഏക തടസ്സമെന്നും പതിവ് പരിശീലനത്തിലൂടെ ആ തടസ്സം മറികടക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനുപുറമേ രസകരമായ ഉദാഹരണവും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. താങ്കൾക്ക് ഒരു പോത്തിനെ ഉയർത്താൻ കഴിയുമോ എന്ന് വേലുമണി ചോദ്യം ചോദിച്ച കുട്ടിയോട് മറുചോദ്യം ഉന്നയിച്ചു. ഇല്ല എന്ന് കുട്ടി മറുപടി നൽകിയപ്പോൾ, വേലുമണി തുടർന്നത് ഇങ്ങനെ: “നിങ്ങൾക്ക് ജനിച്ചുവീണ ഒരു പോത്തിൻ കുട്ടിയെ ഉയർത്താൻ കഴിയുമോ?” അപ്പോൾ ചോദ്യകർത്താവ് “പറ്റും” എന്ന് മറുപടി നൽകി. ഒരു ദിവസം പ്രായമുള്ളതിനെ, രണ്ടു ദിവസം പ്രായമുള്ളതിനെ എന്നിങ്ങനെ വേലുമണി ചോദ്യങ്ങൾ…
ഇൻവെസ്റ്റ്മെന്റുകളെ കുറിച്ചും ട്രേഡിങ്ങിനെക്കുറിച്ചും സമൂഹമാധ്യമങ്ങളിലും യൂട്യൂബിലും എല്ലാം നിരവധി വിവരങ്ങൾ ലഭ്യമാണ്. എന്നിട്ടും ട്രേഡിങ് തട്ടിപ്പുകളെക്കുറിച്ച് നിരന്തരമായി വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പ്രധാന കാരണം ബേസിക്ക് ആയ ഫിനാൻഷ്യൽ നോളജ് ഇല്ലാത്തതാണ് എന്ന് പറയുന്നു ടെക്നിക്കൽ ഫണ്ടമെന്റൽ അനലിസ്റ്റും മ്യൂച്ച്വൽ ഫണ്ട് അഡ്വൈസറുമായ അലി സുഹൈൽ. എന്താണ് ഇൻവെസ്റ്റ്മെന്റ് എന്നും എന്താണ് ട്രേഡിങ് എന്നും മനസ്സിലാക്കിയാലേ ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാനാകൂ എന്ന് അദ്ദേഹം മുന്നറിയിപ്പു നൽകുന്നു. ജോലി ചെയ്യുന്നവരും മറ്റും സ്വപ്നം നിറവേറ്റുന്നതിനായി ഒരു തുക എല്ലാ മാസവും മാറ്റിവെയ്ക്കുന്നു എന്നു കരുതുക. ഈ മാറ്റിവെയ്ക്കുന്ന തുക മറ്റ് നിക്ഷേപങ്ങളൊന്നും നടത്താതെ ബാങ്ക് അക്കൗണ്ടിൽ തന്നെ സൂക്ഷിക്കുകയാണെങ്കിൽ പണപ്പെരുപ്പം കാരണം വർഷാവർഷം ഇതിന്റെ മൂല്യം കുറയും. എന്നു വെച്ചാൽ സ്വപ്നത്തിലേക്കുള്ള ദൂരം കൂടും. ഇതിനെ മറികടക്കാനായാണ് ആളുകൾ പ്രൈസ് അപ്രിസേഷ്യൻ തരുന്ന സ്റ്റോക്കുകൾ, ഗോൾഡ് പോലുള്ളവയിലേക്ക് നിക്ഷേപം നടത്തുന്നത്. ഇതിനെയാണ് ലോങ് ടേം ഇൻവെസ്റ്റ്മെന്റ് അഥവാ വെൽത്ത് ക്രിയേഷൻ…
വിഴിഞ്ഞമടക്കം സംസ്ഥാനത്തെ തുറമുഖങ്ങളുടെ വികസനം മുൻനിർത്തി സംരംഭക വളർച്ച ലക്ഷ്യമിട്ടു പുതിയ ലോജിസ്റ്റിക്സ് പാര്‍ക്ക് നയം രൂപീകരിക്കാൻ കേരളാ സര്‍ക്കാര്‍. തൊഴിലില്ലാത്ത വിദ്യാസമ്പന്നരായ യുവാക്കളുടെയും യുവതികളുടെയും സംരംഭകത്വ കഴിവുകളെ പരിപോഷിപ്പിക്കുക, വ്യവസായ – നൈപുണ്യം വര്‍ദ്ധിപ്പിക്കുക, MSME-ഇതര സംരംഭക- വ്യവസായങ്ങള്‍ക്ക് ആനുകൂല്യങ്ങൾ എന്നിവ വ്യവസായ നയത്തോടൊപ്പം