ഇന്ത്യയുടെ ആണവോർജ്ജ ശേഷി നിലവിലെ 9 ജിഗാവാട്ടിൽ നിന്ന് 2047-ഓടെ 100 ജിഗാവാട്ടായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ എൻടിപിസി തങ്ങളുടെ ആദ്യ ആണവനിലയത്തിനായുള്ള സാധ്യത പഠന റിപ്പോർട്ട് ഉടൻ കേന്ദ്ര സർക്കാരിന് സമർപ്പിക്കും. രാജ്യത്തെ 14 സംസ്ഥാനങ്ങളിലായി പ്ലാന്റുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്ന കമ്പനി, ഇതിൽ ഒരു സംസ്ഥാനത്തെ പഠനം പൂർത്തിയാക്കി കഴിഞ്ഞു. ബിഹാറിലെ ബങ്ക ജില്ലയിൽ പ്ലാന്റിനായി സ്ഥലം കണ്ടെത്തുകയും ഡിപിആർ തയ്യാറാക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി വാങ്ങുകയും ചെയ്തിട്ടുണ്ട്. അറ്റോമിക് എനർജി കമ്മീഷന്റെ (AEC) അംഗീകാരം ലഭിക്കുന്നതോടെ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.

2047-ഓടെ 30 ജിഗാവാട്ട് ആണവോർജ്ജം ഉത്പാദിപ്പിക്കാനാണ് എൻടിപിസി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളെയും പ്ലാന്റുകൾക്കായി പരിഗണിക്കുന്നുണ്ട്. ഓരോ യൂണിറ്റിനും ഏകദേശം 20,000 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിൽ തുടക്കത്തിൽ 700 മെഗാവാട്ട് ശേഷിയുള്ള രണ്ട് യൂണിറ്റുകളാകും സ്ഥാപിക്കുക. 2032-ഓടെ ചുരുങ്ങിയത് 2 ജിഗാവാട്ട് ആണവോർജ്ജ ശേഷിയെങ്കിലും കൈവരിക്കാനാണ് പൊതുമേഖലാ സ്ഥാപനമായ എൻടിപിസി ലക്ഷ്യമിടുന്നത്.
NTPC is set to submit a feasibility report for its first standalone nuclear power plant in Banka, Bihar. Learn about NTPC’s massive plan to achieve 30 GW nuclear capacity by 2047.
