ദക്ഷിണഭാരതത്തില്‍ വന്ദേഭാരതിന്റെ കുതിപ്പ് വേഗതയിൽ മാത്രമല്ല വരുമാനത്തിലും അതിവേഗതയാണ്. വന്ദേഭാരത് വരുമാനം 804 കോടിയിലേക്ക് ഉയർന്നപ്പോൾ യാത്രക്കാരുടെ എണ്ണം 77.38 ലക്ഷം ആയി ഉയർന്നു

ദക്ഷിണഭാരതത്തിൽ ഇതു വരെയുള്ള വരുമാനം 803.86 കോടി രൂപയാണെന്ന് ദക്ഷിണ റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചു. 2024-2025ല്‍ ഇത് 54.12 ലക്ഷം യാത്രക്കാരും 540.65 കോടി രൂപയും ആയിരുന്നു. മംഗലാപുരം തിരുവനന്തപുരം, ചെന്നൈ എഗ്‌മോര്‍ നാഗര്‍കോവില്‍, കാസര്‍കോട്, തിരുവനന്തപുരം വന്ദേഭാരത് ട്രെയിനുകളില്‍ എല്ലായ്‌പ്പോഴും നൂറു ശതമാനമാണ് യാത്രക്കാരുടെ എണ്ണം. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ രണ്ടു മാസം (ഏപ്രില്‍, മെയ്) തന്നെ യാത്രക്കാരുടെ എണ്ണം 15.21 ലക്ഷം പിന്നിട്ടു, ഈ കാലയളവിൽ വരുമാനം 162. 96 കോടിയായി .
യാത്രാസമയത്തിലെ കുറവ് സതേൺ റയിൽവെയുടെ കീഴിലെ സർവീസുകളെ ഏറെ ജനപ്രിയമാക്കി. വന്ദേ ഭാരത് ആരംഭിച്ചപ്പോൾ തന്നെ കേരളമടക്കം ഭക്ഷിണേന്ത്യയിൽ വൻ ഡിമാന്റയിരുന്നു. ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് നിരവധി വന്ദേ ഭാരത് ട്രെയിനുകൾ വിജയകരമായി സർവീസ് നടത്തുന്നുണ്ട്. കേരളത്തിലോടുന്ന വന്ദേ ഭാരത് ട്രയിനുകൾ വരുമാനത്തിലും മുന്നിലായിരുന്നു. ദക്ഷിണേന്ത്യൻ റെയിൽവേ ശൃംഖലയിൽ വന്ദേ ഭാരത് ട്രെയിനുകൾ മികച്ച വളർച്ചയാണ് കൈവരിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയർന്ന ഒക്യുപൻസിയുള്ള ആദ്യ പത്ത് വന്ദേ ഭാരത് ട്രെയിനുകളിൽ നാലെണ്ണവും സതേൺ റെയിൽവേയിൽ നിന്നാണ്.
തിരുവനന്തപുരം-മംഗളൂരു റൂട്ടിലെ വന്ദേ ഭാരത് എക്സ്പ്രസ് 187.78% ഒക്യുപൻസിയോടെ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ്. തിരുവനന്തപുരം-കാസർകോട് (20633/20634), തിരുവനന്തപുരം-മംഗളൂരു (20631/20632) റൂട്ടുകൾ ഏറ്റവും തിരക്കുള്ളവയാണ്. കൂടാതെ മാസങ്ങൾക്കു മുമ്പ് ആരംഭിച്ച എറണാകുളം-ബെംഗളൂരു റൂട്ടിലും മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട്.
തമിഴ് നാട് കർണാടക മേഖലയിൽ ചെന്നൈ-മൈസൂരു, ചെന്നൈ-കോയമ്പത്തൂർ, മധുര-ബെംഗളൂരു റൂട്ടുകൾ ഐ.ടി പ്രൊഫഷണലുകൾക്കും വിനോദസഞ്ചാരികൾക്കും ഏറെ ഉപകാരപ്രദമാണ്. ആന്ധ്രാപ്രദേശ് , തെലങ്കാന സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചു സർവീസ് നടത്തുന്ന വിശാഖപട്ടണം-സെക്കന്തരാബാദ്, തിരുപ്പതി-സെക്കന്തരാബാദ് റൂട്ടുകൾ യാത്രക്കാർക്കിടയിൽ വളരെ ജനപ്രിയമാണ്.
South Railway reports strong performance of Vande Bharat trains in South India, with revenue crossing ₹804 crore and over 77 lakh passengers, showing high demand and occupancy rates
