ചെനാബ് നദിയിലെ അധിക ജലം തുരങ്കം വഴി ബിയാസ് നദിയിലേക്ക് തിരിച്ചുവിടാനുള്ള ഇന്ത്യയുടെ 2,352 കോടി രൂപയുടെ ‘ചെനാബ്-ബിയാസ് ലിങ്ക് ടണൽ’ പദ്ധതി പാകിസ്താനിൽ വലിയ ആശങ്കയ്ക്ക് കാരണമാകുന്നു. ഹിമാചൽ പ്രദേശിൽ 8.7 കിലോമീറ്റർ നീളമുള്ള തുരങ്കം നിർമ്മിച്ച് ജലക്ഷാമം നേരിടുന്ന ബിയാസ് നദിയിലേക്ക് വെള്ളമെത്തിക്കാനും അതുവഴി 4,000 മെഗാവാട്ട് അധിക വൈദ്യുതി ഉത്പാദിപ്പിക്കാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

എന്നാൽ, 1960-ലെ സിന്ധു നദീജല കരാർ പ്രകാരം പാകിസ്താന് അവകാശപ്പെട്ട പടിഞ്ഞാറൻ നദികളിൽ ഒന്നാണ് ചെനാബ് എന്നതിനാലാണ് അതിർത്തിക്കപ്പുറത്ത് ഈ നീക്കം സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നത്. നിലവിൽ പ്രാരംഭ ഘട്ടത്തിലുള്ള ഈ പദ്ധതി, ജലലഭ്യത ഉറപ്പാക്കുന്നതിനൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള ഭൗമരാഷ്ട്രീയ ബന്ധങ്ങളിലും ഏറെ പ്രാധാന്യമുള്ള ഒന്നായി മാറിയിരിക്കുകയാണ്.
