Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

അദാനിക്ക് അർജന്റീനിയൻ LNG കരാർ

8 June 2026

ആദ്യ ട്രില്യണയറാകാൻ മസ്ക്

8 June 2026

 മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?

8 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പിഎം ശ്രീ, കേരളത്തിന്റെ യു-ടേണിന് കാരണം
News Update

പിഎം ശ്രീ, കേരളത്തിന്റെ യു-ടേണിന് കാരണം

2020ലെ ദേശീയ വിദ്യാഭ്യാസ നയത്തെ ഏറെക്കാലമായി എതിർത്തിരുന്ന കേരളം, ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചിരിക്കുകയാണ്. കേരളത്തിലെ എൽഡിഎഫ് സർക്കാർ ദീർഘകാലമായി സ്വീകരിച്ച നിലപാടിൽ നിന്ന് പിന്തിരിയാനുള്ള കാരണമെന്താണെന്ന് നോക്കാം.
News DeskBy News Desk29 October 20253 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

തമിഴ്‌നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾക്കൊപ്പം 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തെ (NEP) ഏറെക്കാലമായി എതിർത്തിരുന്ന കേരളം, ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ (PM Schools for Rising India) പദ്ധതി നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചിരിക്കുകയാണ്. എൻഇപിയെ വലതുപക്ഷ അജണ്ട മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ഉപകരണം എന്ന് വിമർശിച്ചിരുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നിലപാടിൽ നിന്നും യു-ടേൺ അടിച്ചിരിക്കുകയാണ് ഇപ്പോൾ. കേരളത്തിലെ എൽഡിഎഫ് സർക്കാർ ദീർഘകാലമായി സ്വീകരിച്ച നിലപാടിൽ നിന്ന് പിന്തിരിയാനുള്ള കാരണമെന്താണെന്ന് നോക്കാം.

why kerala signed nep

സംസ്ഥാനത്തിനും മേലുള്ള സാമ്പത്തിക സമ്മർദങ്ങൾക്കിടയിലാണ് കേന്ദ്രം തടഞ്ഞുവെച്ചിരിക്കുന്ന ഫണ്ടുകൾ കൃത്യമായി ലഭിക്കാൻ ലക്ഷ്യമിട്ടുള്ള ഈ തീരുമാനം. 2022ൽ ആരംഭിച്ച പിഎം ശ്രീ പദ്ധതി, ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ തത്വങ്ങൾ ഉൾക്കൊള്ളുന്നതാണ്. 14,500 മോഡൽ സ്കൂളുകൾ രാജ്യവ്യാപകമായി സ്ഥാപിക്കുന്നതിനുള്ള സംരംഭമാണിത്. കേന്ദ്രത്തിൽ നിന്നുള്ള 18,128 കോടി രൂപ ഉൾപ്പെടെ അഞ്ച് വർഷത്തേക്ക് 27,360 കോടി രൂപയുടെ ബജറ്റിൽ, അടിസ്ഥാന സൗകര്യങ്ങൾ, അധ്യാപനരീതി, മൊത്തത്തിലുള്ള വിദ്യാഭ്യാസ നിലവാരം എന്നിവ നവീകരിക്കുന്നതിൽ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വഴക്കമുള്ള പാഠ്യപദ്ധതി, നൈപുണ്യ അധിഷ്ഠിത പഠനം, സാങ്കേതികവിദ്യയുടെ സംയോജനം തുടങ്ങിയ എൻഇപിയുടെ നൂതനാശയങ്ങൾ നടപ്പിലാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

എൽഡിഎഫ് സർക്കാർ എൻഇപി 2020നെ സംശയത്തോടെയായിരുന്നു വീക്ഷിച്ചത്. കേന്ദ്ര സർക്കാർ ആർഎസ്എസ്സിന്റെ പ്രത്യയശാസ്ത്ര സ്വാധീനം അടിച്ചേൽപ്പിക്കാൻ ഇത് ഉപയോഗിക്കുന്നുവെന്നായിരുന്നു അന്നത്തെ ഇടത് ആരോപണം. വിദ്യാഭ്യാസത്തെ വർഗീയവൽകരിക്കാൻ ഇടയാക്കും എന്നതിനൊപ്പം സ്വകാര്യവൽകരണം, വാണിജ്യവൽകരണം തുടങ്ങിയ നിരവധി ആശങ്കകളും എൽഡിഎഫ് ഉയർത്തി.

‍സാമ്പത്തിക സമ്മർദമാണ് പിഎം ശ്രീ പദ്ധതിയോടും എൻഇപിയോടുമുള്ള കേരളത്തിന്റെ നിലപാട് മൃദുവാകാൻ പ്രധാന കാരണം. പിഎം ശ്രീ ക്ഷേമനിധിയിൽ ചേരാത്തതിനാൽ കേരളത്തിനുള്ള 2025-26ലെ സമഗ്ര ശിക്ഷാ പദ്ധതി പ്രകാരമുള്ള 456 കോടി രൂപ കേന്ദ്രം തടഞ്ഞുവെച്ചിരുന്നു. മുൻ വർഷങ്ങളിലെ അധിക കുടിശ്ശിക (2024-25 ൽ 513.54 കോടി രൂപയും 2023-24 ൽ 188.6 കോടി രൂപയും) അടക്കം ഇതോടെ തുക 1,158 കോടി രൂപയായി.

