ഗുജറാത്ത് സ്വദേശി സൗരിൻ പാൽഖിവാലയ്ക്ക് എയർ ഇന്ത്യ ഫ്ലൈറ്റ് 171 അപകടവാർത്ത ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ഓർമ്മകളുടെ ആവർത്തനമാണ്. 37 വർഷങ്ങൾക്കിടെ ഉണ്ടായ വിമാനാപകടങ്ങളിൽ മകൾ അടക്കം രണ്ട് പ്രിയപ്പെട്ടവരെയാണ് അദ്ദേഹത്തിന് നഷ്ടമായത്.

1988ൽ അഹമ്മദാബാദിൽ ഉണ്ടായ വിമാന ദുരന്തത്തിലായിന്നു അദ്ദേഹത്തിന്റെ സഹോദരിയുടെ ഭർതൃപിതാവ് പ്രദീപ് ഹർകിഷൻദാസ് ദലാലിന്റെ വിയോഗം. 2025 ജൂൺ 12ന് രാജ്യം കണ്ട ഏറ്റവും വലിയ വ്യോമയാന ദുരന്തങ്ങളിലൊന്നിൽ സൗരിന്റെ 26 വയസ്സുള്ള മകൾ സഞ്ജനയുടെ വേർപാടും സംഭവിച്ചു.
എഐ 171 വിമാനാപകട വാർത്ത കേട്ടപ്പോൾ സമാന അപകടത്തിന്റെ ആവർത്തനം ഞെട്ടലായെന്ന് സൗരിൻ പറയുന്നു. വിവാഹം കഴിഞ്ഞ് 14 വർഷങ്ങൾക്ക് ശേഷമായിരുന്നു സഞ്ജനയുടെ ജനനം. ദൈവം തങ്ങൾക്ക് വൈകിയാണ് ഒരു കുഞ്ഞിനെ നൽകിയത്. അവളെ നേരത്തെ തിരികെ കൊണ്ടുപോയി. മകളെ നഷ്ടപ്പെട്ടു, അവൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പൂനെയിൽ നിന്ന് ബിബിഎ പൂർത്തിയാക്കിയ സഞ്ജന ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് മാനേജ്മെന്റ് ഓഫ് ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം നേടി. കോളേജ് സുഹൃത്തുക്കളുമായി പുനഃസമാഗമത്തിനായി യുകെയിലേക്ക് പോകവേയായിരുന്നു അന്ത്യം.
Saurin Palkhiwala relives past trauma after losing his daughter Sanjana in the Air India Flight 171 crash, echoing a similar family loss 37 years ago.