2026ൽ 19 യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്യാൻ നാവികസേന. ഒരു വർഷത്തിനിടയിലെ ഏറ്റവും വലിയ സേനാ വർദ്ധനയാണിത്. കഴിഞ്ഞ വർഷം നാവികസേന ഒരു അന്തർവാഹിനി ഉൾപ്പെടെ 14 കപ്പലുകൾ കമ്മീഷൻ ചെയ്തിരുന്നു. ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലായിരുന്നു ഉൽപാദന വേഗതയെന്നും ആഭ്യന്തര കപ്പൽനിർമ്മാണ ആവാസവ്യവസ്ഥയുടെ പക്വതയാണ് ഇത് പ്രകടമാക്കുന്നതെന്നും നാവികസേനാ വൃത്തങ്ങളെ ഉദ്ധരിച്ച് ദി ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.

2026 നാവികസേനയുടെ വിപുലീകരണത്തിന്റെ ഉന്നതിക്ക് സാക്ഷ്യം വഹിക്കും. കൂടുതൽ നീലഗിരി ക്ലാസ് മൾട്ടി-റോൾ സ്റ്റെൽത്ത് ഫ്രിഗേറ്റുകൾ കൂട്ടിച്ചേർക്കുന്നത് അടക്കമുള്ള നവീകരണമാണ് നടക്കുക. ലീഡ് ഷിപ്പ് 2025 ജനുവരിയിൽ കമ്മീഷൻ ചെയ്തു. തുടർന്ന് 2025 ഓഗസ്റ്റിൽ ഐഎൻഎസ് ഹിമഗിരി, ഐഎൻഎസ് ഉദയഗിരി എന്നീ രണ്ട് കപ്പലുകൾ കൂടി കമ്മീഷൻ ചെയ്തു. ഈ വർഷം കുറഞ്ഞത് രണ്ടെണ്ണം കൂടി കമ്മീഷൻ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇക്ഷക് ക്ലാസിലെ സർവേ കപ്പലും നിസ്തർ ക്ലാസിലെ ഡൈവിംഗ് സപ്പോർട്ട് കപ്പലും പട്ടികയിൽ ഉൾപ്പെടുന്നു.
The Indian Navy is set to commission a record 19 warships in 2026, marking its largest single-year fleet expansion and showcasing India’s domestic shipbuilding prowess.