ചേർന്ന് രൂപീകരിക്കുന്ന ലോജിസ്റ്റിക്സ് പാർക്ക് നയം ഉറപ്പാക്കും . വിഴിഞ്ഞം തുറമുഖത്തിന്‍റെ പ്രവര്‍ത്തനം തുടങ്ങി ഇതുവരെയുള്ള കാലയളവില്‍ 215 കപ്പലുകള്‍ വന്നുപോയത് ഏറെ പ്രതീക്ഷ നൽകുന്ന പശ്ചാത്തലത്തിലാണ് പുതിയ ലോജിസ്റ്റിക്സ് പാര്‍ക്ക് നയ രൂപീകരണത്തിന് സർക്കാർ നടപടിയെടുക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിനൊപ്പം മറ്റ് ചെറുകിട തുറമുഖങ്ങളും ചേരുന്നതോടെ കേരളത്തില്‍ ലോജിസ്റ്റിക്സ് ഉള്‍പ്പെടെയുള്ള വ്യവസായങ്ങള്‍ക്ക് വലിയ സാധ്യത ഉണ്ടാകുമെന്ന വിലയിരുത്തലില്‍ ഒരു പുതിയ ലോജിസ്റ്റിക്സ് പാര്‍ക്ക് നയം അനിവാര്യമാണെന്നാണ് തുറമുഖ വകുപ്പിന്റെ നിലപാട്. കേരളത്തെ തുറമുഖ വ്യവസായങ്ങളുടെ പ്രധാന ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളില്‍പെടുന്ന ഒന്നാണ് സംസ്ഥാന വ്യവസായനയം 2024. സംരംഭകത്വം പ്രോത്സാഹിപ്പിക്കുക. പുതിയ…
വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിൻലാൻഡ്. ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഹാപ്പിനസ് ഡേയോട് അനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഫിൻലാൻഡ് ഒന്നാമതെത്തിയത്ത്. തുടർച്ചയായി എട്ടാം വർഷമാണ് ഫിൻലാൻഡ് വേൾഡ്സ് ഹാപ്പിയസ്റ്റ് കൺട്രീസ് ലിസ്റ്റിൽ ഒന്നാമതെത്തുന്നത്. 140ലധികം രാജ്യങ്ങളിലെ ജീവിത നിലവാരം വിലയിരുത്തുന്നതാണ് താമസക്കാരുടെ ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട്. റിപ്പോർട്ടിൽ ഇന്ത്യ 118ആം സ്ഥാനത്താണ്. 2025ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് അനുസരിച്ച് ഇന്ത്യ കഴിഞ്ഞ തവണത്തേക്കാൾ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ ഇന്ത്യ 126ആം സ്ഥാനത്തായിരുന്നു. എന്നാൽ ഉക്രെയ്ൻ, മൊസാംബിക്, ഇറാഖ് എന്നിവയുൾപ്പെടെ നിരവധി സംഘർഷബാധിത രാജ്യങ്ങൾ പോലും പട്ടികയിൽ ഇന്ത്യയേക്കാൾ മുന്നിലാണ്. പട്ടികയിൽ ചൈന 68, നേപ്പാൾ 92, പാകിസ്ഥാൻ 109 എന്നീ സ്ഥാനങ്ങളിലുമാണ്. വ്യക്തികൾക്ക് അവരുടെ സമൂഹത്തിൽ തിരഞ്ഞെടുപ്പുകൾ ഉണ്ടെന്ന് തോന്നുന്നുണ്ടോ എന്നും ആ തിരഞ്ഞെടുപ്പുകൾ തൃപ്തികരമായ ജീവിതത്തിലേക്ക് നയിക്കുന്നുണ്ടോ എന്നും വിലയിരുത്തുന്ന സ്വാതന്ത്ര്യ ഘടകത്തിൽ ഇന്ത്യ മോശം സ്കോറാണ് നേടിയത്. സാമൂഹിക പിന്തുണ, ആരോഗ്യം,…
