ഐപിഎല്ലിലെ റെക്കോർഡ് തുകയായ 27 കോടി രൂപയ്ക്ക് ലഖ്നൗ സൂപ്പർ ജയന്റ്സ് (LSG) സ്വന്തമാക്കിയ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഒടുവിൽ കനത്ത ശമ്പളക്കുറവ് അംഗീകരിച്ച് പഴയ തട്ടകമായ ഡൽഹി കാപിറ്റൽസിലേക്ക് മടങ്ങുന്നു. കഴിഞ്ഞ രണ്ട് സീസണുകളിൽ ലഖ്നൗ ടീമിന് വേണ്ടിയുള്ള പന്തിന്റെ മോശം ബാറ്റിംഗ് ഫോമും ക്യാപ്റ്റൻസിയിലെ വൻ പരാജയവുമാണ് താരത്തിന്റെ വിപണി മൂല്യം കുത്തനെ ഇടിയാൻ കാരണം. ഡൽഹി സ്പിന്നർ കുൽദീപ് യാദവിനെ ലഖ്നൗവിന് നൽകിക്കൊണ്ടുള്ള ട്രേഡ് ഡീലിലൂടെയാണ് പന്തിന്റെ മടങ്ങിവരവ്. നിലവിൽ ഈ ട്രേഡ് കരാർ അന്തിമ അനുമതിക്കായി ബിസിസിഐക്ക് (BCCI) കൈമാറിയിട്ടുണ്ട്.

12 കോടിയുടെ വൻ ശമ്പളക്കുറവ്
വലിയ തുകയ്ക്ക് ലഖ്നൗവിൽ എത്തിയെങ്കിലും ഫോം ഔട്ടായതോടെ പന്തിന്റെ ശമ്പളം 27 കോടിയിൽ നിന്ന് ഏകദേശം 15 കോടി രൂപയായി കുറയും. ഐപിഎൽ ചരിത്രത്തിൽ ഒരു മുൻനിര താരത്തിന് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ തകർച്ചകളിലൊന്നാണിത്.
നായകസ്ഥാനം നഷ്ടം
കഴിഞ്ഞ രണ്ട് സീസണുകളിലും ക്യാപ്റ്റൻ എന്ന നിലയിലും താരം എന്ന നിലയിലും ലഖ്നൗവിൽ പ്രതീക്ഷിച്ച വിജയം നേടാൻ പന്തിന് കഴിഞ്ഞിരുന്നില്ല. തുടർച്ചയായ പരാജയങ്ങളെത്തുടർന്ന് ലഖ്നൗ ടീം മാനേജ്മെന്റ് റീസെറ്റിന് മുതിർന്നതോടെയാണ് പന്തിന്റെ സ്ഥാനം തെറിച്ചത്. ഡൽഹിയിലേക്ക് മടങ്ങുമ്പോൾ നായകസ്ഥാനം ചോദിക്കില്ലെന്ന് പന്ത് സമ്മതിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ മാത്രമാകും പന്ത് ഡൽഹി ടീമിൽ കളിക്കുക.
മോശം ബാറ്റിംഗ് ഫോം
കഴിഞ്ഞ ഐപിഎൽ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് വെറും 312 റൺസ് മാത്രമാണ് പന്തിന് നേടാനായത്. സ്ട്രൈക്ക് റേറ്റിലും വലിയ ഇടിവുണ്ടായി.
കുൽദീപ് ലഖ്നൗവിലേക്ക്
ഈ ഡീലിന്റെ ഭാഗമായി ഡൽഹി കാപിറ്റൽസ് തങ്ങളുടെ സ്റ്റാർ സ്പിന്നർ കുൽദീപ് യാദവിനെ ലഖ്നൗവിന് വിട്ടുനൽകും. കുൽദീപിന്റെ നിലവിലെ പ്രതിഫലമായ 13.25 കോടി രൂപയിൽ മാറ്റമൊന്നും ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്.
Rishabh Pant is reportedly set to return to Delhi Capitals after accepting a ₹12 crore pay cut following a disappointing stint with Lucknow Super Giants. The proposed trade deal involving Kuldeep Yadav is awaiting BCCI approval.
