23ആമത് വാർഷിക ഇന്ത്യ-റഷ്യ ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇന്ത്യയിൽ എത്തുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മോസ്കോയിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും തമ്മിൽ ഈ വർഷം നടത്തുന്ന ആറാമത്തെ കൂടിക്കാഴ്ചയാണിത്. പുടിന്റെ സന്ദർശനത്തിനുള്ള പദ്ധതികൾക്ക് അന്തിമരൂപം നൽകുകയും പ്രതിരോധവും മൊബിലിറ്റിയുമായി ബന്ധപ്പെട്ടവ ഉൾപ്പെടെയുള്ള പ്രധാന കരാറുകൾ തയ്യാറാക്കുകയും ചെയ്യുയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം.
അതേസമയം പുടിനുമായി അടുത്ത ബന്ധം പുലർത്തുന്ന റഷ്യൻ സുരക്ഷാ മേധാവി നിക്കോളായ് പത്രുഷേവും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ന്യൂഡൽഹിയിലും കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ കൂടിക്കാഴ്ച ശ്രദ്ധ കേന്ദ്രീകരിച്ചു.

റഷ്യൻ പ്രസിഡന്റ് പുടിൻ അടുത്ത മാസം ഇന്ത്യയിലെത്തുന്നതിനായി ഇരു രാജ്യങ്ങളും ഇപ്പോൾ ഒരുങ്ങിക്കൊണ്ടിരിക്കുന്നതിനാൽ ഈ കൂടിക്കാഴ്ചകൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ഔദ്യോഗിക തീയതികൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഡിസംബർ ആദ്യവാരം സന്ദർശനം പ്രതീക്ഷിക്കുന്നു. പുടിന്റെ സന്ദർശന വേളയിൽ ഇന്ത്യയും റഷ്യയും പ്രധാന കരാറുകൾക്ക് അന്തിമരൂപം നൽകുമെന്നും പ്രതിരോധ, മൊബിലിറ്റി ബന്ധങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നുമാണ് റിപ്പോർട്ട്.
Ahead of the 23rd Annual India-Russia Summit, both nations are set to finalise key deals, focusing on defense and mobility, during President Vladimir Putin’s expected visit in early December.
