പഹൽഗാം ഭീകരാക്രമണത്തിലും തുടർന്ന് നടന്ന ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂറിലും പാക് അനുകൂല നിലപാട് സ്വീകരിച്ച തുർക്കിയുടെ നിലപാട് അന്താരാഷ്ട്ര തലത്തിൽത്തന്നെ വൻ വിവാദമായിരുന്നു. തുടർന്ന് തുർക്കിയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും ഇറക്കുമതിയും ഉപേക്ഷിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിൽ ഇന്ത്യ തുടർക്കിയിൽ നിന്നുള്ള ഇറക്കുമതി അടക്കം സമ്പൂർണായി നിർത്തലാക്കിയാൽ നിരവധി ഉത്പന്നങ്ങളുടെ വിലവർധനവിന് അത് കാരണമായേക്കാം.

മാർബിൾ, കാർപ്പറ്റുകൾ, അലങ്കാര വസ്തുക്കൾ, ടർക്കിഷ് ഫർണിച്ചർ തുടങ്ങിയവയാണ് വില കൂടാൻ ഇടയുള്ള പ്രധാന വസ്തുക്കൾ. ഇന്ത്യ.കോം റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലേക്കെത്തുന്ന മാർബിളിൽ 70% തുർക്കിയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. വ്യാപാരബന്ധത്തിൽ ഉലച്ചിൽ തട്ടിയാൽ ഇന്ത്യയിലെ മാർബിൾ, ടൈലുകൾ എന്നിവയുടെ വില ഉയരുകയും നിർമ്മാണം, ഇന്റീരിയർ ഡിസൈൻ തുടങ്ങിയ മേഖലകളെ ബാധിക്കുകയും ചെയ്യും. ബ്ലാങ്കറ്റ്, സിൽക്ക് കാർപ്പറ്റ്, ആഭരണങ്ങളും ഫാഷൻ വസ്ത്രങ്ങളും തുടങ്ങിയവയുടെ വിലയും വ്യാപാര ബന്ധം ശിഥിലമായാൽ വർധിക്കും.
ഭക്ഷ്യവസ്തുക്കളാണ് വില കൂടാൻ ഇടയുള്ള മറ്റൊരും വിഭാഗം. ആപ്പിളാണ് ഇതിൽ പ്രധാനം. നിരവധി ഇന്ത്യൻ വ്യാപാരികൾ ഇതിനകം തന്നെ തുർക്കിയിൽ നിന്ന് ആപ്പിൾ ഇറക്കുമതി ചെയ്യാൻ വിസമ്മതിക്കുകയാണ്. ഇന്ത്യ പ്രതിവർഷം ഏകദേശം 1.29 ലക്ഷം ടൺ ആപ്പിൾ തുർക്കിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതായാണ് കണക്ക്. ഇതിനു പുറമേ തുർക്കിയുമായുള്ള വ്യാപാരബന്ധം നിലച്ചാൽ ചെറി, ഡ്രൈ ഫ്രൂട്ട്സ്, സുഗന്ധവ്യഞ്ജനങ്ങൾ, ഹെർബൽ ടീ, ഒലിവ് ഓയിൽ, ചോക്ലേറ്റ് തുടങ്ങിയവയുടേയും വില വർധിക്കാൻ സാധ്യതയുണ്ട്.
Discover which products in India may become more expensive if trade ties with Turkey are severed. Learn about the potential impact on sectors like construction, interior design, and food due to increased prices of essential imports like marble, apples, and dry fruits.