ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കടന്നുവരുന്നത് തൊഴിലവസരങ്ങൾ ഇല്ലാതാക്കില്ലെന്നും പകരം കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുകയെന്നും ഐ.ഐ.ടി മദ്രാസ് ഡയറക്ടർ വി. കാമകോടി പറഞ്ഞു. ബാങ്കുകളിൽ പണം എണ്ണുന്ന യന്ത്രങ്ങൾ വന്നപ്പോൾ ജീവനക്കാർക്ക് ജോലി നഷ്ടപ്പെടാതെ സാങ്കേതികവിദ്യ പഠിച്ചതുപോലെ എ.ഐ അധിഷ്ഠിത പരിശീലനങ്ങൾ വഴി ജീവനക്കാർ പുതിയ മാറ്റങ്ങളോട് പൊരുത്തപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

‘വികസിത് ഭാരത് 2047’ ലക്ഷ്യമിടുന്നത് ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് കൂടുതൽ ഗ്രാമീണ വിദ്യാർത്ഥികളെ എത്തിക്കാനാണെന്ന് സേലം ഗവൺമെന്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി. 2035ഓടെ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ എൻറോൾമെന്റ് നിരക്ക് 50 ശതമാനമായി ഉയർത്താനാണ് പുതിയ വിദ്യാഭ്യാസ നയം (NEP 2020) വഴി സർക്കാർ ലക്ഷ്യമിടുന്നതെന്നും കാമകോടി കൂട്ടിച്ചേർത്തു.
IIT Madras Director V Kamakoti states AI will not eliminate jobs but create new opportunities, comparing it to tech adaptations like bank note counting machines
