മദ്യത്തിന് പേരിടൽ മത്സരത്തിൻ്റെ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. പൊതുതാത്പര്യ ഹർജിയിലാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. പൊതുജനങ്ങളോട് മദ്യത്തിന് പേരിടാൻ ആവശ്യപ്പെടുന്നത് അബ്കാരി ചട്ടത്തിന്റെ ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. സർക്കാർ സ്ഥാപനം തന്നെ മദ്യ വിൽപനയെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണിതെന്നും ബെവ്കോയുടെ നടപടി തെറ്റാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. മലബാർ ഡിസ്റ്റിലറീസിനോട് മറുപടി സത്യാവങ്മൂലം നൽകാനും ഹൈക്കോടതി നിർദേശിച്ചു.

മദ്യത്തിന് പേരിടാനുള്ള മത്സരം നടത്തിയത് തങ്ങളല്ലെന്നും നിലവിൽ മദ്യ ഉൽപാദനത്തിൽ ഏർപ്പെട്ടിട്ടില്ലെന്നുമാണ് ബെവ്കോയുടെ വിശദീകരണം. മദ്യ ഉൽപാദനത്തിൽ ഏർപ്പെടാത്തതുകൊണ്ടുതന്നെ പേരിടൽ മത്സരം നടത്തേണ്ടതിൻ്റെ ആവശ്യമില്ലെന്നും ബെവ്കോ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ .ചൂണ്ടിക്കാട്ടി
മദ്യ ബ്രാൻഡിന് പേര് നിർദേശിക്കാനും ലോഗോ തയ്യാറാക്കാനും മത്സരം സംഘടിപ്പിച്ച നടപടിയിൽ സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. സർക്കാർ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന ഹർജിയിലായിരുന്നു നടപടി. പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ നിന്നും പുറത്തിറക്കുന്ന ബ്രാൻഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചായിരുന്നു പരസ്യം.
ബ്രാൻഡിക്ക് ഏറ്റവും മികച്ച പേര് നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം നൽകുമെന്നായിരുന്നു പ്രഖ്യാപനം. പാലക്കാട് മലബാർ ഡിസ്റ്റിലറീസിൽ നിന്നും നിർമിക്കാനുദ്ദേശിക്കുന്ന ഇന്ത്യൻ നിർമിത ബ്രാൻഡിക്ക് പേരും ലോഗോയും നിർദേശിക്കാനുള്ള അവസരമാണ് പൊതുജനങ്ങൾക്കായി ഒരുക്കിയത്.
The Kerala High Court has stayed a public contest to name and design a logo for Malabar Distilleries’ new brandy. The court is investigating whether the state-sponsored competition violates the Abkari Act by promoting alcohol consumption.
