ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള എട്ട് ബില്യൺ ഡോളറിന്റെ അന്തർവാഹിനി കരാർ അടുത്ത മൂന്ന് മാസത്തിനുള്ളിൽ യാഥാർത്ഥ്യമാകും. ജർമ്മനിയിലെ കീൽ നഗരത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ജർമ്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിർണ്ണായക തീരുമാനം. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ ഇടപാടായി മാറുന്ന ഈ കരാറിലൂടെ ആറ് ആധുനിക അന്തർവാഹിനികളാണ് ഇന്ത്യയിൽ നിർമ്മിക്കുക.
ജർമ്മൻ കമ്പനിയായ തൈസൻക്രുപ്പ് മറൈൻ സിസ്റ്റംസും (TKMS) ഇന്ത്യയുടെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സും ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് നേരത്തെ ഇന്ത്യ സന്ദർശിച്ചപ്പോൾ ഈ പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ചർച്ചകൾ നടത്തിയിരുന്നു. ഒരു യൂറോപ്യൻ ഇതര രാജ്യത്തിന് ജർമ്മനി ആദ്യമായി അന്തർവാഹിനി നിർമ്മാണ സാങ്കേതികവിദ്യ കൈമാറുന്നു എന്ന പ്രത്യേകതയും ഈ കരാറിനുണ്ട്.
മൂന്ന് ദിവസത്തെ ജർമ്മൻ സന്ദർശനത്തിനിടെ രാജ്നാഥ് സിംഗ് കീലിലെ കപ്പൽ നിർമ്മാണ ശാല സന്ദർശിച്ച് അന്തർവാഹിനികളുടെ ശേഷി നേരിട്ട് വിലയിരുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം ശക്തമാക്കുന്നതിനായി പ്രതിരോധ വ്യാവസായിക റോഡ്മാപ്പിലും ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന പരിശീലനത്തിനുള്ള കരാറിലും മന്ത്രിമാർ ഒപ്പുവെച്ചു.
India and Germany are set to finalize an $8 billion deal for six advanced submarines. This historic defense pact includes a major technology transfer and local manufacturing at Mazagon Dock
