ലാർസൻ ആൻഡ് ടൂബ്രോ (L&T) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്.എൻ. സുബ്രഹ്മണ്യൻ, ഇന്ത്യയിൽ വർഷം 100 കോടി രൂപയ്ക്ക് മുകളിൽ ശമ്പളം വാങ്ങുന്ന പ്രമുഖ കോർപ്പറേറ്റ് മേധാവികളുടെ എക്സ്ക്ലൂസീവ് ക്ലബ്ബി? ഇടംനേടി. 2025-26 സാമ്പത്തിക വർഷത്തിൽ അദ്ദേഹത്തിന്റെ ആകെ വാർഷിക വരുമാനം 120.84 കോടി രൂപയായി ഉയർന്നതോടെയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന സിഇഒമാരിൽ ഒരാളായി സുബ്രഹ്മണ്യൻ മാറിയത്.
മുൻ സാമ്പത്തിക വർഷത്തെ വരുമാനമായ 76.25 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ, ഈ ഒരൊറ്റ വർഷം കൊണ്ട് അദ്ദേഹത്തിന്റെ ശമ്പള പാക്കേജിൽ 59 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനിയിൽ നിന്നുള്ള ഉയർന്ന കമ്മീഷൻ തുകയായ 74.80 കോടി രൂപ, വിരമിക്കൽ ആനുകൂല്യ ഇനത്തിലെ 21.36 കോടി, കൂടാതെ എംപ്ലോയീ സ്റ്റോക്ക് ഓപ്ഷൻ പ്ലാൻ (ESOP) വഴിയുള്ള ലാഭവിഹിതം എന്നിവയാണ് ഇത്തവണ വരുമാനം ഇത്രയധികം ഉയരാൻ പ്രധാന കാരണമായത്. സാധാരണ എൽ ആൻഡ് ടി ജീവനക്കാരന്റെ ശരാശരി വാർഷിക ശമ്പളവുമായി (11.89 ലക്ഷം രൂപ) താരതമ്യം ചെയ്യുമ്പോൾ ഏകദേശം 1016 മടങ്ങ് കൂടുതലാണ് കമ്പനി തലപ്പത്തിരിക്കുന്ന സുബ്രഹ്മണ്യന്റെ പുതിയ ശമ്പള പാക്കേജ്.
Larsen & Toubro (L&T) Chairman SN Subrahmanyan’s annual compensation jumped 59% to ₹120.84 crore in FY26, placing him among India’s highest-paid corporate leaders
