യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉന്നത ഉപദേഷ്ടാവ് പദവി രാജിവെച്ച് ടെസ് സ്ഥാപകൻ ഇലോൺ മസ്ക്. ഫെഡറൽ ഗവൺമെന്റിന്റെ ചിലവു ചുരുക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമുള്ള ഡോജ് വകുപ്പിൽ നിന്നാണ് മസ്കിന്റെ പടിയിറക്കം. വകുപ്പിന്റെ നേതൃത്വം തന്നെ ഏൽപ്പിച്ച ട്രംപിനോട് മസ്ക് നന്ദി പറഞ്ഞു. സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് യുഎസ് ഭരണകൂടത്തിൽ നിന്ന് പടിയിറങ്ങുന്ന വിവരം അദ്ദേഹം അറിയിച്ചത്. അതേസമയം ഡൊണാൾഡ് ട്രംപിന്റെ ബില്ലിനെ വിമർശിച്ചാണ് മസ്ക് പടിയിറങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്.
വൈറ്റ് ഹൗസ് മസ്കിന്റെ രാജി സ്ഥിരീകരിച്ചതായാണ് വിവരം. മസ്കിന്റെ ഔദ്യോഗിക കാലാവധി അവസാനിക്കാൻ ഇരിക്കെയാണ് രാജിയെങ്കിലും ട്രംപിന്റെ നിയമനിർമ്മാണ നിർദ്ദേശത്തെ പരസ്യമായി വിമർശിച്ചതിന് തൊട്ടുപിന്നാലെയാണ് പടിയിറക്കമെന്നതാണ് ശ്രദ്ധേയം. ട്രംപ് “ബിഗ് ബ്യൂട്ടിഫുൾ ബിൽ” എന്ന് വിശേഷിപ്പിച്ച നികുതി-കുടിയേറ്റ ബില്ലിലായിരുന്നു മസ്കിന്റെ പരസ്യവിമർശനം. ബിൽ വലുതോ മനോഹരമോ ആകാം, പക്ഷേ രണ്ടും കൂടിയാകില്ല എന്നാണ് മസ്ക് വിമർശനം ഉന്നയിച്ചത്. ഫെഡറൽ കമ്മി വർധിപ്പിക്കുകയും ഡോജിന്റെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നതാണ് പുതിയ ബില്ലെന്നും മസ്ക്

Elon Musk has stepped down as a special government adviser to President Trump, citing the end of his term and following public criticism of Trump’s “big beautiful” tax and immigration bill over excessive government spending