ഐപിഎൽ താരങ്ങളുടെയും ഒഫീഷ്യലുകളുടെയും ഹോട്ടൽ മുറികളിലേക്ക് അനുമതിയില്ലാത്ത സന്ദർശകർ പ്രവേശിക്കുന്നത് ബിസിസിഐ കർശനമായി നിരോധിച്ചു. ഹണി ട്രാപ്പ്, സുരക്ഷാ ഭീഷണി, നിയമപരമായ ബാധ്യതകൾ എന്നിവ കണക്കിലെടുത്താണ് പത്ത് ഫ്രാഞ്ചൈസികൾക്കും ബോർഡ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്.

ടീം മാനേജറുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ അതിഥികളെ മുറികളിലേക്ക് കൊണ്ടുപോകാൻ പാടില്ലെന്നും, ലംഘിക്കുന്നവർക്ക് പിഴയോ സസ്പെൻഷനോ നേരിടേണ്ടി വരുമെന്നും ബിസിസിഐ വ്യക്തമാക്കി. മത്സരസമയത്ത് ടീം ഉടമകൾ ഡഗ്ഔട്ടിലോ ഡ്രസിംഗ് റൂമിലോ എത്തി താരങ്ങളുമായി ഇടപഴകുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഡ്രസിംഗ് റൂമിലോ മറ്റ് പരിശീലന കേന്ദ്രങ്ങളിലോ വെയ്പ്പിംഗ്, ഇ-സിഗരറ്റ് എന്നിവ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും അത് കർശനമായി നിരോധിച്ചതായും അധികൃതർ അറിയിച്ചു.
BCCI tightens IPL 2026 security protocols, banning unauthorized hotel room visitors to prevent “honey traps” and security risks. New rules include mandatory manager approval and a total ban on vaping at venues.
