കപ്പൽശാല രംഗത്തും തുറമുഖ രംഗത്തുമായി കൊച്ചിക്ക് വൻ വികസന പദ്ധതികൾ വരുന്നു. മാരിടൈം അടിസ്ഥാന സൗകര്യ വികസനത്തിലുൾപ്പെടെ 10,000 കോടിയുടെ വികസനമാണ് വരാൻപോകുന്നത്. കൊച്ചി പോർട്ട് ട്രസ്റ്റ്, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) എന്നിവയുടെ നേതൃത്വത്തിലുള്ള പ്രധാന വികസന പദ്ധതികളാണ് യാഥാർത്ഥ്യമാകുക. ഈ നിക്ഷേപം വരുന്നതോടെ തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനും, വലിയ കപ്പലുകൾ അടുപ്പിക്കാനും, കപ്പൽ നിർമ്മാണ-അറ്റകുറ്റപ്പണി ശേഷി വർദ്ധിപ്പിക്കാനും കേരളത്തിന് കഴിയും. വല്ലാർപാടം ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനലിന്റെ കണ്ടെയ്‌നർ ശേഷി വർദ്ധിപ്പിക്കാനും പോർട്ടിന്റെ ആഴം കൂട്ടാനും കഴിയും. ടെർമിനലിന്റെ ശേഷി ഉയർത്താനായി ₹1,500 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. മദർഷിപ്പുകൾക്ക് അടുക്കാൻ കഴിയുന്ന തരത്തിൽ തുറമുഖത്തെ ആഴം കൂട്ടാൻ ₹800 കോടി ചെലവഴിക്കും. നിലവിലെ 14.5 മീറ്റർ ആഴം 16-16.5 മീറ്ററായി വർദ്ധിപ്പിക്കാൻ കൊച്ചി പോർട്ട് അതോറിറ്റി ഡ്രെഡ്ജിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി കരാറിൽ ഒപ്പിട്ടിട്ടുണ്ട്. ₹3,800 കോടി ചെലവിൽ കപ്പൽ ഭാഗങ്ങൾ നിർമ്മിക്കാനുള്ള അത്യാധുനിക ഷിപ്പ് ബ്ലോക്ക് ബിൽഡിംഗ് യൂണിറ്റ് സ്ഥാപിക്കും. വില്ലിംഗ്ഡൺ ഐലൻഡിൽ ₹1,500 കോടി ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം വികസിപ്പിക്കും.

Kochi Maritime Development Projects

ഇത് കൂടാതെ ക്രൂയിസ് ടൂറിസം വികസനത്തിനായി വില്ലിംഗ്ഡൺ ഐലൻഡിൽ ₹300 കോടി ചിലവഴിക്കും. ഗ്രീനിക്സ് എക്സ്പീരിയൻസുമായി സഹകരിച്ചാണ് ഈ വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. ഈ വികസന പദ്ധതികൾ കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര മാരിടൈം ഭൂപടത്തിൽ കൂടുതൽ ശക്തമായ സ്ഥാനത്തേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷ.

Kochi is set to receive ₹10,000 Crore for major Kochi maritime development projects led by CSL and Kochi Port Trust, focusing on capacity and international standards.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version