പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഇന്ത്യയിലെ ആഭ്യന്തരവും അന്താരാഷ്ട്രവുമായ പ്രതിഫലനങ്ങൾ വിലയിരുത്താൻ കേന്ദ്ര സർക്കാർ അടിയന്തരമായി സർവകക്ഷി യോഗം വിളിച്ചു.
രാജ്യത്തിന്റെ നിലപാട് രാഷ്ട്രീയ പാർട്ടികളുമായി പങ്കുവെക്കുകയും, ഭാവി നീക്കങ്ങൾ ഏകോപിപ്പിക്കുകയുമാണ് ആണ് ഈ യോഗത്തിന്റെ പ്രധാന ലക്ഷ്യം.

റിപ്പോർട്ടുകൾ പ്രകാരം, പ്രധാന പ്രതിപക്ഷ പാർട്ടികളും വിവിധ ദേശീയ-പ്രാദേശിക പാർട്ടികളും ഈ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉൾപ്പെടെയുള്ള ഉന്നത തലത്തിലുള്ള നേതാക്കൾ നിലവിലെ സാഹചര്യത്തെ കുറിച്ചുള്ള വിശദീകരണം നൽകും.
ഇറാൻ-യു.എസ് സംഘർഷം ശക്തമാകുമ്പോൾ, അതിന്റെ പ്രധാന പ്രതിഫലനം ഇന്ത്യയുടെ ഊർജ്ജസുരക്ഷയിലും വിദേശ വ്യാപാരത്തിലും കാണപ്പെടും. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ വലിയൊരു വിഹിതം പശ്ചിമേഷ്യയിൽ നിന്നാണ് വരുന്നത്. അതിനാൽ, ഈ മേഖലയിലെ അസ്ഥിരത ഇന്ത്യൻ സാമ്പത്തിക രംഗത്തും സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.
അതോടൊപ്പം, ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും സർക്കാർ പ്രധാന പരിഗണനയായി കാണുന്നു. ആവശ്യമായാൽ അവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന.
ഇന്ത്യ ഇതുവരെ ഈ സംഘർഷത്തിൽ സമതുലിതമായ നയമാണ് പിന്തുടരുന്നത്. സംഘർഷം കുറയ്ക്കാനും, സംവാദം ശക്തിപ്പെടുത്താനും ഇന്ത്യ നിരന്തരം ആഹ്വാനം ചെയ്യുന്നുണ്ട്.
രാജ്യത്തിന്റെ രാഷ്ട്രീയ ഐക്യവും, അന്താരാഷ്ട്ര വിഷയങ്ങളിൽ ഇന്ത്യയുടെ ഏകകണ്ഠ നിലപാടും ലോകത്തിന് മുന്നിൽ വ്യക്തമാക്കുന്ന ഒരു നിർണായക നീക്കമായി ഈ സർവകക്ഷിയോഗത്തെ വിലയിരുത്തുന്നു.
കേരളത്തിൽ നിശ്ചയിച്ചിരിക്കുന്ന ഒരു പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവും, ലോക്സഭ പ്രതിപക്ഷനേതാവുമായ രാഹുൽ ഗാന്ധി അറിയിച്ചിട്ടുണ്ട്.
As Iran-US tensions escalate, the Indian government has convened an urgent all-party meeting to assess the impact on energy security and the safety of Indians in the Gulf. External Affairs Minister S. Jaishankar to brief political leaders on India’s strategic stance.