സ്വാഭാവികമായും ഈ ഫണ്ടിംഗ് കുറവ് സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ 40 ലക്ഷത്തിലധികം വിദ്യാർത്ഥികളേയും ബാധിച്ചു. സൗജന്യ യൂണിഫോം, പാഠപുസ്തകങ്ങൾ, പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പുകൾ, പട്ടികജാതി/വർഗ വിദ്യാർത്ഥികൾക്കുള്ള പിന്തുണ, ഭിന്നശേഷിയുള്ള കുട്ടികൾക്കുള്ള ചികിത്സ, അധ്യാപക പരിശീലനം, പരീക്ഷകൾ തുടങ്ങിയ അവശ്യ സേവനങ്ങളെ ഇത് തടസ്സപ്പെടുത്തി.

ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നതിലൂടെ, 2027 മാർച്ച് വരെയുള്ള കുടിശ്ശികയും പിഎം ശ്രീ റിസർച്ച് റിസർേച്ച് ഫണ്ടിൽ നിന്നുള്ള വിഹിതവും ഉൾപ്പെടെ 1,476.13 കോടി രൂപ കേരളത്തിന് ലഭിക്കും. സമഗ്ര ശിക്ഷ ഉറപ്പുനൽകിയ 971 കോടി രൂപയും ഇതിൽ ഉൾപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയിൽ, അടിസ്ഥാന തത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ, സംസ്ഥാന താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള തന്ത്രപരമായ നീക്കം എന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇതിനെ വിശേഷിപ്പിക്കുന്നത്.

പിഎം ശ്രീ ഒപ്പുവെച്ചു എന്നത് എൻഇപിയെ പൂർണമായി സ്വീകരിക്കുന്നതിന്റെ സൂചനയല്ലെന്നാണ് എൽഡിഎഫ് സർക്കാർ തറപ്പിച്ചുപറയുന്നത്. എൻഇപിക്ക് വളരെ മുമ്പുതന്നെ കേരളം പ്രീ-പ്രൈമറി വിദ്യാഭ്യാസം, അധ്യാപക ശാക്തീകരണം, പൂർണ പ്രവേശനം, ത്രിഭാഷാ ഫോർമുല തുടങ്ങിയ പുരോഗമനപരമായ പരിഷ്കാരങ്ങൾ ചരിത്രപരമായി നടപ്പിലാക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി വാദിക്കുന്നു.

സംസ്ഥാനങ്ങൾക്ക് എൻഇപിയുടെ ഘടനയുമായി പൊരുത്തപ്പെടുന്ന സ്വന്തം പാഠ്യപദ്ധതികൾ ഉപയോഗിക്കാൻ ധാരണാപത്രം അനുവദിക്കുന്നു. ഇത് കേരളത്തിന് കൂടുതൽ വഴക്കം നൽകുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പിഎം-യുഎസ്എച്ച്എ പദ്ധതിയോടുള്ള സമാനമായ സമീപനത്തെ ചൂണ്ടിക്കാട്ടി എൻഇപിയുടെ ഏകദേശം 30% മാത്രമേ സ്വീകരിച്ചിട്ടുള്ളൂവെന്നും ഇത് സംസ്ഥാനത്തിന് വിദ്യാഭ്യാസത്തിലെ സ്വയംഭരണം നിലനിർത്തുന്നുവെന്നും മന്ത്രി വ്യക്തമാക്കുന്നു.

പാഠ്യപദ്ധതി മാറ്റങ്ങൾ വർഗീയ പക്ഷപാതത്തിലേക്ക് നയിക്കുമെന്ന ആശങ്കകൾ ഉയർന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും വിദ്യാഭ്യാസ മന്ത്രിക്ക് വ്യക്തമായ മറുപടിയുണ്ട്. കേരളം അതിന്റെ സിലബസ് നിയന്ത്രിക്കുന്നു എന്ന് മന്ത്രിയും സർക്കാറും ഉറപ്പിച്ചു പറയുന്നു. ദേശീയ വിദ്യാഭ്യാസ നയം തന്നെ സംസ്ഥാന-നിർദിഷ്ട ചട്ടക്കൂടുകൾ അനുവദിക്കുന്നതായും സംസ്ഥാനത്തിന്റെ സമീപകാല പരിഷ്കാരങ്ങൾ ഉൾക്കൊള്ളുന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതായുമെല്ലാമാണ് വാദം. എൻഇപിയോട് ഭിന്നതയുണ്ടെങ്കിലും, വിദ്യാഭ്യാസത്തിന്റെ സ്വയംഭരണം നിലനിർത്തിക്കൊണ്ട് കേന്ദ്ര ഫണ്ടിംഗ് ഉറപ്പാക്കുക എന്നതാണ് കേരളം സ്വീകരിച്ച പുതിയ തന്ത്രമെന്നാണ് വിലയിരുത്തൽ.

due to blocked central funds worth ₹1,158 crore under samagra shiksha, kerala signed the mou for pm shri scheme, despite opposition to nep 2020.

banner central funding financial pressure Kerala LDF government memorandum of understanding National Education Policy nep pm shri samagra shiksha
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

അദാനിക്ക് അർജന്റീനിയൻ LNG കരാർ

8 June 2026

ആദ്യ ട്രില്യണയറാകാൻ മസ്ക്

8 June 2026

 മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?

8 June 2026

ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി

8 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • അദാനിക്ക് അർജന്റീനിയൻ LNG കരാർ
  • ആദ്യ ട്രില്യണയറാകാൻ മസ്ക്
  •  മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
  • ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • അദാനിക്ക് അർജന്റീനിയൻ LNG കരാർ
  • ആദ്യ ട്രില്യണയറാകാൻ മസ്ക്
  •  മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
  • ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil