സാങ്കേതികവിദ്യ തൊഴിൽരംഗത്ത് വരുത്തുന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ, സോഫ്റ്റ്‌വെയർ, എംബിഎ ബിരുദങ്ങൾക്ക് മുൻതൂക്കമുണ്ടായിരുന്ന കാലം അവസാനിച്ചതായി ഇന്ത്യയുടെ ചീഫ് ഇക്കണോമിക് അഡ്വൈസർ (CEA) വി. അനന്ത നാഗേശ്വരൻ. പരമ്പരാഗത തൊഴിൽ രീതികൾക്ക് പിന്നാലെ പോകാതെ, സാങ്കേതിക വിദ്യയ്ക്ക് വേഗത്തിൽ പകരം വെയ്ക്കാൻ സാധിക്കാത്ത പ്രായോഗിക തൊഴിൽ നൈപുണ്യങ്ങൾക്കും സോഫ്റ്റ് സ്കില്ലുകൾക്കും യുവാക്കൾ മുൻഗണന നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സ്വിറ്റ്സർലൻഡ്, ജർമ്മനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ വൊക്കേഷണൽ പ്രൊഫഷനുകൾക്ക് വലിയ പ്രാധാന്യം നൽകുമ്പോൾ, ഇന്ത്യയിൽ ഇത്തരം തൊഴിലുകളെ കുറച്ചുകാണുന്ന പ്രവണതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സാങ്കേതികവിദ്യയും അടിസ്ഥാന സൗകര്യങ്ങളും പോലെ തന്നെ യുവാക്കളുടെ കായിക-മാനസിക ആരോഗ്യവും ഉൽപ്പാദനക്ഷമതയും അത്യാവശ്യമാണെന്നും സിഇഎ കൂട്ടിച്ചേർത്തു.N
Chief Economic Adviser V. Anantha Nageswaran has urged young Indians to prioritize practical, future-ready skills and vocational training over traditional career paths, highlighting the growing importance of soft skills and adaptability in the evolving job market.
