കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് നിർമ്മിച്ച മൂന്നാമത്തെ ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റായ ‘മാംഗ്രോൾ’ ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറി.

എൺപത് ശതമാനത്തിലധികം തദ്ദേശീയ സാങ്കേതികവിദ്യയും സാമഗ്രികളും ഉപയോഗിച്ചാണ് ഈ കപ്പൽ നിർമ്മിച്ചിരിക്കുന്നത്. തീരദേശ കടൽമേഖലകളിലെ അന്തർവാഹിനി വിരുദ്ധ പോരാട്ടങ്ങൾ , ജലാന്തര നിരീക്ഷണം, കുറഞ്ഞ തീവ്രതയുള്ള സമുദ്ര ഓപ്പറേഷനുകൾ , മൈൻ വാർഫെയർ പ്രത്യാക്രമണങ്ങൾ എന്നിവയ്ക്കായി ഇത് സജ്ജീകരിച്ചിരിക്കുന്നു. വാട്ടർജെറ്റ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഈ കപ്പലിൽ അത്യാധുനിക ടോർപ്പിഡോകൾ, ആന്റി-സബ്മറൈൻ റോക്കറ്റുകൾ, റഡാറുകൾ, സോനാറുകൾ എന്നിവ ഘടിപ്പിച്ചിട്ടുണ്ട്.
ഗുജറാത്തിലെ ജുനഗഡ് ജില്ലയിലുള്ള പ്രമുഖ മത്സ്യബന്ധന തുറമുഖ നഗരമായ ‘മാംഗ്രോളി’ന്റെ പേരിൽ നിന്നാണ് കപ്പലിന് ഈ നാമകരണം ലഭിച്ചത്. കൂടാതെ, 2004 വരെ നാവികസേനയുടെ ഭാഗമായിരുന്ന ഐഎൻഎസ് മാംഗ്രോൾ എന്ന മൈൻസ്വീപ്പർ കപ്പലിന്റെ പാരമ്പര്യം തുടരുക കൂടിയാണ് ഈ പുതിയ യുദ്ധക്കപ്പൽ ചെയ്യുന്നത്.
ഇന്ത്യൻ നാവികസേനയുടെ തദ്ദേശീയ കപ്പൽ നിർമ്മാണ യാത്രയിലെ മറ്റൊരു നിർണായക നാഴികക്കല്ലാണിത്. കേന്ദ്ര സർക്കാരിന്റെ ‘ആത്മനിർഭർ ഭാരത്’ കാഴ്ചപ്പാടിന്റെയും രാജ്യത്തെ പ്രതിരോധ നിർമ്മാണ മേഖല കൈവരിക്കുന്ന കരുത്തിന്റെയും ശക്തമായ തെളിവാണ് മാംഗ്രോളിന്റെ കൈമാറ്റം.
‘Mangrol’, the third Anti-Submarine Warfare Shallow Water Craft built by Cochin Shipyard Limited (CSL), Kochi, was delivered to Indian Navy. The ship comprises of over 80 percent indigenous content and is equipped for underwater surveillance, Anti-Submarine Warfare (ASW) operations in coastal waters, Low-Intensity Maritime Operations (LIMO), along with mine warfare capabilities
