റിലയൻസ് ജിയോയുടെ വരാനിരിക്കുന്ന ഐപിഒയുടെ (IPO) ബാങ്കിങ് ഫീസുകൾ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) നിശ്ചയിച്ചിട്ടുള്ള നിരക്കിന് സമാനമായിരിക്കുമെന്ന് റിപ്പോർട്ടുകൾ. ഇഷ്യൂ സൈസിന്റെ ഏകദേശം 0.65 ശതമാനം ഫീസായി നൽകാനാണ് റിലയൻസ് ഇൻഡസ്ട്രീസ് ലക്ഷ്യമിടുന്നത്. 4 ബില്യൺ ഡോളർ സമാഹരിക്കാൻ സാധ്യതയുള്ള ഐപിഒയിലൂടെ ഏകദേശം 26 മില്യൺ ഡോളർ (215 കോടി രൂപയിലധികം) ബാങ്കുകൾക്ക് ഫീസ് ഇനത്തിൽ ലഭിച്ചേക്കും. കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ, മോർഗൻ സ്റ്റാൻലി തുടങ്ങിയ പ്രമുഖ ബാങ്കുകൾക്കായിരിക്കും ഈ തുകയുടെ സിംഹഭാഗവും ലഭിക്കുകയെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

സാധാരണയായി ഇന്ത്യൻ ഐപിഒ വിപണിയിൽ ബാങ്കുകൾക്ക് ലഭിക്കുന്ന ശരാശരി ഫീസ് 1.6% മുതൽ 1.8% വരെയാണ്. എന്നാൽ ജിയോയും എൻഎസ്ഇയും നിശ്ചയിക്കാൻ പോകുന്ന 0.65% എന്നത് വിപണി ശരാശരിയേക്കാൾ വളരെ കുറഞ്ഞ നിരക്കാണ്. ഇന്ത്യയിലെ എക്കാലത്തെയും വലിയ ലിസ്റ്റിംഗുകളിൽ ഒന്നായി മാറാൻ പോകുന്ന ജിയോ ഐപിഒയുടെ പ്രാഥമിക രേഖകൾ ഈ മാസം അവസാനത്തോടെ തന്നെ സമർപ്പിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. ആക്സിസ് ബാങ്ക്, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് തുടങ്ങി നിരവധി പ്രമുഖ ബാങ്കുകൾ ഈ മെഗാ ഐപിഓയുടെ ഭാഗമാകും.
Reliance Industries targets a 0.65% advisory fee for the $4 billion Jio Platforms IPO, aligning with NSE’s fee structure. Discover how India’s largest-ever listing is disrupting investment banking norms
