ഇൻഡോ-പസഫിക് മേഖലയിലെ തന്ത്രപ്രധാന രാജ്യങ്ങളുമായുള്ള പ്രതിരോധ ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വിയറ്റ്‌നാം, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്നു. വിയറ്റ്‌നാമുമായി ഏകദേശം 5,800 കോടി രൂപയുടെ ബ്രഹ്മോസ് മിസൈൽ കരാർ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായിരിക്കും ഈ സന്ദർശനത്തിൽ മുൻഗണന നൽകുന്നത്.

കരാർ യാഥാർത്ഥ്യമായാൽ ഫിലിപ്പീൻസിനും ഇന്തോനേഷ്യയ്ക്കും ശേഷം ബ്രഹ്മോസ് മിസൈൽ സ്വന്തമാക്കുന്ന മൂന്നാമത്തെ രാജ്യമായി വിയറ്റ്‌നാം മാറും. അതേസമയം, ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് ബ്രഹ്മോസ് മിസൈലുകൾ നൂറു ശതമാനം വിജയം കൈവരിച്ചതായി ബ്രഹ്മോസ് എയ്‌റോസ്‌പേസ് ചെയർമാൻ ഡോ. ജയതീർത്ഥ് ജോഷി വ്യക്തമാക്കി.
മിസൈലിന്റെ കൃത്യതയും പ്രഹരശേഷിയും തെളിയിക്കപ്പെട്ട ഈ വിജയം വിയറ്റ്‌നാമുമായുള്ള പ്രതിരോധ കരാറുകളിൽ ഇന്ത്യയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. ദക്ഷിണ കൊറിയൻ സന്ദർശനത്തിൽ അത്യാധുനിക സൈനിക സാങ്കേതികവിദ്യകൾ കൈമാറുന്നതിനുള്ള ‘കൈൻഡ്-എക്സ്’ (KIND-X) പദ്ധതിയെക്കുറിച്ചും ചർച്ച നടക്കും
Defense Minister Rajnath Singh visits Vietnam to discuss a ₹5,800 crore BrahMos missile deal and strengthen Indo-Pacific defense ties
