പാകിസ്താനും സൗദി അറേബ്യയും തമ്മിലുണ്ടാക്കിയ സൈനിക കരാറിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കുമെന്ന് കേന്ദ്രം. ഏതെങ്കിലുമൊരു രാജ്യത്തിനു നേരെയുള്ള ആക്രമണത്തെ സംയുക്തമായി നേരിടുന്ന തന്ത്രപരമായ സൈനിക കരാറിനാണ് കഴിഞ്ഞ ദിവസം പാകിസ്താനും സൗദിയും ഒപ്പുവെച്ചത്.

കരാർ ഇന്ത്യയുടെ സുരക്ഷയ്ക്കും പ്രാദേശിക, ആഗോള സ്ഥിരതയ്ക്കും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ സൂക്ഷ്മമായി പഠിക്കുമെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഇന്ത്യയുടെ ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും എല്ലാ മേഖലകളിലും സമഗ്രമായ ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ വക്താവ് കൂട്ടിച്ചേർത്തു. നേരത്തെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സൗദി സന്ദർശനത്തിനിടെയാണ് ഇരുരാജ്യങ്ങളും കരാറിൽ ഒപ്പിട്ടത്.
India’s foreign ministry says it will carefully study the implications of the new strategic military pact between Pakistan and Saudi Arabia for its national security.