പശ്ചിമേഷ്യൻ യുദ്ധത്തോടെ എണ്ണയും എണ്ണ ഉത്പാദന രാജ്യങ്ങളും വാർത്തകളിൽ നിറയുകയാണ്. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതുള്ളത് അമേരിക്കയാണ്. 2024ലെ കണക്കുകൾ പ്രകാരം പ്രതിദിനം 2.28 കോടിയിലധികം ബാരൽ എണ്ണയാണ് അമേരിക്ക ഉൽപ്പാദിപ്പിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള സൗദി അറേബ്യയേക്കാൾ ഇരട്ടിയിലധികം ഉൽപ്പാദനമാണ് അമേരിക്കയുടേത്.

പ്രതിദിനം 1.08 കോടി ബാരൽ എണ്ണ ഉൽപ്പാദിപ്പിക്കുന്ന സൗദി അറേബ്യയാണ് പട്ടികയിൽ രണ്ടാമത്. 1.05 കോടി ബാരലുമായി റഷ്യ മൂന്നാം സ്ഥാനത്തുണ്ട്. കാനഡ (59 ലക്ഷം ബാരൽ), ചൈന (53 ലക്ഷം ബാരൽ) എന്നിവയാണ് നാല്, അഞ്ച് സ്ഥാനങ്ങളിൽ. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദകർ എന്നതിനൊപ്പം തന്നെ ഏറ്റവും വലിയ ഉപഭോക്താക്കളിലൊന്നുമാണ് ചൈന.
ഏറ്റവും കൂടുതൽ എണ്ണ ഉൽപ്പാദിപ്പിക്കുന്ന ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയിൽ മിഡിൽ ഈസ്റ്റിൽ നിന്നുള്ള രാജ്യങ്ങളാണ് ആധിപത്യം പുലർത്തുന്നത്. ഇറാൻ (46 ലക്ഷം ബാരൽ), യുണൈറ്റഡ് അറബ് എമിറേറ്റ്സ് (45 ലക്ഷം ബാരൽ), ഇറാഖ് (45 ലക്ഷം ബാരൽ) എന്നിവ യഥാക്രമം ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളിൽ നിൽക്കുന്നു. ബ്രസീൽ ഒമ്പതാം സ്ഥാനത്തും കുവൈറ്റ് പത്താം സ്ഥാനത്തുമാണ്. ആഗോള ഊർജ്ജ വിപണിയിൽ വലിയ സ്വാധീനം ചെലുത്തുന്ന ചുരുക്കം ചില രാജ്യങ്ങളിൽ എണ്ണ ഉൽപ്പാദനം കേന്ദ്രീകരിച്ചിരിക്കുന്നു എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
Discover the world’s largest oil-producing countries in 2026. The USA remains at the top with record-breaking production, followed by Saudi Arabia and Russia. Explore the latest daily barrel counts and global rankings
