ഇന്ത്യയുടെ അപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്ററുകൾക്കും എം777 അൾട്രാ ലൈറ്റ് ഹോവിറ്റ്സർ പീരങ്കികൾക്കുമായി 482.2 മില്യൺ ഡോളറിന്റെ (ഏകദേശം 4,000 കോടി രൂപ) സൈനിക സഹായ പാക്കേജിന് അമേരിക്കൻ സർക്കാർ അനുമതി നൽകി. ഈ അത്യാധുനിക പ്രതിരോധ സംവിധാനങ്ങളുടെ ദീർഘകാല പരിപാലനം, അറ്റകുറ്റപ്പണികൾ, സാങ്കേതിക സഹായം, ജീവനക്കാരുടെ പരിശീലനം എന്നിവ ഉറപ്പാക്കാനാണ് ഈ തുക വിനിയോഗിക്കുക.

ഇതിൽ 230 മില്യൺ ഡോളർ പീരങ്കികളുടെ സുരക്ഷയ്ക്കും, 198.2 മില്യൺ ഡോളർ അപ്പാച്ചെ ഹെലികോപ്റ്റർ വ്യൂഹത്തിനുമായാണ് മാറ്റിവെച്ചിരിക്കുന്നത്. ഇൻഡോ-പസഫിക് മേഖലയിലെ സുരക്ഷാ സഹകരണം ശക്തമാക്കുന്നതിനൊപ്പം അതിർത്തികളിൽ ഇന്ത്യൻ സൈന്യത്തിന്റെ യുദ്ധസന്നദ്ധതയും പ്രതിരോധ ശേഷിയും വർദ്ധിപ്പിക്കാൻ ഈ തന്ത്രപ്രധാന കരാർ സഹായിക്കുമെന്ന് യു.എസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
The United States has approved a $482.2 million military support package for India’s Apache attack helicopters and M777 ultra-light howitzers, enhancing maintenance, training, and combat readiness.