ബഹിരാകാശ രംഗത്ത് സ്വകാര്യ മേഖലയുടെ പങ്കാളിത്തം അനിവാര്യവും സ്വാഭാവികവുമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നോട് ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നതായും ആസ്ട്രോ ഫിസിസിസ്റ്റ് നീൽ ഡിഗ്രാസ് ടൈസൺ. അമേരിക്കൻ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം തിരിച്ചെത്തിയതിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാസ ഇതിനകം ചെയ്തതിനേക്കാൾ വളരെ കൂടുതലാണ് സ്‌പേസ് എക്‌സ് ബഹിരാകാശ രംഗത്ത് ചെയ്തിരിക്കുന്നത്. അത് വളരെ നല്ലതാണ്. സ്വകാര്യ സംരംഭങ്ങൾക്ക് കുറഞ്ഞ ചിലവിൽ കൂടുതൽ കാര്യക്ഷമമായി ഇത്തരം കാര്യങ്ങൾ ചെയ്യാൻ സ്വാതന്ത്ര്യം ലഭിക്കുന്നു. ഇന്ത്യയിലെ ബഹിരാകാശ പര്യവേഷണത്തിന്റെ ഭാവിയെക്കുറിച്ച് ന്യൂയോർക്കിലേക്കുള്ള യാത്രാവേളയിൽ മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സംസാരിച്ചിരുന്നു. സ്വകാര്യ സംരംഭങ്ങളെ ബഹിരാകാശ മേഖലയിലേക്ക് കൊണ്ടുവരുന്നതിൽ അദ്ദേഹം ശക്തമായ താൽപ്പര്യം പ്രകടിപ്പിച്ചു. ഇത് സ്വാഭാവിക പരിണാമമായാണ് മോഡി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗവേഷണ വികസനം, റോക്കറ്റ് നിർമാണം, കാര്യക്ഷമത എന്നിവയിൽ ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷനെ (ISRO)…
2022ൽ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിനുശേഷം എയർ ഇന്ത്യ നിരവധി മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇപ്പോൾ അന്താരാഷ്ട്ര പ്രവർത്തനങ്ങൾക്കായി 50 വൈഡ്-ബോഡി വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുകയാണ് എയർ ഇന്ത്യ. എയർബസ് A350, ബോയിംഗ് 777X മോഡലുകൾ ഉൾപ്പെടെയുള്ളവയാണ് എയർ ഇന്ത്യ വാങ്ങാൻ ഒരുങ്ങുന്നത്. റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം 30 മുതൽ 40 വരെ വൈഡ്-ബോഡി വിമാനങ്ങൾ വാങ്ങുന്നതിനായി എയർ ഇന്ത്യ യുഎസ് ആസ്ഥാനമായുള്ള ബോയിംഗുമായും യൂറോപ്പിലെ എയർബസുമായും ചർച്ചകൾ നടത്തിവരികയാണ്. വിമാനങ്ങളുടെ എണ്ണം 50ൽ കൂടുതൽ യൂണിറ്റുകൾ വരെയാകാം എന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ജൂണിൽ നടക്കുന്ന പാരീസ് എയർ ഷോയിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം എയർബസിൽ നിന്ന് 100 ചെറിയ വിമാനങ്ങൾ ഉൾപ്പെടെ 470 വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിന് എയർ ഇന്ത്യ അന്തിമരൂപം നൽകിയിരുന്നു. അന്താരാഷ്ട്ര വിപണിയിൽ പ്രവർത്തനം വികസിപ്പിക്കുന്നതിനായി വൈഡ്-ബോഡി ജെറ്റുകൾ ഉപയോഗിച്ച് ഫ്ലീറ്റ് മെച്ചപ്പെടുത്താനാണ് എയർ ഇന്ത്യ പുതിയ പദ്ധതിയിലൂടെ…