കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം പിന്‍വലിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍, കോഴിക്കോട് ജില്ലയിലെ വെള്ളാര്‍ക്കാട് എന്നീ ഹോൾട്ട് സ്റ്റേഷനുകൾ അടച്ചു പൂട്ടാനുള്ള തീരുമാനമാണ് പിൻവലിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് കേന്ദ്ര മന്ത്രി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഈ സ്റ്റേഷനുകളെ നൂറുകണക്കിന് പേരാണ് ആശ്രയിച്ചിരുന്നത്. കോവിഡ്-19 സമയത്ത് തിരക്ക് കുറഞ്ഞതു കാരണം ഈ സ്റ്റേഷനുകളില്‍ സാധാരണ ഗതിയിൽ നിർത്തിയിരുന്ന നിരവധി ട്രെയിനുകളുടെ സ്റ്റോപ്പ് റദ്ദാക്കിയിരുന്നു. എന്നാൽ കോവിഡ് കഴിഞ്ഞിട്ടു ഈ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിച്ചില്ല. ഇത് കാരണം സ്റ്റേഷനിലെ ടിക്കറ്റ് വരുമാനം കുറഞ്ഞു. ഈ വരുമാക്കുറവ് ചൂണ്ടിക്കാട്ടിയാണ് നേരത്തെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാൻ ഒരുങ്ങിയത്.
The decision to close the Chirakkal and Vellarkkad halt stations in Kannur and Kozhikode districts, respectively, has been reversed. Union Railway Minister Ashwini Vaishnaw confirmed this, citing reduced revenue during COVID-19 as the initial reason for the proposed closure.