ഇന്ത്യ–അമേരിക്ക വ്യാപാര കരാറിൽ ഈ വർഷം തന്നെ വഴിത്തിരിവുണ്ടാകുമെന്ന് സൂചന.താരിഫ് പ്രശ്നങ്ങളും, റഷ്യൻ എണ്ണ ഇറക്കുമതി സംബന്ധമായ ആശങ്കകളും മുൻനിർത്തിയുള്ള ഈ ചർച്ചകൾ പുതിയ വ്യാപാര കരാറിലേക്കുള്ള പ്രതീക്ഷകൾ ഉയർത്തുന്നു.
റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങലിനെതിരെ ഉണ്ടായിരുന്ന കടുത്ത അമേരിക്കൻ നിലപാടിൽ നിന്ന് ഒരു പടി പിന്മാറിയതോടെ ചർച്ചകൾ വീണ്ടും സജീവമാവുകയാണെന്നും അനുകൂലമായ വികസന ചർച്ചകൾ കഴിഞ്ഞ ദിവസങ്ങളിലെ കൂടിക്കാഴ്ച്ചകളിൽ ഉണ്ടായതായും ഒരു മുതിർന്ന ഭരണകൂട ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ANI റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയുമായി രണ്ട് പ്രധാന മേഖലകളിലാണ് ഇപ്പോൾ പുരോഗതി നടക്കുന്നത് പരസ്പര വ്യാപാര കരാർ രൂപപ്പെടുത്തിയെടുക്കലും, ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി സംബന്ധിച്ച ചര്‍ച്ചകളും.രണ്ടിലും നല്ല പുരോഗതി കാണുന്നതായാണ് റിപ്പോർട്ടുകൾ.ചർച്ചകൾ ഈ വർഷാവസാനത്തിന് മുമ്പ് ഫലത്തിലേക്കെത്താൻ സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
ന്യൂനപക്ഷ ഇറക്കുമതി നികുതി, കാർഷിക ഉൽപ്പന്നങ്ങളിലെ അമേരിക്കൻ ആശങ്കകൾ, ഇന്ത്യയുടെ സേവനമേഖലയ്ക്ക് അമേരിക്കയിൽ കൂടുതൽ അവസരം, ട്രേഡ് പ്രിഫറൻസുകൾ എന്നിവയാണ് പ്രധാന വിഷയങ്ങൾ. ഇരുരാജ്യങ്ങളും വർഷങ്ങളായി ഇക്കാര്യങ്ങളിൽ ഏകാഭിപ്രായത്തിലാകാതെ വന്നിരുന്നു.
അതേസമയം, അർജന്റീന, എൽ സാൽവഡോർ, ഇക്വഡോർ, ഗ്വാട്ടിമാല എന്നിവരുമായി അമേരിക്ക പ്രാഥമിക വ്യാപാര കരാറുകൾ പ്രഖ്യാപിച്ചു. ആഭ്യന്തരമായി ലഭ്യമല്ലാത്ത ഉൽപ്പന്നങ്ങളിലെ താരിഫ് ഇളവുകൾ നൽകുന്ന ഈ കരാറുകൾ, യുഎസ് പിന്തുടരുന്ന വ്യാപാര നയത്തിന്റെ ഭാഗം കൂടിയാണ്.
വിയറ്റ്നാം, ഇൻഡോനേഷ്യ, സ്വിറ്റ്സർലാൻഡ് എന്നിവര്‍ക്കൊപ്പം അടുത്തിടെ നടന്ന സൗഹൃദപരമായ ചർച്ചകളെയും ഉദ്യോഗസ്ഥർ പരാമർശിച്ചു.
അമേരിക്കയുടെ പുതിയ ഇന്ത്യാ അംബാസഡറായി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അടുത്ത സുഹൃത്തായ സെർജിയോ ഗോർ അധികാരമേറ്റതോടെ വ്യാപാര ചർച്ചകൾക്ക് പുതിയ ഊർജം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യയുമായി വലിയ മാറ്റമുണ്ടാക്കുന്ന ഒരു കാര്യത്തിന് നമ്മൾ വളരെ അടുത്ത് എത്തിയിരിക്കുകയാണ്. താരിഫ് കുറയ്ക്കലുകൾ അടങ്ങിയ ഒരു കരാർ അടുത്തിടെ ഉണ്ടാകുമെന്ന് ട്രംപ് പറഞ്ഞു:
താരിഫ് ഘടന, ഇന്ത്യയുടെ പ്രിഫറൻഷ്യൽ സ്റ്റാറ്റസ് പുനഃസ്ഥാപിക്കൽ, ടെക്‌നോളജി ട്രാൻസ്ഫർ സംരക്ഷണം, ഡാറ്റാ ലോക്കലൈസേഷൻ പോലുള്ള വ്യവസ്ഥകൾ തുടങ്ങിയ വർഷങ്ങളായുള്ള തടസ്സങ്ങളെ ഈ കരാർ പരിഹരിക്കാൻ സാധ്യതയുണ്ട്.
India-US trade negotiations show significant progress on a bilateral agreement and concerns over Russian oil imports, with a potential deal expected by year-end.
