ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ സി-295 (C-295) സൈനിക ഗതാഗത വിമാനം ആദ്യ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കിയതായി ഇന്ത്യൻ വ്യോമസേന (IAF) അറിയിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് പ്രതിരോധ മേഖലയിൽ ചരിത്രപരമായ ഈ നേട്ടം കുറിച്ച പരീക്ഷണപ്പറക്കൽ നടന്നത്. വ്യോമസേനയുടെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി ഏകദേശം 21,935 കോടി രൂപ ചെലവിലാണ് ഇന്ത്യ 56 സി-295 യാത്രാവിമാനങ്ങൾ വാങ്ങുന്നത്. ഇതിൽ 16 വിമാനങ്ങൾ എയർബസ് നേരിട്ട് നൽകുമ്പോൾ, ബാക്കി 40 വിമാനങ്ങൾ പ്രതിരോധ രംഗത്തെ പ്രമുഖരായ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും (TASL) എയർബസും സംയുക്തമായി വഡോദരയിലെ നിർമ്മാണശാലയിൽ വെച്ചാണ് അസംബിൾ ചെയ്യുന്നത്.

First Made in India C-295 aircraft

ഈ വിജയകരമായ പറക്കലിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ടീമിനെയും വ്യോമസേന അഭിനന്ദിച്ചു. ഈ നേട്ടം രാജ്യത്തിന്റെ വർദ്ധിച്ചുവരുന്ന എയ്‌റോസ്‌പേസ് ശേഷിയെ തെളിയിക്കുന്നതാണെന്നും, ‘ആത്മനിർഭർ ഭാരത്’ ദർശനത്തിന് കീഴിൽ തദ്ദേശീയ പ്രതിരോധ ശേഷി വളർത്തിയെടുക്കുന്നതിനുള്ള വ്യോമസേനയുടെ പ്രതിബദ്ധത അടിവരയിടുന്നതാണെന്നും പ്രസ്താവനയിലൂടെ വ്യോമസേന വ്യക്തമാക്കി. നവീകരണത്തിന്റെ ഭാഗമായി വ്യോമസേനയിലെ പഴയ Avro-748 വിമാനങ്ങൾക്ക് പകരമായാണ് അത്യാധുനിക സവിശേഷതകളുള്ള സി-295 വിമാനങ്ങൾ സേനയുടെ ഭാഗമാകുന്നത്.

The first 'Made in India' C-295 military transport aircraft successfully completed its maiden flight in Vadodara, Gujarat, marking a historic milestone for Atmanirbhar Bharat.

Share.
Leave A Reply

Exit mobile version